Connect with us

kerala

കത്ത് വിവാദം: മേയറുടെ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും

മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.

Published

on

തിരുവന്തപുരം നഗരസഭയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന കത്ത് വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്.മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.

ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ് മധുസൂദനന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ ആണ് കേസ് അന്വേഷിക്കുക.

അതേസമയം മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദം സി.പി.എമ്മിന്റെ ന്യായീകരണ സാധ്യതകള്‍ക്കപ്പുറത്തേക്ക് വളര്‍ന്നതോടെ തലസ്ഥാനത്ത് രാഷ്ട്രീയ നാടകം. മേയര്‍, തിരുവനന്തപുരത്ത് തിരിച്ചെത്തിയതോടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വിളിച്ചുവരുത്തി വിശദീകരണം തേടി. എന്നാല്‍ മേയര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് എം.വി ഗോവിന്ദന്‍ അറിയിച്ചു. പിന്നാലെ മേയര്‍ മുഖ്യമന്ത്രിയെ കണ്ടു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാകട്ടെ മേയര്‍ക്കായി പലവിധ വിശദീകരണങ്ങളാണ് നല്‍കിയത്.

ജില്ലാ സെക്രട്ടറി കത്ത് വ്യാജമാണെന്ന് വ്യക്തമാക്കാത്തതും കത്ത് എങ്ങനെ പുറത്തായി എന്ന വിഷയത്തില്‍ അന്വേഷണം നടക്കുന്നതും കത്ത് വ്യാജമല്ലെന്ന് പാര്‍ട്ടി തന്നെ സമ്മതിക്കുന്നതിന് സമാനമാണ്. സി.പി.എം വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്തായ കത്തിനു പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയതയാണെന്ന് വ്യക്തമായതോടെ കത്തുപുറത്തുവിട്ടതാരെന്ന് ജില്ലാ കമ്മിറ്റി അനൗദ്യോഗികമായി അന്വേഷണം നടത്തുന്നുണ്ട്. കത്തെഴുതിയത് മേയര്‍ തന്നെയെന്നും എന്നാല്‍ കത്ത് പുറത്തുവിട്ടത് ആനാവൂരിനെ ഒതുക്കാനുള്ള ചില നേതാക്കളുടെ നീക്കമാണെന്നും പറയപ്പെടുന്നു.

അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയ തലത്തില്‍ സി.പി.എമ്മിന്റെ യുവജന സംഘടന പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനിടെയാണ് അനധികൃത നിയമനങ്ങള്‍ നടത്താന്‍ തീരുമാനിച്ചുകൊണ്ട് പാര്‍ട്ടിയിലെ യുവ വനിതാ നേതാവു കൂടിയായ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്തുവരുന്നത്. ഇത് രാഷ്ട്രീയമായി സി.പി.എമ്മിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.എന്നാല്‍ കത്ത് വ്യാജമെന്ന് മേയര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നുമാണ് സി.പി. എം സംസ്ഥാന സെക്രട്ടറി പറയുന്നത്. നിയമനടപടി സ്വീകരിക്കുമെന്ന് മേയര്‍ പാര്‍ട്ടിയോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇങ്ങനെ കത്തെഴുതുന്ന സംവിധാനം സി.പി.എമ്മിലില്ലെന്നാണ് എം.വി ഗോവിന്ദന്റെ വിശദീകരണം. സംസ്ഥാനസമിതി അംഗങ്ങളടക്കം ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ കൂടി പങ്കെടുക്കുന്ന യോഗത്തിലേക്കാണ് മേയറെ വിളിച്ചുവരുത്തിയത്. കത്ത് തന്റേതല്ലെന്നും കത്തില്‍ തന്റെ ഒപ്പില്ല, സീല്‍ മാത്രമേയുള്ളുവെന്നുമാണ് മേയര്‍ ഇപ്പോള്‍ പറയുന്നത്. അതേസമയം കത്ത് വ്യാജമാണോ എന്ന് തനിക്കറിയില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം.

പാര്‍ട്ടിയുടെ സംരക്ഷണം ഉറപ്പാക്കിയ ശേഷമാണ് മേയര്‍, മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയാണ് മേയര്‍ മുഖ്യമന്ത്രിയോട് സംസാരിച്ചത്. ഡി.ജി.പി അനില്‍കാന്തും ക്ലിഫ് ഹൗസിലെത്തിയിരുന്നു.
മേയറുടെ ലെറ്റര്‍പാഡും ഒപ്പും സീലും വ്യാജമായി ഉപയോഗിച്ചെന്ന ആരോപണം സിപിഎം ഉയര്‍ത്തുന്നുണ്ടെങ്കിലും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് കണ്ടെത്തുന്നതിന് കടുത്ത നിലപാട് സ്വീകരിക്കാന്‍ മേയറോ പാര്‍ട്ടിയോ ഇനിയും തീരുമാനിച്ചിട്ടില്ല. ഇതിനിടെ മേയറുടെ പരിചയക്കുറവാണ് ഇത്തരമൊരു കത്തിനു പിന്നിലെന്നും ഇത് ഗൗരവമായി കാണേണ്ടതില്ലെന്നുമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്.

കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ചോദിച്ച് ആനാവൂര്‍ നാഗപ്പനു നല്‍കിയ കത്താണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ‘സഖാവേ’ എന്ന് സംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയശേഷം ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.കത്തയച്ചത് മേയര്‍ തന്നെയെന്ന് വ്യക്തമാണെന്നും കത്ത് പുറത്തായപ്പോള്‍ പാര്‍ട്ടിതലത്തില്‍ പ്രതിരോധിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും കോര്‍പറേഷനിലെ പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു

Published

on

കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി ഇന്ന് പുലർച്ചെ യെമനിലേക്ക് തിരിച്ചു. സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും ഒപ്പമുണ്ട്.

കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 5.30 ടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുംബൈയിലെത്തുന്ന ഇവര്‍ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും. സാധാരണ സര്‍വീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാര്‍ ചികിത്സാര്‍ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക.

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം.

Continue Reading

kerala

പിണറായിക്ക് മോദി സ്നേഹവും ഭയവും, രാഹുലിനെ പരിഹസിക്കുന്നതിൻ്റെ കാരണമതാണ്: കെ സി വേണുഗോപാൽ

സംഘപരിവാറിന്റെ യഥാർഥ ഭാഷയിലേക്ക് പിണറായി മാറി അദ്ദേഹം പറഞ്ഞു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മോദി സ്നേഹവും ഭയവുമാണെന്നും അതാണ് രാഹുലിനെ പരിഹസിക്കുന്നതിന് കാരണമെന്നും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. മുഖ്യമന്ത്രി മോദിയെ സുഖിപ്പിക്കുകയാണ്. വിഷയത്തിൽ യെച്ചൂരിയുടെ നിലപാട് അറിയാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറിന്റെ യഥാർഥ ഭാഷയിലേക്ക് പിണറായി മാറി. മുന്നണി മര്യാദ കേരളത്തിലെ സിപിഎം ലംഘിക്കുകയാണ്. ബിജെപിയേക്കാൾ അധികം പിണറായി വിജയൻ രാഹുലിനെ കടന്നാക്രമിക്കുകയാണ്.

മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നല്ല രാഹുൽ ഉദ്ദേശിച്ചത്. രാഹുലിന്റേത് രാഷ്ട്രീയ ചോദ്യമായിരുന്നു. മാസപ്പടി കേസ് നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്നും ആരെയും അറസ്റ്റ് ചെയ്യണമെന്ന നിലപാട് കോൺഗ്രസിനില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. സിഎംആർഎൽ-കരുവന്നൂർ വിഷയത്തിലെ അറസ്റ്റ് നിയമപരമാണെങ്കിൽ സ്വാഗതം ചെയ്യും. രാഷ്ട്രീയപ്രേരിതമായ അറസ്റ്റിനെതിരാണ്. ഇനി അറസ്റ്റ് ഉണ്ടായാൽ അത് സഹതാപ തരംഗം ഉണ്ടാക്കാനാണെന്നും പിണറായി വിജയന് മോദി വിരുദ്ധതയേക്കാൾ കൂടുതൽ രാഹുൽ വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Trending