Connect with us

Video Stories

ലാലുവും നിതീഷും; ഒരപൂര്‍വ ബന്ധത്തിന്റെ കഥ

Published

on

 
പട്‌ന: ബിഹാര്‍ രാഷ്ട്രീയത്തില്‍ ദശാബ്ദങ്ങളായ രണ്ടേ രണ്ടു വന്‍തോക്കുകളേ ഉള്ളൂ. ഒന്ന്് ലാലുവും മറ്റൊന്ന് നിതീഷും. രണ്ടു പേരും അതതു പാര്‍ട്ടിയിലെ മുടിചൂടാ മന്നന്മാര്‍.
നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡിനെന്ന പോലെ, ലാലുവിന്റെ രാഷ്ട്രീയ ജനതാദളിനും പകരം വയ്ക്കാന്‍ മറ്റൊരാളില്ല. ഇപ്പോള്‍ പരസ്പരം തെറ്റിപ്പിരിഞ്ഞ് വഴിത്തിരിവെത്തി നില്‍ക്കുന്ന ഇരുവരുടെയും ബന്ധത്തിന് ദശാബ്്ദങ്ങളുടെ പഴക്കമുണ്ട്; ഇരുവരുടെയും വിദ്യാര്‍ത്ഥിക്കാലം വരെ.
പട്‌ന സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരപിക്കെയാണ് ഇരുവരും അടുക്കുന്നത്. അടിയന്തരാവാസ്ഥക്കാലത്ത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു ഇരുവരും. പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നതിന് ഇരുവരും ഒന്നിച്ച് ജയില്‍വാസവും അനുഷ്ഠിച്ചിട്ടുണ്ട്. 1990ലാണ് ലാലു സംസ്ഥാത്തിന്റെ മുഖ്യമന്ത്രിയായത്. ജനതാദള്‍ സീറ്റുകള്‍ തൂത്തുവാരിയ തെരഞ്ഞെടുപ്പായിരുന്നു അത്. അന്ന് ലാലുവിനെ വിജയത്തിന്റെ ചാണക്യന്‍ എന്നായിരുന്നു നിതീഷ് വിശേഷിപ്പിച്ചത്. നാലു വര്‍ഷത്തിന് ശേഷം പാര്‍ട്ടിയില്‍ ലാലുവിനെതിരെ ഉരുവം കൊണ്ട് വിമതരില്‍ നിതീഷെത്തിയതോടെ ഇരുവരും ഭിന്നധ്രുവങ്ങളിലായി.
1994 ജൂണ്‍ ഒന്നിന് ജനതാദള്‍ വിട്ട് നിതീഷ്, ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം സമതാ പാര്‍ട്ടി രൂപീകരിച്ചു. അതിനിടെ, 1997ല്‍ കാലിത്തീറ്റ കുംഭകോണത്തില്‍ ലാലുവിനെ കുറ്റവിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ എ.ആര്‍ കിദ്വായി അനുമതി നല്‍കിയത് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ചലനങ്ങളുണ്ടാക്കി.
ഇതോടെ ലാലുവും മാതൃകക്ഷി വിട്ടു. രാഷ്ട്രീയ ജനതാദള്‍ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി പദം ത്യജിക്കേണ്ടി വന്ന ലാലു ഭാര്യ റാബ്രി ദേവിയെ മുഖ്യമന്ത്രിയാക്കി. രണ്ടായിരത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിതീഷിന്റെ സമതാപാര്‍ട്ടിയെ തോല്‍പ്പിച്ച് ലാലു മധുരപ്രതികാരം ചെയ്തു. റാബ്രി ദേവിയായിരുന്നു മുഖ്യമന്ത്രിയെങ്കിലും ലാലുവായിരുന്നു യഥാര്‍ത്ഥ മുഖ്യന്‍. ഇതിനിടെ, ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ സമതാപാര്‍ട്ടിയുമായി ലയിച്ച് ജനതാദള്‍ യുണൈറ്റഡ് രൂപീകരിക്കപ്പെട്ടു.
പിന്നാലെ വന്ന 2005ലെ തെരഞ്ഞെടുപ്പില്‍ പക്ഷേ ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ല. തൂക്കുസഭയ്ക്ക് ശേഷം രാഷ്ട്രപതി ഭരണം വന്നു. അതിനു ശേഷം 2005ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് നിതീഷ് കുമാര്‍ ബി.ജെ.പി പിന്തുണയോടെ ആദ്യമായി അധികാരത്തിലെത്തിയത്.
2010ല്‍ വീണ്ടും നിതീഷ് അധികാരമേറി. അതിനിടെ, 2013ല്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചര്‍ച്ചകള്‍ ന്യൂഡല്‍ഹിയില്‍ വട്ടമിട്ടു. അത്തരമൊരു പദ്ധതി മനസ്സിലുണ്ടായിരുന്ന നിതീഷ് 17 വര്‍ ഷ ത്തെ എന്‍.ഡി.എ ബന്ധം അവസാനിപ്പിച്ച് സഖ്യം വിട്ടു. അടിസ്ഥാനമൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല എന്നായിരുന്നു പ്രഖ്യാപനം.
സഖ്യം വിട്ടതിന്റെ ചുവടുപിടിച്ച് ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസത്തെ കോണ്‍ഗ്രസ് പിന്തുണയോടെ ജെ.ഡി.യു അതിജീവിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. 40 ലോക്‌സഭാ സീറ്റില്‍ രണ്ടിടത്ത് മാത്രമാണ് ജെ.ഡി.യുവിന്് വിജയിക്കാനായിരുന്നത്.
എന്‍.ഡി.എ സഖ്യത്തിന് 28 സീറ്റു കിട്ടി. 2014 ജൂലൈ 27ന് മഹാസഖ്യം പ്രഖ്യാപിക്കപ്പെട്ടു. ബി. ജെ.പിക്കെതിരെ ആര്‍. ജെ. ഡി യും കോണ്‍ഗ്രസും ഒന്നിച്ചു. 2015 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 243 സീറ്റില്‍ 178 ഇടത്ത് വിജയിച്ചാണ് മഹാസഖ്യം അധികാരത്തിലെത്തിയത്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ലാലു, പ്രഖ്യാപിച്ച പോലെ നിതീഷിന് തന്നെ മുഖ്യമന്ത്രി പദം നല്‍കി. താനാണ് നിതീഷിനെ മുഖ്യമന്ത്രിയാക്കിയത് എന്ന് പലപ്പോഴും പ്രഖ്യാപിക്കുകയും ചെയ്തു.

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending