Connect with us

News

അന്യായ തടങ്കലിന് മറയാകുന്ന ദേശീയ സുരക്ഷാനിയമം

Published

on

ദേശീയ സുരക്ഷാനിയമം ദുരുപയോഗംചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്യായ തടങ്കലില്‍ വെച്ചിരുന്ന ഡോ. കഫീല്‍ഖാനെ അലഹബാദ് ഹൈക്കോടതി മോചിപ്പിച്ചിരിക്കുകയാണ്. കഫീല്‍ഖാനെ തടങ്കലില്‍ വെക്കാനുള്ള ഫെബ്രുവരിയിലെ യഥാര്‍ത്ഥ ഉത്തരവും തുടര്‍ന്ന് രണ്ട് പ്രാവശ്യം നീട്ടിനല്‍കിയതും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് ഹ്രസ്വവും എന്നാല്‍ ശക്തവുമായ വിധിയില്‍ കോടതി വ്യക്തമാക്കുന്നത്. ഗോരഖ്പൂരില്‍ ജോലി ചെയ്യുന്നതിനിടെ 2017 ആഗസ്തില്‍ 63 പിഞ്ചുകുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയ സംഭവവുമായി ബന്ധപ്പെട്ടാണ് ഖാന്‍ വാര്‍ത്തകളില്‍ നിറയുന്നത്. കരാറുകാരന്‍ ഓക്‌സിജന്‍ വിതരണം നിര്‍ത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ആസ്പത്രിയില്‍ കുട്ടികള്‍ മരിച്ചുവീണത്. അതേസമയം സ്വന്തം കീശയില്‍നിന്ന് പണമെടുത്ത് ഓക്‌സിജന്‍ വരുത്തി കഫീല്‍ഖാന്‍ നിരവധി കുട്ടികളെ മരണത്തില്‍നിന്ന് രക്ഷിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുട്ടികള്‍ മരിച്ചത് ഓക്‌സിജന്റെ അഭാവത്താലാണെന്നാണ് വ്യക്തമാക്കിയത്. മാത്രമല്ല അശ്രദ്ധ, കൃത്യവിലോപം, അഴിമതി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഖാനെ ജയിലിലടയ്ക്കുകയും ചെയ്തു.

ഒന്‍പതു മാസത്തെ ജയില്‍ ശിക്ഷക്കുശേഷം 2018 ഏപ്രിലില്‍ പുറത്തിറങ്ങിയ ഖാന്‍ പിന്നീട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമര്‍ശകനാകുകയായിരുന്നു. അതോടെ ഖാന്‍ ബി.ജെ.പി സര്‍ക്കാറിന്റെ കണ്ണിലെ കരടായി. പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈ വര്‍ഷം ജനുവരിയില്‍ അലിഗഡ് മുസ്‌ലിം യൂണിവാഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അലിഗഡ് പൊലീസ് അദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ചെയ്തു. പ്രസംഗം പ്രകോപനപരമായിരുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ജനുവരി 29ന് മുംബൈയില്‍ അറസ്റ്റിലായ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ജാമ്യാപേക്ഷയെ ഉത്തര്‍പ്രദേശ് ഭരണകൂടം ശക്തമായി എതിര്‍ത്തിട്ടും ഫെബ്രുവരി പത്തിന് ഖാനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും അദ്ദേഹത്തെ പുറത്തിറക്കാന്‍ പൊലീസ് സമ്മതിച്ചില്ല. മറ്റൊരു മോചന ഉത്തരവ് പുറപ്പെടുവിപ്പിക്കാന്‍ അവര്‍ കോടതിയെ നിര്‍ബന്ധിപ്പിക്കുകയായിരുന്നു. ദേശീയ സുരക്ഷാനിയമപ്രകാരം അദ്ദേഹത്തെ അകത്താക്കാന്‍ ഫെബ്രുവരി 13നു തന്നെ ഭരണകൂടം തിടുക്കംകാട്ടി.
ജയിലിലായി ഒന്‍പതു മാസത്തിനുശേഷം സെപ്തംബര്‍ ഒന്നിന് മോചിപ്പിക്കുമ്പോള്‍ അദ്ദേഹത്തിനെതിരായ യഥാര്‍ത്ഥ തടങ്കലും പിന്നീട് നീട്ടിയതും കോടതി റദ്ദാക്കിയിട്ടുണ്ട്. ഡിസംബറില്‍ ഖാന്‍ നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പെടുത്ത കോടതി സമൂഹത്തില്‍ ഛിദ്രത വരുത്തുന്ന യാതൊന്നും അതിലില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുകയും ചെയ്തു. ഖാനെ ജയിലിലടയ്ക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉപയോഗിച്ച അടിസ്ഥാന ആരോപണമായിരുന്നു പ്രസംഗത്തില്‍ രാജ്യദ്രോഹപരമായ പരാമര്‍ശങ്ങള്‍ അടങ്ങിയിരുന്നുവെന്നത്.

നിയമ തടസ്സങ്ങള്‍ നീക്കാന്‍ സഹായകമായ തടങ്കല്‍ രേഖകള്‍ നിഷേധിക്കുന്നതുള്‍പ്പെടെ ഖാന്‍ ജയിലില്‍ തന്നെ തുടരാന്‍ ഉത്തര്‍പ്രദേശ് പൊലീസ് സര്‍വ കുതന്ത്രങ്ങളും പയറ്റിയിരുന്നു. ദേശീയ സുരക്ഷാനിയമപ്രകാരം ഖാനെ മാസങ്ങളോളം തടവിലാക്കിയ സംഭവം ഇന്ത്യയിലുടനീളമുള്ള നൂറുകണക്കിന് കേസുകളില്‍ ഒന്ന് മാത്രമാണ്. പതിവ് ക്രിമിനല്‍ നടപടികള്‍ മറികടന്ന് തങ്ങള്‍ക്ക് പ്രശ്‌നക്കാരെന്ന് തോന്നുന്നവരെ സര്‍ക്കാറുകള്‍ ദീര്‍ഘകാലത്തേക്ക് തടവിലാക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കൊളോണിയല്‍ ബ്രിട്ടീഷ് ഭരണകൂടം രൂപപ്പെടുത്തിയ പ്രതിരോധ തടങ്കല്‍ നിയമങ്ങളുടെ പിന്‍ഗാമിയാണ് ദേശീയ സുരക്ഷാനിയമം. ഒരര്‍ത്ഥത്തില്‍, 1980 ല്‍ പാസാക്കിയ ഈ നിയമം, രാഷ്ട്രീയ എതിരാളികളെ ജയിലിലടയ്ക്കാന്‍ അടിയന്തരാവസ്ഥയില്‍ വ്യാപകമായി ഉപയോഗിച്ച ആഭ്യന്തര സുരക്ഷാപരിപാലന നിയമത്തിന്റെ നേരിട്ടുള്ള പിന്‍ഗാമിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പൊതു നിയമക്രമത്തിന് യഥാര്‍ത്ഥ ഭീഷണി ഉയര്‍ന്നിട്ടില്ലാത്ത സാഹചര്യങ്ങളില്‍പോലും ദേശീയ സുരക്ഷാനിയമം നടപ്പാക്കിയിട്ടുണ്ട്. ‘പബ്ലിക് ഓര്‍ഡര്‍’ പ്രശ്‌നവും ‘ക്രമസമാധാന’ പ്രശ്‌നവും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ടെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സുപ്രീംകോടതിയുടെ അഭിപ്രായത്തില്‍, പൊതുനിയമത്തിന് വിശാലമായ അവകാശങ്ങളുണ്ട്, കാരണം ഇത് മൗലികാവകാശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അനുവദിക്കുന്നു. അസ്വസ്ഥതയുടെ തോത് വിശാലവും യാഥാര്‍ത്ഥ്യവുമായിരിക്കുമ്പോള്‍ പൊതു സമാധാനവും പ്രശാന്തതയും അപകടത്തിലാക്കുന്നുവെന്നത് ഒരു പ്രതിഭാസമാണ്. അടുത്ത കാലത്തായി പശുവിനെ കശാപ്പ് ചെയ്യുന്നുവെന്നാരോപിച്ചുവരേ ദേശീയ സുരക്ഷാനിയമം പ്രയോഗിക്കുന്നുണ്ട്. 2017 ജൂണ്‍ മുതല്‍ 2018 സെപ്തംബര്‍ വരെ, ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെ വിചാരണ കൂടാതെ ജയിലില്‍ അടയ്ക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതേ നിയമം ഉപയോഗിച്ചിരുന്നു. വിചാരണ കൂടാതെ ദീര്‍ഘകാലം തടങ്കലില്‍ വെക്കാന്‍ അനുവദിക്കുന്നതിനാലാണ് പൊലീസ് ദേശീയ സുരക്ഷാനിയമം ഉപയോഗിക്കുന്നത്. നിയമപരമായ പ്രാതിനിധ്യത്തിനുള്ള അവകാശവും അറസ്റ്റിന്റെ കാരണത്തെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടെ പ്രതിയുടെ പ്രധാന അവകാശങ്ങള്‍ ഇല്ലാതാക്കാനും ഈ വകുപ്പുവഴി സാധ്യമാകുന്നു. വ്യക്തിഗത കേസുകളെ അടിസ്ഥാനമാക്കി തടങ്കല്‍ നിയമത്തെക്കുറിച്ച് ഇടക്കിടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയ എതിര്‍പ്പ് വളരെ ദുര്‍ബലമാണ്. കാരണം സംസ്ഥാന സര്‍ക്കാരുകള്‍ പോലും ദേശീയ സുരക്ഷാനിയമം രാഷ്ട്രീയ എതിരാളികളെ നിലക്കുനിര്‍ത്താന്‍ ഉപയോഗപ്രദമാണെന്ന് കരുതുന്നു. ഈ നിയമപ്രകാരം തടങ്കലില്‍ വെക്കുന്നതില്‍ കോടതികളും നിസ്സഹായരാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഖാന്റെ കാര്യത്തിലും, രാഷ്ട്രീയപ്രേരിതവും ഏകപക്ഷീയവുമായ തടങ്കലില്‍നിന്ന് മോചനം നല്‍കാന്‍ കോടതി ഒമ്പത് മാസമെടുത്തു.

ദേശീയ സുരക്ഷാനിയമം രണ്ട് തലത്തില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. തീര്‍ച്ചയായും അത് ദുര്‍ബലപ്പെടുത്തണം. അത് പരാജയപ്പെട്ടാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ കുറഞ്ഞത് നിയമത്തിന്റെ ഉപയോഗത്തെക്കുറിച്ച് കൂടുതല്‍ പരിശോധനകളും സന്തുലിതാവസ്ഥയും നടത്താന്‍ ശ്രമിക്കണം. അത് പാര്‍ലമെന്റിലൂടെ മാത്രമേ സാധ്യമാകൂ. രണ്ടാമതായി പരമോന്നത നീതിപീഠം ഇത്തരം തടങ്കലുകളെ ഏറ്റവും അടിയന്തിര കേസുകളായി കണക്കാക്കുകയും ഒരു വ്യക്തിയെ തടവിലാക്കുന്നത് തുടരാന്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയിലെ ആലസ്യം ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തെ അനുവദിക്കാതിരിക്കുകയും വേണം. ഏറ്റവും പ്രധാനമായി, പ്രിവന്റീവ് ഡിറ്റന്‍ഷന്‍ നിയമം ഏകപക്ഷീയമായി ഉപയോഗിച്ചതിന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന ശിക്ഷ നല്‍കേണ്ടതുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന വിവേചനാധികാരം നല്‍കുന്ന ഉപവകുപ്പുകള്‍ പിന്‍വലിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ.
(കടപ്പാട്: ശ്രുതിസാഗര്‍ യമുനന്‍ scroll.in)

 

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending