Connect with us

Video Stories

തുണി അഴിഞ്ഞുവീണ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി

Published

on

‘പീതാംബരന്‍ സ്വന്തംനിലക്ക് കൊലപാതകം നടത്താന്‍ സാധ്യതയില്ല. നടത്തിയെങ്കില്‍ അത് പാര്‍ട്ടിയുടെ അറിവോടെയായിരിക്കും.’ കാസര്‍കോട്ട് പെരിയ കല്യോട്ട് ഫെബ്രുവരി 17ന് രാത്രി ഏഴരയോടെ രണ്ടു യുവാക്കളെ അതിഭീകരമായി കൊലചെയ്ത കേസില്‍ അറസ്റ്റിലായ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ ഭാര്യ മഞ്ജുവിന്റെ വാക്കുകളാണിവ. പീതാംബരനെ പൊലീസ് പിടികൂടിയതിന്റെ പിറ്റേന്ന് ബുധനാഴ്ചയാണ് മഞ്ജു ഇങ്ങനെ വെളിപ്പെടുത്തിയത്. പ്രമുഖ ചാനലുകളെല്ലാം മഞ്ജുവിന്റെയും മകളുടെയും സംഭാഷണം പുറത്തുവിട്ടതാണ്. എന്നാല്‍ ആ കുടുംബം ഇപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കുന്നില്ല. സി.പി.എം നേതാക്കള്‍ പീതാംബരന്റെ കുടുംബത്തെ സമീപിച്ച് പണവും കേസില്‍നിന്നുള്ള വിടുതലും വാഗ്ദാനം ചെയ്തതായാണ് വിവരം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും സ്വന്തംപാര്‍ട്ടിയെ വെള്ളപൂശി തടിതപ്പാനുള്ള ഭഗീരഥ പ്രയത്‌നത്തിലുമാണ്. ആരെ ഏതുവിധം കൊന്നാലും പാര്‍ട്ടി ഭാരവാഹികളെയും പ്രവര്‍ത്തകരെയും എന്തു വില കൊടുത്തും സംരക്ഷിച്ചിരിക്കുമെന്നറിഞ്ഞിട്ടും സി.പി.എം നേതാക്കള്‍ പ്രതികളായ കേസില്‍ അവരുടെ വീട്ടുകാര്‍ തന്നെ സ്വന്തം പാര്‍ട്ടിക്കെതിരായി രംഗത്തുവരിക എന്ന അത്യപൂര്‍വതയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. കാര്യങ്ങള്‍ സി.പി.എം നേതൃത്വത്തിന്റെ കയ്യിലിനി ഒതുങ്ങില്ലെന്നതിന്റെ ഒന്നാന്തരം തെളിവാണിത്.
പാടത്ത് പണിയെടുത്താല്‍ വരമ്പത്ത് കൂലി കൊടുക്കുന്ന പാര്‍ട്ടിയാണ് സി.പി.എം എന്ന് സംസ്ഥാന സെക്രട്ടറിതന്നെ പ്രഖ്യാപിച്ചിട്ടുള്ള നിലക്ക് സി.പി.എം നേതാക്കള്‍ എത്രതന്നെ കിണഞ്ഞുശ്രമിച്ചാലും പാര്‍ട്ടിയുടെമേല്‍ പതിച്ചിരിക്കുന്ന ചോരക്കറ മാറുമെന്ന് തോന്നുന്നില്ല. അത്രകണ്ട് പകല്‍ സമാനമായ വസ്തുതകളാണ് കൃപേഷ്, ശരത്‌ലാല്‍ എന്നീ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കാര്യത്തില്‍ പൊലീസിനും ജനങ്ങള്‍ക്കുംമുന്നില്‍ തുറിച്ചുനില്‍ക്കുന്നത്. ബുധനാഴ്ച വൈകീട്ട് 3.15ന് തന്നെ വന്നുകണ്ട മാധ്യമ പ്രവര്‍ത്തകരിലൊരാളോട്, ഞങ്ങള്‍ക്ക് ഇനിയൊന്നും പറയാനില്ല. അപ്പോഴത്തെ വിഷമങ്ങള്‍കൊണ്ട് പറഞ്ഞുപോയതാണ് എന്നാണ് പീതാംബരന്റെ ഭാര്യ പറഞ്ഞിരിക്കുന്നത്. ഇത്ര പെട്ടെന്ന് നിലപാടില്‍ മാറ്റംവരുത്താന്‍ ഈ കുടുംബത്തെ പ്രേരിപ്പിച്ചത് പണമോ ഭരണസ്വാധീനമോ മാത്രമായിരിക്കില്ല. കളിച്ചാല്‍ ബാക്കിയുള്ളവരെകൂടി കാലപുരിക്കയക്കും എന്ന ഭീഷണിയായിരിക്കണം.
രണ്ട് ഇളം യുവാക്കളെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ അരിഞ്ഞുകൊല്ലാനുള്ള തീരുമാനം പീതാംബരന്‍ ഒറ്റക്കെടുത്തുവെന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രിയും കോടിയേരിയും അടക്കമുള്ള സി.പി.എം നേതാക്കള്‍ പൊലീസിനെ ഉപയോഗിച്ച് വൃഥാ ശ്രമിക്കുന്നത്. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടെ മാത്രം സി.പി.എമ്മുകാര്‍ അറുത്തുകൊന്ന ശതക്കണക്കിന് മനുഷ്യജീവനുകളെക്കുറിച്ചുള്ള കേസ് രേഖകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തിവൈരാഗ്യം കൊണ്ടാണ് അതൊക്കെ നടത്തിയതെന്ന് ആര്‍ക്കാണ് വിലയിരുത്താനാകുക. കഞ്ചാവ് ലഹരിയിലാണ് കൊലപാതകം നടത്തിയതെന്നും പാര്‍ട്ടി സഹായിക്കാതിരുന്നതിനാല്‍ കൊലപാതകം തനിച്ച് ആസൂത്രണം ചെയ്ത് നടത്തിയതാണെന്നുമാണ് മുന്‍ ബ്രാഞ്ച് സെക്രട്ടറികൂടിയായ പീതാംബരന്‍ മൊഴി നല്‍കിയിരിക്കുന്നതത്രെ. എന്നാല്‍ ഇന്നലെ സി.