Connect with us

More

മലയാളി യുവാവുമായി റഷ്യക്കാരിയുടെ വിവാഹം; യാഥാര്‍ത്ഥ്യം ഇങ്ങനെ…

Published

on

‘റഷ്യക്കാരോട് കളിച്ചാല്‍ ഇങ്ങിനിരിക്കും’ എന്ന തലക്കെട്ടോടെയാണ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് വാട്‌സ് അപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ഒരു വിവാഹത്തിന്റെ ചിത്രങ്ങള്‍ പരന്നത്. വിവാഹചിത്രത്തില്‍ വരന്‍ മലയാളിയും വധു റഷ്യക്കാരിയുമാണ്. ഫേസ്ബുക്കിലൂടെ പ്രണയിച്ച് കടന്ന മലയാളി യുവാവിനെ തേടിവന്ന് റഷ്യക്കാരി കല്യാണം കഴിച്ചുവെന്നാണ് പരന്നിരുന്ന വാര്‍ത്ത. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പറ്റിയാല്‍ ഒരു ഷെയര്‍ എന്ന് തുടങ്ങുന്ന പോസ്റ്റ് വായിക്കേണ്ടതും അത്യാവശ്യമാണ്.

പോസ്റ്റ് ഇങ്ങനെ:

പറ്റിയാല്‍ ഒരു ഷെയര്‍.കാരണം പരിശുദ്ധ പ്രണയത്തെ ചില സാമൂഹ്യ വിരുദ്ധരുടെ വ്യക്തി താല്പരങ്ങള്‍ക്കനുസരിച്ച് ബോധപൂര്‍വ്വം നാണംകെടുത്തുക എന്ന ഉദ്ധേശ്യത്തോടെ താഴെ പറഞ്ഞ തലക്കെട്ടോടെ ഫേസ്ബുക്ക് , വാട്‌സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ വഴി ഏതാനും ദിവസങ്ങള്‍ മുന്പ് പ്രചരിപ്പിച്ച ഫോട്ടോ ആണിത്.
റഷ്യക്കാരിയെ മലയാളി യുവാവ് ഫേസ്ബുക്കിലൂടെ പ്രണയിച്ചുയുവാവിനെ തിരഞ്ഞു റഷ്യക്കാരി നാട്ടിലെത്തി ഇപ്പൊ കല്യാണവും കഴിഞ്ഞു

എല്ലാം പെട്ടന്നായിരുന്നു റഷ്യക്കാരോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും ഇതായിരുന്നു വാട്‌സ് ആപ്പില്‍ പ്രചരിച്ച വാര്‍ത്ത, ഇത് തന്നെയാണ് ഫേസ്ബുക്കിലും ഷെയര്‍ ആയത്, ഇനി ചുവടെ ഉള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഇത് വായിക്കുന്നവര്‍ ഈ വാര്‍ത്തയെ രണ്ട് രീതിയില്‍ വ്യാഖ്യാനിക്കാം,

ഒന്ന്: ഈ ചെറുപ്പക്കാരന്‍ റഷ്യക്കാര്യയെ പ്രണയിച്ചുവെന്നും, അത് വെറുമൊരു നേരംപോക്ക് പ്രണയമായിരുന്നുവെന്നും,കലിപൂണ്ട റഷ്യന്‍ യുവതി ചെറുപ്പക്കാരനെ തേടി നാട്ടിലെത്തി പ്രശ്‌നമുണ്ടാക്കി വിവാഹം ചെയ്തുവെന്നും.

