Connect with us

Video Stories

വിന്‍/ഡ്രോ: ബ്ലാസ്‌റ്റേര്‍സ്- ഡല്‍ഹി രണ്ടാമങ്കമിന്ന്

Published

on

ഡല്‍ഹി: ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ സമനില, 18ന് സ്വന്തം സ്റ്റേഡിയത്തില്‍ ആദ്യമായി അരങ്ങേറുന്ന ഐ.എസ്.എല്‍ കലാശകളിക്ക് യോഗ്യത നേടാന്‍ രണ്ടിലൊന്ന് വേണം ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്. ഡല്‍ഹി ഡൈനാമോസിനെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ രണ്ടാം പാദ സെമി മത്സരത്തിനിറങ്ങുമ്പോള്‍ ഒരു ഗോളിന്റെ ലീഡുണ്ട് കേരളത്തിന്. പക്ഷേ, ഡല്‍ഹി നെഹ്‌റു സ്റ്റേഡിയത്തില്‍ സീസണില്‍ ഇതുവരെ പരാജയമറിഞ്ഞിട്ടില്ലാത്ത ഡൈനാമോസിനെ ഗോളടിപ്പിക്കാതിരിക്കാന്‍ സകല അടവുകളും പയറ്റേണ്ടി വരും ഇന്ന്. രണ്ടു ഗോളിനെങ്കിലും ജയിച്ചാലേ ഡല്‍ഹിക്ക് ഫൈനല്‍ പ്രവേശനം സാധ്യമാവൂ. അതിനാല്‍ മരണകളി ഡല്‍ഹി നിരയില്‍ നിന്ന് പ്രതീക്ഷിക്കാം. എവേ ഗോളിന്റെ മുന്‍ഗണന ലഭിക്കാത്തതിനാല്‍ ഇരു മത്സരങ്ങിലുമായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്നവരായിരിക്കും ഫൈനലിന് യോഗ്യത നേടുക. ഗോള്‍ എണ്ണം സമമായാല്‍ അധിക സമയത്തും പിന്നീട് പെനാല്‍റ്റി കിക്കിലൂടെയും ഫൈനലിസ്റ്റുകളെ തീരുമാനിക്കും.

ഉയിര്‍ത്തെഴുന്നേറ്റ ടീം
തോറ്റു തുടങ്ങിയ ടീമായിരുന്നു ബ്ലാസ്റ്റേഴ്‌സ്. തുടക്കത്തിലേറ്റ തുടര്‍ച്ചയായ രണ്ടു തോല്‍വികളിലും ടീം തളര്‍ന്നില്ല, കോച്ച് സ്റ്റീവ് കോപ്പല്‍ പുതിയ തന്ത്രങ്ങളൊരുക്കിയും താരങ്ങള്‍ പാളിച്ചകളില്‍ നിന്ന് പാഠമുള്‍കൊണ്ടും ഓരോ മത്സരത്തിലും നില മെച്ചപ്പെടുത്തി. തകര്‍ച്ചയില്‍ നിന്ന് തുടങ്ങി ഫൈനല്‍ വരെയെത്തിയ ആദ്യ സീസണിലെ പ്രകടനമാണ് ഇപ്പോള്‍ ടീമില്‍ നിന്ന് കാണുന്നത്. അന്ന് ഫൈനലില്‍ തോറ്റെങ്കിലും ഇന്ന് രണ്ടാം സെമിയും ജയിച്ച് ഹോം ഗ്രൗണ്ടില്‍ നടക്കുന്ന കലാശകളിയിലും വിജയം നുണഞ്ഞ് കന്നി കിരീടം നേടാമെന്ന ആത്മവിശ്വാസമുണ്ട് ടീമിന്. അത്രമേല്‍ ടീം പാകപ്പെട്ടിട്ടുണ്ട്. എന്നാല്‍ എവേ മത്സരങ്ങളില്‍ കേരളത്തിന്റെ പ്രകടനം അത്ര തൃപ്തികരമല്ല, നെഗറ്റീവ് ഗോളുകളുമായി സെമിയില്‍ എത്തിയ ഏക ടീമാണ് ബ്ലാസ്റ്റേഴ്‌സ്. കേരളം ആകെ വഴങ്ങിയ 15 ഗോളുകളില്‍ പതിനൊന്നും എവേ മത്സരങ്ങളില്‍ നിന്നാണ്. നാല് ഗോളുകള്‍ മാത്രമേ എതിര്‍ വലയില്‍ അടിച്ചിട്ടുള്ളു. ഈ സീസണില്‍ ഡല്‍ഹിയില്‍ ഗോള്‍ നേടാന്‍ കഴിയാത്ത ഏക ടീമും ബ്ലാസ്‌റ്റേഴ്‌സാണ്. തുടര്‍ച്ചയായി നാല് എവേ മത്സരങ്ങളില്‍ ജയിക്കാന്‍ കഴിയാതെ പോയ ടീമെന്ന പേരുദോഷവുമുണ്ട്. ആദ്യപാദ സെമിയില്‍ ബെല്‍ഫോര്‍ട്ടിന്റെ സോളോ ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. മികച്ച പ്രകടനം നടത്തിയ ടീമിന് ഡല്‍ഹിയിലും ആ മികവ് ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ കോപ്പല്‍ ഇന്ന് വരുത്തില്ല, ഡല്‍ഹിയുടെ ഗോളടി വീരന്‍മാരായ മുന്‍നിരയെ പിടിച്ചുകെട്ടുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പൂര്‍ണമായും വിജയിച്ചിരുന്നു. മധ്യനിരയിലും മികച്ച നീക്കങ്ങള്‍ നടന്നു. മുന്‍നിരയില്‍ മാത്രമാണ് അല്‍പമെങ്കിലും പാളിച്ചകള്‍ ഉണ്ടായത്.

സ്വപ്നം കന്നി ഫൈനല്‍
തുടക്കം മുതല്‍ മിന്നുന്ന പ്രകടനം നടത്തിയാണ് ഡല്‍ഹി അവസാന നാലില്‍ ഇടം നേടിയത്. എങ്കിലും കഴിഞ്ഞ സീസണിലെ ദുരന്തം ആവര്‍ത്തിക്കരുതേ എന്ന പ്രാര്‍ത്ഥനയാണ് ഡല്‍ഹി ആരാധകര്‍ക്കുള്ളത്. പോയ സീസണിലെ സെമിഫൈനലില്‍ എഫ്.സി.ഗോവയോടാണ് ഡല്‍ഹി തോറ്റത്. സീസണില്‍ ഹോം ഗ്രൗണ്ടില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ലാത്ത ഏക ടീമാണ് ഡല്‍ഹി. കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ മൂന്നു ജയവും നാലു സമനിലയുമാണ് ഡല്‍ഹിയുടെ ഹോം റെക്കോഡ്. സീസണില്‍ ആകെ നേടിയ 27 ഗോളുകളില്‍ പതിനെട്ടെണ്ണവും ഹോം ഗ്രൗണ്ടില്‍ തന്നെ. ഒമ്പതു ഗോളുകളാണ് ആകെ വഴങ്ങിയത്. ഈ പ്രകടനം ഡല്‍ഹി സെമിയിലും ആവര്‍ത്തിക്കുമോയെന്ന് കണ്ടറിയണം. ടീമിന്റെ മുന്നേറ്റനിരയിലെ കുന്തമുനകളായ മാഴ്‌സിലീഞ്ഞോക്കും റിച്ചാര്‍ഡ് ഗാഡ്‌സെക്കും കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാന്‍ കഴിയാത്തത് ഡല്‍ഹിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മാര്‍ക്വീതാരം ഫ്‌ളോറന്റ് മലൂദക്കും മികവിനൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. അതേസമയം, സ്വന്തം ഗ്രൗണ്ടില്‍ സ്വന്തം ആരാധകരുടെ മുന്നില്‍ കളിക്കുന്നതിന്റെ നേട്ടം ഡല്‍ഹിയ്ക്കുണ്ടെന്ന് കോച്ച് സാംബ്രോട്ട വ്യക്തമാക്കുന്നു. ഈ അവസരം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നു വിശ്വസിക്കുന്നതായും പരിശീലകന്‍ പറയുന്നു.

ടീമിന് മുന്നില്‍ ഒരേയൊരു ലക്ഷ്യം: കോപ്പല്‍
ഡല്‍ഹി: ടീമിനു മുന്നില്‍ ഒരു ലക്ഷ്യമാണുള്ളതെന്നും അത് കളിക്കുക എന്നതു മാത്രമെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പല്‍. ഒരു ഗോളിന്റെ മികവ് നിലനിര്‍ത്താന്‍ വേണ്ടി സമനിലക്ക് വേണ്ടി പ്രതിരോധത്തില്‍ ഊന്നിയുള്ള കളി വേണമോ അഥവാ കൗണ്ടര്‍ അറ്റാക്കിനു ശ്രമിക്കണമോ എന്ന കാര്യം ഈ ഘട്ടത്തില്‍ പറയാനാവില്ല. ഏതു മത്സരത്തിനു ഒരു വേലിയിറക്കം ഉണ്ടെന്നതും യാഥാര്‍ത്ഥ്യം. എന്നാല്‍ ഹോം ടീമിനു സമ്മര്‍ദ്ദം ഏറെയാണ്. അവര്‍ക്കു ജയിക്കാന്‍ ഗോളുകള്‍ വേണം. ആദ്യ മത്സരത്തിലെ വിജയം നിലനിര്‍ത്താന്‍ ബ്ലാസറ്റേഴ്‌സ് ശ്രമിക്കും. കളിക്കളത്തില്‍ എന്ത് സംഭവിക്കുമെന്ന കാര്യം ഇന്ന് നേരില്‍ കാണാമെന്നും സ്റ്റീവ് കോപ്പല്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending