Connect with us

Culture

അറബിക്കടലിന്റെ റാണി ആരെ വരിക്കും

Published

on

പി.എ. മഹ്ബൂബ്

അറബിക്കടലിന്റെ റാണിയാണ് കൊച്ചി ഉള്‍പ്പെട്ട എറണാകുളം മെട്രോ നഗരം. നൂറ്റാണ്ട് ദര്‍ശിച്ച മഹാപ്രളയത്തിന് ശേഷം മെട്രോനഗരം സാധാരണ ജനജീവിതത്തിലേക്ക് കുതിക്കുകയാണ്. വികസന കുതിപ്പിന്റെ ചൂളംവിളികളാണ് വിശാല കൊച്ചിയില്‍.
കൊച്ചിയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പ്രാപ്തനാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയുടെ വിശ്വസ്ത ടീമിലെ അംഗമായ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍. മുന്‍ രാജ്യാസഭാംഗം ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി. രാജീവാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. മോദി മന്ത്രിസഭാംഗമായ അല്‍ഫോണ്‍സ് കണ്ണന്താനമാണ് ബി.ജെ.പി സാരഥി. കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എന്‍.എസ്.യുവിന്റെ ദേശീയ പ്രസിഡന്റായി ദില്ലിയില്‍ സംഘടനാ പ്രവര്‍ത്തന രംഗത്ത് തിളങ്ങിയ ശേഷമാണ് എറണാകുളം നിയമസഭാ മണ്ഡലത്തില്‍ രണ്ട് പ്രാവശ്യം ഹൈബി ഈഡന്‍ എം.എല്‍.എ ആയത്. അറബിക്കടലിന്റെ റാണി അതുകൊണ്ട് ആരെ വരവേല്‍ക്കുമെന്ന കാര്യത്തില്‍ സംശയം ലേശവുമില്ല.
പഴയ കൊച്ചി സംസ്ഥാനത്തിന്റെ ആസ്ഥാന നഗരിയായ തൃപ്പൂണിത്തുറയും വ്യവസായ സിരാകേന്ദ്രമായ കളമശ്ശേരിയും തുറമുഖ പട്ടണമായ കൊച്ചിയും ജില്ലാ ആസ്ഥാനമായ തൃക്കാക്കരയും എറണാകുളം മഹാനഗരിയും വൈപ്പിന്‍ ദ്വീപ് സമൂഹങ്ങളും വടക്കന്‍ പറവൂരും അടങ്ങിയ എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ രാഷ്ട്രീയ ചരിത്രം ഐക്യജനാധിപത്യമുന്നണിക്കനുകൂലമാണ്.
കേന്ദ്രമന്ത്രിമാരായ എ.എം. തോമസിനെയും കെ.വി തോമസിനെയും ഹെന്‍ട്രി ഓസ്റ്റിനെയും വിജയിപ്പിച്ച മണ്ഡലമാണിത്. 2014ലെ തെരഞ്ഞെടുപ്പില്‍ 87047 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.വി. തോമസ് എല്‍.ഡി.എഫ് സ്വതന്ത്രനും മുന്‍രാഷ്ട്രപതിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ ക്രിസ്റ്റ് ഫെര്‍ണാണ്ടസിനെ തോല്‍പ്പിച്ചത്.
ഹൈബി ഈഡന്‍ എം.എല്‍.എ ആകും മുമ്പേ ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എറണാകുളത്ത് പത്ത് വര്‍ഷം മുമ്പ് പരിഗണിക്കപ്പെട്ട വിദ്യാര്‍ത്ഥി നേതാവായിരുന്നു. എറണാകുളത്തിന്റെ മാനസപുത്രനായിരുന്ന മുന്‍ എം.എല്‍.എ ജോര്‍ജ്ഈഡന്റെ മകനാണ് ഹൈബി. പഴയ തലമുറക്ക് ജോര്‍ജ് ഈഡനോടുള്ള വാല്‍സല്യം ഇന്നും പ്രകടമാണ്. 1,11,305 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തിനാണ് 1999ല്‍ ജോര്‍ജ് ഈഡനെ ഇവിടെ വിജയിപ്പിച്ചത്.
ഏത് സാധാരണക്കാരനും എപ്പോഴും ബന്ധപ്പെടാവുന്ന പൊതുപ്രവര്‍ത്തകനാണ് ഹൈബി ഈഡന്‍. സംശുദ്ധ പൊതുജീവിതത്തിനുടമയായ ഹൈബി പിതാവിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷം തിരുത്തി ചരിത്രം കുറിക്കുമോ എന്ന് മെയ് 23നറിയാം. സിറ്റിംഗ് എം.പി പ്രൊഫ. കെ.വി. തോമസ് ഇപ്പോള്‍ ഹൈബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിറസാന്നിധ്യമാണ്.
എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് യു.ഡി.എഫഫിന് ചുക്കാന്‍ പിടിക്കുന്നത് മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവും കളമശ്ശേരി എം.എല്‍.എയുമായ വി.കെ.ഇബ്രാഹിംകുഞ്ഞാണ്. തുറമുഖ മണ്ഡലമായ പഴയ മട്ടാഞ്ചേരി ഇന്ന് കൊച്ചി മണ്ഡലമാണ്. ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ അടുക്കും ചിട്ടയുമായ പ്രവര്‍ത്തനം ഹൈബിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്നു. ലത്തീന്‍ കത്തോലിക്ക സമുദായത്തിന് സംസ്ഥാനത്ത് പ്രാതിനിധ്യം ലഭിക്കുന്ന മണ്ഡലമാണ് എറണാകുളം. ഇടതുപക്ഷമുന്നണിയും ഈ വിഭാഗത്തില്‍പ്പെട്ട വരെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കാറുണ്ടെങ്കിലും ഇക്കുറി ലത്തീന്‍ സമുദായത്തെ അവര്‍ കൈവിട്ടു.
കടുത്ത വിഭാഗീയത സി.പി.എമ്മില്‍ നിലനില്‍ക്കുന്ന മണ്ഡലമാണ് എറണാകുളം. തൃപ്പൂണിത്തുറ ഉദയംപേരൂര്‍ പഞ്ചായത്തില്‍ കൂട്ടത്തോടെയാണ് സഖാക്കള്‍ സി.പി.എമ്മിനോട് സലാം പറഞ്ഞത്. ബി.ജെ.പിയുടെ സാന്നിധ്യം ഇന്ന് പഴയ സി.പി.എമ്മുകാരാണ്. സി.പി.എം സ്ഥാനാര്‍ത്ഥിയായി 1967ല്‍ ഇവിടെ വിജയിച്ച് പാര്‍ലമെന്റിലെത്തിയ മുന്‍ധനകാര്യമന്ത്രി കൂടിയായ വി. വിശ്വനാഥമേനോന്‍ ഉദാഹരണമാണ്. ബി.ജെ.പി പിന്തുണയോടെ മറ്റൊരിക്കല്‍ എറണാകുളത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സി.പി.എമ്മിനെതിരെ ഇദ്ദേഹം മല്‍സരിച്ച ചരിത്രവും എറണാകുളത്തിനുണ്ട്. സെബാസ്റ്റിയന്‍ പോളും സേവ്യര്‍ അറക്കലും സ്വതന്ത്ര വേഷത്തില്‍ ഇവിടെ ജയിച്ചിട്ടുള്ളത് രാഷ്ട്രീയ വിജയമായിരുന്നില്ല. സി.പി.എം അതത് കാലത്തുയര്‍ത്തിയ ചാരക്കേസും വ്യക്തിഹത്യ പ്രചരണവുമെല്ലാമായിരുന്നു യു.ഡി.എഫിനെ അന്ന് പരാജയപ്പെടുത്തിയത്.
നരേന്ദ്രമോദിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തി വിശാലമായ മതേതര ഐക്യനിര കെട്ടിപ്പടുക്കാന്‍ നേതൃത്വം നല്‍കി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ഗാന്ധി വയനാട്ടില്‍ എത്തിയതോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വര്‍ദ്ധിതാവേശത്തിലാണ്. പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ പ്രളയത്തില്‍ തീരാത്ത ദുരിതം അനുഭവിച്ച വോട്ടര്‍മാര്‍ ബഹുഭൂരിപക്ഷമുള്ള മണ്ഡലമാണ് എറണാകുളം. മോദിക്കെന്നപോലെ പിണറായി സര്‍ക്കാരിനെതിരെയുമുള്ള ജനവിധി എറണാകുളത്തെ പ്രബുദ്ധ വോട്ടര്‍മാര്‍ രേഖപ്പെടുത്തും. ഹൈബി ഈഡന്റെ വിജയം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അനായാസമാക്കുന്നതാണ്. സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ സംഘടനയുടെ സര്‍വ ശക്തിയുമുപയോഗിച്ചുള്ള പ്രചരണമാണ് പി. രാജീവ് നടത്തുന്നത്. ബി.ജെ.പിക്കാര്‍ക്കുപോലും അനഭിമതനായ കേന്ദ്രമന്ത്രിയാണ് മുന്‍ സി.പി.എം സ്വതന്ത്ര എം.എല്‍.എ ആയ കണ്ണന്താനം.
പടിപടിയായി ആധുനിക കൊച്ചിയെ സൃഷ്ടിച്ചത് പ്രധാനമായും കെ. കരുണാകരന്റെ രാഷ്ട്രീയ നേതൃത്വമുള്ള യു.ഡി.എഫാണ്. കൊച്ചി മെട്രോ, അന്താരാഷ്ട്ര വിമാനത്താവളം, ദ്വീപ് വികസനം, തുറമുഖ വികസനം, ഐ.ടി വികസനം… കൊച്ചി ഇന്ന് പഴയ കൊച്ചിയല്ല. അനുദിനം വളരുകയാണ് ഈ അറബിക്കടലിന്റെ റാണി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Trending