Connect with us

Culture

മലപ്പുറം ഉപതെരഞ്ഞെടുപ്പ്, കോടിയേരിയുടെ പ്രസ്താവന ഇടതുപക്ഷത്തെ തിരിഞ്ഞ് കുത്തുന്നു

Published

on

ഇടത് പക്ഷത്തിന്റെ സ്ഥാനാര്‍ഥി നിര്‍ണയവും തുടര്‍ന്നുണ്ടായ കോടിയേരിയുടെ പ്രസ്താവനയും കൂടുതല്‍ വിവാദങ്ങളിലേക്ക്. മലപ്പുറത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞ കോടിയേരിയുടെ പ്രസ്താവന അനവസരത്തിലായിരുന്നെന്നാണ് നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം പറയുന്നത്. തുടക്കം മുതല്‍ തന്നെ വിവാദക്കുരിക്കിലായ സര്‍ക്കാറിനെ ജനങ്ങള്‍ വിലയിരുത്തുമെന്ന് പറഞ്ഞ കോടിയേരിയുടെ പ്രസ്താവന പിണറായി വിജയനെതിരെയുള്ള ഒളിയമ്പാണെന്നും വിലയിരുത്തലുണ്ട്. പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ കൊമ്പുകോര്‍ക്കുകയാണ്. ഇടത് സര്‍ക്കാറിന്റെ ഭരണം പൂര്‍ണ്ണ പരാജയമായിരുന്നെന്ന് സമ്മതിക്കുന്നതാണ് ഇടതുപ്രവര്‍ത്തകരുടെ തന്നെ അഭിപ്രായപ്രകടനങ്ങള്‍.

സംസ്ഥാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ കേന്ദ്ര സര്‍ക്കാറിനെതിരെ മാത്രം പ്രചാരണം നടത്തി ഫാസിസം മുഖ്യ വിഷയമാക്കി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താമെന്നാണ് സി.പി.എം കരുതിയിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും ജനങ്ങളുടെ എതിര്‍പ്പും തന്നെയാണ് പാര്‍ട്ടിയെ ഇങ്ങനെയൊരു ചിന്തയിലെത്തിച്ചത്.
എന്നാല്‍ ഇതിന് വിരുദ്ധമായി പാര്‍ട്ടി സെക്രട്ടറി നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പലകോണില്‍ നിന്നും ഉയര്‍ന്നത്. കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരേയും ഫൈസലിന്റെ കുടുംബത്തിന് ധനസഹായം നല്‍കില്ലെന്ന പിണറായിയുടെ പ്രസ്താവനക്കെതിരേയും ജില്ലയില്‍ നിലനില്‍ക്കുന്ന അമര്‍ഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സി.പി.എം ഭയക്കുന്നുണ്ട്.
മാത്രമല്ല റേഷന്‍ നിഷേധവും ക്രമസമാധാന തകര്‍ച്ചയും ചര്‍ച്ചയായി നില്‍ക്കുന്ന സമയത്ത് സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ് ഫലമെന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട് പാര്‍ട്ടി പ്രവര്‍ത്തകരെ പോലും അമ്പരപ്പിച്ചിട്ടുണ്ട്. നവ മാധ്യമങ്ങളിലടക്കം പ്രവര്‍ത്തകര്‍ തങ്ങളുടെ വിയോജിപ്പ് പരസ്യമാക്കിയതോടെ സി.പി.എം നേതൃത്വത്തിലുള്ള ഇടത് ഭരണം സംസ്ഥാനത്ത് പൂര്‍ണ പരാജയമാണെന്ന് ഇടതുപ്രവര്‍ത്തകര്‍ തന്നെ സ്വയം സമ്മതിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ഇടതുപക്ഷം അധികാരത്തിലേറി ഉടന്‍ തന്നെ മന്ത്രിസഭയിലെ പ്രധാനി അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച് പുറത്ത് പോയിരുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പും പൊലീസ് സേനയും കടുത്ത വിമര്‍ശനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണവും സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുകയും പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കാത്തതും ഏറെ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ സെക്രട്ടറിയുടെ പ്രസ്താവന സര്‍ക്കാറിനെയും സമ്മര്‍ദത്തിലാക്കുന്നുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണയം വിവാദങ്ങള്‍ക്ക് കൊഴുപ്പേകിയിട്ടുണ്ട്. ചൂടേറിയ ചര്‍ച്ച നടന്നിട്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും സുപരിചതനല്ലാത്ത ഒരാളെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് സി.പി.എം പാര്‍ട്ടിയുടെ കീഴടങ്ങലായി പ്രവര്‍ത്തകര്‍ തന്നെ വിലയിരുത്തുന്നു.
സ്ഥാനാര്‍ഥിയെ പ്രവര്‍ത്തര്‍ക്ക് പോലും പരിചയപ്പെടുത്തേണ്ടി വരുന്ന അവസ്ഥ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് പാര്‍ട്ടി അണികളുടെ വിലയിരുത്തല്‍. ബി.ജെ.പിയുടെയും സ്ഥിതി മറിച്ചല്ല. സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന നേതാക്കളെ മത്സര രംഗത്തിറക്കാത്തത് വിവാദമായിട്ടുണ്ട്. സംസ്ഥാന ദേശീയ തലത്തില്‍ തിളങ്ങിയ ഒരു സ്ഥാനാര്‍ഥിയെ മലപ്പുറത്ത് നിര്‍ത്തണമെന്ന് സംസ്ഥാന സമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ധ്യാന്‍ ശ്രീനിവാസന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വാഹനാപകടം

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല

Published

on

മലയാള സിനിമാ താരം ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ വാഹനാപകടം.

നടന്‍ ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, ചാലി പാലാ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൂട്ടിങ്ങിനിടിയില്‍ ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. വാഹനത്തിന്റെ വേഗത കുറവായതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.

Continue Reading

Culture

കാല്‍നടയായി മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു.

Published

on

എണ്ണായിരത്തിലധികം കി.മീ ദൂരം കാല്‍നടയായി  മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു. 372 ദിവസമെടുത്തായിരുന്നു യാത്ര. കഴിഞ്ഞവര്‍ഷം ജൂണ്‍ രണ്ടിനാണ് മലപ്പുറം എട
പ്പാളിനടുത്ത ചോറ്റൂരില്‍നിന്ന് ശിഹാബ് യാത്ര തിരിച്ചത്. നാലുമാസം ട്രാന്‍സിറ്റ് വിസ കിട്ടാതെ പാകിസ്താന്‍ അതിര്‍ത്തിയിലെ വാഗയില്‍ തങ്ങേണ്ടിവന്നതാണ് യാത്ര വൈകിച്ചത്. പാക് അധികാരികള്‍ നിര്‍ബന്ധിച്ചത് കാരണം ഏതാനും കിലോമീറ്റര്‍ പാക്കിസ്ഥാനില്‍നിന്ന് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിവന്നു.
ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളാണ് ശിഹാബ് പിന്നിട്ടത്. ഇറാനില്‍ കാട്ടിലൂടെ യാത്രയില്‍ നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സഊദി അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ ചോദ്യംചെയ്ത് പിടിച്ചുനിര്‍ത്തിയത് ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് യാത്ര തുടര്‍ന്നു. മദീനയില്‍നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ 9 ദിവസം കൊണ്ട് നടന്നാണെത്തിയത്. പലയിടത്തും വന്‍ജനക്കൂട്ടം ശിഹാബിനെ സ്വീകരിക്കാനും ആദരിക്കാനുമെത്തിയിരുന്നു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ തുടങ്ങിയവരുടെ സഹായം ലഭിച്ചിരുന്നതായി ശിഹാബ് പറഞ്ഞു. മാതാവ് സൈനബയും ഹജ്ജിനായി എത്തിച്ചേരും. ഇത്തവണത്തെ ഹജ്ജിന് പങ്കെടുക്കാനാകുമോ എന്ന ആശങ്ക നീങ്ങിയതില്‍ ശിഹാബിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും സന്തോഷമുണ്ട്. സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനവും പരിഹാസവും നേരിട്ടതിനെ അതേ വേദിയിലൂടെ വിശദീകരിച്ചുകൊണ്ടാണ് ശിഹാബ് തന്റെ ലക്ഷ്യം പൂര്‍ത്തികരിച്ചിരിക്കുന്നത്.

Continue Reading

Film

ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തില്‍ തുടരുന്നു

എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്

Published

on

കൊച്ചി: മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അപകടത്തിൽപ്പെട്ട മഹേഷിനും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതാണ് ആശ്വാസം.

തിങ്കളാഴ്ച പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. സുധിയുടെ സംസ്കാരം കഴിഞ്ഞു.

 

Continue Reading

Trending