Connect with us

Video Stories

വിന്‍/ഡ്രോ: ബ്ലാസ്‌റ്റേര്‍സ്- ഡല്‍ഹി രണ്ടാമങ്കമിന്ന്

Published

on

ഡല്‍ഹി: ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ സമനില, 18ന് സ്വന്തം സ്റ്റേഡിയത്തില്‍ ആദ്യമായി അരങ്ങേറുന്ന ഐ.എസ്.എല്‍ കലാശകളിക്ക് യോഗ്യത നേടാന്‍ രണ്ടിലൊന്ന് വേണം ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്. ഡല്‍ഹി ഡൈനാമോസിനെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ രണ്ടാം പാദ സെമി മത്സരത്തിനിറങ്ങുമ്പോള്‍ ഒരു ഗോളിന്റെ ലീഡുണ്ട് കേരളത്തിന്. പക്ഷേ, ഡല്‍ഹി നെഹ്‌റു സ്റ്റേഡിയത്തില്‍ സീസണില്‍ ഇതുവരെ പരാജയമറിഞ്ഞിട്ടില്ലാത്ത ഡൈനാമോസിനെ ഗോളടിപ്പിക്കാതിരിക്കാന്‍ സകല അടവുകളും പയറ്റേണ്ടി വരും ഇന്ന്. രണ്ടു ഗോളിനെങ്കിലും ജയിച്ചാലേ ഡല്‍ഹിക്ക് ഫൈനല്‍ പ്രവേശനം സാധ്യമാവൂ. അതിനാല്‍ മരണകളി ഡല്‍ഹി നിരയില്‍ നിന്ന് പ്രതീക്ഷിക്കാം. എവേ ഗോളിന്റെ മുന്‍ഗണന ലഭിക്കാത്തതിനാല്‍ ഇരു മത്സരങ്ങിലുമായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്നവരായിരിക്കും ഫൈനലിന് യോഗ്യത നേടുക. ഗോള്‍ എണ്ണം സമമായാല്‍ അധിക സമയത്തും പിന്നീട് പെനാല്‍റ്റി കിക്കിലൂടെയും ഫൈനലിസ്റ്റുകളെ തീരുമാനിക്കും.

ഉയിര്‍ത്തെഴുന്നേറ്റ ടീം
തോറ്റു തുടങ്ങിയ ടീമായിരുന്നു ബ്ലാസ്റ്റേഴ്‌സ്. തുടക്കത്തിലേറ്റ തുടര്‍ച്ചയായ രണ്ടു തോല്‍വികളിലും ടീം തളര്‍ന്നില്ല, കോച്ച് സ്റ്റീവ് കോപ്പല്‍ പുതിയ തന്ത്രങ്ങളൊരുക്കിയും താരങ്ങള്‍ പാളിച്ചകളില്‍ നിന്ന് പാഠമുള്‍കൊണ്ടും ഓരോ മത്സരത്തിലും നില മെച്ചപ്പെടുത്തി. തകര്‍ച്ചയില്‍ നിന്ന് തുടങ്ങി ഫൈനല്‍ വരെയെത്തിയ ആദ്യ സീസണിലെ പ്രകടനമാണ് ഇപ്പോള്‍ ടീമില്‍ നിന്ന് കാണുന്നത്. അന്ന് ഫൈനലില്‍ തോറ്റെങ്കിലും ഇന്ന് രണ്ടാം സെമിയും ജയിച്ച് ഹോം ഗ്രൗണ്ടില്‍ നടക്കുന്ന കലാശകളിയിലും വിജയം നുണഞ്ഞ് കന്നി കിരീടം നേടാമെന്ന ആത്മവിശ്വാസമുണ്ട് ടീമിന്. അത്രമേല്‍ ടീം പാകപ്പെട്ടിട്ടുണ്ട്. എന്നാല്‍ എവേ മത്സരങ്ങളില്‍ കേരളത്തിന്റെ പ്രകടനം അത്ര തൃപ്തികരമല്ല, നെഗറ്റീവ് ഗോളുകളുമായി സെമിയില്‍ എത്തിയ ഏക ടീമാണ് ബ്ലാസ്റ്റേഴ്‌സ്. കേരളം ആകെ വഴങ്ങിയ 15 ഗോളുകളില്‍ പതിനൊന്നും എവേ മത്സരങ്ങളില്‍ നിന്നാണ്. നാല് ഗോളുകള്‍ മാത്രമേ എതിര്‍ വലയില്‍ അടിച്ചിട്ടുള്ളു. ഈ സീസണില്‍ ഡല്‍ഹിയില്‍ ഗോള്‍ നേടാന്‍ കഴിയാത്ത ഏക ടീമും ബ്ലാസ്‌റ്റേഴ്‌സാണ്. തുടര്‍ച്ചയായി നാല് എവേ മത്സരങ്ങളില്‍ ജയിക്കാന്‍ കഴിയാതെ പോയ ടീമെന്ന പേരുദോഷവുമുണ്ട്. ആദ്യപാദ സെമിയില്‍ ബെല്‍ഫോര്‍ട്ടിന്റെ സോളോ ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. മികച്ച പ്രകടനം നടത്തിയ ടീമിന് ഡല്‍ഹിയിലും ആ മികവ് ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ കോപ്പല്‍ ഇന്ന് വരുത്തില്ല, ഡല്‍ഹിയുടെ ഗോളടി വീരന്‍മാരായ മുന്‍നിരയെ പിടിച്ചുകെട്ടുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പൂര്‍ണമായും വിജയിച്ചിരുന്നു. മധ്യനിരയിലും മികച്ച നീക്കങ്ങള്‍ നടന്നു. മുന്‍നിരയില്‍ മാത്രമാണ് അല്‍പമെങ്കിലും പാളിച്ചകള്‍ ഉണ്ടായത്.

സ്വപ്നം കന്നി ഫൈനല്‍
തുടക്കം മുതല്‍ മിന്നുന്ന പ്രകടനം നടത്തിയാണ് ഡല്‍ഹി അവസാന നാലില്‍ ഇടം നേടിയത്. എങ്കിലും കഴിഞ്ഞ സീസണിലെ ദുരന്തം ആവര്‍ത്തിക്കരുതേ എന്ന പ്രാര്‍ത്ഥനയാണ് ഡല്‍ഹി ആരാധകര്‍ക്കുള്ളത്. പോയ സീസണിലെ സെമിഫൈനലില്‍ എഫ്.സി.ഗോവയോടാണ് ഡല്‍ഹി തോറ്റത്. സീസണില്‍ ഹോം ഗ്രൗണ്ടില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ലാത്ത ഏക ടീമാണ് ഡല്‍ഹി. കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ മൂന്നു ജയവും നാലു സമനിലയുമാണ് ഡല്‍ഹിയുടെ ഹോം റെക്കോഡ്. സീസണില്‍ ആകെ നേടിയ 27 ഗോളുകളില്‍ പതിനെട്ടെണ്ണവും ഹോം ഗ്രൗണ്ടില്‍ തന്നെ. ഒമ്പതു ഗോളുകളാണ് ആകെ വഴങ്ങിയത്. ഈ പ്രകടനം ഡല്‍ഹി സെമിയിലും ആവര്‍ത്തിക്കുമോയെന്ന് കണ്ടറിയണം. ടീമിന്റെ മുന്നേറ്റനിരയിലെ കുന്തമുനകളായ മാഴ്‌സിലീഞ്ഞോക്കും റിച്ചാര്‍ഡ് ഗാഡ്‌സെക്കും കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാന്‍ കഴിയാത്തത് ഡല്‍ഹിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മാര്‍ക്വീതാരം ഫ്‌ളോറന്റ് മലൂദക്കും മികവിനൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. അതേസമയം, സ്വന്തം ഗ്രൗണ്ടില്‍ സ്വന്തം ആരാധകരുടെ മുന്നില്‍ കളിക്കുന്നതിന്റെ നേട്ടം ഡല്‍ഹിയ്ക്കുണ്ടെന്ന് കോച്ച് സാംബ്രോട്ട വ്യക്തമാക്കുന്നു. ഈ അവസരം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നു വിശ്വസിക്കുന്നതായും പരിശീലകന്‍ പറയുന്നു.

ടീമിന് മുന്നില്‍ ഒരേയൊരു ലക്ഷ്യം: കോപ്പല്‍
ഡല്‍ഹി: ടീമിനു മുന്നില്‍ ഒരു ലക്ഷ്യമാണുള്ളതെന്നും അത് കളിക്കുക എന്നതു മാത്രമെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പല്‍. ഒരു ഗോളിന്റെ മികവ് നിലനിര്‍ത്താന്‍ വേണ്ടി സമനിലക്ക് വേണ്ടി പ്രതിരോധത്തില്‍ ഊന്നിയുള്ള കളി വേണമോ അഥവാ കൗണ്ടര്‍ അറ്റാക്കിനു ശ്രമിക്കണമോ എന്ന കാര്യം ഈ ഘട്ടത്തില്‍ പറയാനാവില്ല. ഏതു മത്സരത്തിനു ഒരു വേലിയിറക്കം ഉണ്ടെന്നതും യാഥാര്‍ത്ഥ്യം. എന്നാല്‍ ഹോം ടീമിനു സമ്മര്‍ദ്ദം ഏറെയാണ്. അവര്‍ക്കു ജയിക്കാന്‍ ഗോളുകള്‍ വേണം. ആദ്യ മത്സരത്തിലെ വിജയം നിലനിര്‍ത്താന്‍ ബ്ലാസറ്റേഴ്‌സ് ശ്രമിക്കും. കളിക്കളത്തില്‍ എന്ത് സംഭവിക്കുമെന്ന കാര്യം ഇന്ന് നേരില്‍ കാണാമെന്നും സ്റ്റീവ് കോപ്പല്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending