Connect with us

Video Stories

റയല്‍ മാഡ്രിഡ് – യുവന്തസ്: ‘ശൈലീമേഥം’

Published

on

കമാല്‍ വരദൂര്‍

കാര്‍ഡിഫ്: ഇത് മിലേനിയം സ്റ്റേഡിയം. ലോക ഫുട്‌ബോള്‍ ഇന്നിവിടെയാണ്. യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന പോരാട്ടത്തിന് ആതിഥേയത്വം വഹിക്കുന്ന വലിയ മൈതാനം. സുരക്ഷാ ഭടന്മാരാണ് എങ്ങും. സാധാരണ ഫുട്‌ബോള്‍ വേദികളില്‍ കളിക്കാരെയും കാണികളെയുമാണ് കാണാറുളളതെങ്കില്‍ വെയില്‍സ് പൊലീസും പട്ടാളവുമെല്ലാം ഇവിടെ ജാഗരൂകരാണ്. സമീപകാല യൂറോപ്യന്‍ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് സ്‌റ്റേഡിയം ഏറ്റെടുത്തിരിക്കുന്നത്. വലിയ മേല്‍ക്കൂരയുളള അത്യാധുനിക സോക്കര്‍ വേദി. പക്ഷേ ഇന്ന് മേല്‍ക്കൂര തുറക്കില്ല-അതും സുരക്ഷയുടെ ഭാഗം. ജര്‍മനിയിലെ ഡോര്‍ട്ട്മണ്ടിലും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലും കഴിഞ്ഞ മാസമുണ്ടായ ഭീകരാക്രമണങ്ങള്‍ കളി ദിവസങ്ങളിലായിരുന്നതിനാലാണ് ഇത്രമാത്രം ജാഗ്രത. റയല്‍ മാഡ്രിഡും യുവന്തസും മൈതാനത്ത് വരുമ്പോള്‍ രണ്ട് ശൈലികളാണ് ഏറ്റുമുട്ടുന്നത്. സൈനുദ്ദീന്‍ സിദാന്‍ എന്ന ഫ്രാന്‍സിന്റെ ഫുട്‌ബോള്‍ ചക്രവര്‍ത്തി. ഒരു വര്‍ഷം മുമ്പ് റയലിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത് മുതല്‍ കനത്ത സമ്മര്‍ദ്ദത്തിലും അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ വിജയഭേരി മുഴക്കുമ്പോള്‍ ഓരോ 100 ദിവസവും ഒരു കിരീടം എന്ന നിലയില്‍ റയല്‍ ലോക ഫുട്‌ബോളിലെ ഒന്നാമന്മാരായിരിക്കുന്നു. മാസിമിലാനോ അല്‍ഗേരി എന്ന ഇറ്റലിക്കാരനായ പരിശീലകന്റെ അനുഭവക്കരുത്തിലും പ്രതിരോധ തന്ത്രങ്ങളിലും യുവന്തസ് സീസണില്‍ ഇതിനകം സിരിയ എ കിരീടവും ഇറ്റാലിയന്‍ കപ്പും സ്വന്തമാക്കിയിരിക്കുന്നു. രണ്ട് പരിശീലകരുടെ ആവനാഴിയിലും അനുഭവക്കരുത്തന്മാരാണ്. കൃസ്റ്റിയാനോ റൊണാള്‍ഡോ എന്ന തുരുപ്പുചീട്ടിന്റെ അവസരവാദ കരുത്തിലായിരുന്നു ഇത് വരെയുളള റയല്‍ തേരോട്ടം. യുവന്തസാവട്ടെ പ്രതിരോധ മികവില്‍ ബാര്‍സയെ പോലുള്ളവരെ വരച്ച വരയില്‍ നിര്‍ത്തിവരാണ്. മെസിയും നെയ്മറും സുവാരസുമെല്ലാമടങ്ങുന്ന ലോകത്തിലെ ഏറ്റവും അപകടകാരികളായ മുന്‍നിരക്കാരെ ഗോളടിക്കാന്‍ അനുവദിക്കാതെ കെട്ടിയിട്ട ചെലിനിക്കും സംഘത്തിനും മുന്നില്‍ കൃസ്റ്റിയാനോയും ബെന്‍സേമയും ബെയിലുമെല്ലാം എന്ത് ചെയ്യുമെന്നതാണ് സോക്കര്‍ ലോകം കാത്തിരിക്കുന്നത്. നാളെയുടെ മെസി എന്ന് വിശേഷിപ്പിക്കുന്ന പൗളോ ഡിബാലെ എന്ന പുത്തന്‍ ഗോളടിക്കാരനുണ്ട് യുവെ നിരയില്‍. ബാര്‍സക്കെതിരെ ഇരട്ട ഗോള്‍ സ്‌ക്കോര്‍ ചെയ്ത ഈ അല്‍ഭുതതാരത്തെ ചെറുക്കാന്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് നയിക്കുന്ന റയല്‍ പ്രതിരോധവും വിയര്‍ക്കേണ്ടി വരും.

ഇന്നത്തെ കാര്‍ഡിഫ് ഫൈനല്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ സമവാക്യങ്ങളില്‍ നിര്‍ണായകമാവും. ആക്രമണമാണോ അതോ പ്രതിരോധമാണോ നല്ലത് എന്ന കാലപഴക്കമുളള ചോദ്യത്തിന് മുന്നില്‍ പലപ്പോഴും യൂറോപ്പ് തീരുമാനമെടുക്കാതെ അവസരവാദത്തെ കൂട്ടുപിടിച്ചിട്ടുണ്ട്. രണ്ടിനും നടുവില്‍ പാലമിട്ടുള്ള ചന്തമില്ലാത്ത ഒരു തരം ശൈലിയാണ് പല യൂറോപ്യന്‍ രാജ്യങ്ങളും ക്ലബുകളും അവലംബിക്കാറുളളത്. നിലനില്‍പ്പിന്റെ അല്ലെങ്കില്‍ വിജയത്തിന്റെ സുത്രവാക്യം എന്നാണ് ഇതിനെ അതത് പരിശീലകര്‍ വിശേഷിപ്പിക്കാറുള്ളത്. ലാറ്റിനമേരിക്കക്കാര്‍ ചന്തമുളള പാസിംഗ് ഫുട്‌ബോളിലുടെ ആക്രമണത്തിന്റെ മനോഹാരിതയില്‍ വിശ്വസിക്കുമ്പോള്‍ അത്രമാത്രം ചന്തം വേണ്ടെന്ന പക്ഷത്തായിരുന്നു പ്രമുഖ യൂറോപ്യന്‍ ഫുട്‌ബോള്‍ രാജ്യങ്ങള്‍. ഇറ്റലിയും ജര്‍മമനിയും എന്തിന് ഇംഗ്ലണ്ട് പോലും മൈതാന സൗന്ദര്യത്തിന് പ്രസക്തിയില്ലെന്ന് പറഞ്ഞ കാലത്താണ് സ്‌പെയിന്‍ ടിക-ടാക്ക ശൈലിയിലൂടെ ലാറ്റിനമേരിക്കയെ പകര്‍ത്താന്‍ ശ്രമിച്ചത്. 2010 ലെ ലോകകപ്പില്‍ സ്‌പെയിന്‍ ജേതാക്കളായതോടെ ആ ശൈലി സ്വീകരിക്കാന്‍ യൂറോപ്പ് നിര്‍ബന്ധിതരായി. പക്ഷേ ഒരേ ശൈലി പിന്തുടരുമ്പോള്‍ അതിനെ പ്രതിരോധിക്കുക എളുപ്പമാണെന്ന സത്യമായിരുന്നു 2014 ലെ ബ്രസീല്‍ ലോകകപ്പില്‍ കണ്ടത്. സ്‌പെയിന്‍ വേഗം പുറത്തായി. ബ്രസീല്‍ സെമിയിലും പുറത്തായി. അവസാനം കപ്പടിച്ചത് പ്രതിരോധ ശൈലിയുടെ വക്താക്കളായ ജര്‍മനിയും.
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡ് മധ്യനിരയിലും യുവന്തസ് പ്രതിരോധത്തിലും വിശ്വസിക്കുന്നവരാണ്. സിദാന്‍ എന്ന പരിശീലകന്‍ ലോകത്തെ നമ്പര്‍ വണ്‍ പ്ലേ മേക്കര്‍മാരില്‍ ഒരാളായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണമെന്നത് മധ്യനിരയില്‍ കളി നിയന്ത്രിക്കുക എന്നതാണ്. അതിവേഗതയില്‍ കളിക്കുന്നതിന് പകരം ഹോള്‍ഡിംഗ് ഫുട്‌ബോള്‍ എന്ന ശൈലി. മുന്‍നിരയില്‍ കൃസ്റ്റിയാനോ, ബെന്‍സേമ, ബെയില്‍, റോഡ്രിഗസ് തുടങ്ങി അദ്ദേഹത്തിന് താരങ്ങള്‍ നിരവധി. ഇവര്‍ക്ക് പന്ത് നിരന്തരം എത്തിക്കുന്നതില്‍ ലുക്കാ മോദ്രിച്ചും ടോണി ക്രൂസും മാര്‍സിലോയുമെല്ലാമുണ്ട്. പ്രതിയോഗികളുടെ ഗെയിം മനസ്സിലാക്കി സാഹചര്യങ്ങളെ പഠിച്ചുളള ഗെയിം സിദാന്‍ വിഭാവനം ചെയ്യുമ്പോള്‍ യുവന്തസിനും കോച്ച് അല്‍ഗേരിക്കും മുന്നില്‍ അനുഭവസമ്പത്തിന്റെ വഴിയെന്നാല്‍ അത് പ്രതിരോധമാണ്. പരമ്പരാഗതമായി ഇറ്റലി പിന്തുടരുന്ന ഈ ശൈലിയോട് കാല്‍പ്പന്തിനെ പ്രണയിക്കുന്നവരില്‍ ഭൂരിപക്ഷത്തിനും എതിര്‍പ്പുണ്ട്. പക്ഷേ ഇറ്റലി നാല് തവണ ലോകകപ്പ് നേടിയത്, യുവന്തസ് എണ്ണമറ്റ തവണ സിരിയ നേടിയതെല്ലാം പ്രതിരോധത്തില്‍ വിശ്വസിച്ചുളള ഗെയിം കൊണ്ടാണ്.
ഇന്റര്‍ മിലാന്‍, ഏ.സി മിലാന്‍, റോമ, നാപ്പോളി തുടങ്ങി ശക്തരായ പ്രതിയോഗികളുടെ നടുവില്‍ നിന്നാണ് ഓരോ സീസണിലും യുവെ ഒന്നാമന്മാരായി മാറുന്നത്. ഒരു ഘട്ടത്തിലും വേറിട്ടൊരു ചിന്താഗതിക്ക് അവര്‍ നില്‍ക്കുന്നില്ല. പന്ത് കിട്ടുമ്പോള്‍ മുന്‍നിരക്കാര്‍ അതിനെ പ്രയോജനപ്പെടുത്തുക എന്നതാണ് അന്നും ഇന്നും യുവെ ശൈലി. അതിനായാണ് അപകടകാരികളായ ഡിബാലേയെയും ഹിഗ്വിനെയും രംഗത്തിറക്കുന്നത്.
ഇത്തരത്തില്‍ മധ്യനിരക്കും പിന്‍നിരക്കും മാര്‍ക്ക് നല്‍കിയുള്ള ശൈലി മിലേനിയം സ്‌റ്റേഡിയത്തില്‍ ഇന്ന് പ്രയോഗിക്കപ്പെടുമ്പോള്‍ നാളെ യൂറോപ്പ് ചിന്തിക്കുക ഇന്നത്തെ വിജയ ശൈലിക്കൊപ്പം നില്‍ക്കാനായിരിക്കും. യൂറോപ്പിലെ പ്രമുഖരായ പരിശീലകര്‍-ഹൗേേസാ മോറിഞ്ഞോ, ആഴ്‌സന്‍ വെംഗര്‍, പെപ് ഗുര്‍ഡിയോള, കാര്‍ലോസ് ആഞ്ചലോട്ടി, അന്റോണിയോ കോണ്ടെ തുടങ്ങിയവരെല്ലാം പ്രായോഗികതയുടെ വക്താക്കളാണ്. ഒരേ ശൈലി വിജയിക്കില്ലെന്ന വിശ്വാസം പലപ്പോഴും പ്രകടിപ്പിക്കാറുളളവര്‍.
മോറിഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യൂറോപ്പ ലീഗ് നേടി, വെംഗറുടെ ആഴ്‌സനല്‍ എഫ്.എ കപ്പ് നേടി, പെപ് ഗുര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി കിരീടമൊന്നും നേടിയില്ലെങ്കിലും ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് സ്വന്തമാക്കി, ആഞ്ചലോട്ടിയുടെ ബയേണിന് ബുണ്ടസ് ലീഗ കിരീടം ലഭിച്ചു, കോണ്ടെയുടെ ചെല്‍സി എഫ്.എ കപ്പ് ഫൈനലില്‍ തോറ്റെങ്കിലും പ്രീമിയര്‍ ലീഗില്‍ ഒന്നാമന്മാരായി. അവരേക്കാള്‍ മുന്നിലാണിപ്പോള്‍ സിദാനും അല്‍ഗേരിയും. സിദാന്‍ ലാലീഗ നേടിയത് സ്വന്തം ശൈലിയില്‍ ഉറച്ച് നിന്നാണ്. അല്‍ഗേരിയാവട്ടെ പ്രതിരോധ ഫുട്‌ബോളില്‍ അണുകിട മാറ്റം വരുത്തിയിട്ടില്ല. ഇന്ന് സിദാന്‍ ജയിച്ചാല്‍ യൂറോപ്പ് പതിവ് മധ്യനിരാധിഷ്ഠിത ഹോള്‍ഡിംഗ് ശൈലിയിലേക്ക് പോവും-അല്‍ഗേരിയാണെങ്കില്‍ അടുത്ത സീസണില്‍ ക്ലബുകള്‍ നോട്ടമിടുക നല്ല ഡിഫന്‍ഡര്‍മാരെയായിരിക്കും. ക്ലബ് ട്രാന്‍സ്ഫറുകള്‍ പുരോഗമിക്കുന്ന സമയമായതിനാല്‍ എല്ലാ വന്‍ കിട ക്ലബുകാരും കാര്‍ഡിഫിലേക്ക് നോട്ടമിട്ടിരിക്കും

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending