Connect with us

Culture

സന്തോഷ് ട്രോഫി: മിസോറാമിനെ മുക്കി കേരളം സെമിയില്‍ (4-1)

Published

on

വാസ്‌കോ: സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ മുന്‍ ചാമ്പ്യമാരായ മിസോറാമിനെ 4-1 ന് തകര്‍ത്ത് കേരളം സെമി ഉറപ്പിച്ചു. മിസോറാമിനെ തോല്‍പ്പിച്ച കേരളത്തിന്റെ ചുണക്കുട്ടികള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മുന്നേറിയാണ് സെമി പ്രവേശനം നേടിയത്.
കേരളക്കായി അസ്ഹറുദ്ദീന്‍ രണ്ട് ഗോള്‍ നേടി. കളിയുടെ അവസാന മിനിറ്റുകളിലായിരുന്നു ആധികാരികമായ വിജയമെത്തിച്ച അസ്ഹറിന്റെ ഇരട്ടഗോള്‍ നേട്ടം.

മിസോറാമിന് ആദ്യപ്രഹരമേല്‍പ്പിച്ചത് കളിയുടെ ആറാം മിനുറ്റില്‍ ജോബി ജസ്റ്റിന്‍ ഹെഡ്ഡറിലൂടെയായിരുന്നു.  ഫൈനല്‍ റൗണ്ടില്‍ ജോബി നേടുന്ന നാലാമത്തെ ഗോളാണിത്. തൊട്ടടുത്ത മിനിറ്റിലായി സീസണ്‍ സെല്‍വന്‍ കേരളത്തിനായി രണ്ടാം ഗോളും നേടി. ആദ്യ പകുതിയില്‍ തന്നെ കേരളം 2-0ന് ശക്തമായ നിലയിലായി.

രണ്ടാം പകുതിയില്‍ മിസോറാമിനായി ലാല്‍റമ്മാവിയ ഒരു ഗോള്‍ മടക്കിയെങ്കിലും അസ്ഹറുദ്ദീന്റെ ഇരട്ട പ്രഹരം കേരളത്തെ രാജകീയമായി (4-1) സെമിയിലേക്ക് എത്തിക്കുകയായിരുന്നു. 26-ാം മിനിറ്റില്‍ മിസോറാമിന്റെ ലാല്‍ഫക്സുല ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും മിസോറാമിന് തിരിച്ചടിയായി.

മൂന്നു വര്‍ഷം മുന്‍പ് മിസോറാമിനോട് 3-1ന് തോറ്റതിന് മധുര പ്രതികാരമായി കേരളത്തിന്റെ വിജയം. മൂന്നു മല്‍സരങ്ങളില്‍നിന്ന് ഏഴു പോയിന്റുമായാണ് കേരളം ഗ്രൂപ്പില്‍ ഒന്നാമതായത്. നേരത്തെ ഗ്രൂപ്പിലെ ഒന്നാമന്മാരായിരുന്ന പഞ്ചാബ് ഇന്നു നടന്ന രണ്ടാം മല്‍സരത്തില്‍ മഹാരാഷ്ട്രയോട് 1-0 ത്തിനു തോറ്റത് കേരളത്തെ സഹായിച്ചു. രണ്ടു വിജയവും ഒരു സമനിലയും ഉള്‍പ്പെടെയാണ് കേരളം ഏഴു പോയിന്റ് സ്വന്തമാക്കിയത്. അതേസമയം നാലു മല്‍സരങ്ങളില്‍ പഞ്ചാബിനുള്ളത് അഞ്ചു പോയിന്റാണ്. കേരളത്തോട് തോറ്റ മിസോറാം മൂന്നു കളികളില്‍നിന്ന് നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

ആദ്യ മത്സരത്തില്‍ ശക്തരായ റെയില്‍വേസിനെ 4-2ന് തകര്‍ത്തുകൊണ്ടാണ് കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിന് തുടക്കം കുറിച്ചത്. ആരംഭ മത്സരത്തില്‍ തന്നെ ഹാട്രിക്കുമായി ജോബി ജസ്റ്റിന്‍ കേരളത്തിന്റെ വിജയം തിളക്കം കൂട്ടി. രണ്ടാം മല്‍സരത്തില്‍ പഞ്ചാബിനെതിരെ സമനില പിടിക്കാനും കേരളത്തിനായി. മത്സരത്തില്‍ മുഴുഭാഗവും രണ്ടു ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന കേരളം അവസാന ആറു മിനിറ്റിനിടയിലാണ് രണ്ടു ഗോളുകള്‍ തിരിച്ചടിച്ച്് പഞ്ചാബിനെ ഞെട്ടിച്ച് സമനില പിടിച്ചത്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending