Connect with us

Culture

കലിപ്പല്ല,കട്ടകിതപ്പ് ; ഗോളില്ല, നല്ല നീക്കങ്ങളില്ല, വിരസമായ മല്‍സരം

Published

on

കളിവിരുന്ന് പ്രതീക്ഷിച്ചെത്തിയ അമ്പതിനായിരത്തോളം കാണികള്‍ക്ക് മുന്നില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കളി മറന്നു. കട്ടക്കലിപ്പിന് പകരം കട്ടക്കിതപ്പ്.. സുന്ദരമായ ഒരു ഗോള്‍ നീക്കവുമില്ലാതെ ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും തമ്മിലുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണിലെ ഉദ്ഘാടന മത്സരം ഗോളില്ലാ സമനിലയില്‍ കലാശിച്ചു. എതിര്‍വല കുലുക്കാതെ തന്നെ ഇരുടീമുകളും ഓരോ പോയിന്റ് വീതം നേടി പോയിന്റ് ടേബിളില്‍ അക്കൗണ്ട് തുറന്നു. 24ന് ജംഷെഡ്പൂര്‍ എഫ്.സിക്കെതിരെ ഇതേ വേദിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരം. മികച്ച താരനിരയുമായി കളത്തിലിറങ്ങിയ ബ്ലാസ്‌റ്റേഴ്്‌സിന് മേല്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത സമ്പൂര്‍ണാധിപത്യം പുലര്‍ത്തി. പന്തടക്കത്തിലും പാസിങിലും അറ്റാക്കിങിലും മിടുക്ക് കാട്ടിയ കൊല്‍ക്കത്തക്ക് ഫിനിഷിങിലെ മികവില്ലായ്മയാണ് വിജയം നിഷേധിച്ചത്. ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് മികച്ച കൡപ്രതീക്ഷിച്ച് മഞ്ഞയണിഞ്ഞെത്തിയ ആരാധകര്‍ കളി വിരസമായതോടെ താരങ്ങളെ കൂക്കിവിളിച്ചു. അവസരങ്ങള്‍ തുലച്ചപ്പോള്‍ വിനീത് അടക്കമുള്ള മലയാളി താരങ്ങളും ആരാധകരുടെ കൂവലിന് ഇരയായി.

കളി തുടങ്ങിയത് കൊല്‍ക്കത്തയാണെങ്കിലും ഗോളിലേക്കുള്ള ആദ്യ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നായിരുന്നു. നാലാം മിനുറ്റില്‍ ബോക്‌സിന് പുറത്ത് നിന്ന് മിലന്‍ സിങ് തൊടുത്ത ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ വലക്ക് പുറത്തായി. തുടക്കത്തിലെ ഊര്‍ജ്ജം പിന്നീട് ബ്ലാസ്റ്റേഴ്‌സ് നിരയില്‍ കണ്ടില്ല. പന്തടക്കത്തിലായിരുന്നു കൊല്‍ക്കത്തയുടെ ശ്രദ്ധ. ഇടയ്ക്ക് ചില ഗോള്‍ ശ്രമങ്ങള്‍ നടത്തി. 13ാം മിനുറ്റില്‍ ഹിതേശ് ശര്‍മ്മയിലൂടെ അക്കൗണ്ട് തുറക്കാന്‍ കൊല്‍ക്കത്തക്ക് മികച്ച അവസരം ല’ിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ ബോക്‌സില്‍ നിന്ന് 19കാരന്‍ തൊടുത്ത ഷോ’ട്ട് റെച്ചുബ്ക കൃത്യസമയത്ത് ഡൈവ് ചെയ്ത് തട്ടിയകറ്റി. സന്ദര്‍ശകര്‍ പന്തില്‍ കൂടുതല്‍ ആധിപത്യം സ്ഥാപിച്ചു തുടങ്ങി. സെക്വീഞ്ഞോയും ഹിതേശ് ശര്‍മ്മയും പലവട്ടം ബ്ലാസ്‌റ്റേഴേ്‌സ് ഗോള്‍മുഖത്തെത്തി. പക്ഷേ ഫിനിഷിങിലെ അ’ാവം കൊല്‍ക്കത്തക്ക് വിനയായി. ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിലെ ഒരു നീക്കവും ആരാധകരില്‍ ആവേശമുണ്ടാക്കിയില്ല. കറേജ് പെക്കൂസണ്‍ ഓടിക്കളിച്ചു, പക്ഷേ പാസില്‍ കൃത്യതയുണ്ടായില്ല. ഗോളടിക്കാന്‍ പാകത്തില്‍ തിരികെ കിട്ടുമെന്ന പ്രതീക്ഷയില്‍ ബെര്‍ബറ്റോവ് വലതു വിങിലേക്ക് നല്‍കിയ പാസുകള്‍ വിനീതും റിനോ ആന്റോയും അലക്ഷ്യമായി തട്ടികളിച്ചു. ഇയാന്‍ ഹ്യൂമിന് പന്ത് കിട്ടിയത് അപൂര്‍വം. 43ാം മിനുറ്റില്‍ ബോക്‌സിനകത്ത് നിന്ന് ഒരു ബൈസിക്കിള്‍ കിക്കിന് ശ്രമിച്ചു.

പന്ത് കാലില്‍ കണക്ടായത് പോലുമില്ല. ഇരുവലയിലും പന്തെത്തിയില്ലെങ്കിലും കൊല്‍ക്കത്തയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു ആദ്യ പകുതിയില്‍ കണ്ടത്. മാറ്റങ്ങളില്ലാതെ ഇരുടീമുകളും രണ്ടാം പകുതിക്കിറങ്ങി. കളിയിലും മാറ്റമുണ്ടായില്ല. അമ്പതാം മിനുറ്റില്‍ വലയുടെ വലതു’ാഗത്ത് നിന്ന് സി.കെ വിനീത് തൊടുത്ത ഷോട്ട്്് ദേബ്ജിത് മജുംദാര്‍ തട്ടിയകറ്റി. പന്ത് പെക്കൂസണിന്റെ മുന്നില്‍ വീണെങ്കിലും താരം ലക്ഷ്യം മറന്നു. 60ാം മിനുറ്റില്‍ ഹ്യൂമിനെ മ്യൂലെന്‍സ്റ്റീന്‍ തിരികെ വിളിച്ചു. പകരക്കാരനായി വന്നത് ഡച്ചുകാരന്‍ മാര്‍ക്ക് സിഫ്‌നോസ്. സമനില കുരുക്കഴിക്കാന്‍ ജാസി കുക്കിക്ക് പകരം മുന്നേറ്റത്തില്‍ റോബിന്‍ സിങിനെ കൊല്‍ക്കത്ത പരീക്ഷിച്ചു. 70ാം മിനുറ്റില്‍ ബോക്‌സിന്റെ വലത് ‘ാഗത്ത് നിന്ന് സെക്വീഞ്ഞയുടെ കിടിലന്‍ ഷോട്ട് പോസ്റ്റില്‍ തട്ടിയകന്നു, കൊല്‍ക്കത്തക്ക് നിര്‍’ാഗ്യം, ഗാലറിയില്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പ്. ബ്ലാസ്റ്റേഴ്‌സ് വീണ്ടും താരങ്ങളെ മാറ്റി. സി.കെ വിനീതിന് പകരം പ്രശാന്തും പെക്കൂസണിന് പകരം ജാക്കിചന്ദ് സിങും വന്നെങ്കിലും കളിയും സ്‌കോര്‍ ബോര്‍ഡും മാറിയില്ല.

പരിശീലന മത്സരത്തിനിടെ പരിക്കേറ്റ പ്രതിരോധ താരം വെസ് ബ്രൗണിനെ ഒഴിവാക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഇലവന്‍ പ്രഖ്യാപിച്ചത്. ദിമിതര്‍ ബെര്‍ബറ്റോവും ഇയാന്‍ ഹ്യൂമുമായിരുന്നു മുന്നില്‍. മധ്യനിരയില്‍ സി.കെ വിനീത്, മിലന്‍ സിങ്, അരാറ്റ ഇസുമി, കറേജ് പെക്കൂസണ്‍. സന്ദേശ് ജിങ്കാനൊപ്പം പ്രതിരോധം കാക്കാന്‍ ലാകിക് പെസിക്, റിനോ ആന്റോ, ലാല്‍റുവത്താര എന്നിവര്‍. പോള്‍ റെച്ചുബ്കയായിരുന്നു വല കാത്തത്. റോബി കീനിന്റെ അസാനിധ്യത്തില്‍ സെക്വീഞ്ഞോ, ജാസി കുക്കി എന്നിവരെ മുന്നില്‍ നിര്‍ത്തിയായിരുന്നു കൊല്‍ക്കത്ത ഇറങ്ങിയത്. യൂജിന്‍സെണ്‍ ലിങ്‌ദോ, റൂപെര്‍ട്ട് നോംഗ്രം, ഹിതേശ് ശര്‍മ്മ എന്നിവരായിരുന്നു മധ്യനിരയില്‍. കീഗന്‍ പെരേര, പ്രബീര്‍ ദാസ്, ജോര്‍ദി മോണ്ടല്‍, തോം തോര്‍പ്പ് എന്നിവര്‍ പ്രതിരോധ കോട്ട കെട്ടി.

 

 

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending