Connect with us

Culture

മാവോയിസ്റ്റ് വേട്ട: സര്‍ക്കാരിനെതിരെ സി.പി.ഐ

Published

on

ആലപ്പുഴ: കേരളത്തില്‍ നടക്കുന്ന മാവോയിസ്റ്റ് വേട്ടക്കെതിരെ പരസ്യവിമര്‍ശനവുമായി സിപിഐ രംഗത്ത്. ജനകീയ സമരങ്ങളോട് നരേന്ദ്രമോദി സ്വീകരിക്കുന്ന നയമല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാവോയിസ്റ്റുകളെ ഇല്ലായ്മ ചെയ്യുന്നതിന് പരിഷ്‌കൃത സമൂഹത്തിന് യോജിച്ച നടപടിയല്ല. അഭിപ്രായം പറയുന്നവരെ നിശബ്ദരാക്കുന്ന രാഷ്ട്രീയം വളര്‍ന്നുവരികയാണ്.നിലമ്പൂര്‍ കാടുകളില്‍ നിന്നു മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ആളുകളെ വെടിവച്ചുകൊന്നു. അഭിപ്രായം പറയുന്ന മനുഷ്യനെ വെടിവച്ചു കൊല്ലാന്‍ ആര്‍ക്കാണ് അവകാശമുള്ളത് കാനം ചോദിച്ചു.ആദിവാസികള്‍ക്കും പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍ക്കിടയിലും പ്രവര്‍ത്തിക്കുന്ന നിരവധിയാളുകളുണ്ട്.അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്ന് കാനം പറഞ്ഞു.ഇന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ഇതിനായി പ്രത്യേകമായ സംവിധാനങ്ങളേര്‍പ്പെടുത്തി പൊലീസും അര്‍ധസൈനിക വിഭാഗങ്ങളും മുന്നോട്ടുപോകുകയാണ്.വനവാസികളില്‍ നിന്നുതന്നെ ചെറുപ്പക്കാരെ കണ്ടുപിടിച്ച് അവര്‍ക്ക് ആയുധങ്ങള്‍ നല്‍കി തങ്ങളുടെ സ്വന്തം സഹോദരങ്ങളെ കൊന്നൊടുക്കാന്‍ പറഞ്ഞയക്കുന്നുണ്ട് ഭരണകൂടം.ഛത്തിസ്ഗഡിലും ജാര്‍ഖണ്ഡിലുമെല്ലാം ഇതു നിത്യേന നടക്കുകയാണ്.കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന സന്ദേശം സര്‍ക്കാര്‍ നല്‍കണം. അഭിപ്രായം പറയുന്നവര്‍ക്കെതിരെ ഭീകരവിരുദ്ധ നിയമങ്ങളും വകുപ്പുകളും ചുമത്തരുത്. വോട്ട് ചെയ്യാന്‍ പാടില്ലായെന്ന് പ്രസംഗിച്ചതിന്റെ പേരില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ചിലരുടെ മേല്‍ ഭീകരവിരുദ്ധ നിയമങ്ങള്‍ ചുമത്തിയിരുന്നു. കരിനിയമങ്ങള്‍ ഇപ്പോഴും പൊലീസ് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇവ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനെ ഉപകരിക്കൂ. ബ്രിട്ടീഷുകാരുടെ കാലംമുതല്‍ കരിനിയമങ്ങള്‍ക്കെതിരെ പോരാടിയവരാണ് കമ്മ്യൂണിസ്റ്റുകാര്‍-കാനം പറഞ്ഞു.

ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി. മോട്ടിലാല്‍ അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ ടി ജെ ആഞ്ചലോസ് സ്വാഗതം പറഞ്ഞു. വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു, ഡെപ്യട്ടി സ്പീക്കര്‍ വി. ശശി, ടി. പുരുഷോത്തമന്‍, ജി. വിജയകുമാരന്‍നായര്‍, പി .എസ് സന്തോഷ്‌കുമാര്‍, എന്‍. ശ്രീകുമാര്‍, എ .പി ശങ്കര്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വിപ്ലവ ഗായിക പി .കെ മേദിനിയെ ആദരിച്ചു. ജോയിന്റ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആര്‍ ഉഷ നന്ദി പറഞ്ഞു. വിവിധ വിഷയങ്ങളില്‍ സിപിഐ ദേശിയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, ഭക്ഷ്യസിവില്‍സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ എന്നിവര്‍ പ്രഭാഷണം നടത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending