Connect with us

Sports

ഇപ്പോഴും എപ്പോഴും യാഷിന്‍

Published

on

കമാല്‍ വരദൂര്‍

മോസ്‌ക്കോ: റഷ്യയില്‍ നിന്നും ലഭിക്കുന്ന ആദ്യ ഫുട്‌ബോള്‍ ഉത്തരം ഒരു പേരാണ് -ലെവ് യാഷിന്‍….. എവിടെ ആരോടും ചോദിച്ചാലും ഫുട്‌ബോള്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നത് വിശ്രുതനായ ഈ ഗോള്‍ക്കീപ്പറില്‍ നിന്നാണ്. സോവിയറ്റ് സോക്കറിന്റെ സുവര്‍ണ കാലമെന്ന് പറയുന്നത് 1940 കള്‍ക്ക് ശേഷമാണ്. കൃത്യമായി പറഞ്ഞാല്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം. ലെനിനും സ്റ്റാലിനും പിന്നെ കമ്മ്യൂണിസവുമായുള്ള കാലത്തെ സോവിയറ്റ് ഫുട്‌ബോള്‍ ലോകത്തിന് അത്ര പരിചിതമല്ല. മിലിട്ടറി കാര്‍ക്കശ്യത്തില്‍ പക്ഷേ ആ കമ്മ്യൂണിസ കാല ഫുട്‌ബോള്‍ അച്ചടക്കത്തിന്റേതായിരുന്നു. റെഡ് ആര്‍മി ക്ലാസുകളിലെ കാര്‍ക്കശ്യത പോലെ മൈതാനത്ത് കൈവിട്ട കളികള്‍ക്ക് റഷ്യക്കാര്‍ മുതിര്‍ന്നിരുന്നില്ല. 1956 ല്‍ ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ നടന്ന ഒളിംപിക്‌സാണ് സോവിയറ്റ് യൂണിയന് ലഭിക്കുന്ന ആദ്യ ഫുട്‌ബോള്‍ അംഗീകാരം. ശീതസമര വേളയായതിനാല്‍ അമേരിക്കന്‍ ചേരിക്കാര്‍ വിട്ടുനിന്ന ആ ഒളിംപിക്‌സിലെ ഫുട്‌ബോള്‍ മല്‍സരത്തില്‍ ആകെ പതിനൊന്ന് ടീമുകളാണ് മല്‍സരിച്ചിരുന്നത്. നമ്മുടെ ഇന്ത്യയുമുണ്ടായിരുന്നു കളത്തില്‍. കോഴിക്കോടിന്റെ സ്വന്തം ഒളിംപ്യന്‍ റഹ്മാന്‍ കളിച്ച ഒളിംപിക്‌സ്. നെവില്‍ ഡീസൂസ ഹാട്രിക് സ്‌ക്കോര്‍ ചെയ്ത ഒളിംപിക്‌സ്. സോവിയറ്റ് യൂണിയനായിരുന്നു സ്വര്‍ണം. അക്കാലത്ത് രാജ്യം ചര്‍ച്ച ചെയ്തിരുന്ന പ്രധാന കായികതാരം വെസ്‌വലോഡ് ബോബ്‌റോവായിരുന്നു. ഫുട്‌ബോളിലും പിന്നെ ഐസ് ഹോക്കിയിലും മികവ് പ്രകടിപ്പിച്ച താരം. ഇവരുടെയെല്ലാം കാലത്തിന് ശേഷമായിരുന്നു യാഷിന്‍ ഇതിഹാസമാവുന്നത്.
ഗോള്‍വലയത്തില്‍ പറക്കുന്ന താരം. കറുത്ത ചിലന്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേര്. അപാര വേഗതയും മെയ്‌വഴക്കവും പ്രകടിപ്പിച്ച ഗോള്‍ക്കീപ്പര്‍. സാധാരണ ഗതിയില്‍ ഗോള്‍ക്കീപ്പറെ നിര്‍വചിച്ചിരുന്നത് നിശ്ചിതമായ സ്ഥലത്ത് പന്തിനെ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട വ്യക്തി എന്നതാണെങ്കില്‍ യാഷിന്‍ അതില്‍ നിന്നും വിത്യസ്തനായിരുന്നു. 1963 ല്‍ ഫിഫ ആ മഹാനായ ഗോള്‍ക്കീപ്പറെ ബലന്‍ഡിയോര്‍ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ഇന്നും മറ്റൊരു ഗോള്‍ക്കീപ്പര്‍ക്ക് ഈ പുരസ്‌ക്കാരം ലഭിച്ചിട്ടില്ല. 2008 മുതല്‍ ലയണല്‍ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും മാറി മാറി പങ്ക് വെക്കുന്ന ആ കിരീടം മറ്റൊരു റഷ്യക്കാര്‍ക്കും കിട്ടിയിട്ടുമില്ല.
ഒരു സാധാരണ ഫാക്ടറി തൊളിലാളിയായിരുന്നു യാഷിന്‍. താരാരാധനയില്ലാത്ത സോവിയറ്റുകാര്‍ എങ്ങനെ യാഷിനെ താരമാക്കി എന്നതില്‍ അല്‍ഭുതമില്ല. അവര്‍ക്കിടയില്‍ നിന്നുള്ള ഒരാളായിരുന്നു അദ്ദേഹം. മെല്‍ബണ്‍ ഒളിംപിക്‌സ് കഴിഞ്ഞ കാലം. യാഷിന്‍ പ്രശസ്തിയിലേക്ക് വരുന്നു. അപ്പോഴും അദ്ദേഹം യാത്ര ചെയ്യാറ് ട്രെയിനിലായിരുന്നു. വ്‌ലാഡിവോസ്‌റ്റോക്കില്‍ നിന്നും മോസ്‌ക്കോയിലേക്കുള്ള യാത്രയില്‍ യാഷിനെ കണ്ടപ്പോള്‍ ഒരു സാധാരണ കര്‍ഷകന്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണ് വന്ദിച്ചു. എന്നിട്ട് തന്റെ കൈവശമുളള അല്‍പ്പം വിത്തുകള്‍ അദ്ദേഹത്തിന് സമ്മാനിച്ച് പറഞ്ഞു-ഇതാണ് എന്റെ സമ്മാനം. ആ സമ്മാനത്തിന്റെ വിലയെക്കുറിച്ച് പിന്നീട് യാഷിന്‍ പറഞ്ഞിട്ടുണ്ട്. ഈ കഥകളൊക്കെ പുതിയ റഷ്യക്കാര്‍ക്കുമറിയാം. അവര്‍ ഇവിടെയെത്തുമ്പോള്‍ നമ്മോട് പറയുന്നത് ഈ വിശേഷങ്ങളാണ്. 1960 ല്‍ യൂറോപ്യന്‍ കിരീടം ചൂടിയ റഷ്യന്‍ സംഘത്തിന്റെ നായകന്‍ യാഷിനായിരുന്നു. ആ ഫൈനല്‍-പ്രതിയോഗികള്‍ പഴയ ശത്രുക്കളായ യുഗോസ്ലാവ്യക്കാര്‍. മല്‍സരം അധികസമയത്തേക്ക് ദീര്‍ഘിച്ചപ്പോള്‍ സോവിയറ്റ് വലയില്‍ കോട്ട പോലെ യാഷിന്‍. അ അധികസമയത്ത് വിക്ടര്‍ പോനിഡിലിന്‍കിന്റെ ഗോള്‍-സോവിയറ്റ് ചാമ്പ്യന്മാര്‍…. 1966 ലെ ലോകകപ്പില്‍ നാലാമത് വന്നതാണ് ലോകകപ്പിലെ സോവിയറ്റ് വീരഗാഥകളില്‍ പ്രധാനം. ഇപ്പോഴിതാ അവരുടെ നാട്ടില്‍ ലോകകപ്പ്. ഇന്നവര്‍ സഊദി അറേബ്യയുമായി കളിക്കുമ്പോള്‍ എല്ലാ റഷ്യക്കാരുടെയും മനം നിറയെ യാഷിന്‍ തന്നെ…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

ലോകകപ്പിലേക്ക് പോര്‍ച്ചുഗല്‍; അര്‍മേനിയയെ 91ന് തകര്‍ത്തു

ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ അര്‍മേനിയയെ 19 ന് തകര്‍ത്താണ് പറങ്കിപ്പട 2026 ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.

Published

on

പോര്‍ട്ടോ: ഫിഫ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗല്‍ നിര്‍ഭാഗ്യമില്ലാതെ മുന്നേറി. ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ അര്‍മേനിയയെ 19 ന് തകര്‍ത്താണ് പറങ്കിപ്പട 2026 ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. സസ്പെന്‍ഷനിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെയാണ് പോര്‍ച്ചുഗല്‍ കളത്തിലിറങ്ങിയത്. എങ്കിലും ബ്രൂണോ ഫെര്‍ണാണ്ടസും ജാവോ നെവസും നേടിയ ഹാട്രിക്കുകള്‍ പോര്‍ച്ചുഗലിന് വമ്പന്‍ വിജയം സമ്മാനിച്ചു.

ആറ് മത്സരങ്ങളില്‍ നിന്ന് നാല് ജയവും ഒരു സമനിലയും ഒരു തോല്‍വിയും നേടി പോര്‍ച്ചുഗലിന് 13 പോയിന്റ്. രണ്ടാമിടത്തെ ഹംഗറി അയര്‍ലന്‍ഡിനോട് 2-3ന് തോറ്റതോടെ പോര്‍ച്ചുഗലിന്റെ മുന്നേറ്റം തടസ്സമില്ലാതെ തുടരുകയായിരുന്നു.

2026 ലോകകപ്പില്‍ കളിച്ചാല്‍ ക്രിസ്റ്റ്യാനോയ്ക്ക് ആറ് ലോകകപ്പുകളില്‍ പങ്കെടുക്കുന്ന അപൂര്‍വ നേട്ടം സ്വന്തമാകും. മെസ്സിയും ഇറങ്ങുകയാണെങ്കില്‍ ഈ റെക്കോര്‍ഡ് ഇരുവരും പങ്കിടും. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ 40കാരനായ താരം ഈ മത്സരത്തില്‍ പുറത്തായിരുന്നു.

ഫെര്‍ണാണ്ടസിന്റെ ഗോളുകള്‍. 30, 41, 81 മിനിറ്റുകളില്‍ നെവസും വലകുലുക്കി. റെനാട്ടോ വേഗ (ഏഴ്), ഗോണ്‍സാലോ റാമോസ് (28), ഫ്രാന്‍സിസ്‌കോ കോണ്‍സെയ്സോ (90+2) എന്നിവാണ് മറ്റു ഗോള്‍സ്‌കോറര്‍മാര്‍. അര്‍മേനിയക്കായി എഡ്വാര്‍ഡ് സ്പെര്‍ട്സിന്‍ (18) ആശ്വാസ ഗോള്‍ നേടി.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗല്‍ ലീഡ് എടുത്തു. 18ാം മിനിറ്റില്‍ അര്‍മേനിയ സമനില പിടിച്ചെങ്കിലും അതിനുശേഷം മത്സരം പൂര്‍ണമായും പറങ്കിപ്പടയുടെ നിയന്ത്രണത്തിലായിരുന്നു. ഹാഫ് ടൈമില്‍ തന്നെ സ്‌കോര്‍ 51. രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ കൂടി അര്‍മേനിയയുടെ വലയില്‍. അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ സ്‌കോര്‍ 91.

തുടര്‍ച്ചയായി ഏഴാം തവണയാണ് പോര്‍ച്ചുഗല്‍ ലോകകപ്പിനായി യോഗ്യത നേടുന്നത്. ക്രിസ്റ്റ്യാനോയുടെ സസ്പെന്‍ഷന്‍ കാരണം ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകാന്‍ സാധ്യതയുണ്ട്.

ടിബിലിസി (ജോര്‍ജിയ): മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ 2026 ലോകകപ്പിന്റെ വാതില്‍പ്പടിയിലേക്കെത്തി. ഗ്രൂപ്പ് ഇ-യിലെ അഞ്ചാം മത്സരത്തില്‍ ജോര്‍ജിയയെ 40ന് പരാജയപ്പെടുത്തി.

ഒയര്‍സബല്‍ (11ാം മിനിറ്റില്‍ പെനാല്‍റ്റി, 63), മാര്‍ട്ടിന്‍ സുബിമെന്‍ഡി (22), ഫെറാന്‍ ടോറസ് (34) എന്നിവരായിരുന്നു സ്‌കോറര്‍മാര്‍.

അഞ്ച് മത്സരങ്ങളിലും ജയിച്ച സ്‌പെയിനിന് 15 പോയിന്റ്. അവസാന മത്സരത്തില്‍ നേരിടേണ്ടത് 12 പോയിന്റുള്ള തുര്‍ക്കിയെ. തോറ്റാലും വലിയ പ്രശ്‌നമൊന്നുമില്ല; കാരണം ഇതുവരെ ഒരു ഗോള്‍പോലും വഴങ്ങാത്ത സ്‌പെയിന്‍ 19 ഗോളുകള്‍ അടിച്ചുകഴിഞ്ഞു. ഈ വ്യത്യാസം മറികടക്കാന്‍ തുര്‍ക്കിക്ക് കുറഞ്ഞത് ഏഴ് ഗോളിന്റെയെങ്കിലും വിജയം ആവശ്യമാണ്.

തുര്‍ക്കി ബള്‍ഗേറിയയെ 20ന് തകര്‍ത്താണ് 12 പോയിന്റിലെത്തിയത്.

 

Continue Reading

Sports

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ്: ഇന്ത്യ എയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് പാകിസ്താന്‍ എയുടെ വിജയം

ഇന്ത്യ ഉയര്‍ത്തിയ 137 റണ്‍സ് ലക്ഷ്യം പാകിസ്താന്‍ 10.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അതിവേഗം മറികടന്നു.

Published

on

ദോഹയില്‍ നടന്ന ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ എ ടീമിനെതിരെ പാകിസ്താന്‍ എ എട്ട് വിക്കറ്റിന്റെ വമ്പന്‍ ജയം നേടി. ഇന്ത്യ ഉയര്‍ത്തിയ 137 റണ്‍സ് ലക്ഷ്യം പാകിസ്താന്‍ 10.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അതിവേഗം മറികടന്നു.

9.4 ഓവറില്‍ 913 എന്ന മികച്ച നിലയില്‍ നിന്ന് ഇന്ത്യ 136 റണ്‍സിലേക്ക് ചുരുങ്ങുകയായിരുന്നു. വൈഭവ് സൂര്യവന്‍ഷി 45 റണ്‍സുമായി ടോപ് സ്‌കോറര്‍. നമാന്‍ ധിര്‍(35) മാത്രമാണ് ബാറ്റിംഗില്‍ ഇന്ത്യയെ കുറച്ച് താങ്ങിയത്. ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ(5), നേഹല്‍ വധേര(8), അശുതോഷ് ശര്‍മ(0), രമണ്‍ദീപ് സിങ്(11), ഹര്‍ഷ് ദുബെ(19) എന്നിവരെല്ലാം വേഗത്തില്‍ പുറത്തായതോടെ ഇന്ത്യ വന്‍തകര്‍ച്ച നേരിട്ടു. പാകിസ്താനായി ഷാഹിദ് അസിസ് മൂന്ന് വിക്കറ്റ് നേടി.

പവര്‍പ്ലേയില്‍ തന്നെ 50 റണ്‍സ് കടന്ന് മികച്ച തുടക്കമാണ് പാകിസ്താന്‍ തീര്‍ത്തത്. മുഹമ്മദ് നമീം(14), യാസിര്‍ ഖാന്‍(11) എന്നിവരെ ഇന്ത്യ പുറത്താക്കിയെങ്കിലും മധ്യനിരയില്‍ മാസ് സദഖത്ത് ഇന്ത്യയ്ക്ക് തിരിച്ചു വരവ് സാധ്യമാക്കാതെ കുത്തനെ മുന്നേറി. 47 പന്തില്‍ 7 ഫോറും 4 സിക്സും ഉള്‍പ്പെടുത്തി 79 റണ്‍സുമായി പുറത്താകാതെ നിന്ന സദഖത്തിന്റെ പ്രകടനമാണ് പാകിസ്താന്‍ ജയത്തിന്റെ അടിത്തറ.

ഇന്ത്യയ്ക്ക് ബൗളിങിലും ബാറ്റിങിലും ചുമതല പിടിക്കാനായില്ലെന്നത് മത്സരം നിര്‍ണയിച്ചു.

 

Continue Reading

Sports

ദക്ഷിണാഫ്രിക്കക്കെതിരെ തോല്‍വി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടി

കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു.

Published

on

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയന്റ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി. കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. ജയത്തോടെ ദക്ഷിണാഫ്രിക്ക രണ്ടാമതെത്തിയപ്പോള്‍ ഓസ്‌ട്രേലിയ തലപ്പത്ത് തുടരുകയാണ്.

54.17 പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നിന്ന് നാല് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യക്കുള്ളത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ 30 റണ്‍സിനാണ് ഇന്ത്യ തോറ്റത്. പ്രോട്ടീസ് ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പര ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

നാലു വിക്കറ്റ് വീഴ്ത്തിയ സൈമണ്‍ ഹാര്‍മറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍ക്കോ യാന്‍സനും കേശവ് മഹാരാജും ചേര്‍ന്നാണ് ഇന്ത്യയെ കൂടാരം കയറ്റിയത്. 92 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിന് മാത്രമാണ് ഈഡനിലെ പിച്ചില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.

Continue Reading

Trending