Video Stories
വിന്/ഡ്രോ: ബ്ലാസ്റ്റേര്‍സ്- ഡല്‍ഹി രണ്ടാമങ്കമിന്ന്
ഡല്‍ഹി: ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ സമനില, 18ന് സ്വന്തം സ്റ്റേഡിയത്തില്‍ ആദ്യമായി അരങ്ങേറുന്ന ഐ.എസ്.എല്‍ കലാശകളിക്ക് യോഗ്യത നേടാന്‍ രണ്ടിലൊന്ന് വേണം ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്. ഡല്‍ഹി ഡൈനാമോസിനെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ രണ്ടാം പാദ സെമി മത്സരത്തിനിറങ്ങുമ്പോള്‍ ഒരു ഗോളിന്റെ ലീഡുണ്ട് കേരളത്തിന്. പക്ഷേ, ഡല്‍ഹി നെഹ്റു സ്റ്റേഡിയത്തില്‍ സീസണില്‍ ഇതുവരെ പരാജയമറിഞ്ഞിട്ടില്ലാത്ത ഡൈനാമോസിനെ ഗോളടിപ്പിക്കാതിരിക്കാന്‍ സകല അടവുകളും പയറ്റേണ്ടി വരും ഇന്ന്. രണ്ടു ഗോളിനെങ്കിലും ജയിച്ചാലേ ഡല്‍ഹിക്ക് ഫൈനല്‍ പ്രവേശനം സാധ്യമാവൂ. അതിനാല്‍ മരണകളി ഡല്‍ഹി നിരയില്‍ നിന്ന് പ്രതീക്ഷിക്കാം. എവേ ഗോളിന്റെ മുന്‍ഗണന ലഭിക്കാത്തതിനാല്‍ ഇരു മത്സരങ്ങിലുമായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്നവരായിരിക്കും ഫൈനലിന് യോഗ്യത നേടുക. ഗോള്‍ എണ്ണം സമമായാല്‍ അധിക സമയത്തും പിന്നീട് പെനാല്‍റ്റി കിക്കിലൂടെയും ഫൈനലിസ്റ്റുകളെ തീരുമാനിക്കും.
ഉയിര്‍ത്തെഴുന്നേറ്റ ടീം
തോറ്റു തുടങ്ങിയ ടീമായിരുന്നു ബ്ലാസ്റ്റേഴ്സ്. തുടക്കത്തിലേറ്റ തുടര്‍ച്ചയായ രണ്ടു തോല്‍വികളിലും ടീം തളര്‍ന്നില്ല, കോച്ച് സ്റ്റീവ് കോപ്പല്‍ പുതിയ തന്ത്രങ്ങളൊരുക്കിയും താരങ്ങള്‍ പാളിച്ചകളില്‍ നിന്ന് പാഠമുള്‍കൊണ്ടും ഓരോ മത്സരത്തിലും നില മെച്ചപ്പെടുത്തി. തകര്‍ച്ചയില്‍ നിന്ന് തുടങ്ങി ഫൈനല്‍ വരെയെത്തിയ ആദ്യ സീസണിലെ പ്രകടനമാണ് ഇപ്പോള്‍ ടീമില്‍ നിന്ന് കാണുന്നത്. അന്ന് ഫൈനലില്‍ തോറ്റെങ്കിലും ഇന്ന് രണ്ടാം സെമിയും ജയിച്ച് ഹോം ഗ്രൗണ്ടില്‍ നടക്കുന്ന കലാശകളിയിലും വിജയം നുണഞ്ഞ് കന്നി കിരീടം നേടാമെന്ന ആത്മവിശ്വാസമുണ്ട് ടീമിന്. അത്രമേല്‍ ടീം പാകപ്പെട്ടിട്ടുണ്ട്. എന്നാല്‍ എവേ മത്സരങ്ങളില്‍ കേരളത്തിന്റെ പ്രകടനം അത്ര തൃപ്തികരമല്ല, നെഗറ്റീവ് ഗോളുകളുമായി സെമിയില്‍ എത്തിയ ഏക ടീമാണ് ബ്ലാസ്റ്റേഴ്സ്. കേരളം ആകെ വഴങ്ങിയ 15 ഗോളുകളില്‍ പതിനൊന്നും എവേ മത്സരങ്ങളില്‍ നിന്നാണ്. നാല് ഗോളുകള്‍ മാത്രമേ എതിര് വലയില്‍ അടിച്ചിട്ടുള്ളു. ഈ സീസണില്‍ ഡല്‍ഹിയില്‍ ഗോള്‍ നേടാന്‍ കഴിയാത്ത ഏക ടീമും ബ്ലാസ്റ്റേഴ്സാണ്. തുടര്‍ച്ചയായി നാല് എവേ മത്സരങ്ങളില്‍ ജയിക്കാന്‍ കഴിയാതെ പോയ ടീമെന്ന പേരുദോഷവുമുണ്ട്. ആദ്യപാദ സെമിയില്‍ ബെല്‍ഫോര്‍ട്ടിന്റെ സോളോ ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. മികച്ച പ്രകടനം നടത്തിയ ടീമിന് ഡല്‍ഹിയിലും ആ മികവ് ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ കോപ്പല്‍ ഇന്ന് വരുത്തില്ല, ഡല്‍ഹിയുടെ ഗോളടി വീരന്മാരായ മുന്‍നിരയെ പിടിച്ചുകെട്ടുന്നതില്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധം പൂര്‍ണമായും വിജയിച്ചിരുന്നു. മധ്യനിരയിലും മികച്ച നീക്കങ്ങള്‍ നടന്നു. മുന്‍നിരയില്‍ മാത്രമാണ് അല്പമെങ്കിലും പാളിച്ചകള്‍ ഉണ്ടായത്.
