Connect with us

More

ലെസ്റ്ററിന് വീണ്ടും ജയം, യുനൈറ്റഡിന് സമനില, ആര്‍സനലിനെ തകര്‍ത്ത് ലിവര്‍പൂള്‍

Published

on

ലണ്ടന്‍: കോച്ച് ക്ലോഡിയോ റാനിയേരിയെ പുറത്താക്കിയതിനു ശേഷം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇംഗ്ലീഷ് ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിക്കു ജയം. കഴിഞ്ഞയാഴ്ച ലിവര്‍പൂളിനെ വീഴ്ത്തിയ ലെസ്റ്റര്‍ ഇന്നലെ ഹള്‍ സിറ്റിയെയാണ് ഒന്നിനെതിരെ മൂന്നു ഗോൡന് വീഴ്ത്തിയത്. ദുര്‍ബലരായ എ.എഫ്.സി ബോണ്‍മത്തിനെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനില വഴങ്ങിയപ്പോള്‍ ആര്‍സനലിനെ 3-1ന് വീഴ്ത്തി ലിവര്‍പൂള്‍ പോയിന്റ് ടേബിളില്‍ പുരോഗതി നേടി.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഹള്ളിനെതിരെ ലെസ്റ്ററിന്റെ തിരിച്ചുവരവ്. 14-ാം മിനുട്ടില്‍ സാം ക്ലുക്കാസ് ഹള്ളിനെ മുന്നിലെത്തിച്ചപ്പോള്‍ 27, 59 മിനുട്ടുകളില്‍ ക്രിസ്റ്റിയന്‍ ഫുച്‌സും റിയാദ് മെഹ്‌റസും ലെസ്റ്ററിനെ മുന്നിലെത്തിച്ചു. 90-ാം മിനുട്ടില്‍ ഹഡില്‍സ്റ്റന്റെ സെല്‍ഫ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

90-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് തുലച്ചതാണ് യുനൈറ്റഡിന് തിരിച്ചടിയായത്. 23-ാം മിനുട്ടില്‍ മാര്‍കോസ് റോഹോയിലൂടെ യുനൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 40-ാം മിനുട്ടില്‍ ജോഷ്വ കിങിലൂടെ ബോണ്‍മത്ത് ഒപ്പമെത്തി. ആദ്യപകുതിയുടെ അവസാനത്തില്‍ ആന്‍ഡ്ര്യൂ സുര്‍മാന്‍ ചുവപ്പുകാര്‍ഡ് കണ്ടതോടെ ബോണ്‍മത്തിന്റെ ആളെണ്ണം കുറഞ്ഞെങ്കിലും അത് മുതലെടുക്കാന്‍ മുന്‍ ചാമ്പ്യന്മാര്‍ക്കായില്ല.

റോബര്‍ട്ടോ ഫിര്‍മിനോ, സദിയോ മാനെ, ജ്യോര്‍ജിനിയോ വിനാല്‍ദം എന്നിവരാണ് ആര്‍സനലിനെതിരെ ലിവര്‍പൂളിനു വേണ്ടി സ്‌കോര്‍ ചെയ്തത്. ഡാനി വെല്‍ബക്ക് സന്ദര്‍ശകരുടെ ആശ്വാസ ഗോള്‍ നേടി.

26 മത്സരത്തില്‍ നിന്ന് 63 പോയിന്റോടെ ചെല്‍സിയാണ് പ്രീമിയര്‍ ലീഗില്‍ മുന്നിലുള്ളത്. അത്രയും മത്സരങ്ങളില്‍ നിന്ന് 53 പോയിന്റുള്ള ടോട്ടനം ആണ് രണ്ടാം സ്ഥാനത്ത്. 27 മത്സരങ്ങളില്‍ നിന്ന് 52 പോയിന്റുമായി ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. 25 മത്സരം കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി 52 പോയിന്റോടെ നാലാം സ്ഥാനത്താണ്.

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending