Connect with us

Video Stories

ഒതുക്കല്‍ മറികടന്ന് കെ. സുരേന്ദ്രന്‍ ബി.ജെ.പി ദേശീയ സെക്രട്ടറി പദവിയിലേക്ക്

Published

on

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തിലെ വിഭാഗീയത തീര്‍ക്കാന്‍ ഒത്തുതീര്‍പ്പു വ്യവസ്ഥയുമായി കേന്ദ്ര നേതൃത്വം. ഇതിന്റെ ഭാഗമായി ദേശീയ നിര്‍വാഹക സമിതി അംഗമായ സുരേന്ദ്രനെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ പ്രമുഖ നേതാക്കളെ തഴയുന്നതായി കുമ്മനത്തിനെതിരെ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ദേശീയനേതൃത്വത്തെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പിന്നാക്ക സമുദായാംഗമായ സുരേന്ദ്രനെ ദേശീയ സെക്രട്ടറിയാക്കി പ്രശ്‌നപരിഹാരത്തിന് പാര്‍ട്ടി നീക്കം ആരംഭിച്ചത്.

ബി.ജെ.പിയിലെ മുന്‍നിര നേതാക്കളെ ഒ.ബി.സി മോര്‍ച്ചയിലേക്കും എസ്.സി മോര്‍ച്ചയിലേക്കും മാറ്റുകയും ആര്‍.എസ്.എസ് തലപ്പത്തെ സവര്‍ണരെ പാര്‍ട്ടിയുടെ പ്രധാന പദവികളില്‍ എത്തിക്കുകയും ചെയ്‌തെന്നാണ് കുമ്മനത്തിനെതിരായ പരാതി. ഇതുമൂലം സംസ്ഥാന, ജില്ലാ, മണ്ഡലം തലങ്ങളിലെ മുന്നൂറോളം നേതാക്കള്‍ പാര്‍ട്ടിയുമായി അകന്നുകഴിയുകയാണ്. ഇവരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് സുരേന്ദ്രനെ ദേശീയനേതൃത്വത്തിലേക്ക് പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അമിത്ഷായുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

പാര്‍ട്ടിയെ പൂര്‍ണമായി സവര്‍ണരുടെ വരുതിയിലാക്കുന്നതിനുളള ശ്രമങ്ങളാണ് കുമ്മനം നടത്തിവരുന്നതെന്നും ഇത് കേരളത്തില്‍ ബി.ജെ.പിക്ക് ഗുണം ചെയ്യില്ലെന്നും വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ക്ക് പരാതിയുണ്ട്. കുമ്മനം സംസ്ഥാന പ്രസിഡന്റ് ആകുന്നതിന് മുമ്പ് ജില്ലാ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചിരുന്ന പല പ്രമുഖ നേതാക്കളും ഇപ്പോള്‍ ഒ.ബി.സി മോര്‍ച്ചയുടെ മണ്ഡലം നേതാക്കളായി തരംതാഴ്ത്തപ്പെട്ടു. ഇവരില്‍ അധികവും ഈഴവ സമുദായാംഗങ്ങളാണ്. ചെറിയൊരു വിഭാഗം ബി.ഡി.ജെ.എസിലേക്ക് ചേക്കേറുകയും ചെയ്തു.

സംസ്ഥാനതലത്തില്‍ പോലും പിന്നാക്ക ജാതിക്കാരെ തഴയുകയാണെന്ന് നേതാക്കള്‍ പരസ്യമായി തന്നെ പറയുന്നു. നിലവില്‍ സുരേന്ദ്രന്‍ ഉള്‍പെടെയുളള നേതാക്കളെ സംസ്ഥാന കമ്മിറ്റിയില്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് കാര്യമായ റോളില്ല. വി. മുരളീധരന്‍ പ്രസിഡന്റായ ശേഷം സംസ്ഥാന ബി.ജെ.പിയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട മുന്‍ പ്രസിഡന്റ് ഇപ്പോള്‍ വേദികളില്‍ സജീവമാണ്. കുമ്മനത്തിന്റെ ഇഷ്ടക്കാരനായ ഇദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കാട്ടാനാണ് ശ്രമം. ജില്ലാ കമ്മിറ്റികളുടെ തലപ്പത്തും നായര്‍ വിഭാഗത്തിലുള്ളവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നുണ്ട്. കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയമുള്ളവരെ മാത്രമേ സജീവ അംഗങ്ങളാക്കാവൂ എന്ന പാര്‍ട്ടി ഭരണഘടന മറികടന്നുപോലും ആര്‍.എസ്.എസുകാര്‍ക്ക് കുമ്മനം പാര്‍ട്ടി പ്രവേശനം നല്‍കുന്നതായി നേതാക്കള്‍ പരാതിപ്പെടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

 

 

Continue Reading

kerala

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

Published

on

പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

Trending