Connect with us

More

മുഹമ്മദ് അലി ഇസ്‌ലാമിനെപ്പറ്റി അറിയാനുള്ള യഥാര്‍ത്ഥ കാരണം ടൈം മാഗസിന്‍ വെളിപ്പെടുത്തുന്നു

Published

on

ബോക്‌സിങ് ഇതിഹാസം മുഹമ്മദലി ഇസ്ലാം മതം സ്വീകരിച്ചതിനെപ്പറ്റി പലതരം കഥകളുണ്ട്. ഇസ്ലാമിലേക്ക് ആകൃഷ്ടനായതിനെപ്പറ്റി ഒന്നിലധികം കാരണങ്ങള്‍ അലി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. എലിജാ മുഹമ്മദും മാല്‍കം എക്‌സും പ്രതിനിധീകരിച്ച ‘നാഷന്‍ ഓഫ് ഇസ്ലാമി’ന്റെ യോഗങ്ങളില്‍ പങ്കെടുത്തതിനു ശേഷമാണ് ഇസ്ലാമിനെ കുറിച്ച് അലി അറിഞ്ഞതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ജാക്ക് ഓള്‍സന്‍ പറയുന്നു. 1964-ലായിരുന്നു ലോകശ്രദ്ധയാകര്‍ഷിച്ച അലിയുടെ മതംമാറ്റം.

തന്നില്‍ ഇസ്ലാം സ്വാധീനമുണ്ടാക്കിയ ആദ്യ സംഭവത്തെക്കുറിച്ച് മുഹമ്മദ് അലി തന്റെ ഭാര്യക്കെഴുതിയ കത്ത് ടൈം മാഗസിന്‍ പുറത്തുവിട്ടു. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കത്തില്‍, ഇതുവരെ പുറംലോകമറിഞ്ഞിട്ടില്ലാത്ത കാരണമാണ് അലി തന്റെ മനംമാറ്റത്തിന്റേതായി വിശദീകരിക്കുന്നത്. ഒരു പത്രത്തില്‍ കണ്ട കാര്‍ട്ടൂണ്‍ ആണ് ആദ്യമായി തനിക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തിയതെന്ന് ഭാര്യ ഖലീല കമാച്ചോയ്ക്ക് എഴുതിയ കത്തില്‍ അലി പറയുന്നു.

വെളുത്ത വര്‍ഗക്കാരായ ഉടമ കറുത്ത അടിമയോട്, യേശുവിനെ ആരാധനിക്കാന്‍ നിര്‍ബന്ധിക്കുന്നതും അതിനായി പ്രഹരിക്കുന്നതുമാണ് കാര്‍ട്ടൂണിന്റെ ഉള്ളടക്കം. ക്രിസ്തുമതം അടിച്ചമര്‍ത്തുന്ന വെള്ളക്കാരുടെ മതമാണെന്ന ചിന്ത തന്നിലുണ്ടാക്കാന്‍ ഈ കാര്‍ട്ടൂണ്‍ കാരണമായെന്ന് അലി പറുന്നു. പുറത്തിറങ്ങാനിരിക്കുന്ന ‘അലി: എ ലൈഫ്’ എന്ന പുസ്തകത്തില്‍ രചയിതാവായ ജൊനാതന്‍ എയ്ഗ് ഈ കത്ത് ഉള്‍പ്പെടുത്തുന്നുണ്ട്.

600 ഡോളര്‍ നല്‍കി ഖലീല കമാച്ചോയില്‍ നിന്ന് ജൊനാതന്‍ എയ്ഗ് സ്വന്തമാക്കിയ കത്തിന്റെ ചുരുക്കം ഇങ്ങനെ:

‘ഒരു ദിവസം ഞാന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ലൂയിസ്‌വില്ലിലെ സ്‌കേറ്റിങ് റിങ്കിനടുത്ത് 400-ഓളം വരുന്ന കറുത്ത യുവാക്കളെ കണ്ടു. അതിനിടയില്‍ ഒരാള്‍ ‘മുഹമ്മദ് സ്പീക്ക്‌സ്’ എന്ന ന്യൂസ്‌പേപ്പര്‍ വില്‍ക്കുന്നുണ്ടായിരുന്നു. ആ സഹോദരന്‍ എന്റെ അടുത്തേക്കു വന്ന് പറഞ്ഞു: ‘സഹോദരാ, മുഹമ്മദ് സ്പീക്ക്‌സ് പത്രം വാങ്ങിയാല്‍ താങ്കള്‍ക്ക്, താങ്കളുടെ ആളുകളെപ്പറ്റിയും താങ്കളുടെ യഥാര്‍ത്ഥ ചരിത്രവും യഥാര്‍ത്ഥ മതവും വെള്ളക്കാരന്റെ അടിമയാവും മുന്നത്തെ താങ്കളുടെ യഥാര്‍ത്ഥ പേരും അറിയാന്‍ കഴിയും. ഇന്ന് വൈകുന്നേരം എട്ട് മണിക്ക് ചെസ്‌നട്ട് 27-ല്‍ ഒരു യോഗമുവുണ്ട്.’ സമയം ആറു മണി ആയിരുന്നു. അയാളോട് ഓ.കെ പറഞ്ഞെങ്കിലും യോഗത്തിന് പോകാന്‍ എനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല.

പക്ഷേ, ഞാന്‍ മുഹമ്മദ് സ്പീക്ക്‌സ് പത്രം വാങ്ങി. ആ പത്രത്തില്‍ എന്നെ ആകര്‍ഷിച്ചത് ഒരു കാര്‍ട്ടൂണ്‍ ആണ്. അമേരിക്കയില്‍ ആദ്യമായി അടിമകള്‍ എത്തിയതിനെക്കുറിച്ചായിരുന്നു അത്. തോട്ടത്തിലെ ജോലിക്കിടയില്‍ ഒഴിവു കണ്ടെത്തി അടിമകള്‍ കിഴക്കു വശത്തേക്ക് തിരിഞ്ഞ് അറബിയില്‍ പ്രാര്‍ത്ഥിക്കുന്നത് കാര്‍ട്ടൂണിലുണ്ടായിരുന്നു. ആ സമയം, യജമാനന്‍ പിന്നില്‍ വന്ന് ചാട്ട കൊണ്ട് അടിക്കുകയും ഇങ്ങനെ പറയുകയും ചെയ്യുന്നു: ‘ആ ഭാഷയില്‍ നീ എന്താണ് പ്രാര്‍ത്ഥിക്കുന്നത്. എന്താണ് സംസാരിക്കേണ്ടതെന്ന് ഞാന്‍ നിനക്ക് പറഞ്ഞു തന്നിട്ടില്ലേ?’ അപ്പോള്‍ അടിമ പറയുന്നു: ‘അതെ യജമാനേ. അതെ. ഞാന്‍ ഇനി യേശുവിനോട് പ്രാര്‍ത്ഥിച്ചോളാം.’ ആ കാര്‍ട്ടൂണ്‍ എനിക്കിഷ്ടമായി. അത് എന്നില്‍ എന്തോ ഉണ്ടാക്കി…

അലി പരാമര്‍ശിച്ച ‘മുഹമ്മദ് സ്പീക്ക്‌സി’ലെ കാര്‍ട്ടൂണ്‍ ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എലിജാ മുഹമ്മദ്, മാല്‍ക്കം എക്‌സ് തുടങ്ങിയവര്‍ ഭാഗമായിരുന്ന നാഷന്‍ ഓഫ് ഇസ്ലാമിന്റെ പ്രസിദ്ധീകരണമായിരുന്നു മുഹമ്മദ് സ്പീക്ക്‌സ്.

'മുഹമ്മദ് സ്പീക്ക്‌സി'ലെ കാര്‍ട്ടൂണ്‍

‘മുഹമ്മദ് സ്പീക്ക്‌സി’ലെ കാര്‍ട്ടൂണ്‍

ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ ഏറെ എതിര്‍പ്പുകളാണ് അലിക്ക് നേരിടേണ്ടി വന്നിരുന്നത്. അദ്ദേഹത്തിന്റെ ജന്മനാട്ടിലെ പത്രങ്ങള്‍ മുഹമ്മദ് അലി എന്നതിനു പകരം പഴയ നാമമായ കാഷ്യസ് ക്ലേ എന്നാണ് അദ്ദേഹത്തെ പരാമര്‍ശിക്കുന്നതിനായി പില്‍ക്കാലത്തും ഉപയോഗിച്ചിരുന്നത്. വിയറ്റ്‌നാമില്‍ സൈനിക സേവനം അനുഷ്ഠിക്കാന്‍ വിസമ്മതിച്ച അലിക്ക് തന്റെ ബോക്‌സിങ് ടൈറ്റിലും ജീവന മാര്‍ഗവും വരെ നഷ്ടമായി.

2016 ജൂണ്‍ മൂന്നിന് 74-ാം വയസ്സിലാണ് മുഹമ്മദ് അലി അന്തരിച്ചത്.

News

അറിയാത്ത നമ്പര്‍ വിളികള്‍ക്ക് ഇനി പരിഭ്രമം വേണ്ട: സിഎന്‍എപി സംവിധാനം കൊണ്ടുവരാന്‍ ട്രായ്

ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.

Published

on

അറിയാത്ത നമ്പരുകളില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ വഴി വഞ്ചിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുതിയ സംവിധാനവുമായി മുന്നോട്ട് വന്നു. ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.

കോളര്‍ നെയിം പ്രസെന്റഷന്‍ (സിഎന്‍എപി) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. രാജ്യത്തെ എല്ലാ ടെലികോം സേവനങ്ങളിലും 2026 മാര്‍ച്ചോടെ ഇത് നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിശ്വാസ്യത വര്‍ധിപ്പിക്കുകയും തട്ടിപ്പ്, സ്പാം, ആള്‍മാറാട്ടം എന്നീ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം. 4ജി
, 5ജി നെറ്റ്വര്‍ക്കുകളില്‍ ചില നഗരങ്ങളിലെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതായി ട്രായ് അറിയിച്ചു.

നിലവില്‍ ട്രൂകോളര്‍ തുടങ്ങിയ ആപ്പുകള്‍ കാള്‍ ചെയ്യുന്നയാളുടെ പേര് പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും, ഉപയോക്താവിന് ഇഷ്ടമുള്ള പേരിടാന്‍ സാധിക്കുന്നതിനാല്‍ അതിന് വിശ്വാസ്യതാ പ്രശ്‌നങ്ങളുണ്ട്. പക്ഷേ ഇചഅജ വഴി, സിം കണക്ഷന്‍ എടുക്കുമ്പോള്‍ കെ.വൈ.സി അടിസ്ഥാനത്തില്‍ നല്‍കിയ സര്‍ക്കാര്‍ അംഗീകരിച്ച പേരാണ് കാള്‍ സമയത്ത് കാണുക.

സ്പാം കോളുകളും തട്ടിപ്പുകളും കാര്യമായി കുറയുമെന്നാണ് ട്രായിയുടെ പ്രതീക്ഷ. ഉപയോക്താക്കള്‍ക്ക് അപേക്ഷകളൊന്നും നല്‍കാതെ ഈ സേവനം ലഭ്യമാകും. അതേസമയം ഈ ഫീച്ചര്‍ ഉപയോഗിക്കാനില്ലെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനുള്ള ഓപ്ഷന്‍ ലഭ്യമായിരിക്കും.

Continue Reading

News

നാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന്‍ മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു

സങ്കീര്‍ണമായ ഇമേജ് എഡിറ്റുകളും സ്വാഭാവിക ഭാഷ നിര്‍ദേശങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന കഴിവുമാണ് ഇതിനെ ജനപ്രിയമാക്കിയത്.

Published

on

ജെമിനിയുടെ ഇമേജ് ജനറേഷന്‍ ടൂളായ നാനോ ബനാന പുറത്തിറങ്ങി മാസങ്ങള്‍കൊണ്ടുതന്നെ ഉപയോക്താക്കളെ ആകര്‍ഷിച്ചിരുന്നു. സങ്കീര്‍ണമായ ഇമേജ് എഡിറ്റുകളും സ്വാഭാവിക ഭാഷ നിര്‍ദേശങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന കഴിവുമാണ് ഇതിനെ ജനപ്രിയമാക്കിയത്. ഇപ്പോള്‍ ഇതിന്റെ അടുത്ത പതിപ്പായ നാനോ ബനാന 2-നെക്കുറിച്ച് വലിയ പ്രതീക്ഷകളാണ്. പുറത്ത് വരുന്ന സൂചനകള്‍ പ്രകാരം പുതിയ പതിപ്പിന്റെ ഔദ്യോഗിക ലോഞ്ചിങ് ഉടന്‍ നടക്കാനാണ് സാധ്യത.

പ്രതീക്ഷ ഉയര്‍ത്തിയത്, കഴിഞ്ഞ ദിവസങ്ങളില്‍ ചില ഉപയോക്താക്കള്‍ക്ക് നാനോ ബനാന 2 ഉപയോഗിക്കാന്‍ കഴിഞ്ഞതും അവര്‍ സൃഷ്ടിച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതുമാണ്. എന്നാല്‍ ലോഞ്ചിങ് തീയതിയെക്കുറിച്ച് ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജെമിനി 2.5 ഫ്‌ലാഷ് മോഡലിന്റെ തുടര്‍ച്ചയായ നാനോ ബനാന 2 ചിത്രങ്ങളുടെ കൃത്യത, റെന്‍ഡറിങ് ഗുണനിലവാരം, ഇന്‍ഫോഗ്രാഫിക്സ്, ചാര്‍ട്ടുകള്‍, നിര്‍ദ്ദേശങ്ങള്‍ പിന്തുടരല്‍ തുടങ്ങിയ മേഖലകളില്‍ വലിയ പരിഷ്‌കാരങ്ങളോടെയാണ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന റെസല്യൂഷന്‍ ഡൗണ്‍ലോഡുകളും ഒന്നിലധികം വീക്ഷണാനുപാതങ്ങളും (9:16, 16:9 എന്നിവ) പിന്തുണയ്ക്കുന്ന പുതിയ പതിപ്പ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കും പ്രൊഫഷണല്‍ അവതരണങ്ങള്‍ക്കും കൂടുതല്‍ അനുയോജ്യമാകും.

പുതിയ മോഡലില്‍ ചിത്ര നിര്‍മ്മാണം പല ഘട്ടങ്ങളിലായാണ് നടക്കുകപ്ലാന്‍ ചെയ്യല്‍, വിലയിരുത്തല്‍, സ്വയം അവലോകനം എന്നിവയിലൂടെ അന്തിമ ചിത്രം കൂടുതല്‍ യാഥാര്‍ഥ്യത്തോടും കൃത്യതയോടും കൂടി ലഭ്യമാക്കും. നാനോ ബനാന 2 ജെമിനി 3 പ്രോ ഇമേജ് മോഡലിലാണ് പ്രവര്‍ത്തിക്കുന്നത്.

പ്രശസ്തരുടേതടക്കം ഉയര്‍ന്ന കൃത്യതയുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാനും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ ക്രിയേറ്റീവ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് അവയെ ഇഷ്ടാനുസൃതമാക്കാനും നാനോ ബനാന 2 സഹായിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കളുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനായി ‘എഡിറ്റ് വിത്ത് ജെമിനി’ എന്ന ഫീച്ചറും ലഭ്യമാകും.

Continue Reading

kerala

മത്സരിക്കാന്‍ ആകുമോ എന്നത് രണ്ടാമത്തെ കാര്യം, പിന്നില്‍ വേറെയും ആളുകളുണ്ടാകും; വൈഷ്ണ

“25 വര്‍ഷമായി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. അതിന്റെ ഭാഗമായായിരിക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായത്”

Published

on

തിരുവനന്തപുരം: സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്‌തെന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മുട്ടട യുഡിഎഫ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്ന വൈഷ്ണ. മാധ്യമങ്ങളിലൂടെയാണ് താന്‍ കാര്യങ്ങള്‍ അറിഞ്ഞത്. മറ്റു കാര്യങ്ങള്‍ പാര്‍ട്ടി നോക്കുമെന്നും മത്സരിക്കാന്‍ കഴിയുമോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യമാണെന്നും വൈഷ്ണ പറഞ്ഞു.

പരാതിപ്പെട്ടത് സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം ആണെങ്കിലും അത് അദേഹത്തിന്റെ പരാതി മാത്രം ആയി കാണുന്നില്ല. മറ്റു ആളുകളും ഇതിന് പിന്നില്‍ കാണും. ആദ്യം മുതല്‍ ജയിക്കും എന്ന ഒരു ട്രെന്‍ഡ് വന്നിട്ടുണ്ടായിരുന്നു. 25 വര്‍ഷമായി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. അതിന്റെ ഭാഗമായായിരിക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെന്നും വൈഷ്ണ പ്രതികരിച്ചു.

കോടതിയെ സമീപിക്കണോ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും വൈഷ്ണ വ്യക്തമാക്കി.

അതേസമയം, പരാതിക്കാരനായ ധനേഷ് കുമാര്‍ അയാളുടെ വിലാസത്തില്‍ 20 പേരുടെ വോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് ഡിസിസി ഭാരവാഹി മുട്ടട അജിത് പറഞ്ഞു. മുട്ടട വാര്‍ഡിലെ അഞ്ചാം നമ്പര്‍ ബൂത്തില്‍ ആണ് വോട്ട് ചേര്‍ത്തത്. രണ്ടു മുറി വീട്ടില്‍ എങ്ങനെയാണ് 20 പേര്‍ താമസിക്കുക എന്നും ഇതിനെതിരെയും കോടതിയെ സമീപിക്കുമെന്നും അജിത് കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending