Video Stories
വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ല; റണ്‍വെ ബലപ്പെടുത്തല്‍ സംശയത്തില്‍
കരിപ്പൂരിന് കുരുക്കൊരുക്കി നിഗൂഢതയുടെ ചിറകടി 2
ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്: അറുപത് കോടി രൂപ ചെലവഴിച്ച് റണ്‍വെ ബലപ്പെടുത്തുന്നതോടെ മുമ്പത്തേതിനെക്കാള്‍ സജീവമാവുമെന്നായിരുന്നു വിശദീകരണം. ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് വീണ്ടും പുനസ്ഥാപിക്കുന്നതോടെ കരിപ്പൂരിന്റെ ശുക്രദശ തെളിയുമെന്നായിരുന്നു വാഗ്ദാനം. മാര്‍ച്ചില്‍ മുഖം മിനുക്കി സജീവമാകുന്നത് കണക്കിലെടുത്ത് ജൂലൈയില്‍ ആരംഭിക്കുന്ന ഹജ്ജ് സര്‍വ്വീസ് കരിപ്പൂരില്‍ നിന്ന് ആവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. ഇങ്ങനെ അല്ലാതിരിക്കാന്‍ ഒരു സാധ്യതയുമില്ലായിരുന്നു. പിന്നെ എന്താണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയാന്‍ കാരണം.
മാര്‍ച്ച് ഒന്നിന് റണ്‍വേ മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിക്കുന്നത് കണക്കിലെടുത്ത് ഒമാന്‍ എയര്‍, ഇന്‍ഡിഗോ എയര്‍ എന്നിവരൊക്കെ സര്‍വ്വീസിനായി മത്സരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്‍ഡിഗോ എയര്‍ ഷാര്‍ജ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വിസുകള്‍ നടത്തുന്നത്. മസ്‌കത്തിലേക്കുള്ള ഒമാന്‍ എയര്‍ സര്‍വിസ് ഇതിനകം സര്‍വ്വീസ് തുടങ്ങിക്കഴിഞ്ഞു.
ഇന്‍ഡിഗോ മാര്‍ച്ച് 20 മുതലാണ് ഷാര്‍ജ, മസ്‌കത്ത് എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വിസ് ആരംഭിക്കുന്നത്. ഇതോടെ മസ്‌കത്തിലേക്ക് കരിപ്പൂരില്‍നിന്ന് പ്രതിദിനം നാല് സര്‍വിസുകളുണ്ടാകും. ഒമാന്‍ എയറിന് രണ്ടും എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നിവക്ക് ഓരോന്നും വീതം സര്‍വിസാണുള്ളത്. ഖത്തര്‍ എയര്‍വേസ്, ഇത്തിഹാദ് എന്നീ കമ്പനികളും പുതിയ സര്‍വിസുകള്‍ക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇടത്തരം വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയാല്‍ ദുബൈയിലേക്ക് എമിറേറ്റ്‌സും ജിദ്ദയിലേക്ക് സൗദി എയര്‍ലൈന്‍സും സര്‍വിസ് നടത്തുമെന്നാണ് വിവരം. എന്നാല്‍, വ്യക്തമായ മറുപടിക്ക് മുതിരാതെ ഉത്തരവാദപ്പെട്ടവര്‍ ഒഴിഞ്ഞുമാറുകയാണ്.
കരിപ്പൂരിലെ റണ്‍വേക്കു ബലക്ഷയമുണ്ടെന്ന വാദമാണ് നേരത്തെയുണ്ടായിരുന്ന സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുന്നതിന് തടസ്സമെങ്കില്‍, എന്തിനായിരുന്നു കോടികള്‍ മുടക്കിയ റണ്‍വെ ബലപ്പെടുത്തലും നവീകരണവുമെന്ന ചോദ്യം ബാക്കിയാവും. ആര്‍.ഇ.എസ്.എ സ്്ട്രിപ്പ് തുടങ്ങിയ പഴഞ്ചന്‍ വാദങ്ങള്‍ നിരത്തുന്നതിനും വസ്തുതകളുടെ പിന്‍ബലം വേണം.
ഹജ്ജാജികളെ ചൂഷണം ചെയ്യാന്‍ മത്സരിക്കുന്ന വിമാന കമ്പനികളുടെ കഴുത്തറപ്പ് ചില്ലറയല്ല
രണ്ടു വര്‍ഷം മുമ്പ് തിടുക്കപ്പെട്ട് സര്‍വ്വീസ് നിര്‍ത്തിയപ്പോള്‍ തന്നെ ചതി വ്യക്തമായിരുന്നു. 2014 മെയ് 6 മുതല്‍ അറ്റകുറ്റപണിക്കായി വിമാനത്താവളം ഭാഗികമായി അടച്ച ശേഷം ടെണ്ടറായത് മാസങ്ങള്‍ക്ക് ശേഷമായിരുന്നു. പെട്ടന്ന് സര്‍വ്വീസ് നിര്‍ത്തി ഹജ്ജ് സര്‍വ്വീസ് മാറ്റുകയായിരുന്നു പ്രധാന ലക്ഷ്യം. പിന്നീട് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍, സെപ്തംബര്‍ 15 മുതല്‍ ആരംഭിച്ച് ഏകദേശം 18 മാസംകൊണ്ട് അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്.
ആഴ്ചയില്‍ മൂന്നു സര്‍വീസുകളുണ്ടായിരുന്ന എയര്‍ ഇന്ത്യയുടെ കാലിക്കറ്റ്-റിയാദും പ്രതിദിന സര്‍വീസുകളായ എമിറേറ്റ്‌സിന്റെ കാലിക്കറ്റ്ദുബൈ, എയര്‍ ഇന്ത്യയുടെ കാലിക്കറ്റ്-ജിദ്ദ, ഒന്നിടവിട്ട സര്‍വീസുകളായ സഊദിയുടെ കാലിക്കറ്റ്-റിയാദ്, കാലിക്കറ്റ്-ദമാം തുടങ്ങിയ ജനകീയ സര്‍വ്വീസുകള്‍ നിര്‍ത്തിയതിന്റെ ദുരിതം ചില്ലറയായിരുന്നില്ല.റണ്‍വേ നവീകരണം പൂര്‍ത്തിയായി കഴിഞ്ഞ മാസം അതു വിലയിരുത്താനെത്തിയ എയര്‍ പോര്‍ട്ട് അതോറിറ്റിയിലെ ഡി.ജി.സി.എ ഉന്നത സംഘം കരിപ്പൂരില്‍ നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതിന് വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് വിശ്വസനീയമായ റിപ്പോര്‍ട്ട്.
ഹജ്ജ് സര്‍വ്വീസ് കൂടി പരിഗണിച്ച് ജംബോ സര്‍വ്വീസിനുള്ള അനുമതിയും വൈകാതെ ലഭിക്കുമെന്നും സൂചന നല്‍കി. ഇതോടെ വിദേശത്തേക്ക് നേരിട്ട് മുമ്പത്തെ പോലെ വിമാന സര്‍വ്വീസ് നടത്താനുള്ള അനുമതി നല്‍കുന്നതിന് എന്തെങ്കിലും തടസ്സം സ്വപ്‌നത്തില്‍ പോലും ആരും കണക്കുകൂട്ടിയതുമില്ല.പക്ഷെ, കരിപ്പൂരിന് വേണ്ടി മാത്രം പ്രത്യേക ചട്ടവും ടെണ്ടറുമായി അധികൃതര്‍ ‘തനിനിറം’ പ്രകടിപ്പിക്കുകയായിരുന്നു. കേരളത്തിലെ 85% യാത്രക്കാര്‍ക്കും സൗകര്യപ്രദമായ കരിപ്പൂരിനെ തഴയാന്‍ പറയുന്ന കാരണങ്ങളൊന്നും വിശ്വസനീയമല്ല.
ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍ നിന്നു തന്നെ ഹജ്ജ് വിമാനം സര്‍വ്വീസ് നടത്തിയാല്‍ മതിയെന്നത് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവിന്റെ മാത്രം ഇംഗിതവുമാവില്ല. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കില്ലെന്ന മുന്‍വിധിയോടെ കൃത്യമായ തിരക്കഥ. ഡി വിഭാഗത്തില്‍ പെടുന്ന കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് നേരിട്ട് അനുമതി ലഭിക്കാന്‍ കടമ്പകളുണ്ടത്രെ.കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ യാത്രക്ക് വലിയ ശ്രേണിയില്‍ പെട്ട വിമാനങ്ങള്‍ മാത്രം മതിയെന്ന് കേന്ദ്രവേ്യാമയാന മന്ത്രാലയം പ്രത്യേകം ആവശ്യപ്പെട്ട് ദര്‍ഘാസ് ക്ഷണിച്ചപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് ശരിക്കും ബോധ്യപ്പെട്ടത്.
450 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 747 ശ്രേണിയിലെ വലിയ വിമാനങ്ങള്‍ ‘മാത്രം’ ആവശ്യപ്പെട്ടത് കരിപ്പൂരിനെ ഉന്നം വെച്ച് മാത്രമായിരുന്നു. എന്നാല്‍, ഇതേ കാറ്റഗറിയില്‍ പെടുന്ന ലക്‌നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങളില്‍ നിന്ന് 767, എ-320, ബി 737 വിമാനങ്ങള്‍ ഉപയോഗിച്ച് ഹജ്ജ് സര്‍വ്വീസ് നടത്താനും ടെന്റര്‍ ക്ഷണിച്ചത് ഇതേ വ്യോമയാന മന്ത്രാലയമല്ലെ എന്ന ചോദ്യത്തിന് ഉത്തരമില്ല. ടേബിള്‍ ടോപ്പായ മംഗലാപുരമുള്‍പ്പെടെയുള്ള കരിപ്പൂരിനേക്കാള്‍ ചെറുതും സൗകര്യങ്ങള്‍ കുറഞ്ഞതുമായ എയര്‍പോര്‍ട്ടുകളില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ അനുവദിച്ചിട്ടും കരിപ്പൂര്‍ ഒഴിവാക്കപ്പെടുമ്പോഴാണ് കളികളുടെ ആഴം വ്യക്തമാകുക.
(തുടരും)
FinTech
സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.
സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.
ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.
ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.
കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.
അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.
Video Stories
തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്
മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.
കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.
ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.
Local Sports
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം
ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.
മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.
-
kerala2 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala1 day ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
kerala3 days agoഎസ്ഐആറില്‍ ഇരട്ടവോട്ട് കണ്ടെത്താനോ ചേര്‍ക്കുന്നത് തടയാനോ സംവിധാനമില്ല
-
Film3 days ago‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്’, പ്രകാശ് രാജിനെതിരെ ബാലതാരം ദേവനന്ദ
-
india3 days agoവിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളില്‍ വലിയ മാറ്റം: 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ചാര്‍ജ് ഈടാക്കില്ല
-
kerala3 days ago‘ഇ.പി ജയരാജന് ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല’: എ.പി. അബ്ദുല്ലക്കുട്ടി,
-
News3 days agoയുഎഇയുടെ ആകാശത്ത് ഇന്ന് ബീവര്‍ സൂപ്പര്‍മൂണ്‍; ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ദൃശ്യമാകും
-
kerala2 days agoഅങ്കമാലിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു

