Connect with us

local

മലപ്പുറത്തിന്റെ സ്‌നേഹം നുകര്‍ന്ന് അരനൂറ്റാണ്ട്: പാതി മനസ്സോടെ തോമസ് ഇനി നാട്ടിലേക്ക്

പത്തൊന്‍പതാം വയസ്സില്‍ തിരുവനന്തപുരത്ത് നിന്ന് ജോലിക്ക് വേണ്ടി വണ്ടി കയറി മലപ്പുറത്തെത്തിയ തോമസിന് 47 വര്‍ഷത്തെ മലപ്പുറത്തിന്റെ സ്‌നേഹം നുകര്‍ന്ന് കൊതിതീര്‍ന്നിട്ടില്ലെങ്കിലും ഒടുവില്‍ ഭാര്യയുടെ അസുഖം കാരണം നിര്‍ബന്ധിതാവസ്ഥയില്‍ നാട്ടിലേക്ക് മടങ്ങുന്നു

Published

on

റഊഫ് കൂട്ടിലങ്ങാടി
മലപ്പുറം

മലപ്പുറം:പത്തൊന്‍പതാം വയസ്സില്‍ തിരുവനന്തപുരത്ത് നിന്ന് ജോലിക്ക് വേണ്ടി വണ്ടി കയറി മലപ്പുറത്തെത്തിയ തോമസിന് 47 വര്‍ഷത്തെ മലപ്പുറത്തിന്റെ സ്‌നേഹം നുകര്‍ന്ന് കൊതിതീര്‍ന്നിട്ടില്ലെങ്കിലും ഒടുവില്‍ ഭാര്യയുടെ അസുഖം കാരണം നിര്‍ബന്ധിതാവസ്ഥയില്‍ നാട്ടിലേക്ക് മടങ്ങുന്നു.

തിരുവനന്തപുരം ജില്ലയിലെ പാറശാല മണ്ഡലത്തില്‍ കൊല്ലഞ്ചി പഞ്ചായത്തിലെ മാര്‍ത്താണ്ഡം തട്ടാലം സ്വദേശി പരേതരായ ആന്റണിയുടെയും കൊച്ചമ്മാളിന്റെയും അഞ്ച് മക്കളില്‍ രണ്ടാമനായ തോമസ് മൂന്നാം ക്ലാസ് വരെയാണ് സ്‌കൂളില്‍ പോയിട്ടുള്ളത്. കൂലിപ്പണിക്കാരനായിരുന്നു അച്ഛന്‍ . കുടുംബത്തിന്റെ ദാരിദ്യം കാരണം പഠനം നിര്‍ത്തേണ്ടി വന്നു.
നാട്ടില്‍ ചെറിയ ചെറിയ ജോലികളില്‍ സഹായിയായി പോകാന്‍ തുടങ്ങി. 1974 ല്‍ പത്തൊന്‍പതാം വയസ്സില്‍ അമ്മാവന്റെ മകന്റെ കൂടെ ജോലി തേടി മലപ്പുറത്തേക്ക് വണ്ടി കയറി. പടവ് തേപ്പ് തുടങ്ങിയ നിര്‍മ്മാണ ജോലികളിലായി വറ്റലൂരിലായിരുന്നു തുടക്കം. പിന്നീട് കൂട്ടിലങ്ങാടിയില്‍ സ്ഥിരതാമസമായി.കൂട്ടിലങ്ങാടിയിലും പരിസര പ്രദേശങ്ങളിലുമായി നിര്‍മ്മാണ മേഖലയില്‍ കരിങ്കല്‍, ചെങ്കല്ല്, ഹോളോ ബ്രിക്‌സ് പടവ് ,സിമന്റ് തേപ്പ് തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെട്ടു.

ഇക്കാലയളവില്‍ നാട്ടില്‍ പോയി വിവാഹം കഴിച്ചു. നാട്ടില്‍ സ്വന്തമായി വീട് വെക്കുകയും മക്കളായ സജിത, അജിത, സന്തോഷ് എന്നിവരുടെ വിവാഹവും നടത്തി. കൂട്ടിലങ്ങാടിയില്‍ ഒട്ടേറെപ്പേരുമായി ബന്ധം സ്ഥാപിച്ചതിനാല്‍ മക്കളുടെ വിവാഹത്തിന് ഇവിടെ നിന്ന് നിരവധി പരിചയക്കാരെ ക്ഷണിക്കുകയും പലരും പങ്കെടുക്കുകയും ചെയ്തിരുന്നു.

തോമസിന്റെ കൂടെ ജോലി ചെയ്തിരുന്ന പലരും ചെറുകിട കരാറുകാരും സൂപ്പര്‍വൈസര്‍മാരുമൊക്കെ ആയെങ്കിലും അറുപത്താറുകാരനായ തോമസ് ഇപ്പോഴും കൂലിപ്പണിക്കാരന്‍ തന്നെ. ഇടക്കാലത്ത് 10 വര്‍ഷമായി ഫര്‍ണീച്ചര്‍ കടയില്‍ സുരക്ഷാ ജീവനക്കാരനായും ജോലി ചെയ്യുന്നു.

47 വര്‍ഷം മുമ്പ് പണികൂലി 3540 രൂപയും ചായക്ക് 12 പൈസയും ഒരു കഷ്ണം പുട്ടിന് 25 പൈസയും മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ബസ് ചാര്‍ജ് 44 രൂപയുമായിരുന്നുവെന്ന് തോമസ് ഓര്‍ക്കുന്നു.

നാല് വര്‍ഷം മുമ്പ് അഛനും മൂന്ന് വര്‍ഷം മുമ്പ് അമ്മയും മരണപ്പെട്ടു. ഏക മകന്‍ വിദേശത്തായതിനാല്‍ നാട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന കിടപ്പിലായ ഭാര്യയെ ശുഷ്രൂഷിക്കാന്‍ ആരുമില്ലാത്തതിനാല്‍ തോമസിന് നാട്ടിലേക്ക് തിരിച്ചു പോവുകയല്ലാതെ നിവൃത്തിയില്ല.
കൂട്ടിലങ്ങാടിയുമായുള്ള അഭേദ്യമായ ബന്ധം കാരണം മനസ്സില്ലാമനസ്സോടെയാണ് തോമസ് കൂട്ടിലങ്ങാടിയില്‍ നിന്നും മടങ്ങുന്നത്.
ശാന്തനും സൗമ്യനും മിതഭാഷിയുമായ തോമസിന് മലപ്പുറത്തെക്കുറിച്ച് നല്ലത് മാത്രമെ പറയാനുള്ളു. മലപ്പുറത്ത് വന്നവരാരും തിരിച്ച് പോകാന്‍ ഇഷ്ടപ്പെടില്ലെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ട കാര്യമാണെന്നും മലപ്പുറത്തെ അരനൂറ്റാണ്ട് കാലത്തെ വാസം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും പേരിന് പോലും ഒരു ദുരനുഭവം ഉണ്ടായിട്ടില്ലെന്നും തോമസ് പറയുന്നു.

47 വര്‍ഷമായി കൂടെ നിന്ന് സ്‌നേഹവും കരുതലും തുണയും സംരക്ഷണവും നല്‍കിയ നാട്ടുകാരോട് നന്ദി പറഞ്ഞ് നാടു മുഴുവന്‍ നടന്ന് യാത്ര പറച്ചിലിലാണ് തോമസ് ഇപ്പോള്‍. കൂടെ ഇടക്കിടെ വീണ്ടും വരുമെന്ന ഉറപ്പും.
തിരിച്ച് പോകുമ്പോള്‍ കൊണ്ട് പോകാന്‍ കാര്യമായ സാധനങ്ങളോ സമ്പാദ്യങ്ങളോ ഒന്നുമില്ല. ആകെയുള്ളത് നന്‍മ നിറഞ്ഞ ഒരു പിടി ഓര്‍മ്മകള്‍ മാത്രം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് കൊടും ചൂടിനിടെ രണ്ടാം മരണം

സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു.

Published

on

പാലക്കാട്ട് ആശങ്കയായി കൊടുംചൂടിനിടെ സംഭവിച്ച രണ്ട് മരണങ്ങൾ. സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു. അട്ടപ്പാടി ഷോളയൂർ ഊത്തുക്കുഴി സ്വദേശി ശെന്തിൽ ആണ് മരിച്ചത്. ഇന്നലെ രാത്രി ശെന്തിലിനെ സുഹൃത്തിൻ്റെ വീടിന് സമീപം അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

കോട്ടത്തറ ആശുപത്രിയിലെത്തി ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് കുത്തന്നൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് മരിച്ചത്. വീടിനു സമീപത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മ്യതദേഹം. ഞായറാഴ്ചh വൈകീട്ട് വീട്ടുകാർ പുറത്തു പോയ സമയത്താണ് സംഭവം നടക്കുന്നത്. വീട്ടുകാർ മടങ്ങിയെത്തുമ്പോൾ ഹരിദാസനെ വീടിനു പുറത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആദ്യഘട്ടത്തിൽ ഈ മരണത്തിൽ ബന്ധുക്കൾ ദുരുഹതസംശയിച്ചിരുന്നെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് മരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്. താരതമ്യേനെ ചൂട് കൂടുതലുള്ള പ്രദേശമാണ് കുത്തന്നൂർ. ഹരിദാസൻ്റെ ശരീരത്തിൽ സൂര്യാഘാതമേറ്റതിൻ്റെ നിരവധി പാടുകൾ ഉണ്ടായിരുന്നു.

Continue Reading

kerala

ആദിവാസി പെൺകുട്ടി വനത്തിനുള്ളിൽ മരിച്ച നിലയിൽ

നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു – വിജയ ദമ്പതികളുടെ മകൾ അഖില (17) ആണ് മരിച്ചത്.

Published

on

ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു – വിജയ ദമ്പതികളുടെ മകൾ അഖില (17) ആണ് മരിച്ചത്. നിലമ്പൂർ ഗവ. മാനവേദൻ സ്ക്കുളിലെ ഹയർ സെക്കണ്ടറി വിദ്യാർഥിയാണ്.

ശനിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടയിൽ രാത്രി 10 മണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കാണുകയായിരുന്നു.

വാഴകൾ കെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കയറിലാണ് തൂങ്ങിയത്. നിലമ്പൂർ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദ്ദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 46കാരന്‍ മരിച്ചു

ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

Published

on

ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ പതിനൊന്നിനു വീട്ടുവളപ്പിൽ. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിത (മാൾട്ടയിൽ നഴ്സ്). മക്കൾ: പൃഥ്വി, പാർവണേന്ദു (ഇരുവരും മൂന്നാംക്ലാസ് വിദ്യാർഥികൾ).

Continue Reading

Trending