Connect with us

More

കണ്ണൂരില്‍ ഒന്നര വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഒന്‍പത് പേര്‍

Published

on

സ്വന്തം ലേഖകന്‍
കണ്ണൂര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരം ഏറ്റെടുത്തതിനു ശേഷം കണ്ണൂരില്‍ കൊല്ലപ്പെട്ടത് ഒന്‍പത് പേര്‍. അക്രമത്തിനെതിരെ പൊലീസ് കാര്യക്ഷമമായ നടപടി സ്വീകരിക്കാത്തതാണ് അക്രമ പരമ്പര ആവര്‍ത്തിക്കാന്‍ പ്രധാന കാരണം. മുഖ്യമന്ത്രി സമാധാനത്തിനായി നേരിട്ട് ഇടപെട്ടിട്ടും പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൊലപാതക പരമ്പര ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ആറു ബി.ജെ പി പ്രവര്‍ത്തകരും രണ്ടു സി.പി.എം പ്രവര്‍ത്തകരും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ഇതില്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായത് അഞ്ചു കേസുകളിലും ബി.ജെ.പി പ്രതിസ്ഥാനത്തുള്ളത് രണ്ടു കേസുകളിലുമാണ്. ഒരു സംഭവത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് പ്രതികള്‍. കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തില്‍ പ്രതികളെ പിടികൂടിയിട്ടില്ല.

കഴിഞ്ഞ പതിനേഴ് വര്‍ഷത്തിനിടയില്‍ മാത്രം 61 പേരാണ് കണ്ണൂരില്‍ കൊലക്കത്തിക്ക് ഇരയായതെന്ന് പൊലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 29 ബി.ജെ.പി പ്രവര്‍ത്തകരും 25 സി.പി.എം പ്രവര്‍ത്തകരും ഉള്‍പ്പെടും.

2010ല്‍ കണ്ണൂര്‍ ജില്ലയില്‍ രണ്ടു ബി.ജെ.പി പ്രവര്‍ത്തകരും 2011ല്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരും ഒരു മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. 2012ല്‍ ഒരു മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും 2013ല്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. 2014ല്‍ മൂന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ കഠാരയ്ക്ക് ഇരയായി. 2015ല്‍ രണ്ടു സി.പി.എം പ്രവര്‍ത്തകരും ഒരു മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് ജില്ലയില്‍ രാഷ്ട്രീയ കൊലപാതക പരമ്പര അരങ്ങേറുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം പിണറായിലെ സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തി ആര്‍.എസ്.എസ് ഇതിന് തുടക്കം കുറിച്ചു. പിന്നാലെ അഞ്ചു ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലപാതകത്തിനാണ് കണ്ണൂര്‍ സാക്ഷ്യം വഹിച്ചത്.

പാടത്തു പണിയെടുക്കുന്നവര്‍ക്ക് വരമ്പത്ത് കൂലി നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണന്റെ പ്രഖ്യാപനം അണികള്‍ക്ക് ആവേശം പകര്‍ന്നപ്പോള്‍ അതേ നാണയത്തില്‍ ബി.ജെ.പി നേതാവ് എം.ടി രമേശ് തിരിച്ചടി നല്‍കി എരിതീയില്‍ എണ്ണയൊഴിച്ചു. ഇതോടെ ജില്ലയിലുടനീളം കൊലപാതകം അരങ്ങേറി.

പയ്യന്നൂരിലെ സി.പി.എം പ്രവര്‍ത്തകരായ ധന്‍രാജ്,കൂത്തുപറമ്പിലെ മോഹനന്‍, ബി.ജെ.പി പ്രവര്‍ത്തകരായ അന്നൂരിലെ രാമചന്ദ്രന്‍, തില്ലങ്കേരിയിലെ വിനീഷ്, പിണറായിലെ രമിത്ത്, തലശ്ശേരി അണ്ടല്ലൂരിലെ സന്തോഷ് കുമാര്‍, പയ്യന്നൂര്‍ കക്കംപാറയിലെ പുരുഷോത്തമന്‍, കൊട്ടിയൂരിലെ ശ്യാമ പ്രസാദ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനായ എടയന്നൂരിലെ ശുഹൈബ് എന്നിവരാണ് കൊല്ലപ്പെട്ടത്.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending