Connect with us

Video Stories

ഒതുക്കല്‍ മറികടന്ന് കെ. സുരേന്ദ്രന്‍ ബി.ജെ.പി ദേശീയ സെക്രട്ടറി പദവിയിലേക്ക്

Published

on

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തിലെ വിഭാഗീയത തീര്‍ക്കാന്‍ ഒത്തുതീര്‍പ്പു വ്യവസ്ഥയുമായി കേന്ദ്ര നേതൃത്വം. ഇതിന്റെ ഭാഗമായി ദേശീയ നിര്‍വാഹക സമിതി അംഗമായ സുരേന്ദ്രനെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ പ്രമുഖ നേതാക്കളെ തഴയുന്നതായി കുമ്മനത്തിനെതിരെ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ദേശീയനേതൃത്വത്തെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പിന്നാക്ക സമുദായാംഗമായ സുരേന്ദ്രനെ ദേശീയ സെക്രട്ടറിയാക്കി പ്രശ്‌നപരിഹാരത്തിന് പാര്‍ട്ടി നീക്കം ആരംഭിച്ചത്.

ബി.ജെ.പിയിലെ മുന്‍നിര നേതാക്കളെ ഒ.ബി.സി മോര്‍ച്ചയിലേക്കും എസ്.സി മോര്‍ച്ചയിലേക്കും മാറ്റുകയും ആര്‍.എസ്.എസ് തലപ്പത്തെ സവര്‍ണരെ പാര്‍ട്ടിയുടെ പ്രധാന പദവികളില്‍ എത്തിക്കുകയും ചെയ്‌തെന്നാണ് കുമ്മനത്തിനെതിരായ പരാതി. ഇതുമൂലം സംസ്ഥാന, ജില്ലാ, മണ്ഡലം തലങ്ങളിലെ മുന്നൂറോളം നേതാക്കള്‍ പാര്‍ട്ടിയുമായി അകന്നുകഴിയുകയാണ്. ഇവരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് സുരേന്ദ്രനെ ദേശീയനേതൃത്വത്തിലേക്ക് പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അമിത്ഷായുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

പാര്‍ട്ടിയെ പൂര്‍ണമായി സവര്‍ണരുടെ വരുതിയിലാക്കുന്നതിനുളള ശ്രമങ്ങളാണ് കുമ്മനം നടത്തിവരുന്നതെന്നും ഇത് കേരളത്തില്‍ ബി.ജെ.പിക്ക് ഗുണം ചെയ്യില്ലെന്നും വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ക്ക് പരാതിയുണ്ട്. കുമ്മനം സംസ്ഥാന പ്രസിഡന്റ് ആകുന്നതിന് മുമ്പ് ജില്ലാ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചിരുന്ന പല പ്രമുഖ നേതാക്കളും ഇപ്പോള്‍ ഒ.ബി.സി മോര്‍ച്ചയുടെ മണ്ഡലം നേതാക്കളായി തരംതാഴ്ത്തപ്പെട്ടു. ഇവരില്‍ അധികവും ഈഴവ സമുദായാംഗങ്ങളാണ്. ചെറിയൊരു വിഭാഗം ബി.ഡി.ജെ.എസിലേക്ക് ചേക്കേറുകയും ചെയ്തു.

സംസ്ഥാനതലത്തില്‍ പോലും പിന്നാക്ക ജാതിക്കാരെ തഴയുകയാണെന്ന് നേതാക്കള്‍ പരസ്യമായി തന്നെ പറയുന്നു. നിലവില്‍ സുരേന്ദ്രന്‍ ഉള്‍പെടെയുളള നേതാക്കളെ സംസ്ഥാന കമ്മിറ്റിയില്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് കാര്യമായ റോളില്ല. വി. മുരളീധരന്‍ പ്രസിഡന്റായ ശേഷം സംസ്ഥാന ബി.ജെ.പിയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട മുന്‍ പ്രസിഡന്റ് ഇപ്പോള്‍ വേദികളില്‍ സജീവമാണ്. കുമ്മനത്തിന്റെ ഇഷ്ടക്കാരനായ ഇദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കാട്ടാനാണ് ശ്രമം. ജില്ലാ കമ്മിറ്റികളുടെ തലപ്പത്തും നായര്‍ വിഭാഗത്തിലുള്ളവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നുണ്ട്. കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയമുള്ളവരെ മാത്രമേ സജീവ അംഗങ്ങളാക്കാവൂ എന്ന പാര്‍ട്ടി ഭരണഘടന മറികടന്നുപോലും ആര്‍.എസ്.എസുകാര്‍ക്ക് കുമ്മനം പാര്‍ട്ടി പ്രവേശനം നല്‍കുന്നതായി നേതാക്കള്‍ പരാതിപ്പെടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി

ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു.

Published

on

ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി. ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു. ഒരു ഭാഗം ഡിയോഗോ ജോട്ടയുടെയും ആന്‍ഡ്രെ സില്‍വയുടെയും കുടുംബത്തിന് സംഭാവന ചെയ്യാനാണ് ചെല്‍സിയുടെ തീരുമാനം.

ജൂലൈയില്‍ ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പാരീസ് സെന്റ്-ജെര്‍മെയ്നെ 3-0 ന് പരാജയപ്പെടുത്തിയ ഫിഫയുടെ വിപുലീകൃത ടൂര്‍ണമെന്റില്‍ ചെല്‍സി വിജയിച്ചതിന് ശേഷമാണ് ഈ തീരുമാനം. ടൂര്‍ണമെന്റില്‍ എന്‍സോ മാരെസ്‌കയുടെ ടീമിനെ പ്രതിനിധീകരിച്ച കളിക്കാര്‍ക്കിടയില്‍ ബോണസ് ഫണ്ട് തുല്യമായി വിതരണം ചെയ്യും. ഓരോ വിഹിതത്തിനും 500,000 ഡോളറില്‍ കൂടുതല്‍ വിലവരും. ജോട്ടയുടെ കുടുംബത്തിന് ഒരു പേയ്മെന്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനം ക്ലബ്ബും കളിക്കാരും സംയുക്തമായി എടുത്തതാണ്. ചെല്‍സിയുടെ ക്ലബ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിന് പത്ത് ദിവസം മുമ്പ്, ജൂലൈ 3 ന് സ്പാനിഷ് പ്രവിശ്യയായ സമോറയില്‍ ലിവര്‍പൂള്‍ ഫോര്‍വേഡ് ഡിയോഗോ ജോട്ടയും പോര്‍ച്ചുഗീസ് ക്ലബ്ബ് പെനാഫിയലിനായി കളിച്ച സഹോദരന്‍ ആന്‍ഡ്രെ സില്‍വയും മരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.

ജോട്ടയുടെ സ്മരണയ്ക്കായി ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ് നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ലിവര്‍പൂളില്‍ 182 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടിയ പോര്‍ച്ചുഗീസ് ഫോര്‍വേഡിന് ക്ലബ് സ്ഥിരം ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. 2025-26 സീസണില്‍, ലിവര്‍പൂള്‍ കളിക്കാര്‍ അവരുടെ ഷര്‍ട്ടുകളിലും സ്റ്റേഡിയം ജാക്കറ്റുകളിലും ‘ഫോറെവര്‍ 20’ എന്ന ചിഹ്നം ധരിക്കും. 2020 ല്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സില്‍ നിന്ന് എത്തിയതിനുശേഷം ജോട്ട ക്ലബ്ബിന് നല്‍കിയ ഗണ്യമായ സംഭാവനകളെ ഈ ആദരാഞ്ജലി അംഗീകരിക്കുന്നു.

ലിവര്‍പൂളിന്റെ ഔദ്യോഗിക ചാരിറ്റിയായ എല്‍എഫ്സി ഫൗണ്ടേഷന്‍, പോര്‍ച്ചുഗീസ് ഇന്റര്‍നാഷണലിന്റെ ബഹുമാനാര്‍ത്ഥം ഒരു ഗ്രാസ്റൂട്ട് ഫുട്‌ബോള്‍ പരിപാടി ആരംഭിക്കും. കമ്മ്യൂണിറ്റി ഇടപഴകലിലൂടെയും യുവജന വികസനത്തിലൂടെയും ജോട്ടയുടെ പാരമ്പര്യം തുടരുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ആന്‍ഫീല്‍ഡില്‍ ബോണ്‍മൗത്തിനെതിരെ സീസണിലെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തിനായി ലിവര്‍പൂള്‍ കൂടുതല്‍ അനുസ്മരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Continue Reading

News

ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ

ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക. സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.

Published

on

റോം – ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ. ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക, സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.
ഗാസയില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ, യുദ്ധബാധിത പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികളായിരുന്നു ബാനര്‍ കൈയില്‍ പിടിച്ച് കളിസ്ഥലത്ത് നടന്നത്. ”സന്ദേശം വ്യക്തവും ശക്തവുമാണ്,” എന്ന് യുവേഫ ബുധനാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ X-ല്‍ വ്യക്തമാക്കി.

Continue Reading

Video Stories

ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍

ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

Published

on

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.

Continue Reading

Trending