Connect with us

kerala

75 വര്‍ഷം പാരമ്പര്യമുള്ള അമേരിക്കന്‍ ബ്രാന്‍ഡ് ടര്‍ട്ല്‍ വാക്‌സ് കൊച്ചിയില്‍ കാര്‍ കാര്‍ഡിയാക് കെയറുമായി ചേര്‍ന്ന് കേരളത്തിലെ ആദ്യ കാര്‍ കെയര്‍ സ്റ്റുഡിയോ തുറന്നു

ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 75 വര്‍ഷം പാരമ്പര്യമുള്ള അമേരിക്കന്‍ ബ്രാന്‍ഡ് ടര്‍ട്ല്‍ വാക്‌സ് കൊച്ചിയിലെ വെണ്ണലയില്‍ കാര്‍ കാര്‍ഡിയാക് കെയറുമായിച്ചേര്‍ന്ന് സംസ്ഥാനത്തെ ആദ്യത്തെ ടര്‍ട്ല്‍ വാക്‌സ് കാര്‍ കെയര്‍ സ്റ്റുഡിയോ തുറന്നു

Published

on

കൊച്ചി: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 75 വര്‍ഷം പാരമ്പര്യമുള്ള അമേരിക്കന്‍ ബ്രാന്‍ഡ് ടര്‍ട്ല്‍ വാക്‌സ് കൊച്ചിയിലെ വെണ്ണലയില്‍ കാര്‍ കാര്‍ഡിയാക് കെയറുമായിച്ചേര്‍ന്ന് സംസ്ഥാനത്തെ ആദ്യത്തെ ടര്‍ട്ല്‍ വാക്‌സ് കാര്‍ കെയര്‍ സ്റ്റുഡിയോ തുറന്നു. കാര്‍പ്രേമികള്‍ ഉറ്റുനോക്കുന്ന ഏറ്റവും നൂതനവും ഉപയോഗിക്കാന്‍ എളുപ്പവുമായ ടര്‍ട്ല്‍ വാക്‌സ് ഉല്‍പ്പന്നങ്ങളും അവ ഉപയോഗിച്ചുള്ള ഡിറ്റെയിലിംഗ് സേവനങ്ങളുമാണ് പരിശീലനം സിദ്ധിച്ച പ്രൊഫഷനല്‍ ജോലിക്കാരുടെ സഹായത്തോടെ ടര്‍ട്ല്‍ വാക്‌സ് കാര്‍ കെയര്‍ സ്റ്റുഡിയോയില്‍ ലഭ്യമാവുക. ലോകമെങ്ങും പ്രസിദ്ധമായ ടര്‍ട്ല്‍ വാക്‌സിന്റെ ഹൈബ്രിഡ് സെറാമിക് സൊലൂഷന്‍സ്, 10 എച്ച് സെറാമിക് ടെക്‌നോളജി, പേറ്റന്റ് പരിഗണനയിലുള്ള ഗ്രഫീന്‍ ടെക്‌നോളജി ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉള്‍പ്പെടെയാണിതെന്ന് ടര്‍ട്ല്‍ വാക്‌സ് കാര്‍ കെയര്‍ ഇന്ത്യാ കണ്‍ട്രി മാനേജറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സാജന്‍ മുരളി പുറവങ്കര പറഞ്ഞു.

ഇന്ത്യയിലെ കാര്‍ കെയര്‍ വിപണികളില്‍ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച കാഴ്ചവെയ്ക്കുന്ന മേഖലയാണ് കൊച്ചിയും പരിസരപ്രദേശങ്ങളുമെന്നും അദ്ദേഹം പറഞ്ഞു. ഇതു കണക്കിലെടുത്താണ് കാര്‍ ഡീറ്റെയിലിംഗ് രംഗത്തെ ഏറ്റവും ഉയര്‍ന്ന ഗുണനിലവാരം ദക്ഷിണേന്ത്യയ്ക്കു നല്‍കാന്‍ ഞങ്ങള്‍ കൊച്ചി തെരഞ്ഞെടുത്തത്. ഇതിനു പുറമെ പാശ്ചാത്യരാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ളതും ഉപഭോക്താവിന് തനിച്ചു ചെയ്യാവുന്നതുമായ (ഡു ഇറ്റ് ഫോര്‍മ മി ഡിഐഎഫ്എം) സേവനങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വിപുലമായ ശ്രേണിയും സ്റ്റുഡിയോയില്‍ വില്‍പ്പനയ്ക്കുണ്ടാകും. കാര്‍ കാര്‍ഡിയാക് കെയറുമായുള്ള പങ്കാളിത്തത്തിലൂടെ ഈ മേഖലയില്‍ മികച്ച സേവനം കാഴ്ചവെയ്ക്കാനാവുമെന്നാണ് ടര്‍ട്ല്‍ വാക്‌സിന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ടര്‍ട്ല്‍ വാക്‌സിനുള്ള സുശക്തമായ ഡീലര്‍ശൃംഖലയും എടുത്തു പറയേണ്ടതാണ്. രാജ്യത്തിന്റെ കൂടുതല്‍ ഉള്‍പ്രദേശങ്ങളിലേയ്ക്ക് ഡീലര്‍ശൃംഖല വ്യാപിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം.

പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ അവയുമായി റോഡിലിറങ്ങും മുമ്പു തന്നെ ഒരു ടര്‍ട്ല്‍ വാക്‌സ് സന്ദര്‍ശനത്തിനാണ് പ്രസിദ്ധമായ ഈ ആഗോള ബ്രാന്‍ഡ് ക്ഷണിയ്ക്കുന്നത്. വണ്ടിയുടെ ബോഡി പെയിന്റിന് ഹാനികരമല്ലാത്തതാണ് ടര്‍ട്ല്‍ വാക്‌സ് ഉല്‍പ്പന്നങ്ങള്‍. സ്‌ക്രാച്ചുകള്‍, മങ്ങല്‍, കടുത്ത കാലാവസ്ഥാ സാഹചര്യങ്ങള്‍ എന്നിവയില്‍ നിന്ന് കാറുകളുടെ എക്സ്റ്റീറയറുകള്‍ക്ക് അവ സംരക്ഷണം നല്‍കും. മികച്ച ഡ്രൈവിംഗ് അനുഭവത്തിന് ഇന്റീരിയര്‍ ക്ലീനിംഗും പ്രധാനമാണെന്നതു കണക്കിലെടുത്ത് വിപുലമായ ഒരു ഇന്റീരിയര്‍ ഡീറ്റെയിലിംഗ് ഉല്‍പ്പന്നശ്രേണിയും ടര്‍ട്ല്‍ വാക്‌സിനുണ്ട്.

കാര്‍ കെയര്‍ രംഗത്ത് എപ്പോഴും നൂതന സേവനങ്ങളും ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ടര്‍ട്ല്‍ വാക്‌സ്‌പോലൊരു ബ്രാന്‍ഡുമായി സഹകരിക്കാനായതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് കാര്‍ കാര്‍ഡിയാക് കെയര്‍ പാര്‍ട്ണര്‍മാരായ എമില്‍ ജോര്‍ജും അനൂപ് ബാഹുലേയനും പറഞ്ഞു. ‘കാര്‍ കെയറിന്റെ പുതിയൊരു ലെവലിലേയ്ക്ക് കേരളത്തെ ഉയര്‍ത്തുന്നതാകും ടര്‍ട്ല്‍ വാക്‌സ് കാര്‍ കെയര്‍ സ്റ്റുഡിയോ എന്നാണ് ഞങ്ങളുടെ പ്രതീക്ഷ,’ അവര്‍ പറഞ്ഞു.

താഴെപ്പറയുന്നവയാണ് ടര്‍ട്ല്‍ വാക്‌സ് കാര്‍ കെയര്‍ സ്റ്റുഡിയോയില്‍ ലഭ്യമായ ട്രീറ്റുമെന്റുകള്‍:

സെറാമിക് കോട്ട് പ്രൊട്ടക്ഷന്‍ ഡീറ്റെയിലിംഗിന്റെ ഭാഗമായ പെയിന്റ് കറക്ഷന്‍, പ്രിക്ലീനും 10എച്ച് സെറാമിക് കോട്ട് പ്രൊട്ടക്ഷനും

ഹൈബ്രിഡ് സെറാമിക് കോട്ടിംഗ് ബേസിക് എക്സ്റ്റീരിയര്‍ വാഷ്, റിന്‍സ് ആന്‍ഡ് ഡ്രൈ, പെയിന്റ് കറക്ഷന്‍, ഹൈബ്രിഡ് വാഷ്, വെറ്റ് വാക്‌സ്, ഹൈബ്രിഡ് സെറാമിക് സ്്രേപ കോട്ട്

എക്സ്റ്റീരിയര്‍ റെസ്‌റ്റോറേഷന്‍ ട്രീറ്റ്‌മെന്റ് പെയിന്റ് കറക്ഷന്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട് ഷീല്‍ഡ് ടെക്‌നോളജി ട്രീറ്റ്‌മെന്റ്, സൂപ്പര്‍ ഹാര്‍ഡ്‌ഷെല്‍ ഷൈന്‍, ക്ലീന്‍ ആന്‍ഡ് ഷൈന്‍

ഇന്റീരിയര്‍ ഡീറ്റെയിലിംഗ് ട്രീറ്റ്‌മെന്റ് കാര്‍പ്പെറ്റ്‌സ്, അപ്‌ഹോള്‍സ്റ്ററി, റൂഫ് ക്ലീനിംഗ്, പ്ലാസ്റ്റിക്‌സ്, വിനൈല്‍ സീറ്റ്‌സ്, ലെതര്‍, എസി വെന്റ്‌സ്, എയര്‍ ഫ്രഷ്‌നര്‍, ഡ്രെസ്സിംഗ്, റബ്ബര്‍ ബീഡിംഗ്, ഡോര്‍ ജാംസ്, സീറ്റബ്ള്‍ ഗ്ലാസസ് എന്നിവ ഉള്‍പ്പെടെയുള്ള ബേസിക് ഇന്റീരിയര്‍ ക്ലീനിംഗ്,

സ്‌പെഷ്യാലിറ്റി ട്രീറ്റ്‌മെന്റ് ഓഡര്‍ ട്രീറ്റ്‌മെന്റ്, ഹെഡ്‌ലൈറ്റ് ലെന്‍സ് റെസ്‌റ്റൊറേഷന്‍, മഴ പ്രതിരോധ കോ്ട്ടിംഗ്, ക്രോം റെസ്‌റ്റൊറേഷന്‍

വാഷ് 45 മിനിറ്റല്‍ നല്‍കുന്ന ക്ലീനിംഗ്, വാകുമിംഗ്, കോക്പിറ്റ് ക്ലീനിംഗ്, പ്രീവാഷ്, റിന്‍സ്, അലോയ് വീല്‍സ്, ടയര്‍ ക്ലീനിംഗ്, ഫോം വാഷ്, സ്‌പ്രെഡ്, റിന്‍സ്, ഡ്രൈ, ഗ്ലാസ് ക്ലീനിംഗ്, ടയര്‍ ഡ്രെസ്സിംഗ്

ടര്‍ട്ല്‍ വാക്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ 1 800 102 6155 എന്ന ടോള്‍ഫ്രീ നമ്പറിലൂടെയും customercareindia@turtlewax.com എന്ന ഇമെയില്‍ ഐഡിയിലൂടെ ബന്ധപ്പെട്ടും വാങ്ങാവുന്നതാണെന്നും കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അംഗീകൃത റീടെയിലര്‍, ഡിസ്ട്രീബ്യൂട്ടര്‍, ഒഇഎം പങ്കാളിത്തങ്ങള്‍ക്കായി inditaradeenquiry@turtlewax.com എന്ന ഇമെയിലില്‍ ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.turtlewax.in

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍് ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. പ്രശ്‌നബാധിത ബൂത്തുകളിലുള്‍പ്പെടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ രാവിലെ തന്നെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. എട്ടു മണിയോടെ നടപടികള്‍ തുടങ്ങി. ത്രിതല പഞ്ചായത്തിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റും,ഒരു കണ്‍ട്രോള്‍ യൂണിറ്റുമടങ്ങുന്ന പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ ഏറ്റു വാങ്ങി. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഒരു ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും വീതമാണ് വിതരണം ചെയ്തത്.

കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് പോയത്. കേരളാ പോലീസിനു പുറമേ, ബംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും ആര്‍ എ എഫിനേയും വിവിധിയിടങ്ങളില്‍ വിന്യസിച്ചു.

കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴായിരത്തിയഞ്ഞൂറ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഏറ്റവുമധികം പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലാണ്. 1025 ബൂത്തുകള്‍. 5100 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കണ്ണൂരില്‍ വിന്യസിച്ചിരിക്കുന്നത്. വെബ് കാസ്റ്റിംഗ് സംവിധാനങ്ങളുള്‍പ്പെടെ വിവിധ ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Continue Reading

kerala

‘പുരസ്‌കാരം സ്വീകരിച്ചിട്ടില്ല, മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്’; സവര്‍ക്കര്‍ പുരസ്‌കാരത്തില്‍ വ്യക്തത വരുത്തി ശശി തരൂര്‍

ഇത്തരമൊരു പുരസ്‌കാരത്തെ കുറിച്ച് അറിയില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

Published

on

ന്യൂഡല്‍ഹി: ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി ശശി തരൂര്‍ എംപി. മാധ്യമങ്ങളിലൂടെയാണ് പുരസ്‌കാര വിവരം അറിഞ്ഞതെന്നും ഇത്തരമൊരു പുരസ്‌കാരത്തെ കുറിച്ച് അറിയില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. അത് സ്വീകരിച്ചിട്ടില്ലെന്നും ഇന്നലെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നുവെന്നും ശശി തരൂര്‍ എക്സില്‍ കുറിച്ചു.

‘എന്റെ അനുവാദം ചോദിക്കാതെ എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ നടപടിയാണെന്നും ഞാന്‍ പറഞ്ഞിരുന്നു. പുരസ്‌കാരത്തിന്റെ സ്വഭാവം, അത് നല്‍കുന്ന സംഘടന, അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തില്‍, ഇന്ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചോ പുരസ്‌കാരം സ്വീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള ചോദ്യമേ ഉദിക്കുന്നില്ല’, ശശി തരൂര്‍ പറഞ്ഞു.

പുരസ്‌കാരവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മറ്റൊരു പരിപാടിയുമായി ശശി തരൂര്‍ കൊല്‍ക്കത്തയിലേക്ക് പോകുമെന്നും എംപിയുടെ അടുത്ത വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.

ശശി തരൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇന്ന് ഡല്‍ഹിയില്‍ വെച്ച് നല്‍കുന്ന ‘വീര്‍ സവര്‍ക്കര്‍ പുരസ്‌കാരത്തിന്’ എന്നെ തിരഞ്ഞെടുത്തതായി മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് ഞാന്‍ അറിഞ്ഞത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി കേരളത്തില്‍ എത്തിയപ്പോഴാണ് ഇന്നലെ ഞാന്‍ ഈ പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞത്.
ഇങ്ങനെയൊരു പുരസ്‌കാരത്തെക്കുറിച്ച് എനിക്ക് അറിവില്ലെന്നും, ഞാനത് സ്വീകരിച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഞാന്‍ വ്യക്തമാക്കിയിരുന്നു. എന്റെ അനുവാദം ചോദിക്കാതെ എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ നടപടിയാണെന്നും ഞാന്‍ അന്ന് പറഞ്ഞിരുന്നു.
എന്നിരുന്നാലും, ഇന്നും ഡല്‍ഹിയില്‍ ചില മാധ്യമങ്ങള്‍ ഇതേ ചോദ്യം ആവര്‍ത്തിക്കുകയാണ്. അതിനാല്‍, ഇക്കാര്യത്തില്‍ അസന്നിഗ്ദ്ധമായി വ്യക്തത വരുത്തുന്നതിനാണ് ഞാന്‍ ഈ പ്രസ്താവന ഇറക്കുന്നത്.
പുരസ്‌കാരത്തിന്റെ സ്വഭാവം, അത് നല്‍കുന്ന സംഘടന, അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തില്‍, ഇന്ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചോ പുരസ്‌കാരം സ്വീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള ചോദ്യമേ ഉദിക്കുന്നില്ല.

Continue Reading

kerala

സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ച് അയ്യപ്പ ഭക്തര്‍; ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തി

ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തിയത്.

Published

on

പാലക്കാട്: ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തി ശബരിമല തീര്‍ത്ഥാടകര്‍.വിശാഖപട്ടണം-കൊല്ലം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തിയത്.

ദക്ഷിണ റെയില്‍വേ ട്രെയിനിലെ കര്‍പ്പൂരം കത്തിച്ചുളള പൂജ വിലക്കിയിരുന്നു. കര്‍പ്പൂരം കത്തിച്ച് പൂജ നടത്തിയാല്‍ പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കുമെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് മറ്റ് യാത്രക്കാരുടെ ആവശ്യം.

 

Continue Reading

Trending