Video Stories
കുട്ടേട്ടന്റെ കട്ടന്‍ ഒരു രൂപ മാത്രം
കോഴിക്കോട്: കട്ടന്‍ചായക്ക് പോലും ജി.എസ്.ടി ബില്‍ നല്കി പ്രതാപം കാണിക്കുന്ന ഹോട്ടലുകള്‍ അരങ്ങ് വാഴുന്ന നഗരത്തില്‍ ഒരു രൂപക്ക് ചായ നല്കി വ്യത്യസ്തനാവുകയാണ് തളിയിലെ പി.കെ കുട്ടന് എന്ന കുട്ടേട്ടന്. തളി മാരിയമ്മന്‍ ക്ഷേത്രം കഴിഞ്ഞ് മൂന്നോട്ട് നീങ്ങുന്ന പോക്കറ്റ് റോഡിന്റെ വശത്താണ് കുട്ടേട്ടന്റെ ചായക്കട. 30 വര്‍ഷമായി കുട്ടേട്ടന് ഇവിടെയുണ്ട്. ചായക്ക് ഒരു രൂപമാത്രം ഈടാക്കുമ്പോള്‍ കടിക്ക് നാലുരൂപയാണ് വില. നഗരത്തില്‍ വിശന്നു വലയുന്നവര്‍ക്ക് അഞ്ചു രൂപക്ക് ലഘുഭക്ഷണം റെഡി.
ചില്ലുഗ്ലാസില്‍ ആവി പറക്കുന്ന കട്ടന്‍ വെച്ചുനീട്ടുന്ന കുട്ടേട്ടന് ഹൃദയം നിറഞ്ഞ ആതിഥ്യം തന്നെയാണ് അരുളുന്നത്. ഉള്‍നാടന്‍ ഗ്രാമത്തിലെ ചായക്കടയില്‍ നിന്ന് കിട്ടുന്ന വിഭവങ്ങളുടെ രുചിയും മണവും എല്ലാം ഇവിടെയുണ്ട്. പരിപ്പ് വട, ബോണ്ട, സമൂസ, അട എന്നിവയാണ് ഇവിടെ ചായക്ക് കൂട്ടാന്‍ ആയി കിട്ടുന്നത്. രാവിലെ പത്ത് മണിയോടെയാണ് കട തുറക്കുക. ഉച്ചയോടെ അടക്കും. നേരത്തെ വൈകുന്നേരവും കട തുറന്നിരുന്നു. വയസ് 71 ആയി കുട്ടേട്ടന്. അതിനാല്‍ തന്നെ ഫുള്‍ടൈം ജോലി വയ്യ എന്നായിരിക്കുന്നു. എങ്കിലും രാവിലെ കടയില്‍ നല്ല തിരക്കാണ്. ചായ പകരുന്നതും പൈസ വാങ്ങുന്നതും പലഹാരം എടുത്തു നല്‍കുന്നതും എല്ലാം കുട്ടേട്ടന് തന്നെ.
അല്പം കോണ്‍ഗ്രസ് രാഷ്ട്രീയവും പൗരബോധവും എല്ലാം കൂടിയതാണ് കുട്ടേട്ടന്റെ വ്യക്തിത്വം. അതിനാല്‍ ചായക്ക് വില കൂട്ടാന്‍ പറ്റുന്നില്ല. സാധാരണക്കാരെ സഹായിക്കാന്‍ ഇതെല്ലാതെ മാര്‍ഗമില്ല എന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. ഒരു ലിറ്റര്‍ പാലിന് നാലുരൂപയും പഞ്ചസാരക്ക് അഞ്ചു രൂപയും ഉണ്ടായിരുന്ന കാലത്താണ് കട സജീവമായത്. ഇന്ന് എല്ലാറ്റിനും വില കൂടി. എങ്കിലും ചായക്ക് വില കൂട്ടുന്നതിനെപ്പറ്റി കുട്ടേട്ടന് ആലോചിക്കുന്നേയില്ല.
പ്രാരാബ്ധങ്ങള്‍ നിറഞ്ഞ കുടുംബാംഗമായ തനിക്ക് ജീവിച്ചുപോകാന്‍ പ്രയാസമുണ്ട്. എങ്കിലും താഴെതട്ടില്‍ കഴിയുന്നവരെ സഹായിക്കാനുള്ള മാര്‍ഗം ഉപേക്ഷിക്കാന്‍ വയ്യ. കുട്ടേട്ടന് നയം വ്യക്തമാക്കുന്നു. ജയില്‍റോഡില്‍ തട്ടാര്കെട്ടി പറമ്പിലാണ് കുട്ടേട്ടന്റെ വീട്. ഭാര്യ ധനലക്ഷ്മി. രണ്ടു പെണ്മക്കളാണ്. മൂത്തമകള്‍ മീഞ്ചന്ത ആര്‍ട്സ് കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്നു.
ഇളയമകള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. മക്കളോടും പ്രയാസപ്പെട്ട് ജീവിക്കണം എന്ന സന്ദേശമാണ് കുട്ടേട്ടന് നല്‍കുന്നത്. കുട്ടേട്ടന്റെ സന്മനസ്സ് കണ്ടറിഞ്ഞ കടയുടമ ആയിരം രൂപ മാത്രമെ കടക്ക് വാടകയായി വാങ്ങുന്നുള്ളു. തളിയിലെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും കുട്ടേട്ടന്റെ ചായക്കട വലിയ ആശ്രയമാണ്. അതിനിയും തുടരട്ടെ എന്നാണ് അവരുടെ ആശംസ.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india17 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News18 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

