Video Stories
ഒതുക്കല്‍ മറികടന്ന് കെ. സുരേന്ദ്രന് ബി.ജെ.പി ദേശീയ സെക്രട്ടറി പദവിയിലേക്ക്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തിലെ വിഭാഗീയത തീര്‍ക്കാന്‍ ഒത്തുതീര്‍പ്പു വ്യവസ്ഥയുമായി കേന്ദ്ര നേതൃത്വം. ഇതിന്റെ ഭാഗമായി ദേശീയ നിര്‍വാഹക സമിതി അംഗമായ സുരേന്ദ്രനെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ പ്രമുഖ നേതാക്കളെ തഴയുന്നതായി കുമ്മനത്തിനെതിരെ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ദേശീയനേതൃത്വത്തെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പിന്നാക്ക സമുദായാംഗമായ സുരേന്ദ്രനെ ദേശീയ സെക്രട്ടറിയാക്കി പ്രശ്നപരിഹാരത്തിന് പാര്‍ട്ടി നീക്കം ആരംഭിച്ചത്.
ബി.ജെ.പിയിലെ മുന്‍നിര നേതാക്കളെ ഒ.ബി.സി മോര്‍ച്ചയിലേക്കും എസ്.സി മോര്‍ച്ചയിലേക്കും മാറ്റുകയും ആര്.എസ്.എസ് തലപ്പത്തെ സവര്‍ണരെ പാര്‍ട്ടിയുടെ പ്രധാന പദവികളില്‍ എത്തിക്കുകയും ചെയ്തെന്നാണ് കുമ്മനത്തിനെതിരായ പരാതി. ഇതുമൂലം സംസ്ഥാന, ജില്ലാ, മണ്ഡലം തലങ്ങളിലെ മുന്നൂറോളം നേതാക്കള്‍ പാര്‍ട്ടിയുമായി അകന്നുകഴിയുകയാണ്. ഇവരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് സുരേന്ദ്രനെ ദേശീയനേതൃത്വത്തിലേക്ക് പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അമിത്ഷായുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
പാര്‍ട്ടിയെ പൂര്‍ണമായി സവര്‍ണരുടെ വരുതിയിലാക്കുന്നതിനുളള ശ്രമങ്ങളാണ് കുമ്മനം നടത്തിവരുന്നതെന്നും ഇത് കേരളത്തില്‍ ബി.ജെ.പിക്ക് ഗുണം ചെയ്യില്ലെന്നും വി.മുരളീധരന്, കെ.സുരേന്ദ്രന്, ശോഭാ സുരേന്ദ്രന് തുടങ്ങിയ നേതാക്കള്‍ക്ക് പരാതിയുണ്ട്. കുമ്മനം സംസ്ഥാന പ്രസിഡന്റ് ആകുന്നതിന് മുമ്പ് ജില്ലാ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചിരുന്ന പല പ്രമുഖ നേതാക്കളും ഇപ്പോള്‍ ഒ.ബി.സി മോര്‍ച്ചയുടെ മണ്ഡലം നേതാക്കളായി തരംതാഴ്ത്തപ്പെട്ടു. ഇവരില്‍ അധികവും ഈഴവ സമുദായാംഗങ്ങളാണ്. ചെറിയൊരു വിഭാഗം ബി.ഡി.ജെ.എസിലേക്ക് ചേക്കേറുകയും ചെയ്തു.
സംസ്ഥാനതലത്തില്‍ പോലും പിന്നാക്ക ജാതിക്കാരെ തഴയുകയാണെന്ന് നേതാക്കള്‍ പരസ്യമായി തന്നെ പറയുന്നു. നിലവില്‍ സുരേന്ദ്രന് ഉള്‍പെടെയുളള നേതാക്കളെ സംസ്ഥാന കമ്മിറ്റിയില്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് കാര്യമായ റോളില്ല. വി. മുരളീധരന് പ്രസിഡന്റായ ശേഷം സംസ്ഥാന ബി.ജെ.പിയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട മുന്‍ പ്രസിഡന്റ് ഇപ്പോള്‍ വേദികളില്‍ സജീവമാണ്. കുമ്മനത്തിന്റെ ഇഷ്ടക്കാരനായ ഇദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കാട്ടാനാണ് ശ്രമം. ജില്ലാ കമ്മിറ്റികളുടെ തലപ്പത്തും നായര്‍ വിഭാഗത്തിലുള്ളവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്കാന് ആസൂത്രിതമായ നീക്കം നടക്കുന്നുണ്ട്. കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയമുള്ളവരെ മാത്രമേ സജീവ അംഗങ്ങളാക്കാവൂ എന്ന പാര്‍ട്ടി ഭരണഘടന മറികടന്നുപോലും ആര്.എസ്.എസുകാര്‍ക്ക് കുമ്മനം പാര്‍ട്ടി പ്രവേശനം നല്‍കുന്നതായി നേതാക്കള്‍ പരാതിപ്പെടുന്നു.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
Video Stories
അനിവാര്യ ഘട്ടങ്ങളില്‍ ആര്.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്
അടിയന്തരാവസ്ഥക്കാലത്ത് ആര്.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു.

അനിവാര്യ ഘട്ടങ്ങളില്‍ ആര്.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്. വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ആര്.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും വിവാദമാകില്ലെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
-
gulf3 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
Video Stories3 days ago
ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്
-
kerala3 days ago
ജനങ്ങളുടെ സുരക്ഷക്ക് പുല്ലുവില; മുഖ്യമന്ത്രിയുടെ സുഖയാത്രക്ക് റോഡിലെ കുഴി നികത്തി പൊലീസുകാര്‍
-
More3 days ago
ഗാസയില്‍ ഭക്ഷണം കാത്തുനിന്നവര്‍ക്കുനേരെ ഇസ്രയേല്‍ ഷെല്ലാക്രമണം; 45 പേര് കൊല്ലപ്പെട്ടു
-
GULF3 days ago
ഇറാനെതിരെ ഇസ്രാഈല്‍ ആക്രമണം: ജിസിസി അടിയന്തര കേന്ദ്രം പ്രവര്‍ത്തനക്ഷമമായി
-
Film3 days ago
‘സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം’; പരാതിയുമായി നിര്‍മാതാവ്
-
Video Stories2 days ago
അനിവാര്യ ഘട്ടങ്ങളില്‍ ആര്.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്
-
kerala3 days ago
ബാലന് കെ നായരുടെ ഭാര്യ ശാരദ അമ്മ അന്തരിച്ചു