Connect with us

More

മലേഗാവ് ഭീകരാക്രമണം: പ്രജ്ഞാ സിങ് ഠാക്കൂറിനും കേണല്‍ പുരോഹിതിനുമെതിരായ മകോക കേസ് എന്‍.ഐ.എ ഉപേക്ഷിച്ചു

Published

on

മുംബൈ: 2008-ലെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതികളായ ലഫ്. കേണല്‍ പ്രസാദ് പുരോഹിതിനും സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറും അടക്കം ആറു പേര്‍ക്കെതിരെ ചുമത്തിയ ‘മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (മകോക്ക)’ കേസ് ദേശീയ അന്വേഷണ ഏജന്‍സി പിന്‍വലിച്ചു. രാജ്യത്തെ ഹിന്ദുത്വ ഭീകരവാദ കേസുകളില്‍ പ്രധാനപ്പെട്ട മലേഗാവ് കേസില്‍ പുരോഹിത്തിനും പ്രജ്ഞക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

പ്രജ്ഞാ സിങ് ഠാക്കൂര്‍

മഹാരാഷ്ട്രയിലെ വസ്ത്രനിര്‍മാണ നഗരമായ മലേഗാവില്‍ 2008 സെപ്തംബര്‍ 29-ന് മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ഏഴു പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടക്കത്തില്‍ ഇന്ത്യന്‍ മുജാഹിദീന്‍ നടത്തിയതെന്ന് സംശയിച്ച കേസില്‍ ഹിന്ദുത്വ ഭീകരരുടെ പങ്ക് തെളിഞ്ഞത് ഹേമന്ത് കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ്. മറ്റു പല സ്‌ഫോടന കേസുകളിലെയും ഹിന്ദുത്വ സാന്നിധ്യത്തിലേക്ക് അന്വേഷണം നീളുന്നതിനിടെ 2008 നവംബര്‍ അവസാന വാരത്തിലുണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ ഹേമന്ത് കര്‍ക്കറെ സംശയാസ്പദമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു.

കേണല്‍ പുരോഹിത്‌

കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് കേണല്‍ പുരോഹിത് പുറത്തിറങ്ങിയിരുന്നു. മലേഗാവ് സ്‌ഫോടനം നടത്തിയ അഭിനവ് ഭാരത് എന്ന സംഘടനയെ സഹായിക്കുകയും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിച്ച് നല്‍കുകയും ചെയ്തു എന്നതാണ് പുരോഹിത്തിനെതിരായ കേസ്. സ്‌ഫോടനം ആസൂത്രണം ചെയ്തു നടപ്പാക്കിയ കുറ്റമാണ് പ്രജ്ഞാ സിങ് നേരിടുന്നത്. ഇവരും ജാമ്യത്തില്‍ പുറത്താണ്.

ഹേമന്ത് കര്‍ക്കറെയുടെ മരണത്തിനു ശേഷം കേസ് ദുര്‍ബലപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം, എന്‍.ഐ.എ കേസില്‍ മൃദുസമീപനം സ്വീകരിക്കാന്‍ എന്‍.ഐ.എ തന്നോട് ആവശ്യപ്പെട്ടതായി പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിതി സല്യാന്‍ വ്യക്തമാക്കിയിരുന്നു.

kerala

ഇടുക്കിയില്‍ നാല് വയസുകാരന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

Published

on

ഇടുക്കി: വെള്ളക്കെട്ടിൽ വീണു നാല് വയസ്സുകാരൻ മരിച്ചു. കാന്തല്ലൂർ പെരുമല സ്വദേശികളായ രാമരാജ്-രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. വീടിന്റെ സമീപത്തെ കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം.
മറ്റ് കുട്ടികളോടൊപ്പം കളിക്കവേ കുഴിയിൽ വീണെന്നാണ് നിഗമനം. കുട്ടിയെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കുഴിയിലെ വെള്ളത്തിൽ വീണുകിടക്കുന്നത് കണ്ടു. തുടർന്ന് മറയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

india

അഹമ്മദാബാദില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം നടത്തി സംഘ്പരിവാര്‍

Published

on

അഹമ്മദാബാദ്: അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘ്പരിവാർ ആക്രമണം. വിഎച്ച്പി, ബജ്റം​ഗ് ദൾ പ്രവർത്തകരാണ് പള്ളി ആക്രമിച്ചത്.

ഈസ്റ്റർ ദിനത്തിലെ ചടങ്ങുകൾക്കിടെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവർത്തകർ ഇരച്ചു കയറുകയായിരന്നു. പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു എന്നും ആരോപണമുണ്ട്.

Continue Reading

india

കര്‍ണാടക മുന്‍ ഡിജിപി വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍

ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

Published

on

ബെംഗളൂരു: കർണാടക മുൻ ഡിജിപി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. 2015 മുതൽ 17 വരെ കർണാടക പൊലീസ് മേധാവി ആയിരുന്ന ബിഹാർ സ്വദേശി ഓം പ്രകാശ് (68) ആണു കൊല്ലപ്പെട്ടത്. ഭാര്യയെ പൊലീസ് കസ്റ്റഡ‍ിയിൽ എടുത്തു. 5 മണിയോടെയാണ് ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിൽ ഓം പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓം പ്രകാശിന്റെ ശരീരത്തില്‍ നിരവധി കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ഓം പ്രകാശിന്റെ മൃതദേഹം പൊലീസാണ് ആശുപത്രിയിലേക്കു മാറ്റിയത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച കാരണമെന്ത്, ഇതിൽ ആർക്കെല്ലാം പങ്കുണ്ട് എന്നീ വിവരങ്ങളെല്ലാം വ്യക്തമാകണമെങ്കിൽ സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കഴിയൂ എന്നാണ് പൊലീസ് നിലപാട്. അസാധാരണമായ മരണത്തിനാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 1981 കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് കർണാടക ഫയർ ആൻഡ് റെസ്ക്യു സർവീസിന്റെ ചുമതലയും വഹിച്ചിരുന്നു.

Continue Reading

Trending