Connect with us

GULF

കുടുംബ – സന്ദർശക വിസകൾക്കുള്ള വിലക്ക് പിൻവലിച്ച് കുവൈത്ത്; പ്രതീക്ഷകളോടെ റിയൽ എസ്റ്റേറ്റ് – വാണിജ്യ മേഖല

കഴിഞ്ഞ ആഴ്ച പ്രത്യേക നിബന്ധനകളോടെ കുടുമ്പ വിസകൾ അനുവദിച്ചു തുടങ്ങിയിരുന്നു

Published

on

മുഷ്താഖ് .ടി.നിറമരുതൂർ

കുവൈത്ത് സിറ്റി: രണ്ടു വര്ഷത്തോളമായ വിലക്കിനു വിരാമമിട്ടുകൊണ്ട് 2024 ഫെബ്രുവരി 7 ബുധനാഴ്ച മുതൽ സന്ദർശന വിസകൾ (ഫാമിലി, വാണിജ്യ , ടൂറിസ്റ്റ്) വീണ്ടും തുറക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ജൂലായിലാണ് കുവൈത്തിൽ എല്ലാത്തരം വിസയ്ക്കും വിലക്ക് ഏർപ്പെടുത്തിയത്.

കഴിഞ്ഞ ആഴ്ച പ്രത്യേക നിബന്ധനകളോടെ കുടുമ്പ വിസകൾ അനുവദിച്ചു തുടങ്ങിയിരുന്നു. അപേക്ഷകർ അവരുടെ അപേക്ഷകൾക്കായി കൂടിക്കാഴ്ചകൾ ഷെഡ്യൂൾ ചെയ്യുന്നതിന് മെറ്റാ പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്യണം. വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ ഇനിപ്പറയുന്നവയാണ്.

ഫാമിലി വിസിറ്റ് വിസ:

അപേക്ഷകന് 400 ദിനാറിൽ കുറയാത്ത പ്രതിമാസ ശമ്പളം ഉണ്ടെങ്കിൽ മാതാപിതാക്കൾക്കും ഭാര്യമാർക്കും മക്കൾക്കും ലഭിക്കും.

അപേക്ഷകന് പ്രതിമാസം 800 ദിനാറിൽ കുറയാത്ത പ്രതിമാസ ശമ്പളം ഉണ്ടെങ്കിൽ മറ്റ് ബന്ധുക്കൾക്കും ലഭിക്കും.

ദേശീയ വിമാനക്കമ്പനികളിൽ റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾ കൈവശമുണ്ടായിരിക്കുക, സന്ദർശക വിസ റെസിഡൻസി വിസയിലേക്ക് മാറ്റാൻ അഭ്യർത്ഥിക്കില്ലെന്ന് രേഖാമൂലമുള്ള ഉറപ്പ് നൽകുക, സന്ദർശനത്തിന്റെ ദൈർഘ്യ ത്തിനുള്ളിൽ രാജ്യം വിടാമെന്ന ഉറപ്പുനൽകുന്നു, സന്ദർശന വേളയിൽ ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രികളിൽ മാത്രം ചികിത്സ തുടങ്ങിയവയാണ് മറ്റു നിബന്ധനകൾ.
കാലാവധി ലംഘിച്ചാൽ സന്ദർശകനും സ്പോൺസറും നിയമനടപടികൾ നേരിടേണ്ടിവരുമെന്നു പുതിയ നിബന്ധനകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

– കൊമേഴ്സ്യൽ വിസിറ്റ് വിസ:
കുവൈത്ത് കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള അഭ്യർത്ഥന അനുസരിച്ച് ശരിയായ അക്കാദമിക് അല്ലെങ്കിൽ കലാപരമായ യോഗ്യതയുള്ള ആളുകൾക്ക് കമ്പനിയുടെ പ്രവർത്തനത്തിന് അനുസൃതമായി നൽകുന്നു.

ടൂറിസ്റ്റ് വിസിറ്റ് വിസ:

വിസ ഓൺ അറൈവൽ അല്ലെങ്കിൽ ഇ-വിസയ്ക്ക് അർഹതയുള്ള 53 രാജ്യങ്ങളിലെ പൗരന്മാർക്ക് moi.gov.kw വഴി നൽകാം. നിർദ്ദിഷ്ട തൊഴിലുകളുള്ള ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കും ഇത് ലഭിക്കും. റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള ഹോട്ടലുകൾക്കും കമ്പനികൾക്കും ഇത് നൽകാനുള്ള അനുമതിയുണ്ടായിരിക്കുന്നതാണ്.

കുടുംബ – സന്ദർശക വിസകൾക്കുള്ള വിലക്ക് പിൻവലിച്ചത്ത് രാജ്യത്ത് വാണിജ്യ രംഗത്തും റിയൽ എസ്റ്റേറ്റ് മേഖലകളിലും അനുഭവപ്പെടുന്ന മാന്ദ്യം ഒരു പരിധിവരെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയിലുള്ള സ്വദേശികളും വിദേശികളും. അതോടൊപ്പം വേനലവധിക്കാലത്ത് നാട്ടിലുള്ള കുടുംബത്തെ കൊണ്ടുവരാൻ കഴിയുമെന്ന സന്തോഷത്തിലാണ് ഒട്ടു മിക്ക പ്രവാസികളും.

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

Trending