Connect with us

Culture

സംഘര്‍ഷം വ്യാപിപ്പിക്കാന്‍ ബി.ജെ.പി ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നു: കെ.പി.എ മജീദ്

Published

on

സ്വന്തം ലേഖകന്‍

കോഴിക്കോട്: രാജ്യത്താകമാനം സംഘര്‍ഷം വര്‍ധിച്ചു വരുന്നത് ആശങ്കാജനകമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇത്തരം സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യാനും പ്രതിരോധിക്കാനും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മകള്‍ വലിയ കരുത്താണ്. പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അവകാശ പോരാട്ട പ്രഖ്യാപനവും ശിഹാബ് തങ്ങള്‍-കെ മമ്മദ്‌ഫൈസി അനുസ്മരണവും കോഴിക്കോട് ലീഗ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മതവൈരമുണ്ടാക്കി സംഘര്‍ഷം വ്യാപിപ്പിക്കാന്‍ ബി.ജെ.പി ആസൂത്രിതമായ ശ്രമങ്ങളാണ് നടത്തുന്നത്. കൊടിഞ്ഞി ഫൈസല്‍-കാസര്‍ക്കോട് റിയാസ് മൗലവി വധങ്ങള്‍ വര്‍ഗീയ ലഹള ലക്ഷ്യമിട്ടുള്ളതായിരുന്നു. കേന്ദ്ര ഭരണത്തിന്റെ ബലത്തില്‍ സംസ്ഥാനങ്ങളെ വിരട്ടാനാണ് ശ്രമം. ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയത് ഭരണഘടനാ വിരുദ്ധമാണ്. ബംഗാളില്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്താന്‍ ശ്രമിച്ചെങ്കിലും മമത ശക്തമായ നിലപാടെടുക്കുകയായിരുന്നു.
വര്‍ഗീയത പ്രചരിപ്പിച്ച് നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമം വിഫലമാക്കാന്‍ ജനാധിപത്യ ശക്തികള്‍ ഒന്നിക്കണം. പ്രവാസികളുടെ സമ്പത്താണ് നമ്മുടെ സാമൂഹിക മാറ്റത്തിന്റെ അടിസ്ഥാനമായത്. അവര്‍ അവഗണിക്കപ്പെടുകയും ഭരണകൂടം അവരെ കാണാതെ പോകുകയുമാണ്. പ്രവാസി പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരുകള്‍ ജാഗരൂകരായി ഇടപെടാതിരുന്നാല്‍ കേരളം ഒരു പട്ടിണി സംസ്ഥാനമായി മറേണ്ടി വരുമെന്നും കെ.പി.എ മജീദ് പറഞ്ഞു.
പ്രവാസിലീഗ് സംസ്ഥാന പ്രസിഡന്റ് എസ്.വി അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുസ്്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി.എം.എ സലാം സമര രേഖ അവതരിച്ചു. ചന്ദ്രിക പത്രാധിപര്‍ സി.പി സെയ്തലവി ശിഹാബ് തങ്ങള്‍-കെ മമ്മദ്‌ഫൈസി അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. മുസ്്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, കെ.പി മുഹമ്മദ്കുട്ടി, അഷ്‌റഫ് വേങ്ങാട്ട്, സി.കെ.വി യൂസുഫ്, നാസര്‍ പെരിങ്ങത്തൂര്‍, കാപ്പില്‍ മുഹമ്മദ് പാഷ, കെ.സി അഹമ്മദ്, ജലീല്‍ വലിയകത്ത്, എന്‍.എം ഷരീഫ് പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍ സ്വാഗതവും പറഞ്ഞു. കെ.പി ഇമ്പിച്ചുമമ്മുഹാജി, സി.പി.പി അബ്ദുള്ള, ടി.എച്ച് കുഞ്ഞാലി ഹാജി, കെ.നൂറുദ്ധീന്‍, ഖാദര്‍ ഹാജി ചെങ്കള, സി.കെ.പി മമ്മു, അബ്ദുല്‍ ഖാദര്‍ മടക്കിമല, കെ. ബീരാന്‍ ഹാജി, കെ.വി മുസ്തഫ, കെ.കെ അലി, ഒ.കെ അലിയാര്‍, മുഹ്‌സിന്‍ ബ്രൈറ്റ്, ഇല്ലിക്കല്‍ ആലിക്കോയ, എ.എം സമദ്, ശിയാദ് ഷാനൂര്‍ നേതൃത്വം നല്‍കി.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending