Connect with us

kerala

ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തില്‍ കേരളം രാജ്യത്തിന് മാതൃക: പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍

‘ഡല്‍ഹിയിലെ ഖാഇദെ മില്ലത്ത് സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് തന്നെ വിവിധ സംസ്ഥാനങ്ങളിലേക്ക് മുസ്‌ലിംലീഗിന്റെ സന്ദേശം എത്തിക്കാന്‍ സാധിക്കും’

Published

on

ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തിന്റെ കാര്യത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപകദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പുരോഗതിക്കും ഐക്യത്തിനും മതസാഹോദര്യത്തിനും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും വേണ്ടി എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് ഖാഇദെ മില്ലത്ത് വ്യക്തമാക്കിയിട്ടുണ്ട്. കേരളമാണ് ആ സന്ദേശം ഏറ്റെടുത്ത് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ നിലനില്‍പിന് മാതൃക കാണിച്ചത്. കേരളത്തിലാണ് അടിത്തട്ടില്‍ പാര്‍ട്ടിയെ സംഘടിപ്പിച്ചത്. തമിഴ്നാടിന് കേരളം പോലെ ഒരു മുന്നേറ്റം സാധിച്ചിട്ടില്ല. ഇപ്പോഴും ഞങ്ങള്‍ അതിന് വേണ്ടി ശ്രമിക്കുകയാണ്. ദേശീയ കമ്മിറ്റി മറ്റു സംസ്ഥാനങ്ങളില്‍ മുസ്‌ലിംലീഗിനെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലെ ഖാഇദെ മില്ലത്ത് സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് തന്നെ വിവിധ സംസ്ഥാനങ്ങളിലേക്ക് മുസ്‌ലിംലീഗിന്റെ സന്ദേശം എത്തിക്കാന്‍ സാധിക്കും.- അദ്ദേഹം പറഞ്ഞു.
മുസ്‌ലിംലീഗ് വ്യത്യസ്തമായ ഒരു രാഷ്ട്രീയ സമാജമാണ്. ഭരണഘടന രാജ്യത്തിന്റെ പേരെഴുതിയത് ഇന്ത്യന്‍ യൂണിയന്‍ എന്നാണ്. ആ പേര് തന്നെയാണ് മുസ്‌ലിംലീഗും അതിന്റെ ഒന്നാമത്തെ അടയാളമായി സ്വീകരിച്ചത്. മുസ്‌ലിംലീഗ് ഒരു പാരമ്പര്യമാണ്. മുസ്ലിംലീഗിന്റെ സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തിത്വമായിരുന്നു ഇ. അഹമ്മദ് സാഹിബെന്നും ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. ലോകത്തെ മുസ്‌ലിംകള്‍ക്കാകെ മാതൃകയാണ് ഈ രാഷ്ട്രീയ കൂട്ടായ്മ. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും സമുദായ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. മുസ്ലിംലീഗിന്റെ സന്ദേശത്തെ ഹൃദയത്തില്‍ സ്വീകരിക്കുകയായിരുന്നു കേരളം. കേരളത്തെ എല്ലാ സംസ്ഥാനങ്ങളും മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഫ്‌ളാറ്റില്‍ നിന്നും കഞ്ചാവ് പിടിച്ചു; റാപ്പര്‍ വേടന്‍ പൊലീസ് കസ്റ്റഡിയില്‍

Published

on

കൊച്ചി: റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവസമയത്ത് വേടൻ വീട്ടിലുണ്ടായിരുന്നോയെന്നതിൽ വ്യക്തതയില്ല.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 520 കുറഞ്ഞു

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയായി. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 8940 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്ത് ദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം മുതല്‍ വില കുറഞ്ഞത്. 17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71,000 കടന്നത്. ആറുദിവസത്തിനിടെ 2800 രൂപയാണ് കുറഞ്ഞത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Continue Reading

kerala

‘ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് സ്ഫോടനം’; സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും ബോംബ് ഭീഷണി

Published

on

മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിന് നേരെ ബോംബ് ഭീഷണി. ക്ലിഫ് ഹൗസിലേക്കും ധന – ഗതാഗത സെക്രട്ടറിമാരുടെ ഇ – മെയിലിലേക്കും ഭീഷണി സന്ദേശം എത്തി. കമ്മീഷണർക്ക് ഭീഷണി സന്ദേശമെത്തിയത് ഇ മെയിലിലൂടെയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് പിന്നാലെ രാജ്ഭവനിലും ബോംബ് ഭീഷണി സന്ദേശം എത്തി. സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു.

വഴുതക്കാട്ടെ ഗതാഗത കമ്മീഷണര്‍ ഓഫീസിലും സ്‌ഫോടനമുണ്ടാകുമെന്ന് സന്ദേശത്തില്‍ പറയുന്നു. ഇന്നുരാവിലെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ബോംബ് ഭീഷണിയെത്തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയാണ്. തലസ്ഥാനത്ത് ഇതിനോടകം 17 ഓളം ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അസ്വാഭാവികമായ രീതിയിലുള്ള ഒരു തെളിവുകളും ഇതുവരെ കണ്ടെത്താനായിട്ടില്ല. നിരന്തരമായി തലസ്ഥാനത്തെ ചില പ്രധാനപ്പെട്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ഭീഷണി സന്ദേശങ്ങൾ എത്തുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ ഇതിന്റെ ഉറവിടം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് ഗൗരവമായി അന്വേഷിക്കുകയാണ്.

കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി ലഭിച്ചിരുന്നു. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍, ധനകാര്യ സെക്രട്ടറിയുടെ ഓഫീസ്, നെടുമ്പാശ്ശേരി വിമാനത്താവളം തുടങ്ങിയവയിലും ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. നേരത്തെ വഞ്ചിയൂര്‍ കോടതിയിലും തിരുവനന്തപുരം കലക്ടറേറ്റിലും ബോംബ് ഭീഷണിയെത്തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു.

Continue Reading

Trending