Connect with us

kerala

മുഖ്യമന്ത്രി പിണറായി വിജയൻ , നിങ്ങളിത്ര ഭീരുവോ ?കെ.സുധാകരന്‍

ഹർത്താലുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ മുസ്ലിം കുടുംബങ്ങളെ വേട്ടയാടുന്നതും  ജനകീയ വിഷയങ്ങളിൽ സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെ റിമാൻഡ് ചെയ്യുന്നതും ഒക്കെ ആരെ തളർത്താനും ആരെ വളർത്താനും ആണെന്ന് പ്രബുദ്ധ കേരളം ഇനിയെങ്കിലും തിരിച്ചറിയണം. 

Published

on

മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ .അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
നൂറുകണക്കിന് പോലീസുകാരുടെ കാവൽ ഇല്ലാതെ ജനങ്ങൾക്കിടയിൽ ഇറങ്ങാൻ ഭയം, റോഡിലിറങ്ങാൻ ഭയം,ജനകീയ പ്രതിഷേധങ്ങളെ ഭയം,പ്രതിഷേധക്കാരെ ഭയം. നിങ്ങൾ ഇങ്ങനെ പേടിച്ചാൽ കേരളത്തിൻറെ ഭരണം എങ്ങനെ മുന്നോട്ടു പോകും ? കേരളം കണ്ട ഏറ്റവും വലിയ കൊള്ളക്കാരനാണ് പിണറായി വിജയൻ എന്ന് ഞങ്ങൾ നിസ്സംശയം പറയും.ആ കൊള്ളക്കാരനെതിരെ വിരൽ ചൂണ്ടി സംസാരിക്കുന്ന യുഡിഎഫിന്റെ യുവ നേതാക്കളെ അടിച്ചമർത്താൻ ഇത് ചൈനയും കൊറിയയും ഒന്നുമല്ല.കെഎം ഷാജിക്കെതിരെ , കെ എസ് ശബരിനാഥനെതിരെ , ഷാഫി പറമ്പിലിന്  എതിരെ ഇപ്പോളിതാ പി കെ ഫിറോസിനെതിരെ ,
 പിണറായി വിജയൻ എന്ന നികൃഷ്ട മനസ്സുള്ള രാഷ്ട്രീയക്കാരന്റെ നാണംകെട്ട ഭരണത്തിനെതിരെ  ശബ്ദമുയർത്തിയവരെയെല്ലാം ഇരുമ്പഴികൾക്കുള്ളിൽ ആക്കാൻ തുടർച്ചയായി ശ്രമിക്കുകയാണ് നെറികെട്ട സിപിഎം ഭരണകൂടം .
അടിമുടി അഴിമതി നിറഞ്ഞ സിപിഎം ഭരണത്തിനെതിരെ മിണ്ടാതിരിക്കാൻ യുഡിഎഫിന്റെ യുവജന നേതാക്കൾ ഡിവൈഎഫ്ഐ നേതാക്കളെ പോലെ പിണറായി വിജയൻറെ അടിമകൾ അല്ല . അവർ ഈ നാടിന്റെ ശബ്ദമായി പ്രതിഷേധം ഉയർത്തുമ്പോൾ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താമെന്ന് കരുതുന്ന വിഡ്ഢിയാകരുത് കേരള മുഖ്യമന്ത്രി . സിപിഎം എന്ന പാർട്ടി അധികാരത്തിൽ ഇരുന്നപ്പോഴൊക്കെ തന്നെ കേരളത്തിൽ മുസ്ലിം വേട്ട നടന്നിട്ടുണ്ട്.അടിമുടി മുസ്ലിം വിരുദ്ധ പ്രസ്ഥാനമായ സിപിഎം മുസ്ലിം യൂത്ത് ലീഗിൻറെ ജനകീയ പ്രക്ഷോഭങ്ങളെ പോലും ഏകാധിപത്യ ശൈലിയിൽ അടിച്ചമർത്തുന്നത് പൊതു സമൂഹം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയമാണ്.
പൊതുമുതൽ നശിപ്പിച്ച തീവ്ര സ്വഭാവമുള്ള പോപ്പുലർ ഫ്രണ്ട്കാരന്റെ സ്വത്ത് കണ്ടെത്താൻ പറഞ്ഞപ്പോൾ ഭയന്നു പിന്മാറിയ പിണറായി വിജയൻ ഹർത്താലുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ മുസ്ലിം കുടുംബങ്ങളെ വേട്ടയാടുന്നതും  ജനകീയ വിഷയങ്ങളിൽ സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെ റിമാൻഡ് ചെയ്യുന്നതും ഒക്കെ ആരെ തളർത്താനും ആരെ വളർത്താനും ആണെന്ന് പ്രബുദ്ധ കേരളം ഇനിയെങ്കിലും തിരിച്ചറിയണം. മുഖ്യമന്ത്രിക്ക് ഭയമുണ്ടെന്നതിന്റെ പേരിൽ അദ്ദേഹം നടത്തുന്ന കൊള്ളകൾക്കെതിരെ , അദ്ദേഹത്തിൻറെ കെടുകാര്യസ്ഥതകൾക്കെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതികരിക്കരുത് എന്ന് പറയാൻ ആർക്കാണ് അവകാശം? ജാമ്യമില്ലാ വകുപ്പുകളും ജയിലറകളും  കാണിച്ച് ഭയപ്പെടുത്താമെന്ന് പിണറായി വിജയൻ സ്വപ്നം കാണണ്ട.
പിണറായി വിജയൻറെ ഇഷ്ടത്തിനൊത്ത് നടക്കാൻ , താളത്തിനൊത്ത് തുള്ളാൻ പ്രതിപക്ഷത്തിരിക്കുന്നത് സ്വപ്ന സുരേഷും ശിവശങ്കരനും അല്ലെന്നോർത്താൽ അദ്ദേഹത്തിന് നല്ലത്. ജനങ്ങളുടെ ശബ്ദമായി പ്രതിപക്ഷം കേരളത്തിന്റെ തെരുവോരങ്ങളിൽ ഇനിയുമുണ്ടാകും, സമര പരമ്പരകൾ തീർത്തുകൊണ്ട്. പിണറായി വിജയന് പ്രതിഷേധങ്ങളോടുള്ള പേടി മാറ്റാൻ സമരക്കാരെ റിമാന്റ് ചെയ്യിക്കാൻ കേരള പോലീസ് ഇറങ്ങിയാൽ ജയിലറകൾ പോരാതെ വരുമെന്ന് ഓർമപ്പെടുത്തുന്നു.
പിണറായി വിജയൻറെ അഴിമതി ഭരണത്തിനെതിരെ തെരുവിൽ സമരകാഹളം മുഴക്കിയ  മുസ്ലീം യൂത്ത് ലീഗിൻറെ മുഴുവൻ പോരാളികൾക്കും അഭിവാദ്യങ്ങൾ. കെ.സുധാകരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending