Connect with us

Culture

മോദിയുടെ പതനം കര്‍ണാടകയില്‍ നിന്നും പിണറായിയുടെ പതനം ചെങ്ങന്നൂരില്‍ നിന്നും തുടങ്ങും: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

ആലപ്പുഴ: രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ പതനം കര്‍ണാടകയില്‍ നിന്നും കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാരിന്റെ പതനം ചെങ്ങന്നൂരില്‍ നിന്നും തുടങ്ങുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ‘ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണെന്ന പ്രമേയത്തില്‍ ഒക്ടോബര്‍ 26, 27, 28 തിയതികളില്‍ മലപ്പുറത്ത് നടക്കുന്ന എംഎസ്എഫ് വജ്ര ജൂബിലി വിദ്യാര്‍ത്ഥി വസന്തത്തിന്റെ മുന്നോടിയായി ആലപ്പുഴയില്‍ സംഘടിപ്പിച്ച എംഎസ്എഫ് ദക്ഷിണ കേരള റാലിയുടെ ഭാഗമായുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം. ജനങ്ങളെ വെല്ലുവിളിച്ചാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭരണം നടത്തുന്നത്. ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം അനിവാര്യമാണ്. പൊലീസ് സംവിധാനത്തെ പോലും സിപിഎം രാഷ്ട്രീയവല്‍ക്കാരിക്കുകയാണ്. ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ ശക്തികള്‍ ചെയ്ത അതേ പണിയാണ് ഇപ്പോള്‍ ഇടത് സര്‍ക്കാരും ചെയ്യുന്നത്. നാട്ടില്‍ കലാപങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ പൊലീസ് ഏകപക്ഷിയമായി പ്രവര്‍ത്തിക്കുന്നത് ഇത്തരം രാഷ്ട്രീയവല്‍ക്കരണത്തിലൂടെയാണ്. പൊലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്ത് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ഗതകാലങ്ങളുടെ പുനര്‍വായന നടത്തിയാല്‍ അഭിമാനം കൊള്ളാന്‍ കഴിയുന്ന പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. ഇടത് പക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ അബദ്ധങ്ങള്‍ മാത്രമാണ് ഓര്‍ത്തെടുക്കാന്‍ ഉണ്ടാവുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്ന അവസ്ഥയിലാണ്. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമായി ചുരിങ്ങിയിരിക്കുകയാണ് അവര്‍. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് മതേതര ചേരിക്കൊപ്പംനില്‍ക്കാന്‍ ഇടത് പക്ഷം തയാറാകണമെന്നും അദ്ദേഹംപറഞ്ഞു. സമ്മേളനത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, ടി. എ അഹമ്മദ് കബീര്‍ എംഎല്‍എ, മുസ്‌ലിംലീഗ്‌സംസ്ഥാന സെക്രട്ടറി പി. എം സാദിഖലി , എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി. പി അഷ്‌റഫലി എന്നിവര്‍ പ്രഭാഷണം നടത്തി.

മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ് കെ. ഇ അബ്ദുല്‍ റഹ്മാന്‍, ടി. എം സലിം, ബീമപ്പള്ളി റഷീദ്, ജില്ലാ ഭാരവാഹികളായ എ. എം നസീര്‍, കെ. എം അബ്ദുല്‍ മജീദ്, അഡ്വ. വി. ഇ അബ്ദുല്‍ ഗഫൂര്‍, അഡ്വ.എച്ച്. ബഷീര്‍കുട്ടി, എംഎസ് മുഹമ്മദ്, എ. എം ഹാരീത്, അസീസ് ബഡായില്‍, റഫീഖ് മണിമല, ടി. എം ഹമീദ്, എം. അന്‍സാറുദ്ദീന്‍, നൗഷാദ് യൂനിസ്, തോന്നക്കല്‍ ജമാല്‍, എംഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. എം ഹസൈനാര്‍, യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹികളായ കെ.എസ് സിയാദ്, അഡ്വ. സുല്‍ഫിക്കര്‍ സലാം, എംഎസ്എഫ് ഭാരവാഹികളായ ഇ. ഷെമീര്‍, യൂസഫ് വല്ലാഞ്ചിറ, ഷെരീഫ് വടക്കയില്‍, ഫൈസല്‍ ചെറുകുന്നേല്‍, ഹാഷിം ബംബ്രാണി, നിഷാദ് കെ. സലീം, സല്‍മാന്‍ ഹനീഫ്, കെ. എ എ അസീസ്, അല്‍ത്താഫ് സുബൈര്‍, സദ്ദാം ഹരിപ്പാട്, കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി സി. ശ്യാംസുന്ദര്‍, വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സീമ യഹിയ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്‍ നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending