Connect with us

More

ദുരൂഹത ഒഴിയാതെ മാജിദിന്റെ മരണം പിതാവ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

Published

on

 

കോഴിക്കോട്: മടവൂര്‍ സി.എം സെന്റര്‍ സ്‌കൂള്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ച സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും. വയനാട് മാനന്തവാടി സ്വദേശി അബ്ദുല്‍ മാജിദ് എന്ന വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തിലാണ് ദുരൂഹതയുണ്ടെന്ന് ആരോപണവുമായി മാതാപിതാക്കളും നാട്ടുകാരുമെത്തിയത്. ഇതുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രിക്കും കോഴിക്കോട് പൊലീസ് കമ്മീഷണര്‍ക്കും നല്‍കിയതായി പിതാവ് മമ്മൂട്ടി സഖാഫിയും ബന്ധുക്കളും കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കുട്ടിയുടെ മരണത്തിലും തുടര്‍ നടപടികളിലും ദുരൂഹതയുണ്ടെന്നും നിലവിലെ അന്വേഷണത്തില്‍ സംതൃപതിയില്ലെന്നും ഡി.വൈ.എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും പിതാവ് സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ്‌കുമാറിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മരണത്തിലും തുടര്‍ന്നുണ്ടായ സംഭവങ്ങളിലും പ്രതിയുടെ നടപടികളിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം. കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാന്‍ വിദ്യാര്‍ഥിയുടെ ബന്ധുക്കളും മഹല്ലു അധികൃതരും കഴിഞ്ഞ ദിവസം മടവൂരിലെ സി.എം സെന്ററില്‍ എത്തിയിരുന്നു. രാവിലെ ഏഴുമണിക്കു കുത്തേറ്റിട്ടും ഒമ്പതു മണിക്കു ശേഷമാണ് വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചതെന്നും സ്ഥാപനവുമായി ബന്ധപ്പെട്ടവരുടെ നിരുത്തരവാദപരമായ കാരണങ്ങളാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സ്ഥാപനത്തിലുള്ള ജീവനക്കാരോ മറ്റോ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്നും ഇതു പുറത്തു പറയുമെന്ന് ഭയന്ന ആരോ തന്റെ മകനെ ഇല്ലാതാക്കാന്‍ ശ്രമിച്ചതായി സംശയിക്കുന്നുവെന്നും ഇതു ആന്വേഷിക്കണമന്നും പരാതിയില്‍ പറയുന്നു.
കൊല്ലപ്പെട്ട ദിവസവും തലേ ദിവസവും നടന്ന സംഭവങ്ങളില്‍ ദൂരൂഹതയുണ്ട്. മകന്റെ പെരുമാറ്റത്തിലും സംസാരത്തിലും അവന്‍ പഠിക്കുന്ന മടവൂരിലെ സി.എം സെന്ററില്‍ തുടര്‍ന്നു പഠിക്കാന്‍ താത്പര്യമില്ലെന്നു മനസ്സിലായിരുന്നു. കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം മകന്‍ എന്നേയും ഭാര്യയേയും വിളിച്ചിരുന്നു. എനിക്കു ഇവിടെ തുടരാനാവുന്നില്ലെന്നും ബക്കറ്റുമായി വീണ് നെഞ്ചില്‍ മുറിവ് പറ്റിയെന്നും എത്രയും പെട്ടെന്ന് കൂട്ടികൊണ്ടു പോവണമെന്നും അല്ലെങ്കില്‍ അവന്‍ ബസ് കയറി വരുമെന്നും ഫോണില്‍ പറഞ്ഞിരുന്നു. ഇതു പ്രകാരം അടുത്ത ദിവസം അവനെ കൂട്ടികൊണ്ടു വരാനായി തീരുമാനിച്ചപ്പോഴാണ് രാവിലെ ഒമ്പതര മണിക്ക് മകന്റെ ക്ലാസ് അധ്യാപകന്‍ വിളിച്ചത്. മകനു ചെറിയ പരിക്കു പറ്റിയിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജില്‍ എത്തണമെന്നും അറിയിച്ചു. ഇതു പ്രകാരം ഞാന്‍ മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴേക്കും എന്റെ മകന്‍ മരിച്ചിരുന്നുവെന്നും സഖാഫി പരാതിയില്‍ പറയുന്നു. മകനു സംഭവിച്ച ദുര്‍ഗതി മറ്റൊരു വിദ്യാര്‍ത്ഥിക്കും വരരുതെന്നും അതിനാല്‍ ഈ കേസ് സത്യസന്ധമായി അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.
പൊലീസ് നടപടിയില്‍
വൈരുദ്ധ്യങ്ങള്‍

കോഴിക്കോട്: മടവൂര്‍ സി.എം സെന്ററിലെ കൊലപാതക കേസില്‍ തുടര്‍ നടപടികളില്‍ ദുരൂഹത. പ്രതിയായി പൊലീസും സ്ഥാപന അധികാരികളും പറയുന്ന കാസര്‍ക്കോട് സ്വദേശി ശംസുദ്ദീന്‍ എന്ന വ്യക്തിയുടെ നടപടികളിലും അധികൃതരുടെ നിലപാടുകളിലും വൈരുദ്ധ്യങ്ങള്‍ ധാരാളമുണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. ഇയാള്‍ സെന്ററിലെ സ്ഥാപനങ്ങളിലെ നിത്യ സന്ദര്‍ശകനായിരുന്നു. ഒരു മാസത്തോളമായി ഇയാള്‍ ഇവിടെയാണ് താമസിക്കുന്നത്. സ്ഥാപന അധികൃതര്‍ ഇയാള്‍ക്കു മാനസിക രോഗമുണ്ടെന്ന് പറയുന്നുണ്ടെങ്കില്‍ എത്രത്തോളം വാസ്തവമാണ് കാര്യങ്ങളെന്നത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വയനാട് മാനന്തവാടി സ്വദേശി അബ്ദുല്‍ മാജിദ് എന്ന വിദ്യാര്‍ത്ഥി കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊലപ്പെടുത്തിയത്. കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ യാതൊരു പ്രകോപനവുമില്ലാതെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ കുത്തേറ്റ സമയവും ആസ്പത്രിയില്‍ ചികിത്സക്കായി എത്തിച്ച സമയവുമായി വളരെയേറ വ്യത്യാസമുണ്ടെന്നത് സംശയം ജനിപ്പിക്കുന്നതാണ്. ഇത് സമീപ വാസികള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാപനവുമായി ബന്ധമില്ലാത്ത ഒരു വ്യക്തിക്ക് എങ്ങനെ സ്ഥാപനത്തിനകത്ത് നിരന്തരം പ്രവേശിക്കാന്‍ സാധിക്കുന്നു എന്നുള്ളതും ദുരൂഹതയുണ്ടാക്കുന്നു. വ്യക്തിയും സ്ഥാപനവും തമ്മിലുള്ള ബന്ധം കൃത്യമായി അന്വേഷിക്കണം. ഇപ്പോള്‍ പിടിക്കപ്പെട്ടിട്ടുള്ള വ്യക്തി തന്നെയാണ് പ്രതി എന്ന കാര്യത്തിലും സംശയങ്ങളുണ്ട്. യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കുന്നതിന് ഇയാളെ പ്രതിയാക്കി മാറ്റിയതാകാമെന്നും സംശയം നിലനില്‍ക്കുന്നുണ്ട്. കുട്ടികള്‍ താമസിക്കുന്ന സ്ഥലത്തും ശുചിമുറിയിലും പ്രതി എത്തിയത് എങ്ങനെയാണെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
കൈയ്യുടെ ഞെരമ്പ് മുറിച്ച് മരിക്കുമെന്നും വാഹനത്തിനു മുമ്പില്‍ ചാടി ജീവനൊടുക്കുമെന്നും അല്ലെങ്കില്‍ ഇവിടെ നിന്ന് രക്ഷിക്കണമെന്നും മകന്റെ കൂടെ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ചിലര്‍ പറഞ്ഞതായി ഒരിക്കല്‍ മകന്‍ അബ്ദുല്‍ മാജിദ് വിളിച്ചു പറഞ്ഞിരുന്നുവെന്നും ഈ കാര്യവും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് പരാതിയില്‍ പറയുന്നുണ്ട്.
മകന്റെ കഴുത്തിന് താഴെ പഞ്ഞിവെച്ചതായി കണ്ടിരുന്നുവെന്നും അവന്റെ ചൂണ്ട് വെളുത്ത് വിളറിയ നിലയിലാണ് കാണപ്പെട്ടിരുന്നത്. ഇതു മരിച്ച ശേഷം മണിക്കൂറുകള്‍ കഴിഞ്ഞ ശേഷമാണ് മയ്യിത്ത് ആശുപ്രതിയിലേക്ക് കൊണ്ടു പോയതെന്നതിന്റെ തെളിവാണെന്നും ഇവര്‍ ആരോപിക്കുന്നു. പിതാവിനൊപ്പം ബന്ധുക്കളായ വി മുജീബ്, മൊയ്തു മലബാരി, ഇബ്രാഹീം എന്നിവരും പരാതി നല്‍കാന്‍ എത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

അറിയാത്ത നമ്പര്‍ വിളികള്‍ക്ക് ഇനി പരിഭ്രമം വേണ്ട: സിഎന്‍എപി സംവിധാനം കൊണ്ടുവരാന്‍ ട്രായ്

ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.

Published

on

അറിയാത്ത നമ്പരുകളില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ വഴി വഞ്ചിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുതിയ സംവിധാനവുമായി മുന്നോട്ട് വന്നു. ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.

കോളര്‍ നെയിം പ്രസെന്റഷന്‍ (സിഎന്‍എപി) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. രാജ്യത്തെ എല്ലാ ടെലികോം സേവനങ്ങളിലും 2026 മാര്‍ച്ചോടെ ഇത് നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിശ്വാസ്യത വര്‍ധിപ്പിക്കുകയും തട്ടിപ്പ്, സ്പാം, ആള്‍മാറാട്ടം എന്നീ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം. 4ജി
, 5ജി നെറ്റ്വര്‍ക്കുകളില്‍ ചില നഗരങ്ങളിലെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതായി ട്രായ് അറിയിച്ചു.

നിലവില്‍ ട്രൂകോളര്‍ തുടങ്ങിയ ആപ്പുകള്‍ കാള്‍ ചെയ്യുന്നയാളുടെ പേര് പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും, ഉപയോക്താവിന് ഇഷ്ടമുള്ള പേരിടാന്‍ സാധിക്കുന്നതിനാല്‍ അതിന് വിശ്വാസ്യതാ പ്രശ്‌നങ്ങളുണ്ട്. പക്ഷേ ഇചഅജ വഴി, സിം കണക്ഷന്‍ എടുക്കുമ്പോള്‍ കെ.വൈ.സി അടിസ്ഥാനത്തില്‍ നല്‍കിയ സര്‍ക്കാര്‍ അംഗീകരിച്ച പേരാണ് കാള്‍ സമയത്ത് കാണുക.

സ്പാം കോളുകളും തട്ടിപ്പുകളും കാര്യമായി കുറയുമെന്നാണ് ട്രായിയുടെ പ്രതീക്ഷ. ഉപയോക്താക്കള്‍ക്ക് അപേക്ഷകളൊന്നും നല്‍കാതെ ഈ സേവനം ലഭ്യമാകും. അതേസമയം ഈ ഫീച്ചര്‍ ഉപയോഗിക്കാനില്ലെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനുള്ള ഓപ്ഷന്‍ ലഭ്യമായിരിക്കും.

Continue Reading

News

നാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന്‍ മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു

സങ്കീര്‍ണമായ ഇമേജ് എഡിറ്റുകളും സ്വാഭാവിക ഭാഷ നിര്‍ദേശങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന കഴിവുമാണ് ഇതിനെ ജനപ്രിയമാക്കിയത്.

Published

on

ജെമിനിയുടെ ഇമേജ് ജനറേഷന്‍ ടൂളായ നാനോ ബനാന പുറത്തിറങ്ങി മാസങ്ങള്‍കൊണ്ടുതന്നെ ഉപയോക്താക്കളെ ആകര്‍ഷിച്ചിരുന്നു. സങ്കീര്‍ണമായ ഇമേജ് എഡിറ്റുകളും സ്വാഭാവിക ഭാഷ നിര്‍ദേശങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന കഴിവുമാണ് ഇതിനെ ജനപ്രിയമാക്കിയത്. ഇപ്പോള്‍ ഇതിന്റെ അടുത്ത പതിപ്പായ നാനോ ബനാന 2-നെക്കുറിച്ച് വലിയ പ്രതീക്ഷകളാണ്. പുറത്ത് വരുന്ന സൂചനകള്‍ പ്രകാരം പുതിയ പതിപ്പിന്റെ ഔദ്യോഗിക ലോഞ്ചിങ് ഉടന്‍ നടക്കാനാണ് സാധ്യത.

പ്രതീക്ഷ ഉയര്‍ത്തിയത്, കഴിഞ്ഞ ദിവസങ്ങളില്‍ ചില ഉപയോക്താക്കള്‍ക്ക് നാനോ ബനാന 2 ഉപയോഗിക്കാന്‍ കഴിഞ്ഞതും അവര്‍ സൃഷ്ടിച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതുമാണ്. എന്നാല്‍ ലോഞ്ചിങ് തീയതിയെക്കുറിച്ച് ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജെമിനി 2.5 ഫ്‌ലാഷ് മോഡലിന്റെ തുടര്‍ച്ചയായ നാനോ ബനാന 2 ചിത്രങ്ങളുടെ കൃത്യത, റെന്‍ഡറിങ് ഗുണനിലവാരം, ഇന്‍ഫോഗ്രാഫിക്സ്, ചാര്‍ട്ടുകള്‍, നിര്‍ദ്ദേശങ്ങള്‍ പിന്തുടരല്‍ തുടങ്ങിയ മേഖലകളില്‍ വലിയ പരിഷ്‌കാരങ്ങളോടെയാണ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന റെസല്യൂഷന്‍ ഡൗണ്‍ലോഡുകളും ഒന്നിലധികം വീക്ഷണാനുപാതങ്ങളും (9:16, 16:9 എന്നിവ) പിന്തുണയ്ക്കുന്ന പുതിയ പതിപ്പ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കും പ്രൊഫഷണല്‍ അവതരണങ്ങള്‍ക്കും കൂടുതല്‍ അനുയോജ്യമാകും.

പുതിയ മോഡലില്‍ ചിത്ര നിര്‍മ്മാണം പല ഘട്ടങ്ങളിലായാണ് നടക്കുകപ്ലാന്‍ ചെയ്യല്‍, വിലയിരുത്തല്‍, സ്വയം അവലോകനം എന്നിവയിലൂടെ അന്തിമ ചിത്രം കൂടുതല്‍ യാഥാര്‍ഥ്യത്തോടും കൃത്യതയോടും കൂടി ലഭ്യമാക്കും. നാനോ ബനാന 2 ജെമിനി 3 പ്രോ ഇമേജ് മോഡലിലാണ് പ്രവര്‍ത്തിക്കുന്നത്.

പ്രശസ്തരുടേതടക്കം ഉയര്‍ന്ന കൃത്യതയുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാനും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ ക്രിയേറ്റീവ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് അവയെ ഇഷ്ടാനുസൃതമാക്കാനും നാനോ ബനാന 2 സഹായിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കളുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനായി ‘എഡിറ്റ് വിത്ത് ജെമിനി’ എന്ന ഫീച്ചറും ലഭ്യമാകും.

Continue Reading

kerala

മത്സരിക്കാന്‍ ആകുമോ എന്നത് രണ്ടാമത്തെ കാര്യം, പിന്നില്‍ വേറെയും ആളുകളുണ്ടാകും; വൈഷ്ണ

“25 വര്‍ഷമായി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. അതിന്റെ ഭാഗമായായിരിക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായത്”

Published

on

തിരുവനന്തപുരം: സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്‌തെന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മുട്ടട യുഡിഎഫ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്ന വൈഷ്ണ. മാധ്യമങ്ങളിലൂടെയാണ് താന്‍ കാര്യങ്ങള്‍ അറിഞ്ഞത്. മറ്റു കാര്യങ്ങള്‍ പാര്‍ട്ടി നോക്കുമെന്നും മത്സരിക്കാന്‍ കഴിയുമോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യമാണെന്നും വൈഷ്ണ പറഞ്ഞു.

പരാതിപ്പെട്ടത് സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം ആണെങ്കിലും അത് അദേഹത്തിന്റെ പരാതി മാത്രം ആയി കാണുന്നില്ല. മറ്റു ആളുകളും ഇതിന് പിന്നില്‍ കാണും. ആദ്യം മുതല്‍ ജയിക്കും എന്ന ഒരു ട്രെന്‍ഡ് വന്നിട്ടുണ്ടായിരുന്നു. 25 വര്‍ഷമായി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. അതിന്റെ ഭാഗമായായിരിക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെന്നും വൈഷ്ണ പ്രതികരിച്ചു.

കോടതിയെ സമീപിക്കണോ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും വൈഷ്ണ വ്യക്തമാക്കി.

അതേസമയം, പരാതിക്കാരനായ ധനേഷ് കുമാര്‍ അയാളുടെ വിലാസത്തില്‍ 20 പേരുടെ വോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് ഡിസിസി ഭാരവാഹി മുട്ടട അജിത് പറഞ്ഞു. മുട്ടട വാര്‍ഡിലെ അഞ്ചാം നമ്പര്‍ ബൂത്തില്‍ ആണ് വോട്ട് ചേര്‍ത്തത്. രണ്ടു മുറി വീട്ടില്‍ എങ്ങനെയാണ് 20 പേര്‍ താമസിക്കുക എന്നും ഇതിനെതിരെയും കോടതിയെ സമീപിക്കുമെന്നും അജിത് കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending