Connect with us

india

ശ്രീലങ്കന്‍ പ്രതിസന്ധിയില്‍ മലയാളികളും

രാജ്യത്ത് അരലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ബിസിനസ്, ടൂറിസം ആവശ്യത്തിനായും തൊഴിലിനായും എത്തിയവരാണധികവും.

Published

on

ശ്രീലങ്കയില്‍ തുടരുന്ന കടുത്തസാമ്പത്തിക അരാജകത്വം ഇന്ത്യക്കാരെയും പ്രത്യേകിച്ച് മലയാളികളെയും ആശങ്കയിലാഴ്ത്തി. രാജ്യത്ത് അരലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ബിസിനസ്, ടൂറിസം ആവശ്യത്തിനായും തൊഴിലിനായും എത്തിയവരാണധികവും.

ഇവരാണ് തങ്ങളുടെ തിരിച്ചുവരവിനെക്കുറിച്ച് ചിന്തിക്കുന്നത്. കഴിഞ്ഞമാസം 20,000 രൂപയായിരുന്നു വിമാനടിക്കറ്റ് നിരക്ക.് ടൂറിസമാണ് രാജ്യത്തിന്റെ പത്തുശതമാനം വരുമാനമാര്‍ഗമെന്നിരിക്കെ ഇന്ത്യക്കാരുടെയും മറ്റും വരവ് നിലച്ചത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത.് ഭക്ഷണവും മറ്റും സമയത്തിന് കമ്പനി എത്തിച്ചുതരുന്നതായി എല്‍.ആന്റ്.ടി കണ്‍സ്ട്രക്്ഷന്‍സിലെ തൊഴിലാളിയായ പാലക്കാട് സ്വദേശി കൃഷ്ണദാസ് ചന്ദ്രികയോട് ഫോണില്‍ അറിയിച്ചു. എന്നാല്‍ പുറത്ത് ജോലിചെയ്യുന്നവരുടെ കാര്യമാണ ്കഷ്ടം. അരിവില 300 നടുത്തെത്തിയിരിക്കുകയാണ്. ഇത് പക്ഷേ ശ്രീലങ്കന്‍ രൂപയിലാണ്. ഭക്ഷണത്തിന് 500 ലങ്കന്‍രൂപവരെ ഒരുനേരത്തേക്ക് മുടക്കേണ്ട അവസ്ഥയാണ്. ഹോട്ടലുകള്‍ മിക്കതും അടഞ്ഞുകിടപ്പാണ്. പെട്രോള്‍ വില 400 രൂപയോളമാണ്. ഇന്ത്യന്‍രൂപയില്‍ ഇത് പക്ഷേ 66 രൂപയോളമേ വരൂ.

അതാകട്ടെ കിട്ടാനുമില്ല. കഴിഞ്ഞദിവസം 40 മെട്രിക് ടണ്‍ ഡീസല്‍ ശ്രീലങ്കന്‍തീരത്ത് എത്തിച്ചതായി ഇന്ത്യ അറിയിച്ചിട്ടുണ്ട്. അരിയും ഗോതമ്പും മറ്റുപലചരക്കുകളും കപ്പലുകളില്‍ എത്തി തീരത്ത് നങ്കൂരമിട്ട് കിടക്കുകയാണ്. ഇവ ഏറ്റെടുക്കാന്‍ വേണ്ട ഡോളര്‍ രാജ്യത്തിനില്ലാത്തതാണ് കാരണം. ശ്രീലങ്കയിലെ പ്രമുഖ സര്‍ക്കാര്‍ കെട്ടിടങ്ങളെല്ലാം പണിയുന്നതില്‍ ഇന്ത്യന്‍കമ്പനിയായ എല്‍ആന്‍ടി ആണ് മുന്നില്‍. ഇതില്‍ നൂറോളം മലയാളികളാണ് ജോലിചെയ്യുന്നത്.
കമ്പനി ശ്രദ്ധിക്കുന്നതിനാല്‍ തിരിച്ചുവരാതിരിക്കാനാണ് ഇതുവരെ ശ്രമിച്ചത്. ശനിയാഴ്ച അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ ആശങ്കയേറിയതായാണ് കൃഷ്ണദാസിനെപോലുള്ളവര്‍ പറയുന്നത്. ഇന്ത്യക്കാരായ ഏതാനും പത്രപ്രവര്‍ത്തകരും ഡല്‍ഹി സ്വദേശികളായ ടൂറിസ്റ്റുകളും കൊളമ്പോയില്‍ ഹോട്ടലുകളിലുണ്ട്. അതേസമയം ഇന്ത്യന്‍സൈന്യം ശ്രീലങ്കയിലെത്തിയതായി ഇന്നലെ ശ്രുതി പരന്നെങ്കിലും അത് സര്‍ക്കാര്‍ നിഷേധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ശബരിമല സ്വര്‍ണ്ണക്കൊള്ള പാര്‍ലമെന്റില്‍ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം

ക്ഷേത്രസ്വത്തുകളുടെ സംരക്ഷണത്തിൽ ഉണ്ടായ വീഴ്ചയും സംഭവത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചത്.

Published

on

ശബരിമല ശ്രീധർമ്മ ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യുഡിഎഫ് എംപിമാർ പാർലമെന്റ് പരിസരത്ത് പ്രതിഷേധിച്ചു. ക്ഷേത്രസ്വത്തുകളുടെ സംരക്ഷണത്തിൽ ഉണ്ടായ വീഴ്ചയും സംഭവത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചത്. ആന്റോ ആന്റണി, കൊടുക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ,ഷാഫി പറമ്പിൽ, ജെബി മേത്തർ, അബ്ദുൽ സമാദാനി, ഇ ടി മുഹമ്മദ് ബഷീർ, രാജ് മോഹൻ ഉണ്ണിത്താൻ ,വികെ ശ്രീകണ്ഠൻ, അടൂർ പ്രകാശ് എന്നിവരുൾപ്പെടെയുള്ള യുഡിഎഫ് എംപിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു. ശബരിമല വിശ്വാസികളുടെ ആത്മവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ്. സംഭവത്തിൽ എത്ര സ്വർണം നഷ്ടപ്പെട്ടു, അത് എങ്ങനെ നടന്നുവെന്നത് വ്യക്തതയോടെ പുറത്തുവരണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. ക്ഷേത്രസ്വത്തുകളുടെ കൈകാര്യം സുതാര്യവും ഉത്തരവാദിത്വപരവുമാകണമെന്ന് ആവശ്യപ്പെട്ട എംപിമാർ, സമാനമായ ക്രമക്കേടുകൾ ആവർത്തിക്കപ്പെടാതിരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും ആവശ്യമുന്നയിച്ചു.

Continue Reading

india

തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍; നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതില്‍ പ്രതിപക്ഷം സഭയില്‍ ഗാന്ധി ചിത്രങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു.

Published

on

പ്രതിപക്ഷത്തിന്റെ രൂക്ഷമായ എതിര്‍പ്പിനെ മാനിക്കാതെ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പുതിയ ബില്ല് ജനവിരുദ്ധമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ബില്ലിനെതിരെ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വിഷയത്തില്‍ കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി പ്രതിഷേധിക്കും.

ഗ്രാമ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പൊളിച്ചെഴുതുന്ന പുതിയ ബില്ലാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതില്‍ പ്രതിപക്ഷം സഭയില്‍ ഗാന്ധി ചിത്രങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. മഹാത്മാഗാന്ധി രാജ്യത്തിന്റെ വികാരമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പുതിയ ബില്ലിലൂടെ 60 ശതമാനം ഫണ്ട് മാത്രമാണ് കേന്ദ്രം നല്‍കുന്നത്. എന്നാല്‍ ഈ ബില്ലിലൂടെ കൂടുതല്‍ നിയന്ത്രണം കേന്ദ്രത്തിന് വരികയാണ്. പദ്ധതിയിലുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

വിബിജി റാംജി എന്ന പുതിയ ബില്ലില്‍ കേന്ദ്ര വിഹിതം 90 ശതമാനത്തില്‍ നിന്ന് 60 ശതമാനമാക്കി ചുരുക്കി, സംസ്ഥാന വിഹിതം 10 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കി ഉയര്‍ത്തുന്നതാണ് ഭേദഗതി. തൊഴില്‍ ദിനം 100ല്‍ നിന്ന് 125 ആക്കുകയും, കൂലി ഒരാഴ്ചക്കുള്ളില്‍ നല്‍കാനായില്ലെങ്കില്‍ സംസ്ഥാനം തൊഴിലില്ലായ്മ വേതനം നല്‍കണമെന്നുമാണ് നിര്‍ദ്ദേശം. സംസ്ഥാനങ്ങള്‍ നല്‍കേണ്ട തുകയുടെ പരിധി കേന്ദ്രം തീരുമാനിക്കുന്നത് ഉള്‍പ്പെടെ കേന്ദ്രം നിര്‍ദേശിക്കുന്ന പഞ്ചായത്തുകളില്‍ മാത്രം ജോലി നല്‍കുന്നതാണ് പുതിയ ബില്ല്. ബില്ലിനെതിരെ നാളെ രാജ്യ വ്യാപകമായി പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്.

Continue Reading

india

മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കിടെ രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതായി റിപോര്‍ട്ട്

പതിവായി രക്തം മാറ്റിവെക്കുന്ന ചികില്‍സക്കിടെ രക്തബാങ്കില്‍ നിന്നായിരിക്കാം കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതെന്നാണ് നിഗമനം.

Published

on

മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ചികിത്സക്കിടെ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതായി റിപോര്‍ട്ട്. യശ്വന്ത്‌റാവു ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേസ് നാല് മാസം പഴക്കമുള്ളതാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

കുട്ടികളുടെ രക്തം പരിശോധിച്ചപ്പോഴാണ് എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ആശുപത്രിയിലെ രക്തബാങ്കില്‍നിന്ന് നല്‍കിയ രക്തത്തില്‍ നിന്നാണോ അതോ മറ്റു ചികിത്സാ ഉപകരണങ്ങള്‍ വഴിയാണോ വൈറസ് ബാധ ഉണ്ടായതെന്ന് പരിശോധിച്ചുവരികയാണ്. പതിവായി രക്തം മാറ്റിവെക്കുന്ന ചികില്‍സക്കിടെ രക്തബാങ്കില്‍ നിന്നായിരിക്കാം കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതെന്നാണ് നിഗമനം. ഇത്തരത്തില്‍ രക്തം നല്‍കിയപ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് ആരോപണം.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും റിപ്പോര്‍ട്ട് തേടിയതായും ആരോഗ്യമന്ത്രി രാജേന്ദ്ര ശുക്ല മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് ആശുപത്രികളിലും സമാന സംഭവം നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending