india
നോക്കാം ഐ.പി.എല്‍ താരലേലത്തിലെ രണ്ട് കോടിക്കാരെ
അടുത്ത മാസം 12, 13 തിയ്യതികളില്‍ ബെംഗളൂരുവിലാണ് മെഗാലേലം.
രണ്ട് കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍,49 പേരാണ് ഇതില്‍ ഉള്ളത്
ഇന്ത്യ: ആര്.അശ്വിന്, യൂസവേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍, ശിഖര്‍ ധവാന്, ശ്രേയാംസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, ഇഷാന് കിഷന്, ഭുവനേശ്വര്‍ കുമാര്‍, ദേവ്ദത്ത് പടിക്കല്‍, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, സുരേഷ് റൈന, അമ്പാട്ട് റായിഡു, മുഹമ്മദ് ഷമി, ഷാര്‍ദ്ദൂല്‍ ഠാക്കൂര്‍, റോബിന് ഉത്തപ്പ, ഉമേഷ് യാദവ്. വിദേശ താരങ്ങള്‍: മുജീബ് സദ്രാന്, ആഷ്ടണ്‍ ആഗര്‍, നതാന്‍ കൗള്‍ട്ടര്‍ നിലേ, പാറ്റ് കമിന്‍സ്, ജോഷ് ഹേസില്‍വുഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാത്യു വെയിഡെ, ഡേവിഡ് വാര്‍ണര്‍, ആദം സാംപ, ഷാക്കിബ് അല്‍ ഹസന്, മുസ്താഫിസുര്‍ റഹ്മാന്, സാം ബില്ലിംഗ്സ്, സാഖിബ് മഹമൂദ്, ക്രിസ് ജോര്‍ദ്ദാന്‍, ക്രെയിഗ് ഓവര്ടണ്, ആദില്‍ റഷീദ്, ജാസോണ്‍ റോയ്, ജെയിംസ് വിന്‍സ്, ഡേവിഡ് വില്ലി, മാര്‍ക് വുഡ്, ട്രെന്‍ഡ് ബൗള്‍ട്ട്, ലോക്കി ഫെര്ഗൂസണ്, ക്വിന്റണ്‍ ഡി കോക്ക്, മര്‍ച്ചന്റ് ഡി ലാന്‍ഗേ, ഫാഫ് ഡുപ്ലസി, കാഗിസോ റബാദ, ഇംറാന്‍ താഹിര്‍, ഫാബിയന്‍ അലന്, ഡ്വിന്‍ ബ്രാവോ, ഇവാന്ഡ ലൂയിസ്, ഒദിയാന് സ്മിത്ത്.
ഒന്നര കോടിക്കാര്‍
ഒന്നര കോടിക്കായി രജിസ്ട്രര്‍ ചെയ്തവര്‍ ഇവരാണ്: അമിത് മിശ്ര, ഇഷാന്ത് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, അരോണ്‍ ഫിഞ്ച്, ക്രിസ് ലിന്, നതാന്‍ ലിയോണ്‍, കെയിന്‍ റിച്ചാര്ഡ്സണ്, ജോണി ബെയര്‍സ്റ്റോ, അലക്സ് ഹെയില്‍സ്, ഇയാന്‍ മോര്ഗന്, ഡേവിഡ് മലാന്, ആദം മില്‍നെ, കോളിന് മണ്‍റോ, ജിമ്മി നിഷം, ഗ്ലെന്‍ ഫിലിപ്സ്, ടീം സൗത്തി, കോളിന് ഇന്‍ഗ്രാം, ഷിംറോണ്‍ ഹെത്തിമര്‍, ജാസോണ്‍ ഹോള്‍ഡര്‍, നിക്കോളാസ് പുരാന്.
ഒരു കോടിക്കാര്‍
പിയുഷ് ചാവ്ല, കേദാര്‍ ജാദവ്, പ്രതീഷ് കൃഷ്ണ, ടി നടരാജന്, മനീഷ് പാണ്ഡെ, അജിങ്ക്യ രഹാനേ, നിതീഷ് റാണ, വൃദ്ധിമാന്‍ സാഹ, കുല്‍ദീപ് യാദവ്, ജയന്ത് യാദവ്, മുഹമ്മദ് നബി, ജെയിംസ് ഫോള്‍ക് നര്, മോയിസസ് ഹെന്‍ട്രിക്സ്, മാര്‍നസ് ലബുഷാനേ, റിലേ മെര്ദിത്, ജോഷ് ഫിലിപ്സ്, ഡിയാര്കെ ഷോര്‍ട്ട്, ആന്‍ഡ്ര്യു ടൈ, ഡാന്‍ ലോറന്‍സ്, ലിയാം ലിവിങ്സ്റ്റണ്, കൈല്‍ മില്‍സ്, ഒലെ പോപ്പ്, ഡിവോണ്‍ കോണ്‍വേ, കോളിന് ഡി ഗ്രാന്‍ഡ്ഹോമെ, മിച്ചല്‍ സാന്റര്‍, ഐദന് മാര്‍ക്റാം, റിലേ റോസോ, ടബരിസ് ഷംസി, റാസി വാന്ഡര്ഡുസന്, വനിദു ഹസരംഗ, റോസ്റ്റണ്‍ ചേസ്, ഷെര്ടണ് റുഥര്‍ഫോര്‍ഡ്
മുംബൈ: ക്രിസ് ഗെയിലിന് ഐ.പി.എല്‍ മടുത്തോ…? പുതിയ ഐ.പി.എല്‍ സീസണിനുള്ള താര ലേല രജിസ്ട്രേഷനില്‍ കരീബിയക്കാരനില്ല. രണ്ട് കോടി അടിസ്ഥാന വിലയുള്ള 49 പേരുടെ പട്ടിക പുറത്ത് വന്നപ്പോള്‍ അതില്‍ ഉള്‍പ്പെടാത്ത പ്രമുഖ പേരും വിന്ഡീസുകാരന്റേതാണ്. ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്, ഇംഗ്ലീഷുകാരായ ബെന്‍ സ്റ്റോക്സ്, സാം കറന്, ജോഫ്രെ ആര്‍ച്ചര്‍, ക്രിസ് വോഗ്സ് തുടങ്ങിയവരുടെ പേരുകളും കാണുന്നില്ല. ഇവരില്‍ പലരും പരുക്കിന്റെ പിടിയിലാണ്. അതേ സമയം ഡേവിഡ് വാര്‍ണര്‍ ഉള്‍പ്പെടെയുള്ള വെടിക്കെട്ടുകാരെല്ലാം പട്ടികയിലുണ്ട്. കൊച്ചിക്കാരന് ശ്രീശാന്തും പേര് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. രണ്ട് കോടിയുടെ അടിസ്ഥാന വിലയില്‍ പട്ടികയില്‍ വന്നിരിക്കുന്നവരില്‍ ആര്.അശ്വിന്, ശ്രേയാംസ് അയ്യര്‍, ശിഖര്‍ ധവാന്, ഇഷാന് കിഷന്, സുരേഷ് റൈന, പാറ്റ് കമിന്‍സ്, ആദം സാംപ, സ്റ്റീവന്‍ സ്മിത്ത്, ഷാക്കീബ് അല്‍ ഹസന്, മാര്‍ക് വുഡ്, ട്രെന്‍ഡ് ബോള്‍ട്ട്, ഫാഫ് ഡുപ്ലസി, ക്വിന്റണ്‍ ഡി കോക്ക്, കാഗിസോ റബാദ, ഡ്വിന്‍ ബ്രാവോ എന്നിവരെല്ലാമുണ്ട്. 17 ഇന്ത്യന്‍ താരങ്ങള്‍ക്കാണ് അടിസ്ഥാന വില പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. 32 വിദേശ താരങ്ങള്‍ക്കും. മൊത്തം 1214 താരങ്ങളെയാണ് ലേലത്തിനായി രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 270 പേര് രാജ്യാന്തര ക്രിക്കറ്റിലുള്ളവരാണ്. 312 പേര് രാജ്യാന്തര രംഗത്തില്ലാത്തവരാണെങ്കില് 41 പേര് അസോസിയേറ്റഡ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഈ താരപട്ടിക പത്ത് ടീമുകള്‍ക്കായി നല്‍കിയിട്ടുണ്ട്. അടുത്ത മാസം 12, 13 തിയ്യതികളില്‍ ബെംഗളൂരുവിലാണ് മെഗാലേലം. ഇതിന് മുമ്പായി താരങ്ങളുടെ രജിസ്ട്രേഷന് പട്ടിക വെട്ടിച്ചുരുക്കും.
ഇത്തവണ താരലേലത്തില്‍ വലിയ മാറ്റങ്ങളുണ്ട്. 2018 ന് ശേഷം ആദ്യമായി നടക്കുന്ന മെഗാ താര ലേലമെന്നതിനേക്കാള് പുതിയ രണ്ട് ടീമുകള്‍ കൂടി വന്നതോടെ ലേല ടേബിളില്‍ ആവേശം വര്‍ധിക്കും. നിലവിലെ എട്ട് ടീമുകളെ കൂടാതെ അഹമ്മദാബാദ്, ലക്നൗ ടീമുകളാണ് ഇത്തവണ ലേലത്തിനെത്തുന്ന കന്നിക്കാര്. മുഖ്യ താരങ്ങളെ നിലനിര്‍ത്തുന്നതിനായി ഇതിനകം 338 കോടി എട്ട് ടീമുകളും ചെലവഴിച്ചിട്ടുണ്ട്. അടിസ്ഥാന താരങ്ങളായി 33 പേരെ ഈ ടീമുകള്‍ ഇതിനകം സ്വന്തമാക്കിയിട്ടുമുണ്ട്.
india
വ്യാജ ഷെയര്‍ ട്രേഡിങ് വഴി വന്‍ തട്ടിപ്പ്; തമിഴ്നാട് സ്വദേശി അറസ്റ്റില്‍
തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.
തൃശൂര്‍: വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പ് നടത്തി അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്നാട് കാഞ്ചീപുരം ഷോലിംഗ നെല്ലൂര്‍ സ്വദേശിയായ നവീന്‍ കുമാര്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് പിടിയില്‍. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. കടുപ്പശ്ശേരി പേങ്ങിപറമ്പിലെ അലക്സ് പി.കെയില്‍ നിന്ന് ഷെയര്‍ ട്രേഡിങ് കാരണമായി 49,64,430 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് തട്ടിയെടുത്തതിലാണ് ഇയാള്‍ പ്രതിയായത്. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ തട്ടിപ്പിലൂടെ നേടിയ പണത്തില്‍പ്പെട്ട എട്ട് ലക്ഷം രൂപ ക്രെഡിറ്റ് ആയതായി അന്വേഷണ സംഘം കണ്ടെത്തി, തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയതിന് മലപ്പുറം അരീക്കോട്, മലപ്പുറം താനൂര്‍, ആലപ്പുഴ, കോഴിക്കോട് റൂറല്‍, കോയമ്പത്തൂര്‍ കിണ്ണത്ത് കടവ്, നാമക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ സുജിത്ത് പി.എസ്, ജി.എസ്.ഐമാരായ അശോകന് ടി.എന്‍, ഗ്ലാഡിന് എന്നിവര്‍ ഉള്‍പ്പെട്ടു.
india
സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ വച്ച് ഭക്ഷണം കഴിച്ചു; അര്‍ധനഗ്നനായി ബസ് ഓടിച്ച ഡ്രൈവര്‍ സസ്പെന്‍ഷനില്‍
വെള്ള ഷോര്‍ട്ട്സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്.
ജയ്പൂര്‍: സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ ബോക്സ് വച്ച് ഭക്ഷണം കഴിച്ചും അര്‍ധനഗ്നനായി ബസ് ഓടിച്ചും നടത്തിയ ഗുരുതര അശ്രദ്ധയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് രാജസ്ഥാന് റോഡ്വേസ് ഡ്രൈവര്‍ പരസ്മല്‍ സസ്പെന്‍ഷനില്‍. വെള്ള ഷോര്‍ട്ട്സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്. അജ്മീറില്‍ നിന്നും കോട്ടയിലേക്ക് നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാരുമായി പോയ ബസിലായിരുന്നു സംഭവം. സ്റ്റിയറിംഗില്‍ വെച്ചിരുന്ന ടിഫിന്‍ ബോക്സില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ബസ് അശ്രദ്ധമായി നിയന്ത്രിക്കയും ചെയ്യുന്നതാണ് വീഡിയോയില്‍ രേഖപ്പെടുത്തിയത്. ആദ്യം ഷര്‍ട്ടും പൈജാമയും ധരിച്ചിരുന്നെങ്കിലും പിന്നീട് രണ്ടും ഊരിമാറ്റി ഷോര്‍ട്ട്സ് മാത്രം ധരിച്ചാണ് അദ്ദേഹം വാഹനം ഓടിച്ചത്. ബസില്‍ ഉച്ചത്തില്‍ ബോളിവുഡ് ഗാനം പ്ലേ ചെയ്തുകൊണ്ടിരുന്നതും യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ഡ്രൈവര്‍ പതിവായി അനാചാരമായ രീതിയില്‍ വസ്ത്രം ധരിക്കാറുണ്ടെന്നും അനുചിതമായി പെരുമാറാറുണ്ടെന്നും യാത്രക്കാരാണ് അധികാരികളെ അറിയിച്ചത്. വീഡിയോയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യൂണിഫോം ധരിക്കാത്തതും നിരുത്തരവാദപരമായ പെരുമാറ്റവുമാണ് സസ്പെന്‍ഷനിലേക്ക് നയിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അജ്മേരു ഡിപ്പോയിലായിരുന്നു പരസ്മല്‍ ഡെപ്യൂട്ടേഷന്. യഥാര്‍ത്ഥ നിയമനം പ്രതാപ്ഗഡ് ഡിപ്പോയിലാണ്. വിഷയത്തില്‍ നടപടിയെടുക്കാന്‍ പ്രതാപ്ഗഡ് ഡിപ്പോ മാനേജര്‍ക്ക് കത്ത് അയച്ചിട്ടുണ്ടെന്നും ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അജ്മേര്‍ ഡിപ്പോ ചീഫ് മാനേജര്‍ രവി ശര്‍മ് അറിയിച്ചു.
Health
അമീബിക് മസ്തിഷ്ക ജ്വര ഭീഷണി; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക
ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.
ബെംഗളൂരു: അമീബിക് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അടിയന്തര നിര്‍ദേശങ്ങള്‍ നല്കി. പ്രത്യേകിച്ച് കെട്ടിക്കിടക്കുന്ന ജലസ്രോതസുകളിലും കുളങ്ങളിലുമുള്ള കുളിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം സ്ഥലങ്ങളില്‍ കുളിക്കുമ്പോള്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ, മൂക്ക് പൂര്‍ണ്ണമായി അടച്ച് പിടിക്കുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശം. മലിനജലത്തില്‍ മുങ്ങുകയോ കുളിക്കുകയോ ഒഴിവാക്കണമെന്നും, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തത്ക്ഷണം ആശുപത്രിയില്‍ ചികിത്സ തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അതേസമയം, കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കണമെന്ന് കര്‍ണാടക സ്റ്റേറ്റ് ട്രാവല്‍ ഓണേഴ്സ് അസോസിയേഷന് കേരള സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചു. മണ്ഡല മകരവിളക്ക് സീസണില്‍ പ്രത്യേക ഇളവ് നല്‍കണമെന്ന ആവശ്യവുമായി മുഖ്യ മന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിനും സംഘടന കത്തയച്ചിട്ടുണ്ട്. ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala13 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala13 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala16 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala10 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala14 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