രണ്ട്: റഷ്യക്കാരി ഫേസ്ബുക്ക് വഴി പ്രണയിച്ച യുവാവിനെ തേടി കേരളത്തില്‍ എത്തി,വിവാഹം കഴിച്ചു.ഇങ്ങനെയൊക്കെ ചിന്തിക്കാത്തവര്‍ ഉണ്ടാകില്ല.എന്നാല്‍ സത്യം തിരിച്ചാണ്. ഇത് തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ആകാശ് അസമവെ, ഈ ചെറുപ്പക്കാരനെ കുറിച്ചാണ് ഈ വാര്‍ത്ത പ്രചരിച്ചത്.ഇനി ഇ കാര്യങ്ങളുടെ സത്യാവസ്ഥ എന്താണ് എന്ന് നോക്കാം.
ഫേസ്ബുക്ക് വഴി പ്രണയിച്ച തന്റെ റഷ്യന്‍ കാമുകിയെ തേടി ഇല്ലാത്ത കാശുണ്ടാക്കി റഷ്യയില്‍ ചെന്ന് റഷ്യന്‍ ആചാരപ്രകാരം വിവാഹം ചെയ്തവനാണ് ഈ യുവാവ്. വിവാഹ ശേഷം ചെറുപ്പക്കാരന്‍ സ്വദേശമായ കൊടുങ്ങല്ലൂരിലേക്ക് മടങ്ങി.സ്വന്തം കാലില്‍ ഉറച്ച് നില്കും വരെ വിവാഹ വിവരം പുറത്ത് വിടണ്ടെന്നായിരുന്ന ചെറുപ്പക്കാരന്റെയും യുവതിയുടെയും തീരുമാനം.എന്നാല്‍ ചെറുപ്പക്കാരന്റെ വീട്ടില്‍ അവനുവേണ്ടി മറ്റ് വിവാഹാലോചനകള്‍ നോക്കി തുടങ്ങി ,നിവര്‍ത്തിയില്ലാതെ ആകാശ് തന്നെയാണ് യുവതിയോട് തന്റെ നാട്ടിലെത്താന്‍ ആവശ്യപ്പെടുന്നത്.കൊടുങ്ങല്ലൂരില്‍ എത്തിയ യുവതിയെ ഹൈന്ദവ ആചാര പ്രകാരം വിവാഹം ചെയ്തിട്ടല്ലാതെ വീട്ടിലേക്ക് കയറ്റില്ലെന്ന മാതാപിതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഇരുവരും അമ്പലത്തില്‍ വെച്ച് താലി കെട്ടി.ഇതായിരുന്നു യഥാര്‍ത്ഥ സംഭവം.

ഇതിനെ മറ്റൊരര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുകയും യുവാവിനെ കരിവാരി തേക്കുകയും ചെയ്ത സാമൂഹ്യ വിരുദ്ധരുടെ ശ്രദ്ധയില്‍ പെടുത്താനായി ഇതെല്ലാവരും ഷെയര്‍ ചെയ്യുക.മൈലുകള്‍ താണ്ടിയുള്ള ഒരു പ്രണയം കൂടി വിജയിച്ചിരിക്കുന്നു.സത്യമുള്ള പ്രണയം ഒരിക്കലും മരിക്കില്ല.വിജയിച്ചു കൊണ്ടേ ഇരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മഹുവ മൊയ്ത്രയേ പുറത്താക്കിയത് കടുത്ത ജനാധിപത്യ വിരുദ്ധത: പികെ കുഞ്ഞാലിക്കുട്ടി

നേരത്തെ രാഹുല്‍ ഗാന്ധിയെയും ഈ രീതിയില്‍ തന്നെയാണ് പുറത്തിരുത്തിയത്

Published

on

മഹുവ മൊയ്ത്രയേ പുറത്താക്കിയത് കടുത്ത ജനാധിപത്യ വിരുദ്ധതയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ ഏത് വിധേനയും നിശബ്ദമാക്കുക എന്ന ഫാസിസ്റ്റ് രീതിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആരോപണ വിധേയക്ക് തന്റെ ഭാഗം പറയാനുള്ള അവകാശം പോലും അനുവദിക്കാത്തത് എത്ര കാടത്തമാണ്.

നേരത്തെ രാഹുല്‍ ഗാന്ധിയെയും ഈ രീതിയില്‍ തന്നെയാണ് പുറത്തിരുത്തിയത്. ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണം. മഹുവ മൊയ്ത്രക്ക് പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Continue Reading

crime

പത്മകുമാറും കുടുംബവും വേറെയും കുട്ടികളെ ‘കണ്ടുവച്ചു’; അവരുടെ ‘റൂട്ട്മാപ്പ്’ നോട്ട്ബുക്കിൽ കുറിച്ചു

അനുപമയെ ഉപയോഗിച്ച് ഇവർ ഹണി ട്രാപ്പിന് ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു

Published

on

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസന്വേഷണത്തിൻ്റെ നിർണ്ണായക വിവരങ്ങൾ 24ന്. സംഘം നിരവധി കുട്ടികളെ ലക്ഷ്യം വച്ചു. പ്രതികൾ ആസൂത്രണം നടത്തിയതിൻ്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അനുപമയെ ഉപയോഗിച്ച് ഇവർ ഹണി ട്രാപ്പിന് ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു.

കുട്ടികൾ ഏതൊക്കെ സമയത്താണ് പോകുന്നത്, എവിടേക്കാണ് പോകുന്നത്, എങ്ങനെയൊക്കെയാണ് പോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് നോട്ട്ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കുട്ടികളെ നിരന്തരം നിരീക്ഷിച്ചാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. ഏതൊക്കെ പ്രദേശങ്ങളിലാണ് പ്രതികൾ കുട്ടികളെ നോക്കിവച്ചിരുന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ ഭാഗങ്ങളിൽ പ്രതികൾ സ്ഥിരമായി നിരീക്ഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾക്കായും പരിശോധന നടത്തും.

Continue Reading

GULF

‘മമ്പുറം ഫസൽ തങ്ങൾ’ പുസ്തക പ്രകാശനം ഇന്ന്

ഡോ.ഹുസൈൻ രണ്ടത്താണി ദമ്മാമിലെത്തി

Published

on

അശ്റഫ് ആളത്ത്

ദമ്മാം: മുതിർന്ന മാധ്യമ പ്രവർത്തകൻ പി. എ. എം ഹാരിസ് രചിച്ച
‘വിശ്വപൗരന്‍ – മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനം ഇന്ന് ദമ്മാമിൽ നടക്കും. പ്രമുഖ ചരിത്രകാരൻ ഡോ. ഹുസൈൻ രണ്ടത്താണിയാണ് പ്രകാശനകർമ്മം നിർവഹിക്കുന്നത്.

അദ്ദേഹം ദമ്മാമിൽ എത്തിച്ചേർന്നതായി സംഘാടക സമിതി വാർത്താ കുറിപ്പിൽ അറിയിച്ചു.ഗ്രന്ഥകാരൻ പി. എ. എം ഹാരിസ്, സംഘാടക സമിതി നേതാക്കളായ മാലിക് മഖ് ബൂൽ,നജീം ബശീർ,നാച്ചു അണ്ടോണ എന്നിവർ ചേർന്ന് ഡോ. ഹുസൈൻ രണ്ടത്താണിയെ കിംഗ് ഫഹദ് വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഇന്ന് (വെള്ളി )രാത്രി 8 മണിക്ക് ദമ്മാം ദാർസിഹ ഓഡിറ്റോറിയത്തിലാണ് പരിപാടി.
മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് & കൾച്ചറൽ സ്റ്റഡീസ് ദമാം ചാപ്റ്റർ ആണ് സംഘാടകർ.

18ാം നൂറ്റാണ്ടില്‍ മലബാറില്‍ നിന്നും ആഗോള വ്യക്തിത്വമായി വളര്‍ന്ന മമ്പുറം ഫസല്‍ തങ്ങളുടെ അനുപമ വ്യക്തിത്വത്തെക്കുറിച്ചുള്ളതാണ് ഇന്ന് പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകം.ബ്രിട്ടീഷ് അധിനിവേശത്തിനും, ജന്മിത്വത്തിനും എതിരെ നിലപാട് സ്വീകരിച്ചതിനു നാട് വിടേണ്ടി വന്ന വിപ്ലവകാരി,ഉസ്മാനിയാ സുൽത്താന്റെ മന്ത്രിയായ മലയാളി,ഹിജാസ് റെയിൽ പാത യുടെ ആശയം നൽകിയ വ്യക്തി, ഒമാനിൽ ദുഫാർ പ്രവിശ്യ ഗവർണർ ആയ മലയാളി തുടങ്ങി നിരവധി സവിശേഷതകൾ ഉള്ള വ്യക്തിത്വമാണ് മമ്പുറം സയ്യിദ് അലവി തങ്ങളുടെ മകൻ കൂടി യായ മമ്പുറം ഫസൽ തങ്ങൾ.

കോഴിക്കോട് വചനം ബുക്‌സ് ആണ് പ്രസാധകർ.പ്രകാശന ചടങ്ങിൽ പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖവ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്നും സംഘാടകർ അറിയിച്ചു.

Continue Reading

Trending