Connect with us

Video Stories

ഈ പ്രളയം ഉണ്ടാക്കിയത് അണക്കെട്ടുകളല്ല

Published

on

ജിതിന്‍ ദാസ്

കരികാലന്‍ ഓര്‍ത്തില്ല “പുഴയ്ക്ക് മഴ എന്നൊരു കാമുകന്‍ ഉണ്ടെന്ന് “…

അണകെട്ടുന്നത് നദിയുടെ സ്വാഭാവിക പരിസ്ഥിതിയില്‍ ഉള്ള കൈകടത്തല്‍ ആണ്. അതിനുമപ്പുറം അത് റിസര്‍വോയര്‍ എന്ന കൂറ്റന്‍ കൃത്രിമ വെള്ളക്കെട്ട് ഉണ്ടാക്കുന്നു. നമ്മുടെ അണക്കെട്ടുകള്‍ മിക്കതും പശ്ചിമഘട്ടത്തിലെ മഴക്കാടുകള്‍ നശിപ്പിച്ച റിസര്‍വോയറുകളുമായാണ് ഉണ്ടാക്കിയത്. പെരിയാറ്റിലെ ആദ്യ അണക്കെട്ടായ മുല്ലപ്പെരിയാറിന്റെ വെള്ളക്കെട്ടാണ് നമ്മള്‍ വിനോദസഞ്ചാര കേന്ദ്രമാക്കിയ തേക്കടി തടാകം. അണ കെട്ടുമ്പോള്‍ മഹ്‌സീര്‍ പോലെ പുഴയുടെ ആദ്യന്തം നീന്തി ജീവിക്കുന്ന വലിയ മീനുകളുടെ പ്രജനനത്തെപ്പോലും ബാധിക്കുന്നു. അണയ്ക്കു കീഴോട്ട് ചെളിയും എക്കലും ഒഴുകിയെത്തുന്നത് കുറഞ്ഞ് നദീതീരങ്ങളിലെ മണ്ണിന്റെ വിളവിനെ ബാധിക്കുന്നു. തര്‍ക്കമില്ലാതെ സമ്മതിക്കാവുന്ന കാര്യങ്ങളാണ്.

എന്നാല്‍ പുഴയില്‍ അണ കെട്ടി, അതിന്റെ ഫലമായി വെള്ളം തുറന്നു വിടേണ്ടി വന്നു, അതാണിപ്പോള്‍ വെള്ളപ്പൊക്കത്തില്‍ കലാശിച്ചത് എന്ന രീതിയില്‍ ആളുകള്‍ പറഞ്ഞുനടക്കുന്നത് ശുദ്ധവിവരക്കേടാണ്. കൊല്ലാകൊല്ലം പ്രളയമുണ്ടാവാതെ സംരക്ഷിക്കുന്നതില്‍ അണക്കെട്ടുകള്‍ക്ക് വളരെ വലിയ പങ്കുണ്ട്. കേരളത്തിലെ പ്രളയ ചരിത്രം അണ കെട്ടുന്നതിനു മുന്നേയുള്ളതും ശേഷമുള്ളതുമായി ആധികാരികമായ പുസ്തകങ്ങളൊന്നും എന്റെ പക്കലില്ല. പ്രളയത്തില്‍ ആണ് മുസിരിസ് നശിച്ചതെന്നും പെരിയാര്‍ വഴിമാറി ഒഴുകിയാണ് കൊച്ചി തുറമുഖമുണ്ടായതെന്നും കൊച്ചി തുറമുഖം ഒരിക്കല്‍ പെരിയാര്‍ മണ്ണിട്ടു മൂടിയപ്പോഴാണ് ജൂതരില്‍ ഭൂരിപക്ഷവും തിരികെ പോയതെന്നും മറ്റും ചരിത്രസത്യമെന്ന് ഉറപ്പിക്കാന്‍ കഴിയാത്ത ചില എഴുത്തുകള്‍ മാത്രമേയുള്ളൂ എന്റെ കയ്യില്‍.

‘ഓസ്റ്റ്രിയന്‍ ആല്പ്‌സ് പ്രദേശങ്ങളിലെ പ്രളയം ചെറുക്കലില്‍ ജലവൈദ്യുത ഡാമുകള്‍ വഹിക്കുന്ന പങ്ക്’ എന്ന തന്റെ ഗവേഷണപ്രബന്ധത്തില്‍ കേരളം പോലെ മലയില്‍ ഉത്ഭവിക്കുന്ന നദികളും അതിന്റെ ഗതിയില്‍ സമതലങ്ങളുമുള്ള ആ പ്രദേശത്ത് വന്‍ ജലവൈദ്യുത ഡാമുകള്‍ പണിതതിനു ശേഷം പ്രളയക്കെടുതികള്‍ 82% വരെ കുറഞ്ഞു എന്ന് ഡബ്ല്യൂ. പേര്‍ച്ചര്‍ അനുമാനിക്കുന്നു.

തിരികെ നാട്ടില്‍ വരാം. പെരിയാറിന്റെ ഡാമുകള്‍ക്ക് മൊത്തം ഒഴുക്കുവെള്ളത്തിന്റെ 25 ശതമാനത്തിലപ്പുറം ശേഖരിക്കാനും ചെറുതല്ലാത്ത ശതമാനം പുറത്തേക്ക് തിരിച്ചു വിടാനും കഴിയും എന്നതിനാല്‍ ചെറിയ മലവെള്ളപ്പാച്ചില്‍ ഇല്ലാതെയാക്കാനും വലിയ വെള്ളപ്പാച്ചിലിന്റെ ആഘാതം കുറയ്ക്കാനും കഴിയും. അതിനപ്പുറം മണ്ണും ചെളിയും മലവെള്ളത്തില്‍ നിന്ന് നല്ല തോതില്‍ ഒഴിവാക്കും. എന്നാല്‍ ഇതൊന്നുമല്ല ഏറ്റവും വലിയ പ്രയോജനം. പുഴയുടെ ഒഴുക്കിനെ അളക്കാനും നിയന്ത്രിക്കാനും നമുക്കുള്ള ഒരേ ഒരു മാര്‍ഗ്ഗം അണക്കെട്ടാണ്. നിഷിമങ്ങള്‍ കൊണ്ട് എല്ലാം കഴിയുന്ന സ്ഥിതിയില്‍ നിന്നും മലവെള്ളം നിയന്ത്രിച്ച് ഒഴുക്കാനും അതിനു ദിവസങ്ങള്‍ മുന്നേ തന്നെ ആളുകള്‍ക്ക് താക്കീതു നല്‍കി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാന്‍ അവസരം നല്‍കാനും അണക്കെട്ടില്ലാതെ കഴിയില്ല.

ചോഴമണ്ഡലത്തിലെ രാജാക്കന്മാരുടെ വിജയഗാഥയായ കലിംഗത്തുപരണിയില്‍ കരികാല ചോഴന്‍ കല്ലണൈ കെട്ടി തന്റെ തലസ്ഥാനത്തിനെ കൊല്ലാകൊല്ലം ഉപദ്രവിച്ചിരുന്ന കാവേരിയിലെ വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷിച്ചു എന്നാണ് ജയംകൊണ്ടാര്‍ എഴുതിക്കാണുന്നത്, അതായത് ഇറിഗേഷനല്ല, വൈദ്യുതിയുണ്ടാക്കാനല്ല, പ്രളയ നിയന്ത്രണത്തിനായിരുന്നു കരികാലന്‍ അണ കെട്ടിയത് എന്ന് ആയിരം വര്‍ഷം മുന്നേ ജീവിച്ചിരുന്ന കവിക്ക് കാര്യം മനസ്സിലാകും ശാസ്ത്രയുഗത്തില്‍ ജീവിക്കുന്ന വിദഗ്ദ്ധന്മാര്‍ പറയുന്നത് അണകെട്ടിയല്‍ വെള്ളപ്പൊക്കം ഉണ്ടാകുമെന്നാണ്.

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Trending