Connect with us

Culture

അറബിക്കടലിന്റെ റാണി ആരെ വരിക്കും

Published

on

പി.എ. മഹ്ബൂബ്

അറബിക്കടലിന്റെ റാണിയാണ് കൊച്ചി ഉള്‍പ്പെട്ട എറണാകുളം മെട്രോ നഗരം. നൂറ്റാണ്ട് ദര്‍ശിച്ച മഹാപ്രളയത്തിന് ശേഷം മെട്രോനഗരം സാധാരണ ജനജീവിതത്തിലേക്ക് കുതിക്കുകയാണ്. വികസന കുതിപ്പിന്റെ ചൂളംവിളികളാണ് വിശാല കൊച്ചിയില്‍.
കൊച്ചിയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പ്രാപ്തനാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയുടെ വിശ്വസ്ത ടീമിലെ അംഗമായ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍. മുന്‍ രാജ്യാസഭാംഗം ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി. രാജീവാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. മോദി മന്ത്രിസഭാംഗമായ അല്‍ഫോണ്‍സ് കണ്ണന്താനമാണ് ബി.ജെ.പി സാരഥി. കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എന്‍.എസ്.യുവിന്റെ ദേശീയ പ്രസിഡന്റായി ദില്ലിയില്‍ സംഘടനാ പ്രവര്‍ത്തന രംഗത്ത് തിളങ്ങിയ ശേഷമാണ് എറണാകുളം നിയമസഭാ മണ്ഡലത്തില്‍ രണ്ട് പ്രാവശ്യം ഹൈബി ഈഡന്‍ എം.എല്‍.എ ആയത്. അറബിക്കടലിന്റെ റാണി അതുകൊണ്ട് ആരെ വരവേല്‍ക്കുമെന്ന കാര്യത്തില്‍ സംശയം ലേശവുമില്ല.
പഴയ കൊച്ചി സംസ്ഥാനത്തിന്റെ ആസ്ഥാന നഗരിയായ തൃപ്പൂണിത്തുറയും വ്യവസായ സിരാകേന്ദ്രമായ കളമശ്ശേരിയും തുറമുഖ പട്ടണമായ കൊച്ചിയും ജില്ലാ ആസ്ഥാനമായ തൃക്കാക്കരയും എറണാകുളം മഹാനഗരിയും വൈപ്പിന്‍ ദ്വീപ് സമൂഹങ്ങളും വടക്കന്‍ പറവൂരും അടങ്ങിയ എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ രാഷ്ട്രീയ ചരിത്രം ഐക്യജനാധിപത്യമുന്നണിക്കനുകൂലമാണ്.
കേന്ദ്രമന്ത്രിമാരായ എ.എം. തോമസിനെയും കെ.വി തോമസിനെയും ഹെന്‍ട്രി ഓസ്റ്റിനെയും വിജയിപ്പിച്ച മണ്ഡലമാണിത്. 2014ലെ തെരഞ്ഞെടുപ്പില്‍ 87047 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.വി. തോമസ് എല്‍.ഡി.എഫ് സ്വതന്ത്രനും മുന്‍രാഷ്ട്രപതിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ ക്രിസ്റ്റ് ഫെര്‍ണാണ്ടസിനെ തോല്‍പ്പിച്ചത്.
ഹൈബി ഈഡന്‍ എം.എല്‍.എ ആകും മുമ്പേ ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എറണാകുളത്ത് പത്ത് വര്‍ഷം മുമ്പ് പരിഗണിക്കപ്പെട്ട വിദ്യാര്‍ത്ഥി നേതാവായിരുന്നു. എറണാകുളത്തിന്റെ മാനസപുത്രനായിരുന്ന മുന്‍ എം.എല്‍.എ ജോര്‍ജ്ഈഡന്റെ മകനാണ് ഹൈബി. പഴയ തലമുറക്ക് ജോര്‍ജ് ഈഡനോടുള്ള വാല്‍സല്യം ഇന്നും പ്രകടമാണ്. 1,11,305 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തിനാണ് 1999ല്‍ ജോര്‍ജ് ഈഡനെ ഇവിടെ വിജയിപ്പിച്ചത്.
ഏത് സാധാരണക്കാരനും എപ്പോഴും ബന്ധപ്പെടാവുന്ന പൊതുപ്രവര്‍ത്തകനാണ് ഹൈബി ഈഡന്‍. സംശുദ്ധ പൊതുജീവിതത്തിനുടമയായ ഹൈബി പിതാവിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷം തിരുത്തി ചരിത്രം കുറിക്കുമോ എന്ന് മെയ് 23നറിയാം. സിറ്റിംഗ് എം.പി പ്രൊഫ. കെ.വി. തോമസ് ഇപ്പോള്‍ ഹൈബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിറസാന്നിധ്യമാണ്.
എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് യു.ഡി.എഫഫിന് ചുക്കാന്‍ പിടിക്കുന്നത് മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവും കളമശ്ശേരി എം.എല്‍.എയുമായ വി.കെ.ഇബ്രാഹിംകുഞ്ഞാണ്. തുറമുഖ മണ്ഡലമായ പഴയ മട്ടാഞ്ചേരി ഇന്ന് കൊച്ചി മണ്ഡലമാണ്. ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ അടുക്കും ചിട്ടയുമായ പ്രവര്‍ത്തനം ഹൈബിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്നു. ലത്തീന്‍ കത്തോലിക്ക സമുദായത്തിന് സംസ്ഥാനത്ത് പ്രാതിനിധ്യം ലഭിക്കുന്ന മണ്ഡലമാണ് എറണാകുളം. ഇടതുപക്ഷമുന്നണിയും ഈ വിഭാഗത്തില്‍പ്പെട്ട വരെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കാറുണ്ടെങ്കിലും ഇക്കുറി ലത്തീന്‍ സമുദായത്തെ അവര്‍ കൈവിട്ടു.
കടുത്ത വിഭാഗീയത സി.പി.എമ്മില്‍ നിലനില്‍ക്കുന്ന മണ്ഡലമാണ് എറണാകുളം. തൃപ്പൂണിത്തുറ ഉദയംപേരൂര്‍ പഞ്ചായത്തില്‍ കൂട്ടത്തോടെയാണ് സഖാക്കള്‍ സി.പി.എമ്മിനോട് സലാം പറഞ്ഞത്. ബി.ജെ.പിയുടെ സാന്നിധ്യം ഇന്ന് പഴയ സി.പി.എമ്മുകാരാണ്. സി.പി.എം സ്ഥാനാര്‍ത്ഥിയായി 1967ല്‍ ഇവിടെ വിജയിച്ച് പാര്‍ലമെന്റിലെത്തിയ മുന്‍ധനകാര്യമന്ത്രി കൂടിയായ വി. വിശ്വനാഥമേനോന്‍ ഉദാഹരണമാണ്. ബി.ജെ.പി പിന്തുണയോടെ മറ്റൊരിക്കല്‍ എറണാകുളത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സി.പി.എമ്മിനെതിരെ ഇദ്ദേഹം മല്‍സരിച്ച ചരിത്രവും എറണാകുളത്തിനുണ്ട്. സെബാസ്റ്റിയന്‍ പോളും സേവ്യര്‍ അറക്കലും സ്വതന്ത്ര വേഷത്തില്‍ ഇവിടെ ജയിച്ചിട്ടുള്ളത് രാഷ്ട്രീയ വിജയമായിരുന്നില്ല. സി.പി.എം അതത് കാലത്തുയര്‍ത്തിയ ചാരക്കേസും വ്യക്തിഹത്യ പ്രചരണവുമെല്ലാമായിരുന്നു യു.ഡി.എഫിനെ അന്ന് പരാജയപ്പെടുത്തിയത്.
നരേന്ദ്രമോദിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തി വിശാലമായ മതേതര ഐക്യനിര കെട്ടിപ്പടുക്കാന്‍ നേതൃത്വം നല്‍കി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ഗാന്ധി വയനാട്ടില്‍ എത്തിയതോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വര്‍ദ്ധിതാവേശത്തിലാണ്. പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ പ്രളയത്തില്‍ തീരാത്ത ദുരിതം അനുഭവിച്ച വോട്ടര്‍മാര്‍ ബഹുഭൂരിപക്ഷമുള്ള മണ്ഡലമാണ് എറണാകുളം. മോദിക്കെന്നപോലെ പിണറായി സര്‍ക്കാരിനെതിരെയുമുള്ള ജനവിധി എറണാകുളത്തെ പ്രബുദ്ധ വോട്ടര്‍മാര്‍ രേഖപ്പെടുത്തും. ഹൈബി ഈഡന്റെ വിജയം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അനായാസമാക്കുന്നതാണ്. സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ സംഘടനയുടെ സര്‍വ ശക്തിയുമുപയോഗിച്ചുള്ള പ്രചരണമാണ് പി. രാജീവ് നടത്തുന്നത്. ബി.ജെ.പിക്കാര്‍ക്കുപോലും അനഭിമതനായ കേന്ദ്രമന്ത്രിയാണ് മുന്‍ സി.പി.എം സ്വതന്ത്ര എം.എല്‍.എ ആയ കണ്ണന്താനം.
പടിപടിയായി ആധുനിക കൊച്ചിയെ സൃഷ്ടിച്ചത് പ്രധാനമായും കെ. കരുണാകരന്റെ രാഷ്ട്രീയ നേതൃത്വമുള്ള യു.ഡി.എഫാണ്. കൊച്ചി മെട്രോ, അന്താരാഷ്ട്ര വിമാനത്താവളം, ദ്വീപ് വികസനം, തുറമുഖ വികസനം, ഐ.ടി വികസനം… കൊച്ചി ഇന്ന് പഴയ കൊച്ചിയല്ല. അനുദിനം വളരുകയാണ് ഈ അറബിക്കടലിന്റെ റാണി.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending