Video Stories
സി.പി.എം-സി.പി.ഐ പോര് അവസാനിപ്പിക്കാനാകാതെ നേതൃത്വം

രാജേഷ് വെമ്പായം
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ സി.പി.എം- സി.പി.ഐ തര്‍ക്കം രൂക്ഷമായി തുടരുന്നത് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉടലെടുത്ത ഭിന്നത മറ്റു പല വിഷയങ്ങളിലേക്കും മാറിയെങ്കിലും ഇപ്പോള്‍ വീണ്ടും തുടങ്ങിയയിടത്ത് വന്നുനില്ക്കുകയാണ്. ലോ അക്കാദമി സമരത്തോടെ തര്‍ക്കം പരസ്യവിഴുപ്പലക്കലിലേക്ക് വഴിമാറി.
കഴിഞ്ഞ ദിവസം വിവരാവകാശ നിയമത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് സി.പി.ഐക്കെതിരെ നടത്തിയ പ്രസ്താവനയും അതിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നല്കിയ മറുപടിയും സ്ഥിതിഗതികള്‍ വീണ്ടും വഷളാക്കി. നിയമസഭാ ബജറ്റ് സമ്മേളനം ചേരുമ്പോള്‍ മുന്നണിയിലെ രണ്ട് പ്രമുഖ കക്ഷികള്‍ പരസ്യമായി പോരടിക്കുന്നത് സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് ദോഷം ചെയ്യുമെന്ന് മറ്റ് ഘടകകക്ഷികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ തര്‍ക്കം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ച ഇടതുമുന്നണി യോഗം ചേരുന്നുണ്ട്.
ഓരോ വിഷയം വരുമ്പോഴും സി.പി.എമ്മും സി.പി.ഐയും പരസ്യവിഴുപ്പലക്കല്‍ നടത്തുന്നതില്‍ ജനതാദള്‍, എന്‍.സി.പി തുടങ്ങിയ കക്ഷികള്‍ക്ക് കടുത്ത വിയോജിപ്പുണ്ടെങ്കിലും ഇക്കാര്യം പരസ്യമായി പറയാന്‍ ഇവര്‍ തയാറാകുന്നില്ല. വിലക്കയറ്റം, സ്വാശ്രയ കോളജ് പ്രശ്നങ്ങള്‍, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ അസംതൃപ്തി, കെ.എസ്.ആര്.ടി.സി ജീവനക്കാരുടെയും സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പ്രതിഷേധം എന്നിവയെല്ലാം സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തില്‍ ഒന്നിച്ചുനിന്ന് പരിഹാര നടപടികള്‍ കണ്ടെത്തേണ്ടതിന് പകരം പരസ്പരം വിഴുപ്പലക്കല്‍ നടത്തുന്നത് പ്രതിപക്ഷത്തിന്റെ കയ്യില്‍ വടി കൊടുക്കുന്നതിന് തുല്യമാണെന്നാണ് സ്വയംവിമര്‍ശനം.
പല വാദപ്രതിപാദങ്ങളും അനാവശ്യമായിരുന്നുവെന്നും മുന്നണിക്കുള്ളില്‍ അഭിപ്രായമുണ്ട്.
സി.പി.എമ്മും സി.പി.ഐയും മാത്രമല്ല, അവരുടെ വിദ്യാര്‍ത്ഥി- യുവജന സംഘടനകളും തൊഴിലാളി സംഘടനകളും ഏറ്റുമുട്ടലിന്റെ പാതയിലാണ്. എസ്.എഫ്.ഐയും- എ.ഐ.എസ്.എഫും ബന്ധം അവസാനിപ്പിച്ചുകഴിഞ്ഞു. യൂണിവേഴ്സിറ്റി കോളജ് അടക്കം എസ്.എഫ്.ഐക്ക് ശക്തിയുള്ള പല കോളജുകളിലും തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നില്ലെന്ന പരാതി തുടക്കം മുതല്‍ എ.ഐ.എസ്.എഫിനുണ്ട്.
യൂണിവേഴ്സിറ്റി കോളജില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പോയ തങ്ങളുടെ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ നേതാക്കള്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതി എ.ഐ.എസ്.എഫ് നേതൃത്വം സി.പി.എമ്മിനെ അറിയിച്ചിരുന്നു. എന്നാല്‍ പക്ഷപാതപരമായ സമീപനമാണ് സി.പി.എം നേതൃത്വം സ്വീകരിച്ചത്. ഇക്കാര്യത്തില്‍ അസംതൃപ്തി പുകയുന്നതിനിടെയാണ് ലോ അക്കാദമി സമരം ശക്തമായതും എ.ഐ.എസ്.എഫ് മറ്റു സംഘടനകള്‍ക്കൊപ്പം ശക്തമായി നിലകൊണ്ടതും. സി.പി.ഐ നേതൃത്വം സമരത്തിന് പിന്തുണ നല്കിയതും സി.പി.എമ്മിനെ ചൊടിപ്പിച്ചിരുന്നു.
സി.പി.ഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജാതി അധിക്ഷേപം നടത്തിയതായുള്ള പരാതിയില്‍ സി.പി.എം നേതാക്കളും ദേശാഭിമാനിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഒളിഞ്ഞും തെളിഞ്ഞും സി.പി.ഐയെ പരിഹസിക്കുകയാണ്. ഇതിനിടെ കയറ്റിറക്കുമേഖലയില്‍ സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയും തമ്മിലും പലയിടത്തും തര്‍ക്കം നിലനില്ക്കുന്നു. സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം അതിരപ്പിള്ളിയെ ചൊല്ലിയായിരുന്നു ആദ്യം ഭിന്നത ഉടലെടുത്തത്. പിന്നീട് വിവരാവകാശ നിയമത്തിന്റെ പേരില്‍ പലതവണ പിണറായി- കാനം വാക് പോരാട്ടം നടന്നു.
ഇതിനിടെ മന്ത്രിമാരായ എം.എം മണിയയും എ.കെ ബാലനും സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് പ്രശ്നം വഷളാക്കി. ഇതിനിടെയാണ് ലോ അക്കാദമി സമരത്തിലും കടുത്ത ഭിന്നതയുണ്ടായത്. സി.പി.ഐയുടെ പേര് പരാമര്‍ശിച്ചില്ലെങ്കിലും കോടിയേരി ബാലകൃഷ്ണന് ഈ സമരത്തെ കോലീബി സഖ്യത്തിന്റെ ഉദയമായി വ്യാഖ്യാനിച്ചു. എന്നാല്‍, തങ്ങള്‍ രംഗത്തിറങ്ങിയില്ലായിരുന്നുവെങ്കില്‍ സമരവിജയത്തിന്റെ ക്രഡിറ്റ് ബി.ജെ.പി കൊണ്ടുപോകുമായിരുന്നെന്ന് സി.പി.ഐ തിരിച്ചടിച്ചു. മുന്നണി യോഗം ചേര്‍ന്ന് തല്ക്കാലികമായി വെടിനിര്‍ത്തലുണ്ടായാലും ഈ ഭിന്നത പ്രതിപക്ഷം ആയുധമാക്കുമെന്ന പേടി ഇടതു നേതാക്കള്‍ക്കുണ്ട്.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന് ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന് അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന് അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന് മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന് ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
-
kerala2 hours ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
kerala3 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
india2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india5 hours ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു
-
india3 days ago
ഇസ്രാഈലിനും സര്‍വകലാശാലക്കുമെതിരെ ആഞ്ഞടിച്ച ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി; ആരാണ് മേഘ വെമുരി?
-
kerala2 days ago
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
-
india2 days ago
ഫലസ്തീന് അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് എംഐടി വിലക്കി