Connect with us

kerala

മലബാറിനോടുള്ള വിദ്യാഭ്യാസ അനീതി; ജൂൺ 8ന് കലക്ടറേറ്റുകൾക്ക് മുന്നിൽ മുസ്‌ലിംലീഗ് ബഹുജന പ്രതിഷേധ സമരം

Published

on

കോഴിക്കോട്: മലബാറിനോടുള്ള വിദ്യാഭ്യാസ അനീതിക്കെതിരെ ജൂൺ എട്ടിന് ജില്ലാ കലക്ട്രേറ്റുകൾക്ക് മുന്നിൽ ബഹുജന പ്രതിഷേധ സമരം സംഘടിപ്പിക്കാൻ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്‌ലിംലീഗ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് അടക്കം ഉന്നത വിജയം നേടിയ കുട്ടികളുടെ എണ്ണത്തിലും വിജയശതമാനത്തിലും വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. പതിനായിരക്കണക്കിന് കുട്ടികളാണ് പഠിക്കാൻ സീറ്റ് കിട്ടാതെ പ്രയാസപ്പെടുന്നത്. ശാസ്ത്രീയമായ എല്ലാ പഠനങ്ങളെയും കാറ്റിൽപറത്തി ഒരു ക്ലാസ്സ് റൂമിന്റെ എല്ലാ പരിധിയും ലംഘിച്ചുകൊണ്ട് എഴുപതോളം കുട്ടികൾ ഇരുന്ന് പഠിക്കേണ്ടി വരുന്ന അവസ്ഥയാണ് സർക്കാർ നിലപാട് മൂലം സംജാതമായിരിക്കുന്നത്. അതേസമയം തന്നെ സംസ്ഥാനത്ത് മതിയായ കുട്ടികളില്ലാതെ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളും ഏറെയുണ്ട്. ഈ അസന്തുലിതാവസ്ഥ പരിഹരിച്ച് മലബാറിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ആവശ്യമായ ഡിവിഷനുകളും സൗകര്യവും വർധിപ്പിക്കാൻ സർക്കാർ മുന്നോട്ട് വരണം.- നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേരളം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. സംസ്ഥാന സർക്കാറിന്റെ വികലമായ സാമ്പത്തിക നയങ്ങളും കെടുകാര്യസ്ഥതയുമാണ് ഈ പ്രതിസന്ധിക്ക് കാരണം. കടമെടുപ്പ് പരിധിയിൽ ഇന്നുണ്ടായ പ്രശ്‌നങ്ങൾ കിഫ്ബിയുടെയും പെൻഷൻ ഫണ്ട് ബോർഡിന്റെയും രൂപീകരണ സമയത്ത് തന്നെ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചതാണ്. പ്രതിപക്ഷം അന്ന് പറഞ്ഞ ആശങ്കകൾ ശരിവെക്കുന്ന സി.എൻ.എ.ജി റിപ്പോർട്ട് വർഷങ്ങൾക്ക് മുമ്പ് വന്നിട്ടും തിരുത്തൽ നടപടികൾ സ്വീകരിക്കാതെ വീണ്ടും ബജറ്റിന് പുറത്ത് കടം വാരിക്കൂട്ടിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പെൻഷനും ജീവനക്കാരുടെ ഡി.എ അടക്കം എല്ലാം മുടങ്ങിക്കടക്കുന്നു. വികസന പ്രവർത്തനങ്ങൾ താളംതെറ്റുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് പോലും ഇക്കാരണത്താൽ വെട്ടിക്കുറയ്ക്കുന്നു. ഈ ദുഃസ്ഥിതി വരുത്തിവെച്ചത് സംസ്ഥാന സർക്കാറിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് യോഗം വിലയിരുത്തി. കേന്ദ്ര സർക്കാർ വായ്പാ തോത് വെട്ടിക്കുറക്കുക കൂടി ചെയ്തതോടെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

തീരദേശ ഹൈവേയുടെ ഡി.പി.ആർ പുറത്തുവിടാതെയും പാരിസ്ഥിതിക ആഘാത പഠനം നടത്താതെയും ന്യായമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാതെയും ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയിൽ യോഗം ആശങ്ക പ്രകടിപ്പിച്ചു. ഡൽഹിയിൽ മുസ്ലിംലീഗ് ദേശീയ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിന് (ഖാഇദെ മില്ലത്ത് സെന്റർ) ഫണ്ട് സമാഹരിക്കാൻ ഷെഡ്യൂൾ നിശ്ചയിച്ചു.
സംസ്ഥാന പ്രസിസഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, കെ.പി.എ മജീദ് എം.എൽ.എ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, വി.കെ ഇബ്രാഹിംകുഞ്ഞ്, എം.സി മായിൻ ഹാജി, അബ്ദുറഹ്‌മാൻ കല്ലായി, സി.എച്ച് റഷീദ്, ടി.എം സലീം, ഡോ. സി.പി ബാവ ഹാജി, ഉമ്മർ പാണ്ടികശാല, പൊട്ടൻകണ്ടി അബ്ദുല്ല, സി.പി സൈതലവി, പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സി. മമ്മൂട്ടി, പി.എം സാദിഖലി, പാറക്കൽ അബ്ദുല്ല, യു.സി രാമൻ, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം, മറ്റു സെക്രട്ടേറിയറ്റ് അംഗങ്ങൾ, സ്ഥിരം ക്ഷണിതാക്കൾ, ജില്ലാ പ്രസിഡന്റ് ജനറൽ സെക്രട്ടറിമാർ, എം.എൽ.എമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെ.സി. വേണുഗോപാലിനെതിരായ മോശം പരാമർശം: പി.വി. അൻവറിനെതിരെ പരാതി നൽകി കോണ്‍ഗ്രസ്

ഏപ്രില്‍ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അന്‍വറിന്റെ വിവാദ പരാമര്‍ശം.

Published

on

ആലപ്പുഴ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിനെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ നടത്തിയ മോശം പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. പരാമര്‍ശം വ്യക്തിഹത്യയും തെരഞ്ഞെടുപ്പ് ചട്ട ലംഘനവും ആണെന്ന് ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാലിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. എം. ലിജു ആണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

അന്‍വറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അന്‍വറിന്റെ വിവാദ പരാമര്‍ശം. ജനപ്രതിനിധി കൂടിയായ പി.വി. അന്‍വര്‍ നടത്തിയ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് എം. ലിജു പരാതിയില്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരള പ്രവാസി അസോസിയേഷൻ പിന്തുണ യുഡിഎഫിന്

സംസ്ഥാനത്തെ 10 ജില്ലകളിലായി 4.45 ലക്ഷം അംഗങ്ങളാണ് സംഘടനക്കുള്ളതെന്നും നേതാക്കൾ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കേരള പ്രവാസി അസോസിയേഷൻ അറിയിച്ചു. ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നിലനിൽക്കുന്നതിന് ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടത് ആവശ്യമാണ്.

ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനെയും യുഡിഎഫിനെയും കേരളത്തിൽ പിന്തുണക്കാനാണ് പാർട്ടി തീരുമാനമെന്ന് കെപിഎ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് കോഴിക്കോട്ട് പറഞ്ഞു.

സംസ്ഥാനത്തെ 10 ജില്ലകളിലായി 4.45 ലക്ഷം അംഗങ്ങളാണ് സംഘടനക്കുള്ളതെന്നും നേതാക്കൾ പറഞ്ഞു. പ്രവാസികളെയും പ്രവാസി കുടുംബങ്ങളെയും കേന്ദ്രീകരിച്ച് രണ്ട് വർഷം മുമ്പ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് കേരളപ്രവാസിഅസോസിയേഷൻ.

Continue Reading

india

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ഏപ്രില്‍ 26ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി കാര്‍ഡ് (എപിക്) ആണ്.

എന്നാല്‍, എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാ വോട്ടര്‍മാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടര്‍മാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

വോട്ടര്‍ ഐ.ഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.

*ആധാര്‍ കാര്‍ഡ്

*എം.എൻ.‍ആര്‍.ഇ.ജി.എ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)

*ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍

*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

*ഡ്രൈവിംഗ് ലൈസന്‍സ്

*പാന്‍ കാര്‍ഡ്

*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

*ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

*ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

*കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്

*പാര്‍ലമെന്റ്‌റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

*ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി കാര്‍ഡ്)

Continue Reading

Trending