Connect with us

Video Stories

മാണി യുഗം (1933- 2019)

Published

on

.1933 ജനുവരി 30. മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപിള്ളിയില്‍ കരിങ്ങോഴയ്ക്കല്‍ തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനനം

. മരങ്ങാട്ടുപള്ളി സെന്റ് തോമസ്, കടപ്ലാമറ്റം സെന്റ് ആന്റണീസ്, കുറവിലങ്ങാട് സെന്റ് മേരീസ്, പാലാ സെന്റ് തോമസ് എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം.
.സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കേ തിരുവിതാംകൂറില്‍ പൊട്ടിപ്പുറപ്പെട്ട ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ പങ്കാളി.
.തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്‌സ്, തേവര സേക്രഡ് ഹാര്‍ട്ട്‌സ് എന്നിവിടങ്ങളില്‍ നിന്ന് കോളേജ് വിദ്യാഭ്യാസം.
.1955 ല്‍ മദ്രാസ് ലോ കോളജില്‍നിന്ന് നിയമ ബിരുദം.

.1957 നവംബര്‍ 28 നു കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷനേതാവ് പി.ടി ചാക്കോയുടെ ബന്ധു കുട്ടിയമ്മയെ വിവാഹം കഴിച്ചു.
. 1959 രാഷ്ട്രീയത്തില്‍ സജീവമാകുന്നു. 1959 മുതല്‍ കെ.പി.സി.സി അംഗം.
. 1963 ല്‍ ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി ചാക്കോയുടെ കാര്‍ അപകടത്തില്‍പ്പെടുന്നു. അതില്‍ ഒരു സ്ത്രീയുണ്ടായിരുന്നുവെന്ന പ്രചാരണത്തെ തുടര്‍ന്നു രാഷ്ട്രീയ വിവാദം.
. 1964 കോട്ടയം ഡിസിസി സെക്രട്ടറിയായി നിയമിതനാകുന്നു.
. 1964 പി.ടി ചാക്കോയുടെ മരണം.
. 1964 കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ 15 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിടുന്നു. ആര്‍. ശങ്കര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു കേരളാ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപം കൊളളുന്നു.

. 1964 കെ എം ജോര്‍ജ്, ആര്‍ ബാലകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തില്‍ തിരുനക്കരയിലെ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് പിറക്കുന്നു.
. 1964 തിരുനക്കരയില്‍ മന്നത്തു പത്മനാഭന്‍ കേരള കോണ്‍ഗ്രസിനു തിരിതെളിച്ചു.
. 1965 കേരള കോണ്‍ഗ്രസ്, കെ. എം മാണി, പാലാ എന്ന പേരിലുളള നിയോജകമണ്ഡലത്തിന്റെയും ആദ്യ തിരഞ്ഞെടുപ്പ്.
. 1972 കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ്. സ്ഥാപക ജനറല്‍ സെക്രട്ടറിമാരായ മാത്തച്ചന്‍ കുരുവിനാല്‍ക്കുന്നേല്‍, ആര്‍ ബാലകൃഷ്ണപിള്ള എന്നിവര്‍ പുറത്തേക്ക്.
.1975ഡിസംബര്‍ 26. ആദ്യമായി മന്ത്രി സഭയില്‍. 1975 ഡിസംബര്‍ 26 മുതല്‍ 1977 മാര്‍ച്ച് 25 വരെ രണ്ടാം സി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ ധനമന്ത്രി.
. 1976 ല്‍ കെ എം ജോര്‍ജുമായുളള അഭിപ്രായ വ്യത്യാസങ്ങള്‍. ചെയര്‍മാനും മന്ത്രിയും ഒരാളാകേണ്ട എന്ന വാദം.
. 1976 ഡിസംബര്‍ 11 നു കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ. എം ജോര്‍ജിന്റെ മരണം.
. 1977 ഡിസംബര്‍ 21 ന് തിരഞ്ഞെടുപ്പു കേസിനെ തുടര്‍ന്ന് എ കെ ആന്റണി മന്ത്രിസഭയില്‍ നിന്നും ആഭ്യന്തര മന്ത്രി സ്ഥാനം രാജി വയ്ക്കുന്നു. പി.ജെ ജോസഫ് പകരക്കാരന്‍.
. 1978 കേസ് ജയിച്ചു ഒന്നാം എ.കെ.ആന്റണി മന്ത്രിസഭയില്‍ മാണി തിരികെയെത്തുന്നു. പി.ജെ ജോസഫ് രാജി വയ്ക്കുന്നു. ചെയര്‍മാന്‍ സ്ഥാനം വേണെമന്നു ആവശ്യം. മാണി നിരാകരിക്കുന്നു.
വി.എല്‍ സെബാസ്റ്റ്യന്‍ പി.ജെ ജോസഫിനെതിരെ ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിക്കുന്നു. പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പ്.
. 1978 ഒക്‌ടോബര്‍ 29 മുതല്‍ 1979 വരെ പി.കെ.വാസുദേവന്‍ നായര്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി
. 1979 ല്‍ കേരള കോണ്‍ഗ്രസ് (എം) എന്ന പാര്‍ട്ടിക്കു ജന്‍മം നല്‍കുന്നു. പി.ജെ ജോസഫ് യുഡിഎഫില്‍ തന്നെ തുടരുന്നു.
. ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സിപിഎം നയിക്കുന്ന മുന്നണിയില്‍.
. 1980 ആര്‍.ബാലകൃഷ്ണപിള്ള ചെയര്‍മാനായ കേരള കോണ്‍ഗ്രസ് (ബി) രൂപീകരണം.
. 1980 ജനുവരി മുതല്‍ 1981 ഒക്‌ടോബര്‍ 20 വരെ ഒന്നാം ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി.
. 1980 എ. കെ ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പ്. ഇടതു പക്ഷത്തോടോപ്പം.
. 1982 എ.കെ ആന്റണിയും പിന്നീട് കെ. എം മാണിയും കൂറുമാറുന്നു. ഒന്നാം ഇ.കെ.നായനാര്‍ മന്ത്രിസഭ വീഴുന്നു.

. 1982 ഐക്യജനാധിപത്യ മുന്നണിയില്‍.
. 1981 ഡിസംബര്‍ 28 മുതല്‍ 1982 മാര്‍ച്ച് 17 വരെ രണ്ടാം കെ.കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യം, നിയമമന്ത്രി
. 1982 മേയ് 24 മുതല്‍ 1986 മേയ് 15 വരെ ധനകാര്യം, നിയമം
. 1985 ജൂണ്‍ 6 മുതല്‍ വൈദ്യുതി മന്ത്രി
. 1986 16 മേയ് മുതല്‍ 1987 മാര്‍ച്ച് 25 വരെ മൂന്നാം കെ.കരുണാകരന്‍ മന്ത്രിസഭയില്‍ നിയമം, ജലസേചന മന്ത്രി.
. 1987 ല്‍ മാണിയെ വിട്ട് ജോസഫ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പായി. ചരല്‍ക്കുന്ന് സമ്മേളനത്തില്‍’ സത്യത്തിന് ഒരടിക്കുറിപ്പ്’ എന്ന ലഘുലേഖ അവതരിപ്പിക്കുന്നു.

.1987 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മാണിക്കു നാലും ജോസഫിന് അഞ്ചു എംഎല്‍എമാര്‍ മാത്രം.
.1989 ല്‍ ലോക്‌സഭ സീറ്റിനെ ചൊല്ലി കലഹം പി.ജെ ജോസഫും സംഘവും ഇടതു മുന്നണിയില്‍.
.1991 ജൂണ്‍ 24 മുതല്‍ 1995 മാര്‍ച്ച് വരെ നാലാം കെ.കരുണാകരന്‍ മന്ത്രിസഭയില്‍ റവന്യു, നിയമമന്ത്രി.
.1993ല്‍ ടി.എം ജേക്കബും പി എം മാത്യുവും മാണിയുമായി പിണങ്ങി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. പിന്നാലെ ബാലകൃഷ്ണപ്പിളളയും വേര്‍പിരിയുന്നു. മൂന്നു കുട്ടരും യുഡിഎഫില്‍ തന്നെ തുടരുന്നു.

. 1997 ല്‍ ജോസഫ് വിഭാഗത്തില്‍ പൊട്ടിത്തെറി ടി വി എബ്രഹാമിന്റെ നേത്യത്വത്തില്‍ സമാന്തരഗ്രൂപ്പ് പിറന്നു. ഇവര്‍ മാണിക്കൊപ്പം ചേര്‍ന്നു.
. 2001 മേയ് 17 മുതല്‍ 2004 ഓഗസ്റ്റ് 31 വരെ റവന്യു, നിയമമന്ത്രി.
. 2003 ല്‍ വീണ്ടും പിളര്‍പ്പ്. മാണിയുമായി പിണങ്ങി പുറത്തു പോയ പി.സി. തോമസ് പുതിയ പാര്‍ട്ടിയുണ്ടാക്കി. ഐ.എഫ്.ഡി.പി എ. മുവാറ്റുപുഴയില്‍ നിന്നു ജയിച്ചു ബിജെപി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രി.
. 2003 ല്‍ ജോസഫില്‍ നിന്ന് അകന്നു പി.സി ജോര്‍ജ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. കേരള കോണ്‍ഗ്രസ് സെക്യൂലര്‍.
. 2004 ഓഗസ്റ്റ് 31 മുതല്‍ 2006 മേയ് 17 വരെ ഒന്നാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ റവന്യു, നിയമമന്ത്രി.
. 2010 ജോസഫ് തന്റെ അനുയായികളുമായി കേരള കോണ്‍ഗ്രസ് എമ്മില്‍ വീണ്ടും ലയിക്കുന്നു.
. 2011 മേയ് 18 മുതല്‍ രണ്ടാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ധനം, നിയമം, ഭവനനിര്‍മാണം വകുപ്പുകള്‍

2015 ബാര്‍ കോഴ അഴിമതി ആരോപണവും രാജിയും. 2014ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടന ഒരു കോടി രൂപ കൈക്കൂലി കൊടുത്തുവെന്ന് ബിജു രമേശ് ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് ബാര്‍ കോഴ കേസില്‍ ഇദ്ദേഹത്തെ പ്രതിയാക്കി സംസ്ഥാന വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു.
2019 ലോക്‌സഭ സീറ്റു വിഭജനവുമായി ബന്ധപ്പെട്ടു പി.ജെ. ജോസഫുമായി തര്‍ക്കം. ജോസഫ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കുന്നു.

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

india

രേഖകളില്ലാതെ കടത്തിയ രണ്ട് കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറി പിടിയില്‍

ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Published

on

രേഖകളില്ലാത്ത 2 കോടി രൂപ കാറില്‍ കടത്താന്‍ ശ്രമിച്ച ബിജെപി നേതാവ് അടക്കം മൂന്ന് പേര്‍ പിടിയില്‍. ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ലോകേഷ് അമ്പേക്കല്ലു, വെങ്കിടേഷ് പ്രസാദ്, ഗംഗാധര്‍ എന്നിവര്‍ക്കെതിരെയാണ് ബംഗളുരു കോട്ടണ്‍പേട്ട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മൂന്ന് പേര്‍ക്കുമെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലും പണം സ്വീകരിക്കുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താതതിനാലും ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി പ്രധിനിധികള്‍ക്കും മത്സരാര്‍ഥികള്‍ക്കും പതിനായിരം രൂപയില്‍ കൂടുതല്‍ തുക ചെക്ക് വഴിയും ഓണ്‍ലൈനായും മാത്രമെ നല്‍കാന്‍ സാധിക്കുകയുളളു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീമമായ തുക ഇടപാട് നടത്തരുതെന്നും കമ്മീഷന്‍ നിര്‍ദേശമുണ്ട്. അതേസമയം സംഭവത്തില്‍ ഐടി നിയമലഘനം നടന്നിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു.

Continue Reading

Trending