Connect with us

Culture

മോദി സര്‍ക്കാറിനെ കടന്നാക്രമിച്ച് ശരദ് യാദവ്; നിതീഷ് കുമാറിനെ കുറിച്ച് മൗനം

Published

on

പട്‌ന: ബി.ജെ.പിയുമായി നിതീഷ് കുമാര്‍ ഉണ്ടാക്കിയ സഖ്യത്തെ കുറിച്ചുള്ള മൗനം തുടരുന്നതിനിടെ, മോദി സര്‍ക്കാറിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന ജെ.ഡിയു നേതാവ് ശരദ് യാദവ്. വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം ഇപ്പോഴും വാഗ്ദാനമായി അവശേഷിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറ്റപ്പെടുത്തി. പനാമ രേഖകളില്‍ പേരുകളുള്ള ഇന്ത്യയ്ക്കാര്‍ക്കെതിരെ സര്‍ക്കാര്‍ എന്തു നടപടിയെടുത്തുവെന്നും അദ്ദേഹം ചോദിച്ചു.
മോദിസര്‍ക്കാറിന്റെ പദ്ധതികളെയും അദ്ദേഹം വിമര്‍ശിച്ചു. കര്‍ഷകര്‍ക്കു വേണ്ടി നടപ്പാക്കിയ ഇന്‍ഷുറന്‍സ് പദ്ധതി വന്‍ പരാജയമാണെന്നും ഇതേക്കുറിച്ച് കര്‍ഷകര്‍ക്ക് അവബോധം പോലുമില്ലെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച മന്ദീഭവിച്ചതായി കഴിഞ്ഞ ദിവസം അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ബിഹാറില്‍ മഹാസഖ്യം വിട്ട് ബി.ജെ.പിക്കൊപ്പം ചേരാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തിനെതിരെയാണ് മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവു കൂടിയായ ശരദ് യാദവിന്റെ ഒളിയമ്പുകള്‍. നേരത്തെ, കേന്ദ്രമന്ത്രിസഭയില്‍ കാബിനറ്റ് പദവിയുള്ള മന്ത്രിസ്ഥാനം നല്‍കി അനുനയിപ്പിക്കാന്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അദ്ദേഹം മന്ത്രിസ്ഥാനം വേണ്ടെന്നു വെക്കുകയായിരുന്നു.
അതിനിടെ, ബിഹാറില്‍ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം നയിക്കാന്‍ ശരദ് യാദവ് മുന്നോട്ടുവരണമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് അഭ്യര്‍ത്ഥിച്ചു. ശരദ് യാദവിനെ ആദ്യം ടെലിഫോണിലൂടെയും പിന്നീട് ടിവി ക്യാമറക്ക് മുന്നിലൂടെയുമാണ് ലാലുവിന്റെ ക്ഷണം.
ചാനലുകള്‍ക്ക് മുമ്പില്‍ ലാലു ശരദ് യാദവിനെ ഞങ്ങളുടെ നേതാവ് ശരത് യാദവ് എന്നാണ് വിശേഷിപ്പിച്ചത്. ഞാന്‍ ആവശ്യപ്പെടുകയാണ്, ഞങ്ങളുടെ നേതാവ് ശരത് യാദവിനോട്, നിങ്ങളെ ഞങ്ങള്‍ നേതാവായി കാണുന്നു. നിങ്ങള്‍ ബിജെപിക്കെതിരായ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കണം- ലാലു പറഞ്ഞു.
ഈ മാസം 26നാണ് കോണ്‍ഗ്രസുമായും ആര്‍.ജെ.ഡിയുമായുമുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വീണ്ടും അധികാരത്തിലെത്തിയത്. വെള്ളിയാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നിതീഷ് സര്‍ക്കാര്‍ വിജയിച്ചിരുന്നു.

Culture

സുരേഷ് ഗോപിയെ അധ്യക്ഷനായി വേണ്ടെന്ന് സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്.

Published

on

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചതില്‍ പ്രതിഷേധവുമായി സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍. സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിര്‍ക്കുന്നതായി വിദ്യാര്‍ഥി യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഹിന്ദുത്വ ആശയവും ബിജെപിയുമായുള്ള സുരേഷ് ഗോപിയുടെ ബന്ധവുമാണ് എതിര്‍പ്പിന് പിന്നിലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് വളരാന്‍ അവസരം നല്‍കുന്ന സ്ഥാപനത്തിന്റെ മികവിനെ ബാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന വ്യക്തിയെയാണ് സ്ഥാപനത്തിന്റെ അധ്യക്ഷനായി വേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തില്‍ സുരേഷ് ഗോപിക്കും അത്യംപതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

Continue Reading

Film

25,000 രൂപ തന്ന് അപമാനിക്കരുത്, പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്: നടന്‍ അലന്‍സിയര്‍

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം

Published

on

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍. പുരസ്‌കാരമായി നല്‍കുന്ന ശില്‍പം മാറ്റണമെന്നും പെണ്‍പ്രതിമ നല്‍കി പ്രകോപിപ്പിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞു.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. ആണ്‍കരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തുക വര്‍ധിപ്പിക്കണം. 25000 രൂപ നല്‍കി അപമാനിക്കരുത് എന്നും അലന്‍സിയര്‍ അഭിപ്രായപ്പെട്ടു.

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലന്‍സിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

 

Continue Reading

Film

തമിഴിലെ നാല് മുന്‍നിര താരങ്ങള്‍ക്ക് വിലക്ക്; നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിനാണ് വിലക്ക്

അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി

Published

on

ചെന്നൈയിലെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിന് നാല് പ്രമുഖ താരങ്ങള്‍ക്ക് വിലക്ക്. തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച തീരുമാനമാണ് ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലുണ്ടായത്. അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് സിനിമാമേഖലയിലെ നിര്‍മാതാക്കള്‍ക്കൊപ്പം റെഡ് കാര്‍ഡ് ലഭിച്ച നടന്മാര്‍ക്ക് ജോലി ചെയ്യാനാകില്ല. ഫലത്തില്‍ തമിഴ് സിനിമയില്‍നിന്നുള്ള വിലക്കു തന്നെയാകുമിത്. മോശം പെരുമാറ്റം, നിര്‍മാതാക്കളുമായി സഹകരിക്കുന്നില്ല ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

Continue Reading

Trending