പി.ഐയുടെയും കാസര്‍കോട് ജില്ലയുടെയും മന്ത്രി ഇ. ചന്ദ്രശേഖരനോട് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ അത്തരം നേരിയ സന്ദേഹംപോലും ജനിപ്പിക്കുന്നില്ല. കോളജിലെ തര്‍ക്കവുമായി ബന്ധപ്പെട്ട സംഘട്ടനത്തില്‍ പീതാംബരന് കൈക്ക് പരിക്കേറ്റതിന് പ്രതികാരം ചെയ്തതാണെന്നാണ് അയാള്‍ പറയുന്നത്. എന്നാല്‍ ഇത്ര ചെറിയൊരു കാര്യത്തിന് പൊലീസ് പ്രതിപ്പട്ടികയിലുള്ള രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രാത്രി കാറില്‍ചെന്ന് അരിഞ്ഞുവീഴ്ത്താന്‍ ഒരാള്‍ മാത്രം പദ്ധതിയിട്ടു എന്നു പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.
സി.പി.എമ്മില്‍നിന്ന് പുറത്തുപോയ വടകര ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരനെ നടുറോഡിലിട്ട് കൊലചെയ്തത് സി.പി.എം സഹയാത്രികരായ കുപ്രസിദ്ധ ഗുണ്ടകളും ഗൂഢാലോചന നടത്തിയത് സി.പി.എം ഏരിയാതല നേതാക്കളുമാണെന്നും അവരിപ്പോഴും ജയിലുകളില്‍ കഴിയുകയാണെന്നും അറിയുന്ന മലയാളിക്കൊരിക്കലും മേല്‍വാദങ്ങള്‍ അപ്പടി വിഴുങ്ങുക സാധ്യമല്ല. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിനിടെ നടന്ന ചന്ദ്രശേഖരന്റെ കൊലപാതകം തങ്ങള്‍ ചെയ്യുമോ എന്ന് ചോദിച്ചപോലെയാണ്, പാര്‍ട്ടി കേരള സംരക്ഷണ ജാഥ നടത്തുന്നതിനിടെ രണ്ടു പേരെ പാര്‍ട്ടി അറിഞ്ഞ് കൊല്ലുമോ എന്ന ചോദ്യവും. ഇനിയും ക്ഷമ പരീക്ഷിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പെരിയ കൊലക്ക്മുമ്പ് ജില്ലാസെക്രട്ടറിയേറ്റംഗം വി.പി.പി മുസ്തഫ പറഞ്ഞതും നേതൃത്വത്തിന്റെ പങ്കല്ലാതെന്താണ്. മദ്യപിക്കുകയോ പുകവലിക്കുക പോലുമോ ചെയ്യാത്ത പീതാംബരന്‍ എന്തിനാണ് താന്‍ കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസിന് മൊഴി നല്‍കിയത്. ടി.പി കേസില്‍ പ്രതികള്‍ ഇസ്‌ലാമിക തീവ്രവാദികളാണെന്ന് വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി കളവ് ബോധ്യപ്പെടുത്താന്‍ പാഴ്ശ്രമം നടത്തിയ നേതാവ് ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോള്‍ ആ നേതാവിനുകീഴില്‍ ഈകേസ് തുരുമ്പെടുക്കുമെന്ന് കരുതിയാല്‍ തെറ്റില്ല. ആ അവിശ്വാസമാണ് സി.ബി.ഐ അന്വേഷണം എന്ന ആവശ്യം ഉന്നയിക്കാന്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. സി.പി.എം സഹയാത്രികനായിരുന്ന കൃപേഷിന്റെ പിതാവിന് പാര്‍ട്ടി വഴികള്‍ നല്ലതുപോലെ അറിയാവുന്നതുകൊണ്ടുതന്നെയാണ് അദ്ദേഹവും സി.ബി.ഐ അന്വേഷണവുമായി കോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരിക്കുന്നത്. എല്ലാത്തിനും സി.ബി.ഐ വേണമെന്നുവന്നാല്‍ കേരള പൊലീസിന്റെ ആവശ്യമില്ലല്ലോ എന്ന കോടിയേരിയുടെ ന്യായവാദം പഴയ പേപ്പട്ടിക്കഥ പോലെയാണ്. അധികാര പ്രമത്തതയുടെ രക്തകിരീടവുമായി കേരളം വാഴുന്ന മാര്‍ക്‌സിസ്റ്റുകാര്‍ ഇല്ലാത്ത ഒരൊറ്റ കൊലപാതകക്കേസും ഇവിടെ അടുത്ത കാലത്തുണ്ടായിട്ടില്ല. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ പെരിയവരെ 26 പേരാണ് സംസ്ഥാനത്ത് കൊലക്കത്തിക്കിരയായത്. അതിനെ ന്യായീകരിക്കുന്ന സി.പി.എമ്മുകാരന്റെ വസ്ത്രം അഴിഞ്ഞുവീണിരിക്കുകയാണെന്ന് അയാള്‍ അറിയുന്നേയില്ല.



india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending