Connect with us

india

ജോഷിമഠ്‌: പരിതാപകരവും പരിഹാസ്യവുമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

വിവരങ്ങള്‍ പുറത്തേക്ക് വിടരുതെന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ നിര്‍ദ്ദേശം വളരെ അപകടകരമാണ് ഒരു ചിന്താഗതിയുടെ ഉപോല്‍പ്പന്നമാണ് . ഈ നടപടിയെ ശക്തമായി അപലപിക്കുന്നു.ബഷീര്‍ പറഞ്ഞു.

Published

on

ജോഷിമഠില്‍ ഭൂമി താഴ്ന്നുകൊണ്ടിരിക്കുകയും വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്യുന്ന പ്രതിഭാസത്തെ സംബന്ധിച്ച് പരിഹാരം കാണുന്നതിന് പകരം ഇതു സംബന്ധിച്ച വിവരങ്ങള്‍ തുടര്‍ന്ന് മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്ന് ഇന്ത്യാഗവണ്‍മെന്റ് നല്‍കിയ നിര്‍ദ്ദേശം വളരെ പരിതാപകരവും പരിഹാസ്യവുമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രസ്താവിച്ചു. ദുരിതമുണ്ടാകുമ്പോള്‍ അവയെ കുറിച്ച് വാര്‍ത്ത പുറത്തുവന്നാല്‍ തങ്ങള്‍ക്ക് മാനഹാനി ഉണ്ടാക്കും എന്ന് കരുതി വസ്തുതകള്‍ മറച്ചു പിടിക്കുന്നത് ക്രൂരമായ ഒരു നടപടിയാണ്. ഈ നടപടി ദേശീയ ദുരന്ത നിവാരണ സംഘം പറഞ്ഞിട്ടുള്ളത്  ISRO ഇത് സംബന്ധിച്ച് നല്‍കിയ വിവരങ്ങള്‍ ഇനിയും ആ നിലയില്‍ തുടരേണ്ടതില്ലന്നാണ്. ഇത് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന കണ്ടെത്തലാണ് അവര്‍ക്കുള്ളത് .
എന്നാല്‍ രാജ്യത്ത് ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയിക്കുകയും കരുതല്‍ നടപടികള്‍ക്ക് വേണ്ടി മുന്നിട്ടിറുങ്ങുന്നതിന്റെ ഉത്തരവാദിത്വം മനസ്സിലാക്കി ഐഎസ്ആര്‍ നിര്‍വഹിച്ച ഒരു ദൗത്യം തെറ്റായി എന്ന ഒരു വ്യാഖ്യാനമാണിപ്പോള്‍ ഇന്ത്യ ഗവണ്‍മെന്റ് നടത്തിക്കൊണ്ടിരിക്കുന്നത്.
കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കെ ഇനിയുള്ള വിവരങ്ങള്‍ പുറത്തേക്ക് വിടരുതെന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ നിര്‍ദ്ദേശം വളരെ അപകടകരമാണ് ഒരു ചിന്താഗതിയുടെ ഉപോല്‍പ്പന്നമാണ് . ഈ നടപടിയെ ശക്തമായി അപലപിക്കുന്നു.ബഷീര്‍ പറഞ്ഞു.

 

india

പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍

26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

Published

on

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.

Continue Reading

india

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

Published

on

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

Continue Reading

india

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

Published

on

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.

കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്‍, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Continue Reading

Trending