Connect with us

kerala

കേരള സ്‌റ്റോറി; പാരസ്പര്യം തകര്‍ക്കാനുള്ള സംഘ്പരിവാര്‍ തന്ത്രം: ഡോ. എം.കെ മുനീര്‍

കേരളത്തിന്റെ പാരസ്പര്യം തകര്‍ക്കാനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമാണ് കേരള സ്‌റ്റോറി എന്ന സംഘപരിവാര്‍ സിനിമയെന്നു മുസ്‌ലിം ലീഗ് നിയമസഭ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം. കെ മുനീര്‍ എം. എല്‍.എ.

Published

on

കോഴിക്കോട്: കേരളത്തിന്റെ പാരസ്പര്യം തകര്‍ക്കാനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമാണ് കേരള സ്‌റ്റോറി എന്ന സംഘപരിവാര്‍ സിനിമയെന്നു മുസ്‌ലിം ലീഗ് നിയമസഭ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം. കെ മുനീര്‍ എം. എല്‍.എ. കേരളത്തിന്റെ ഭൂമിയിലേക്ക് എങ്ങനെ ചുവടുറപ്പിക്കാമെന്ന സംഘ്പരിവാര്‍ റിസര്‍ച്ചിന്റെ റിസള്‍ട്ടുകളിലൊന്നാണ് കേരള സ്‌റ്റോറി എന്ന സിനിമ. കേരളത്തിന്റെ ദൃഢതയാര്‍ന്ന പാരസ്പര്യ ബോധത്തെ തകര്‍ത്തു കൊണ്ട് മാത്രമേ സംഘ്പരിവാറിന്റെ ഹിംസാത്മക പ്രത്യയശാസ്ത്രത്തിന് ഈ മണ്ണില്‍ പടര്‍ന്ന് കയറാന്‍ സാധിക്കൂ എന്ന പ്ലാന്‍ ബിയുടെ പൂര്‍ത്തീകരണമാണിതെന്നും മുനീര്‍ പറഞ്ഞു.

കേരളത്തിന്റെ ചരിത്രവും സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും സാംസ്‌കാരിക പൈതൃകവും തങ്ങള്‍ക്കനുകൂലമായ രാഷ്ട്രീയ സമവാക്യങ്ങളല്ലെന്ന് സംഘ്പരിവാര്‍ തിരിച്ചറിയുന്നു. പിന്നീട് വിദ്വേഷത്തിന്റെയും അസത്യങ്ങളുടെയും പ്രചാരണം നടത്തുകയാണവര്‍. ഗുജറാത്ത് കലാപത്തിന്റെ മുന്നോടിയായി അവിടത്തുകാര്‍ കേട്ട അപര ദ്വേഷത്തിന്റെ വാക്കുകള്‍ കേരളത്തിലും കേട്ടു തുടങ്ങുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. കലാപത്തിലൂടെ അധികാര ലബ്ദിയെന്ന ഫാഷിസ്റ്റ് പരീക്ഷണമാകണം അവരുടെ ഇവിടുത്തെയും ലക്ഷ്യം. എന്നാല്‍ അതിനിരകളാവുന്നത് നിഷ്‌കളങ്കമായി നാളിതു വരെ കൈകോര്‍ത്ത് പിടിച്ചു ജീവിച്ച സാധാരണ മനുഷ്യരാണ്. അവരുടെ സ്വപ്‌നങ്ങളാണ്. അഹമ്മദാബാദിലും നരോധഗാമിലും ബെഹ്‌റാംപുരയിലും ഗോമതിപൂരിലും സരസ്പൂരിലും അങ്ങനെ ഗുജറാത്തിലെ എത്രയോ പ്രദേശങ്ങളില്‍ ഇന്നും കലാപങ്ങളില്‍ കൈവിട്ടു പോയ മനസ്സിന്റെ സമനില വീണ്ടെടുക്കാന്‍ കഴിയാത്ത അനേകം മനുഷ്യരുണ്ട്. അവരുടെ നിലവിളികളുണ്ട്. അതില്‍ ഹിന്ദുവും മുസ്‌ലിമും ഉണ്ട്. ഹൃദയം പിളര്‍ക്കുന്ന അവരുടെ വേദനകളുണ്ട്. രക്തം കിനിയുന്ന അനുഭവങ്ങളുണ്ട്.

എതിര്‍ ശബ്ദങ്ങളില്ലാത്ത സമഗ്രാധിപത്യത്തിന് വേണ്ടി ഒരു വിഭാഗം ജനതയെ ലക്ഷ്യം വെച്ച് അപസര്‍പ്പക കഥകള്‍ സൃഷ്ടിക്കുകയാണ് സംഘ് പരിവാര്‍. ഇത് മനസിലാക്കാന്‍ നമുക്കാവുന്നില്ലെങ്കില്‍ എല്ലാം ഒടുങ്ങുന്ന സര്‍വ്വനാശത്തിന്റെ തുടക്കമാണതെന്ന് മനസ്സോടെ പറയേണ്ടി വരും. അത്തരത്തില്‍ ഒരു പരാജിത ജനതയായി നാം മാറാതിരിക്കണമെങ്കില്‍ ഏതന്ധകാരത്തിലും കെടാത്ത വിളക്കായി എപ്പോഴുമെന്നപോലെ നമ്മള്‍ രാജ്യത്തിന് വഴി കാണിച്ചേ തീരൂവെന്നും എം. കെ മുനീര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി

Published

on

വേങ്ങര ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖംമറച്ച ഒരു സ്ത്രീയുടെ ചിത്രവുമായി സി.പി.എമ്മുകാരുടെയും ബി.ജെ.പിക്കാരുടെയും വര്‍ഗ്ഗീയ പ്രചാരണം. രണ്ട് തവണ വേങ്ങര ഗ്രാമപഞ്ചായത്ത് അംഗമായി ഭരണനൈപുണ്യം തെളിയിച്ച എന്‍.ടി മൈമൂനയാണ് ഈ വാര്‍ഡിലെ സ്ഥാനാര്‍ത്ഥി. എന്നാല്‍ എസ്.പി ഫാത്തിമ നസീര്‍ എന്ന പേരിലാണ് പോസ്റ്റര്‍. ഈ പോസ്റ്റര്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് വേങ്ങര പഞ്ചായത്ത് വരണാധികാരിക്കും പോലീസിനും സ്ഥാനാര്‍ത്ഥി പരാതി നല്‍കി.

Continue Reading

kerala

കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നീട്ടി; എന്യുമറേഷന്‍ ഫോം ഈ മാസം 18 വരെ നല്‍കാം

അന്തിമ പട്ടിക ഡിസംബര്‍ 21നും കരട് വോട്ടര്‍ പട്ടിക 23നും പ്രസിദ്ധീകരിക്കും.

Published

on

തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്യുമറേഷന്‍ ഫോം തിരികെ നല്‍കാനുള്ള തീയതി ഡിസംബര്‍ 18 വരെ നീട്ടിയതായി കമ്മീഷന്‍ അറിയിച്ചു. അന്തിമ പട്ടിക ഡിസംബര്‍ 21നും കരട് വോട്ടര്‍ പട്ടിക 23നും പ്രസിദ്ധീകരിക്കും. സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കേരളത്തിലെ എസ്‌ഐആര്‍ തടയാതെയാണ് നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്യുമറേഷന്‍ ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂര്‍വം പരിഗണിക്കണമെന്നു പരമോന്നത കോടതി തെരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദ്ദേശം നല്‍കിയിരുന്നു. എസ്‌ഐആര്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് കൂടുതല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗിക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Continue Reading

india

ഗസ്സ; 6000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യുഎസ് വിസ റദ്ദാക്കിയ നടപടി; വിദേശകാര്യ മന്ത്രിയോട് ചോദ്യമുയര്‍ത്തി അഡ്വ. ഹാരിസ് ബീരാന്‍

ഗസ്സക്ക് അനുകൂലമായി പ്രതികരിച്ചതിന്റെ പേരില്‍ 6000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു എസ് – എഫ് വണ്‍ വിസ റദ്ദാക്കി യു എസ് സര്‍ക്കാരിന്റെ തീരുമാനത്തോട് ഇന്ത്യയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എം പി.

Published

on

ഗസ്സക്ക് അനുകൂലമായി പ്രതികരിച്ചതിന്റെ പേരില്‍ ആറായിരത്തോളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു എസ് – എഫ് വണ്‍ വിസ റദ്ദാക്കി യു എസ് സര്‍ക്കാരിന്റെ തീരുമാനത്തോട് ഇന്ത്യയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എം പി. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനോടാണ് എം പി ചോദ്യമുന്നയിച്ചത്. കഴിഞ്ഞ ഏപ്രില്‍ 25 മുതലാണ് ചെറിയ കുറ്റങ്ങള്‍ക്ക് പോലും വിദ്യാര്‍ത്ഥികളുടേതുള്‍പ്പടെയുള്ള വിസ റദ്ദാക്കുന്നതടക്കം കടുത്ത നടപടികളിലേക്ക് യു എസ് സര്‍ക്കാര്‍ നീങ്ങിയത് എന്നും, ചില കേസുകളില്‍ നടപടികളുടെ ഭാഗമായി അവരോട് സ്വയം വിസ റദ്ദാക്കി അമേരിക്കയില്‍ നിന്നും മടങ്ങാന്‍ യു എസ് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോഴെല്ലാം കോണ്‍സുലേറ്റുകളും, എംബസിയും വഴി ഇടപെട്ടിട്ടുണ്ടെന്നും തീവ്രത കുറഞ്ഞ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവരുടെ വിസ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് യു എസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ് ജയശങ്കര്‍ രാജ്യസഭയില്‍ മറുപടി പറഞ്ഞു.

എന്നാല്‍ അത് അമേരിക്കന്‍ സര്‍ക്കാരിന്റെ സ്വന്തം അധികാരമാണെന്നും അവരുടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇങ്ങനെയുള്ള തീരുമാനങ്ങള്‍ എന്ന് യു എസ് അറിയിച്ചതായും അതോടൊപ്പം വിദ്യാര്‍ത്ഥികളുള്‍പ്പടെ അമേരിക്കയില്‍ തങ്ങുന്ന മുഴുവന്‍ ആളുകളും തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പബ്ലിക് ആക്കണമെന്ന് യു എസ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തതായി അറിയാന്‍ കഴിഞ്ഞെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും നിയമപരമായി അമേരിക്കന്‍ വിസ സ്വയത്തമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കുന്നതോടൊപ്പം അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമവിരുദ്ധ ഏജന്‍സികളെ കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അഡ്വ. ഹാരിസ് ബീരാന്‍ എം.പി മാധ്യമങ്ങളോട് അഭിപ്രായം പങ്കുവച്ചു.

Continue Reading

Trending