സ്വപ്നം കന്നി ഫൈനല്‍
തുടക്കം മുതല്‍ മിന്നുന്ന പ്രകടനം നടത്തിയാണ് ഡല്‍ഹി അവസാന നാലില്‍ ഇടം നേടിയത്. എങ്കിലും കഴിഞ്ഞ സീസണിലെ ദുരന്തം ആവര്‍ത്തിക്കരുതേ എന്ന പ്രാര്‍ത്ഥനയാണ് ഡല്‍ഹി ആരാധകര്‍ക്കുള്ളത്. പോയ സീസണിലെ സെമിഫൈനലില്‍ എഫ്.സി.ഗോവയോടാണ് ഡല്‍ഹി തോറ്റത്. സീസണില്‍ ഹോം ഗ്രൗണ്ടില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ലാത്ത ഏക ടീമാണ് ഡല്‍ഹി. കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ മൂന്നു ജയവും നാലു സമനിലയുമാണ് ഡല്‍ഹിയുടെ ഹോം റെക്കോഡ്. സീസണില്‍ ആകെ നേടിയ 27 ഗോളുകളില്‍ പതിനെട്ടെണ്ണവും ഹോം ഗ്രൗണ്ടില്‍ തന്നെ. ഒമ്പതു ഗോളുകളാണ് ആകെ വഴങ്ങിയത്. ഈ പ്രകടനം ഡല്‍ഹി സെമിയിലും ആവര്‍ത്തിക്കുമോയെന്ന് കണ്ടറിയണം. ടീമിന്റെ മുന്നേറ്റനിരയിലെ കുന്തമുനകളായ മാഴ്സിലീഞ്ഞോക്കും റിച്ചാര്‍ഡ് ഗാഡ്സെക്കും കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാന്‍ കഴിയാത്തത് ഡല്‍ഹിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മാര്‍ക്വീതാരം ഫ്ളോറന്റ് മലൂദക്കും മികവിനൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. അതേസമയം, സ്വന്തം ഗ്രൗണ്ടില്‍ സ്വന്തം ആരാധകരുടെ മുന്നില്‍ കളിക്കുന്നതിന്റെ നേട്ടം ഡല്‍ഹിയ്ക്കുണ്ടെന്ന് കോച്ച് സാംബ്രോട്ട വ്യക്തമാക്കുന്നു. ഈ അവസരം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നു വിശ്വസിക്കുന്നതായും പരിശീലകന് പറയുന്നു.
ടീമിന് മുന്നില്‍ ഒരേയൊരു ലക്ഷ്യം: കോപ്പല്‍
ഡല്‍ഹി: ടീമിനു മുന്നില്‍ ഒരു ലക്ഷ്യമാണുള്ളതെന്നും അത് കളിക്കുക എന്നതു മാത്രമെന്നും ബ്ലാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കോപ്പല്‍. ഒരു ഗോളിന്റെ മികവ് നിലനിര്‍ത്താന്‍ വേണ്ടി സമനിലക്ക് വേണ്ടി പ്രതിരോധത്തില്‍ ഊന്നിയുള്ള കളി വേണമോ അഥവാ കൗണ്ടര്‍ അറ്റാക്കിനു ശ്രമിക്കണമോ എന്ന കാര്യം ഈ ഘട്ടത്തില്‍ പറയാനാവില്ല. ഏതു മത്സരത്തിനു ഒരു വേലിയിറക്കം ഉണ്ടെന്നതും യാഥാര്‍ത്ഥ്യം. എന്നാല്‍ ഹോം ടീമിനു സമ്മര്‍ദ്ദം ഏറെയാണ്. അവര്‍ക്കു ജയിക്കാന്‍ ഗോളുകള്‍ വേണം. ആദ്യ മത്സരത്തിലെ വിജയം നിലനിര്‍ത്താന്‍ ബ്ലാസറ്റേഴ്സ് ശ്രമിക്കും. കളിക്കളത്തില്‍ എന്ത് സംഭവിക്കുമെന്ന കാര്യം ഇന്ന് നേരില്‍ കാണാമെന്നും സ്റ്റീവ് കോപ്പല്‍ പറഞ്ഞു.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

