Connect with us

Culture

തണ്ണീര്‍ത്തട നിയമമല്ല, ഇത് കണ്ണീര്‍ത്തടം: എം.ഉമ്മര്‍

Published

on

 

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തെ സര്‍ക്കാര്‍ കണ്ണീര്‍ത്തടമാക്കിയെന്ന് എം. ഉമ്മര്‍. ആദര്‍ശത്തിന്റെ പരിവേശവുമായി നടക്കുന്ന സി.പി.ഐക്കാര്‍ ആ മുഖംമൂടി അഴിച്ചുവെക്കുകയാണ് വേണ്ടെതെന്നും നിയമസഭയില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ബില്‍ ചര്‍ച്ചയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാനുള്ള നിയമമാണ് നിയമം ഭേദഗതി ചെയ്യുന്നതിലൂടെ സര്‍ക്കാര്‍ അട്ടിമറിച്ചത്. 2008ല്‍ വി.എസ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് എങ്ങനെ കഴിഞ്ഞെന്നാണ് താന്‍ അത്ഭുതപ്പെടുന്നത്. ശ്രീനിവാസനും കെ.ടി ജേക്കബും കെ.പി രാജേന്ദ്രനും അടക്കമുള്ള റവന്യൂമന്ത്രിമാര്‍ സി.പി.ഐക്കുണ്ടായിരുന്നു. അവരൊക്കെ അവരുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാലിപ്പോള്‍ റവന്യൂമന്ത്രിയും സി.പിഐയും സി.പി.എമ്മിന് കീഴടങ്ങിയിരിക്കുന്നു. സബ്ജക്ട് കമ്മിറ്റിയില്‍ വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ ബില്ലാണിത്. ഭരണകക്ഷി അംഗങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പരിശോധിച്ചാല്‍ പോലും നിയമം ഭേദഗതി ചെയ്യുമ്പോഴുണ്ടാകുന്ന അപകടം വ്യക്തമാകും. 30 ക്ലോസില്‍ 14ഉം ഭേദഗതി ചെയ്തിരിക്കുന്നു. സി.പി.ഐയുടെ മുല്ലക്കര രത്‌നാകരനെ പോലുള്ള എം.എല്‍.എമാര്‍ ഒ.എന്‍.വിയുടെയും സുഗതകുമാരി ടീച്ചറുടെയും അയ്യപ്പപണിക്കരുടെയും കവിതകള്‍ ഉദ്ധരിച്ച് പരിസ്ഥിതി സ്‌നേഹം പ്രകടിപ്പിക്കുന്നവരാണ്. ഇപ്പോള്‍ ഈ നിയമം അട്ടിമറിക്കുമ്പോള്‍ അവര്‍ അതിനൊപ്പം ഉറച്ചുനില്‍ക്കുകയാണോയെന്നും ഉമ്മര്‍ ചോദിച്ചു.
ഓര്‍ഡിനന്‍സ് കൊണ്ടുവന്നിട്ട് പത്തുമാസമായി. എന്ത് നേട്ടമാണുണ്ടായതെന്ന് വ്യക്തമാക്കണം. പത്തുമാസത്തിനിടെ കേരളത്തില്‍ ധാരാളം നെല്‍വയലുകള്‍ നികത്തപ്പെട്ടു. പ്രധാനപ്പെട്ട നാലിടത്ത് ഏക്കറുകണക്കിന് നികത്തിയെടുത്തു. എന്ത് അത്യാവശ്യ സാഹചര്യത്തിലാണ് ഇത്തരമൊരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് എന്ന് വ്യക്തമല്ല. ആരെ സംരക്ഷിക്കാനായിരുന്നു ഇതെന്നും അറിയില്ല. സര്‍ക്കാരിന്റെ ആവശ്യത്തിനല്ലാതെ നികത്തപ്പെട്ട ഭൂമി തിരിച്ചെടുക്കാനാകുമോ. ഇത് ജനങ്ങളെ പറ്റിക്കാനുള്ള തീരുമാനമാണെങ്കില്‍ സമൂഹത്തില്‍ ഇത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. ‘വിജ്ഞാപനം ചെയ്യാത്ത ഭൂമി’യെന്ന് പേരിട്ട് ജനത്തെ പറ്റിക്കുകയാണ്. കുഞ്ഞുമാളുവിനെ കുട്ടിമാളുവെന്ന് പേരുമാറ്റിയതു പോലെയാണിത്. പേര് മാത്രമേ മാറുന്നുള്ളൂ. എല്‍.ഡി.എഫിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും അഴിമതിക്ക് കളമൊരുക്കാനുമാണ് ഈ നിയമഭേദഗതി. എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാനാവില്ലെന്ന് സി.പി.ഐക്കാര്‍ ഓര്‍ക്കണം.
താനിവിടെ പറയുന്നത് മുസ്‌ലിം ലീഗിന്റെ അഭിപ്രായമാണ്. സി.പി.ഐയുടെ അഭിപ്രായം എന്താണെന്ന് നിയമസഭയില്‍ പറയാന്‍ മുതിര്‍ന്ന അംഗം സി. ദിവാകരന്‍ തയാറാകണം. ഈ നിയമം പാസാക്കുന്നവര്‍ അനുഭവിക്കേണ്ടിവരും.
പൊതുതാല്‍പര്യ ഹര്‍ജി നല്‍കാനുള്ള അവകാശം പോലും നിഷേധിച്ചുകൊണ്ടാണ് ഈ ഭേദഗതികള്‍ നടപ്പിലാക്കുന്നത്. ഇത് പൗരാവകാശങ്ങളുടെ മേലുള്ള വെല്ലുവിളിയാണെന്നും മൗലികാവകാശ ധ്വംസനമാണെന്നും ഉമ്മര്‍ നിയമസഭയില്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending