Connect with us

Culture

തണ്ണീര്‍ത്തട നിയമമല്ല, ഇത് കണ്ണീര്‍ത്തടം: എം.ഉമ്മര്‍

Published

on

 

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തെ സര്‍ക്കാര്‍ കണ്ണീര്‍ത്തടമാക്കിയെന്ന് എം. ഉമ്മര്‍. ആദര്‍ശത്തിന്റെ പരിവേശവുമായി നടക്കുന്ന സി.പി.ഐക്കാര്‍ ആ മുഖംമൂടി അഴിച്ചുവെക്കുകയാണ് വേണ്ടെതെന്നും നിയമസഭയില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ബില്‍ ചര്‍ച്ചയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാനുള്ള നിയമമാണ് നിയമം ഭേദഗതി ചെയ്യുന്നതിലൂടെ സര്‍ക്കാര്‍ അട്ടിമറിച്ചത്. 2008ല്‍ വി.എസ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് എങ്ങനെ കഴിഞ്ഞെന്നാണ് താന്‍ അത്ഭുതപ്പെടുന്നത്. ശ്രീനിവാസനും കെ.ടി ജേക്കബും കെ.പി രാജേന്ദ്രനും അടക്കമുള്ള റവന്യൂമന്ത്രിമാര്‍ സി.പി.ഐക്കുണ്ടായിരുന്നു. അവരൊക്കെ അവരുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാലിപ്പോള്‍ റവന്യൂമന്ത്രിയും സി.പിഐയും സി.പി.എമ്മിന് കീഴടങ്ങിയിരിക്കുന്നു. സബ്ജക്ട് കമ്മിറ്റിയില്‍ വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ ബില്ലാണിത്. ഭരണകക്ഷി അംഗങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പരിശോധിച്ചാല്‍ പോലും നിയമം ഭേദഗതി ചെയ്യുമ്പോഴുണ്ടാകുന്ന അപകടം വ്യക്തമാകും. 30 ക്ലോസില്‍ 14ഉം ഭേദഗതി ചെയ്തിരിക്കുന്നു. സി.പി.ഐയുടെ മുല്ലക്കര രത്‌നാകരനെ പോലുള്ള എം.എല്‍.എമാര്‍ ഒ.എന്‍.വിയുടെയും സുഗതകുമാരി ടീച്ചറുടെയും അയ്യപ്പപണിക്കരുടെയും കവിതകള്‍ ഉദ്ധരിച്ച് പരിസ്ഥിതി സ്‌നേഹം പ്രകടിപ്പിക്കുന്നവരാണ്. ഇപ്പോള്‍ ഈ നിയമം അട്ടിമറിക്കുമ്പോള്‍ അവര്‍ അതിനൊപ്പം ഉറച്ചുനില്‍ക്കുകയാണോയെന്നും ഉമ്മര്‍ ചോദിച്ചു.
ഓര്‍ഡിനന്‍സ് കൊണ്ടുവന്നിട്ട് പത്തുമാസമായി. എന്ത് നേട്ടമാണുണ്ടായതെന്ന് വ്യക്തമാക്കണം. പത്തുമാസത്തിനിടെ കേരളത്തില്‍ ധാരാളം നെല്‍വയലുകള്‍ നികത്തപ്പെട്ടു. പ്രധാനപ്പെട്ട നാലിടത്ത് ഏക്കറുകണക്കിന് നികത്തിയെടുത്തു. എന്ത് അത്യാവശ്യ സാഹചര്യത്തിലാണ് ഇത്തരമൊരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് എന്ന് വ്യക്തമല്ല. ആരെ സംരക്ഷിക്കാനായിരുന്നു ഇതെന്നും അറിയില്ല. സര്‍ക്കാരിന്റെ ആവശ്യത്തിനല്ലാതെ നികത്തപ്പെട്ട ഭൂമി തിരിച്ചെടുക്കാനാകുമോ. ഇത് ജനങ്ങളെ പറ്റിക്കാനുള്ള തീരുമാനമാണെങ്കില്‍ സമൂഹത്തില്‍ ഇത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. ‘വിജ്ഞാപനം ചെയ്യാത്ത ഭൂമി’യെന്ന് പേരിട്ട് ജനത്തെ പറ്റിക്കുകയാണ്. കുഞ്ഞുമാളുവിനെ കുട്ടിമാളുവെന്ന് പേരുമാറ്റിയതു പോലെയാണിത്. പേര് മാത്രമേ മാറുന്നുള്ളൂ. എല്‍.ഡി.എഫിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും അഴിമതിക്ക് കളമൊരുക്കാനുമാണ് ഈ നിയമഭേദഗതി. എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാനാവില്ലെന്ന് സി.പി.ഐക്കാര്‍ ഓര്‍ക്കണം.
താനിവിടെ പറയുന്നത് മുസ്‌ലിം ലീഗിന്റെ അഭിപ്രായമാണ്. സി.പി.ഐയുടെ അഭിപ്രായം എന്താണെന്ന് നിയമസഭയില്‍ പറയാന്‍ മുതിര്‍ന്ന അംഗം സി. ദിവാകരന്‍ തയാറാകണം. ഈ നിയമം പാസാക്കുന്നവര്‍ അനുഭവിക്കേണ്ടിവരും.
പൊതുതാല്‍പര്യ ഹര്‍ജി നല്‍കാനുള്ള അവകാശം പോലും നിഷേധിച്ചുകൊണ്ടാണ് ഈ ഭേദഗതികള്‍ നടപ്പിലാക്കുന്നത്. ഇത് പൗരാവകാശങ്ങളുടെ മേലുള്ള വെല്ലുവിളിയാണെന്നും മൗലികാവകാശ ധ്വംസനമാണെന്നും ഉമ്മര്‍ നിയമസഭയില്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending