gulf
തൂവെള്ളയില്‍ തിളങ്ങി ലഈബ്; ഖത്തര്‍ ലോകകപ്പിന് പ്രകാശമാനമായ തുടക്കം
പോയകാല ലോകകപ്പ് ഭാഗ്യചിഹ്നങ്ങള്‍ പൊയ്കാലുമായി വേദിയിലെത്തി ഓര്‍മ്മയുണര്‍ത്തി
അശ്‌റഫ് തൂണേരി/ദോഹ:
മരുഭൂമിക്ക് നടുവിലൊരു കൂടാരം. ദൂരെ തിരിയില്‍ തെളിയുന്നൊരു വെളിച്ചം കാണാം. പിന്നീടത് വെളിച്ചത്തിനുമേല്‍ വെളിച്ചമായി പരക്കുന്നു. കടലാഴങ്ങളില്‍ മുത്തുവാരലിനെ ഓര്‍മ്മിപ്പിച്ച് ചെണ്ട മേളം തീര്‍ക്കുന്ന കുപ്പായമിടാത്ത കലാകാരന്‍. 3 ചെണ്ടകള്‍ മുന്‍പിലും മുഖാമുഖം അല്‍പ്പം ഉയരത്തില്‍ നിര്‍ത്തിയ മറ്റൊരു ചെണ്ടയിലും അതിവേഗം കൈകൊണ്ട് താളം തീര്‍ത്തുകൊണ്ടേയിരുന്നു ആ ചെറുപ്പം.. അറബ് പൈതൃകവും ആഗോള സംസ്‌കാരവും ദൃശ്യവാങ്ങ്മയം തീര്‍ത്ത് ഇരുപത്തിരണ്ടാമത് ഫിഫ ലോകകപ്പിന് ഖത്തറിലെ അല്‍ഖോര്‍ അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍ പ്രകാശനമാനമായ ആരംഭം.
കൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം ബാധിച്ച ഖത്തറിന്റെ അത്ഭുതബാലന്‍ എന്നറിയപ്പെടുന്ന ഗാനിം അല്‍ മുഫ്താഹിനെ വേദിയിലേക്ക് കയറ്റിയത് ലോക പ്രശസ്ത അമേരിക്കന്‍ നടനും സംവിധായകനുമായ മോര്‍ഗാന്‍ ഫ്രീമാന്‍. സ്‌കൂബ ഡൈവിംഗ്, സ്‌കേറ്റ്‌ബോര്‍ഡിംഗ്, റോക്ക് ക്ലൈംബിംഗ് തുടങ്ങിയ കായിക വിനോദങ്ങളില്‍ ഇഷ്ടക്കാരനായ, ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക അംബാസിഡര്‍ പദവിയുള്ള ഗാനിം ഖുര്‍ആനിലെ രണ്ടുവരി ചൊല്ലിയായിരുന്നു തുടക്കം. ഡ്രീമേഴ്‌സ് എന്ന ശ്രവണ മധുരമായ ഗാനവുമായി ദക്ഷിണ കൊറിയന്‍ ഗായകന്‍ ജുങ്കൂക്ക് സ്‌റ്റേജിലേക്ക് കറിയപ്പോഴാണ് പൊടുന്നനെയെത്തിയ ഖത്തര്‍ ലോകകപ്പ് ഔദ്യോഗിക ഭാഗ്യചിഹ്നമായ ലഈബ് ആകാശത്തേക്കുയര്‍ന്നത്. പിന്നീട് പാട്ടും നൃത്തവുമായി അന്തരീക്ഷം താളനിബദ്ധമായി. ഇടക്ക് അറബ് ഗാനവുമായി ഖത്തറി ഗായകന്‍ ഫഹദ് അല്‍ കുബൈസി കൂടി ജുങ്കൂക്കിനൊപ്പം ചേര്‍ന്നു.
ലോകകപ്പില്‍ മത്സരിക്കുന്ന 32 രാഷ്ട്രങ്ങളുടെ പതാകകളുമായി നര്‍ത്തകര്‍ സ്‌റ്റേജിനെ വലംവെച്ചു. നടുവിലൂടെ ഖത്തര്‍, ഇക്വഡോര്‍ പതാകകള്‍ കടന്നുപോയി. പോയകാല ലോകകപ്പ് ഭാഗ്യചിഹ്നങ്ങള്‍ പൊയ്കാലുമായി വേദിയിലെത്തി ഓര്‍മ്മയുണര്‍ത്തി. പരമ്പരാഗത അറബ് ഗാനങ്ങള്‍ മുതല്‍ ഷക്കീറയുടെ വക..വക.. വരെ ആലപിക്കപ്പെട്ടത് ആയിരങ്ങള്‍ നിറകൈയ്യടികളോടെ ഏറ്റെടുത്തു. അതിനിടെ അറബ് പരമ്പരാഗത നൃത്തമായ അറാദ ചുവടുകള്‍ ഹൃദ്യമായി കടന്നുപോയിരുന്നു. ഉദ്ഘാടനച്ചടങ്ങില്‍ അളന്നുമുറിച്ച വാക്കുകളില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി എല്ലാം പറഞ്ഞു: ”വൈവിധ്യം ആഘോഷിക്കുകയെന്നത് എത്രമനോഹരമാണ്. വിഭജിക്കാനല്ല, ഉള്‍ക്കൊള്ളാനാണ് ശ്രമിക്കേണ്ടത്. ഈ ടൂര്‍ണമെന്റ് നന്മയുടെയും പ്രത്യാശയുടെയും പ്രചോദനാത്മകമായ ദിനങ്ങള്‍ നിറഞ്ഞതാകട്ടെ. ദോഹയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.” പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഹമദ് ഖലീഫ അല്‍താനി, സഊദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍സഊദ്, ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ല ബിന്‍ അല്‍ഹുസൈന്‍ രണ്ടാമന്‍, ഇന്ത്യന്‍ ഉപരാഷ്ട്രപതി ജഗദീപ് ദന്‍ഖര്‍ തുടങ്ങി ഒട്ടേറെ അറബ് അന്താരാഷ്ട്രാ നേതാക്കള്‍ ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.
മകന്‍ അമീറിന് ബാപ്പയുടെ സ്‌നേഹസമ്മാനം; മഞ്ഞ ജഴ്‌സി
ദോഹ: ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് മരുഭൂമിയിലെ ഊഷരമണ്ണില്‍ പന്തുതട്ടുന്ന കൗമാരക്കാരുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. മഞ്ഞ ജഴ്‌സിയില്‍ നീണ്ടുമെലിഞ്ഞൊരു പയ്യന്‍ അക്കൂട്ടത്തില്‍ കളിക്ക് നേതൃത്വം നല്‍കി മുന്നേറുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തിലത് പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയാണെന്ന് തോന്നി. പിന്നീട് ക്യാമറക്കണ്ണുകള്‍ അല്‍ബൈത് സ്‌റ്റേഡിയത്തിലെ രാഷ്ട്രനേതാക്കളുടെ ഭാഗത്തേക്ക്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പഴയൊരു മഞ്ഞ ജഴ്‌സിയും ഒരു പേനയും പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഹമദ് ഖലീഫ അല്‍താനിക്ക് നല്‍കുന്നു. പിതാവ് ജഴ്‌സിയില്‍ പേരു ചാര്‍ത്തി മകനത് കൈമാറുന്നു. ബാപ്പാക്ക് മകന് നല്‍കാവുന്ന മികച്ച സമ്മാനം, അതും ലോകം കാല്‍പ്പന്താവേശത്തില്‍ ഒന്നാവുമ്പോള്‍.
gulf
സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്‌സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
gulf
മദീന ബസ് ദുരന്തം: മരിച്ച 46 തീർഥാടകരുടെ ഖബറടക്കം പൂർത്തിയായി
ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്.
മദീന: മദീനയിൽ നടന്ന ഭീകര ബസ് അപകടത്തിൽ മരണപ്പെട്ട 46 പേരുടെ ഖബറടക്ക ചടങ്ങുകൾ ജന്നതുൽ ബഖീഇൽ നടന്നു. ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്. മദീന പ്രവാചക പള്ളിയിൽ നടന്ന നമസ്‌കാരത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. കൂടാതെ സൗദി സർക്കാരിന്റെ മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
മക്കയിൽ നിന്ന് ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഉടൻ തീപിടിച്ച് കത്തിനശിക്കുകയായിരുന്നു. അപകടം നടന്നത് ബദ്‌റിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന പ്രദേശത്താണ്.
ദുരന്തത്തിൽ ഹൈദരാബാദ് രാംനഗറിലെ നസീറുദ്ദീൻ ഉൾപ്പെടെയുള്ള ഒരു കുടുംബത്തിലെ 18 പേർ മരിച്ചിരുന്നു. ഒരു അത്ഭുതമായി, 25 കാരനായ അബ്ദുൽ ശുഐബ് മുഹമ്മദ് മാത്രമാണ് ജീവൻ രക്ഷിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഏകദേശം ഒരു കുടുംബം മുഴുവൻ നഷ്ടമായ ഈ വലിയ 사고 സൗദി അറേബ്യയിലെയും ഇന്ത്യയിലെയും സമൂഹങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
gulf
ബിഗ് ടിക്കറ്റ് ബിഗ് വിന്‍; 5.4 ലക്ഷം ദിര്‍ഹം സമ്മാനം നാല് പേര്‍ക്കിടയില്‍ രണ്ട് മലയാളികളും
കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്.
അബുദാബി: ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ‘ബിഗ് വിന്‍’ മത്സരത്തില്‍ 540,000 ദിര്‍ഹത്തിന്റെ സമ്മാനം നാല് വിജയികള്‍ തമ്മില്‍ പങ്കുവെച്ചു. വിജയികളില്‍ രണ്ടു പേര്‍ മലയാളികളാണ്. കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹം 110,000 ദിര്‍ഹം സ്വന്തമാക്കിയത്. ഖത്തറിലെ 34 വയസ്സുകാരനായ എന്‍ജിനീയര്‍ ഇജാസ് യൂനുസും വിജയിയായി.
പത്ത് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റില്‍ നിന്ന് ഇജാസിന് ലഭിച്ചത് 150,000 ദിര്‍ഹം. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നല്‍കാനാണ് ഇജാസിന്റെ തീരുമാനം. ഇരുവരും സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടുമെന്ന് അറിയിച്ചു. മറ്റു രണ്ടു വിജയികള്‍ അബുദാബിയില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകാരനായ ത്യാഗരാജന്‍ പെരിയസ്വാമിയും അല്‍ എയ്‌നിലെ ബംഗ്ലാദേശി പ്രവാസി മുഹമ്മദ് ഇല്യാസും ആണ്.
ഇതിനിടെ, ഈ മാസം ഒരു വീക്കിലി ഇഡ്രോ കൂടി അവശേഷിക്കുന്നുണ്ട്. നവംബര്‍ മാസത്തിലെ ഗ്രാന്‍ഡ് പ്രൈസ് 25 മില്യണ്‍ ദിര്‍ഹമാണ്. നവംബര്‍ 1 മുതല്‍ 21 വരെ ടിക്കറ്റ് വാങ്ങുന്ന 30 പേര്‍ക്ക് പ്രത്യേക ഇഡ്രോയിലൂടെ അബുദാബിയിലെ കാര്‍ റേസിങ് കണാനും ആഡംബര യോട്ട് (yacht) ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ഗ്രാന്‍ഡ് പ്രൈസ് ഡ്രോ ഡിസംബര്‍ 3നാണ്. ഇതിന് പുറമെ, പത്ത് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും. ഡ്രീം കാര്‍ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News19 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala22 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala21 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala19 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര്‍ പിടിയില്‍

