Connect with us

Video Stories

അവസാനക്കാര്‍ മുഖാമുഖം

Published

on

മൂന്നാഴ്ച്ച നീണ്ട ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് സ്വന്തം ഗ്രൗണ്ടില്‍ വീണ്ടും പന്തു തട്ടുന്നു. സീസണിലെ ഒമ്പതാം മത്സരത്തില്‍ ഗോവ എഫ്.സിയാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. വൈകിട്ട് ഏഴിന് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് അവസാന സ്ഥാനക്കാരുടെ അങ്കം. അവസാന മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റെങ്കിലും ആദ്യ പാദത്തില്‍ ഗോവക്കെതിരെ അവരുടെ തട്ടകത്തില്‍ നേടിയ വിജയമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഊര്‍ജ്ജം. അവസാന മത്സരത്തില്‍ പൂനെയോട് ജയിച്ചു കയറിയ ഗോവക്ക് ഇനി തോല്‍ക്കാനാവില്ല, നിലവില്‍ ഏറ്റവും ഒടുവിലാണ് ഗോവയുടെ സ്ഥാനം.

ഏഴാം സ്ഥാനക്കാരാണ് ബ്ലാസ്റ്റേഴ്‌സ്. അതിനാല്‍ ജയം ഇരുടീമിനും അനിവാര്യം. അല്ലെങ്കില്‍ മുന്നോട്ടുള്ള വഴി കൂടുതല്‍ ദുര്‍ഘടമാകും. ഇന്ന് ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് കൊല്‍ക്കത്തയോടൊപ്പം മൂന്നാം സ്ഥാനം പങ്കിടാം. ഗോവ, അഞ്ചാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനൊപ്പവും എത്തും. മാര്‍ക്വിതാരം ആരോണ്‍ ഹ്യൂസില്ലാതെയാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. ഹെയ്തി താരം നാസോണും കളിക്കില്ല. പരിക്കേറ്റതിനാല്‍ ജൂലിയോ സീസര്‍, ലൂസിയാനോ, റെയ്‌നാള്‍ഡോ, ജോഫ്രെ തുടങ്ങിയ നാല് പ്രമുഖ താരങ്ങള്‍ ഗോവന്‍ നിരയില്‍ ഉണ്ടാവില്ലെന്നാണ് ടീം ക്യാമ്പില്‍ നിന്നുള്ള സൂചന.

ഹ്യൂസില്ല; കോപ്പല്‍ നിരാശന്‍
പ്രധാന താരത്തിന്റെ അഭാവത്തില്‍ നിരാശനാണ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍, മത്സരത്തിന് മുന്നോടിയായി ഇന്നലെ നടത്തിയ പത്രസമ്മേളനത്തിനിടെ അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തു. 11ന് നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തില്‍ വടക്കന്‍ അയര്‍ലാന്റിനായി കളിക്കുന്നതിനാണ് മാര്‍ക്വിതാരം ആരോണ്‍ ഹ്യൂസ് നാട്ടിലേക്ക് തിരിച്ചത്.ഇത് കാരണത്താല്‍ ഹെയ്തി താരം ഡക്കന്‍സ് നാസോണും നാട്ടിലേക്ക് മടങ്ങി. ഹ്യൂസിന്റെ അഭാവം ടീമിനു കനത്ത തിരിച്ചടിയാണെന്ന് കോപ്പല്‍ സൂചിപ്പിച്ചു. എ.എഫ്.സി ഫൈനലിന് ശേഷം ഇന്ന് കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മലയാളി താരങ്ങളായ സി.കെ വിനീതും റിനോ ആന്റോയും ഇതുവരെ ടീമിനൊപ്പം ചേരാത്തതിലും കോപ്പലിന് അനിഷ്ടമുണ്ട്. ദോഹയില്‍ നിന്ന് തിരിച്ചെത്തിയ ഇരുവരും ഇന്ന് ടീമിനൊപ്പം ചേരുമെന്നാണ് ഇന്നലെ രാത്രി മാനേജ്‌മെന്റ് അറിയിച്ചത്.

19ന് മുംബൈയില്‍ നടക്കുന്ന മത്സരത്തിനേ ഇരുവരുടെയും സേവനം ലഭിക്കുകയുള്ളുവെന്നാണ് സൂചന. ഹ്യൂസും നാസോണും ഡല്‍ഹിക്കെതിരായ മത്സരത്തിലും കളിച്ചിരുന്നില്ല. അതിനാല്‍ ഗോവക്കെതിരെ കഴിഞ്ഞ ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയില്ല. 21 ദിവസം നീണ്ട എവേ പര്യടനത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹോം മത്സരത്തിനിറങ്ങുന്നത്. നീണ്ട യാത്രകള്‍ക്ക് പുറമെ മറ്റു വേദികളില്‍ പരിശീലന സൗകര്യം വേണ്ട വിധം ലഭിച്ചില്ലെന്ന് കോപ്പല്‍ പരാതിപ്പെട്ടു. നാലു എവേ മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായിരുന്നത്. ഒരെണ്ണം തോറ്റു, രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു.

ഗ്രൗണ്ട് നല്‍കിയില്ല; സീക്കോയ്ക്ക് പരാതി
പരിശീലനത്തിനായി കലൂരിലെ പ്രധാന സ്റ്റേഡിയം വിട്ടുനല്‍കാത്തത് ശരിയായില്ലെന്ന നിലപാടിലാണ് ഗോവ എഫ്.സി കോച്ച് സീക്കോ. കൊച്ചിയിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ക്കും ഒരു ടീമിനും സ്റ്റേഡിയത്തില്‍ പരിശീലിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ മറ്റു ടീമുകളുടെ സ്റ്റേഡിയങ്ങളില്‍ അതാത് ഗ്രൗണ്ടുകളിലാണ് പരിശീലനം നടത്താറ്. ഇതാണ് സീക്കോയെ ചൊടിപ്പിച്ചത്. ബ്ലാസ്റ്റേഴ്‌സ് തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഇന്നലെയും പരിശീലിച്ചത്. ആദ്യപാദത്തില്‍ ഗോവക്കെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു കേരളത്തിന്റെ വിജയം.

പക്ഷേ ഗോവക്ക് അതിനേക്കാള്‍ ആത്മവിശ്വാസം നല്‍കുന്ന ഒരു റെക്കോഡ് കൊച്ചിയിലുണ്ട്. കഴിഞ്ഞ സീസണില്‍ ഇരുടീമുകളും കണ്ടുമുട്ടിയപ്പോള്‍ ഗോവ ആതിഥേയരെ തകര്‍ത്തത് ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക്. ലീഡെടുത്ത ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ അതിദയനീയ തോല്‍വി. അന്ന് ഹാട്രിക് നേടിയ റെയ്‌നാള്‍ഡോയും ആദ്യ ഗോള്‍ നേടിയ ജോഫ്രെയും പരിക്കിന്റെ പിടിയിലാണെന്നത് കേരളത്തിന് ആശ്വാസമാണ്. മുമ്പ് അഞ്ചു തവണ മത്സരിച്ചപ്പോള്‍ മൂന്നിലും ഗോവക്കായിരുന്നു ജയം. രണ്ടെണ്ണത്തില്‍ ബ്ലാസ്റ്റേഴ്‌സ് വിജയം കണ്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending