Connect with us

Culture

‘കാരാട്ട്’ പേടിയില്‍ കൊടിയേരി മലപ്പുറത്ത്; അന്‍വര്‍ ‘ഔട്ട്’

Published

on

ഷഹബാസ് വെള്ളില

മലപ്പുറം: സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നടത്തുന്ന ജനജാഗ്രത യാത്രയില്‍ നിന്നും ഇടത് എം.എല്‍.എ പി.വി അന്‍വറിനെ ഒഴിവാക്കിയത് ചര്‍ച്ചയാകുന്നു. കൊടുവള്ളിയില്‍ വിവാദ വ്യവസായി കാരാട്ട് ഫൈസലിന്റെ ആഡംബര കാറില്‍ കയറി വിവാദത്തില്‍പ്പെട്ട കൊടിയേരി വിവാദം പേടിച്ചിട്ടാണ് അന്‍വറിനെ ഒഴിവാക്കിയതെന്ന് പാര്‍ട്ടിക്കാര്‍ക്കിടയില്‍ തന്നെ ചര്‍ച്ചയാകുന്നു. വിവാദം കനത്തതോടെ വിശദീകരണവുമായി സി.പി.എം പാര്‍ട്ടിയും രംഗത്തുവന്നിട്ടുണ്ട്.

ഞായറാഴ്ച്ചയാണ് കൊടിയേരി പങ്കെടുത്ത ജന ജാഗ്രത യാത്ര നിലമ്പൂര്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ കടന്നുപോയത്. എന്നാല്‍ ഒരു സ്ഥലത്തും പി.വി അന്‍വര്‍ എം.എല്‍.എ പങ്കെടുത്തിരുന്നില്ല. കക്കാടംപൊയിലിലെ അനധികൃത പാര്‍ക്കടക്കം നിരവധി വിവാദങ്ങളില്‍പ്പെട്ട അന്‍വറിനെതിരെ മനപ്പൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. നിരവധി കേസുകളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍പ്പെട്ട നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ നിലമ്പൂരിലേയും പരിസരത്തേയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്ന അമര്‍ഷമുണ്ട്. ഇതും അന്‍വറിനെ മാറ്റി നിര്‍ത്താന്‍ കാരണമായതായി ചൂണ്ടികാണിക്കപ്പെടുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ഘട്ടം തൊട്ടെ സി.പി.എം പ്രാദേശിക നേതൃത്വത്തിന് അന്‍വറിനോട് താല്‍പര്യമില്ല. എന്നാല്‍ ചില നേതാക്കളുടെ പൂര്‍ണ്ണ പിന്തുണയാണ് അന്‍വറിന് തുണയാകുന്നത്. നേതാക്കളുടെ വ്യക്തി താല്‍പര്യത്തിന് വേണ്ടി അന്‍വറിന് പാര്‍ട്ടിയെ തീറെഴുതികൊടുത്തിരിക്കുകയാണെന്ന്് ആരോപിച്ച് ചിലര്‍ രംഗത്തുവന്നതോടെ നിലമ്പൂരിലെ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ഉടലെടുത്തിരിക്കുകയാണ്. ഇതിനിടയിലാണ് സി.പി.എം പാര്‍ട്ടി സെക്രട്ടറി നിലമ്പൂരിലേക്കെത്തിയത്. അന്‍വറിനെ പങ്കെടുപ്പിക്കുന്നത് പാര്‍ട്ടിക്കാരെ ചൊടിപ്പിക്കുമെന്നും ഇനിയും ഒരുവിവാദം വിളിച്ചുവരുത്തേണ്ടെന്നും കരുതിയാണ് അന്‍വറിനെ മാറ്റിയതെന്നും പറയപ്പെടുന്നുണ്ട്.

കൊടുവള്ളിയിലെ വിവാദം യാത്രയെ സാരമായി ബാധിച്ചുവെന്നതിന്റെ തെളിവുകൂടിയാണ് അന്‍വറിനെ ഒഴിവാക്കിയുള്ള കൊടിയേരിയുടെ നിലമ്പൂര്‍ യാത്ര തെളിയിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ യാത്ര ദിവസങ്ങള്‍ പിന്നിട്ടിട്ടും കാര്യമായ ചലനങ്ങള്‍ പാര്‍ട്ടിക്കാര്‍ക്കിടയില്‍പോലും ഉണ്ടായിട്ടില്ല. കൊടുവള്ളിയില്‍ വിവാദ വ്യവസായിയുടെ കാറില്‍ സഞ്ചരിച്ചതോടുകൂടി പാര്‍ട്ടിക്കാര്‍ക്കിടയില്‍ നിന്നുകൂടി വിമര്‍ശനം ഉയര്‍ന്നതോടെ പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടിയും പ്രതിരോധത്തിലായി. ഈ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്നെ തന്നെയാണ് യാത്ര ജില്ലയിലെത്തിയത്. ഇതോടെ വിവാദങ്ങളെ ഭയന്ന് സ്വന്തം എം.എല്‍.എയെ പോലും യാത്രയില്‍ നിന്നും മാറ്റി നിര്‍ത്തേണ്ട ഗതികേടിലായി പാര്‍ട്ടിയും സെക്രട്ടറിയും. കഴിഞ്ഞ ഏതാനും മാസങ്ങളിലായി നിലമ്പൂര്‍ എം.എല്‍.എയുടെ അനധികൃത പാര്‍ക്കിനെതിരെ പ്രതിഷേധം ശക്തമായി തുടരുന്നതും എം.എല്‍.എക്ക് വിനയായി. എന്നാല്‍ എം.എല്‍.എ പങ്കെടുക്കാത്തതിനെതിരെ വിശദീകരണവുമായി പാര്‍ട്ടി രംഗത്തുവന്നെങ്കിലും പാര്‍ട്ടിക്കാരെപ്പോലും ഇത് വിശ്വസിപ്പിക്കാനായിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending