Connect with us

kerala

ലൈഫ് മിഷന്‍: ചിറ്റൂര്‍ വെള്ളപ്പന കോളനിക്കാരോടുള്ള സര്‍ക്കാര്‍ വഞ്ചനക്ക് ആറാണ്ട്

കോടികള്‍ മുടക്കി വാര്‍ഷികാഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ ഇടതു സര്‍ക്കാരിന്റെ കൊടുംവഞ്ചനയുടെ കഥയാണ് ചിറ്റൂര്‍ വെള്ളപ്പന കോളനിക്കാര്‍ക്ക് പറയാനുള്ളത്.

Published

on

പാലക്കാട്: കോടികള്‍ മുടക്കി വാര്‍ഷികാഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ ഇടതു സര്‍ക്കാരിന്റെ കൊടുംവഞ്ചനയുടെ കഥയാണ് ചിറ്റൂര്‍ വെള്ളപ്പന കോളനിക്കാര്‍ക്ക് പറയാനുള്ളത്. ലൈഫ് മിഷനുവേണ്ടി സ്വന്തംവീടുകളില്‍ നിന്നും 17 കടുംബങ്ങളെ കുടിയിറക്കപ്പെട്ട നോവിന്റെ കഥ. 2017 ഏപ്രില്‍ 27 നാണ് അന്നത്തെ മന്ത്രി കെ.ടി ജലീല്‍ വെള്ളപ്പനയില്‍ ഫ്‌ളാറ്റ് മോഡലില്‍ ലൈഫ് പ്രഖ്യാപനം നടത്തിയത്. ഇതേവര്‍ഷം തന്നെ മെയ് 28ന് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കെട്ടിഘോഷിച്ച് മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ നടന്നു. ആറുമാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുരുന്നു വാഗ്ദാനം. എന്നാലിപ്പോള്‍ ആറുവര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണ പ്രവൃത്തികള്‍ എങ്ങുമെത്തിയിട്ടില്ല. സര്‍ക്കാരിന്റെ ലൈഫ് മിഷനില്‍ വിശ്വാസമര്‍പ്പിച്ച കുടുംബങ്ങള്‍ സമീപത്തെ തന്നെ കനാലിന്റെ ഓരങ്ങളിലും റോഡരികുകളില്‍ ഷെഡ്ഡ് കെട്ടിയും മറ്റു ചിലര്‍ വാടക വീടുകളിലുമാണ് കഴിഞ്ഞുകൂടുന്നത്. ഇതിനിടയില്‍ പലരും രോഗം പിടിപെട്ട് മരണത്തിനും കീഴടങ്ങി. ചൂടും മഴയും തരണം ചെയ്താലും സ്വന്തമായൊരു വീട് ലഭിക്കുമെന്ന വിശ്വാസമാണവര്‍ക്ക് ഇപ്പോഴുമുള്ളത്.

5.19 കോടി ചിലവില്‍ അഞ്ച് നിലയുള്ള ഫ്‌ളാറ്റാണ് നിര്‍മിക്കുന്നത്. പെട്ടെന്ന് നിര്‍മാണം പൂര്‍ത്തിയാക്കാനായി എല്‍.ജി.എസ്.എഫ് (ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിം) സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഉരുക്കിന്റെ ഫ്രെയിമില്‍ ഷീറ്റുകള്‍ വെച്ചുപിടിപ്പിച്ചുള്ള നിര്‍മാണരീതിയാണിത്. പലതവണ ടെന്റര്‍ മാറ്റിയും മറ്റു സാങ്കേതിക കാരണങ്ങള്‍ക്കുമൊടുവില്‍ 2019 ഡിസംബറില്‍ തെലുങ്കാനയിലെ കമ്പനി ടെന്റര്‍ സ്വീകരിച്ചിരുന്നെങ്കിലും നിര്‍മാണം തുടങ്ങാന്‍ പിന്നെയും ഒരുവര്‍ഷമെടുത്തു. ഇതിനിടെ സര്‍ക്കാര്‍ യഥാസമയം ഫണ്ട് നല്‍കാത്തതിനാല്‍ കമ്പനി നിര്‍മാണം നിര്‍ത്തിവെച്ചു. പിന്നീട് പ്രതിപക്ഷ സംഘടനകള്‍ ശക്തമായ സമരത്തെ തുടര്‍ന്നാണ് വീണ്ടും പ്രവൃത്തി തുടങ്ങിയത്. ഇപ്പോഴാകട്ടെ പദ്ധതി പ്രദേശം കാടുപിടിച്ചു കിടക്കുകയാണ്. ഫ്‌ളാറ്റ് നിര്‍മാണം പൂര്‍ത്തിയായാല്‍ തന്നെ ഈ വീടുകള്‍ വാസയോഗ്യല്ലെന്നാണ് പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ രീതി കേരളീയ കാലാവസ്ഥക്ക് യോജിച്ചതല്ലെന്നും പരാതിയുണ്ട്. ലൈഫ് മിഷനില്‍ കണക്കുകള്‍ പെരുപ്പിച്ച് സര്‍ക്കാര്‍ നടത്തുന്ന പൊള്ളത്തരങ്ങള്‍ക്ക് ചിറ്റൂരിലെ വെള്ളപ്പന കോളനി മികച്ച ഉദാഹരണമായി മാറിയിരിക്കുകയാണ്.

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending