Connect with us

Culture

ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉരുക്കുവനിത; ഇറോം ശര്‍മ്മിളക്ക് ലഭിച്ചത് 90 വോട്ട്

Published

on

ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ശര്‍മ്മിളയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ നിലംതൊടിച്ചില്ല. മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങിനെതിരെ തൗബാല്‍ മണ്ഡലത്തില്‍ മത്സരത്തിനിറങ്ങിയ ഇറോം ശര്‍മ്മിളക്ക് ലഭിച്ചത് കേവലം 90 വോട്ടു മാത്രം. സൈന്യത്തിന് നല്‍കിയ പ്രത്യേകാവകാശ നിയമമായ അഫ്‌സ്പക്കെതിരെ പട്ടിണി സമരം നയിച്ച് മണിപ്പൂരി ജനതയുടെ മനസ്സില്‍ ഇടം നേടിയ ഇറോം ശര്‍മ്മിള, ഒടുവില്‍ സമരം അവസാനിപ്പിച്ച് പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ് (പി.ആര്‍.ജെ.എ) എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചാണ് തെരഞ്ഞെടുപ്പിനിറങ്ങിയത്. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഇടതുപക്ഷവും ആം ആദ്മി പാര്‍ട്ടിയും ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും ജനവിധിയില്‍ പ്രതിഫലിച്ചില്ല. മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങ് തന്നെയാണ് മണ്ഡലത്തില്‍ വിജയക്കൊടി നാട്ടിയത്. അതും പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന്

പരാജയം നേരത്തെതന്നെ ഉറപ്പിച്ചിരുന്നുവെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇറോം ശര്‍മ്മിള പ്രതികരിച്ചു. കിഴക്കന്‍ ഇംഫാലിലെ മന്ത്രിപുക്രിയില്‍ എച്ച്.ഐ.വി ബാധിതരായ കുട്ടികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലാണ് 44കാരിയായ ഇറോം ശര്‍മ്മിള ഇന്നലെ സമയം ചെലവിട്ടത്. കുട്ടികള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ മനസ്സിന് വല്ലാത്ത ആശ്വാസം ലഭിക്കും. അതുകൊണ്ടാണ് ഇവിടെ വന്നതെന്ന് അവര്‍ പറഞ്ഞു. മലയാളികളായ കന്യാസ്ത്രീകളുടെ നേതൃത്വത്തിലാണ് കാര്‍മല്‍ ജ്യോതി കോണ്‍വെന്റിനോടു ചേര്‍ന്ന് കുട്ടികള്‍ക്കുള്ള ഈ അഭയകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
ആദ്യ ഫല സൂചനകള്‍ വരുമ്പോള്‍ നോട്ടക്കും പിന്നിലായിരുന്നു ഇറോം ശര്‍മ്മിളയുടെ സ്ഥാനം. പരാജയം താന്‍ അനുഭവിക്കുന്നുണ്ട്. അത് ജനങ്ങളുടെ കുറ്റമല്ല. അവര്‍ നിഷ്‌കളങ്കരാണ്. പണം നല്‍കിയവര്‍ക്ക് അവര്‍ വോട്ടു ചെയ്തു. അത് പലരും എന്നോട് പറഞ്ഞിരുന്നു- ഇറോം ശര്‍മ്മിള കൂട്ടിച്ചേര്‍ത്തു.
പരാജയപ്പെട്ടാലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍കൂടി മത്സര രംഗത്തിറങ്ങുമെന്ന് താന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് തിരുത്തുകയാണ്. ഇനി രാഷ്ട്രീയത്തിലേക്കില്ല. ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉണ്ടാവില്ല. ധാര്‍മ്മികമായി ഞാന്‍ പരാജയപ്പെട്ടതായി കരുതുന്നില്ല. അഫ്‌സ്പക്കെതിരായ പോരാട്ടം മറ്റുവേദികളിലൂടെ തുടരും. ജനങ്ങളെ സേവിക്കാന്‍ തയ്യാറുണ്ടെങ്കില്‍ അതിന് എല്ലായിടത്തും അവസരങ്ങളുണ്ട്- അവര്‍ കൂട്ടിച്ചേര്‍ത്തു.

Film

ധ്യാന്‍ ശ്രീനിവാസന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വാഹനാപകടം

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല

Published

on

മലയാള സിനിമാ താരം ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ വാഹനാപകടം.

നടന്‍ ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, ചാലി പാലാ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൂട്ടിങ്ങിനിടിയില്‍ ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. വാഹനത്തിന്റെ വേഗത കുറവായതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.

Continue Reading

Culture

കാല്‍നടയായി മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു.

Published

on

എണ്ണായിരത്തിലധികം കി.മീ ദൂരം കാല്‍നടയായി  മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു. 372 ദിവസമെടുത്തായിരുന്നു യാത്ര. കഴിഞ്ഞവര്‍ഷം ജൂണ്‍ രണ്ടിനാണ് മലപ്പുറം എട
പ്പാളിനടുത്ത ചോറ്റൂരില്‍നിന്ന് ശിഹാബ് യാത്ര തിരിച്ചത്. നാലുമാസം ട്രാന്‍സിറ്റ് വിസ കിട്ടാതെ പാകിസ്താന്‍ അതിര്‍ത്തിയിലെ വാഗയില്‍ തങ്ങേണ്ടിവന്നതാണ് യാത്ര വൈകിച്ചത്. പാക് അധികാരികള്‍ നിര്‍ബന്ധിച്ചത് കാരണം ഏതാനും കിലോമീറ്റര്‍ പാക്കിസ്ഥാനില്‍നിന്ന് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിവന്നു.
ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളാണ് ശിഹാബ് പിന്നിട്ടത്. ഇറാനില്‍ കാട്ടിലൂടെ യാത്രയില്‍ നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സഊദി അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ ചോദ്യംചെയ്ത് പിടിച്ചുനിര്‍ത്തിയത് ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് യാത്ര തുടര്‍ന്നു. മദീനയില്‍നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ 9 ദിവസം കൊണ്ട് നടന്നാണെത്തിയത്. പലയിടത്തും വന്‍ജനക്കൂട്ടം ശിഹാബിനെ സ്വീകരിക്കാനും ആദരിക്കാനുമെത്തിയിരുന്നു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ തുടങ്ങിയവരുടെ സഹായം ലഭിച്ചിരുന്നതായി ശിഹാബ് പറഞ്ഞു. മാതാവ് സൈനബയും ഹജ്ജിനായി എത്തിച്ചേരും. ഇത്തവണത്തെ ഹജ്ജിന് പങ്കെടുക്കാനാകുമോ എന്ന ആശങ്ക നീങ്ങിയതില്‍ ശിഹാബിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും സന്തോഷമുണ്ട്. സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനവും പരിഹാസവും നേരിട്ടതിനെ അതേ വേദിയിലൂടെ വിശദീകരിച്ചുകൊണ്ടാണ് ശിഹാബ് തന്റെ ലക്ഷ്യം പൂര്‍ത്തികരിച്ചിരിക്കുന്നത്.

Continue Reading

Film

ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തില്‍ തുടരുന്നു

എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്

Published

on

കൊച്ചി: മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അപകടത്തിൽപ്പെട്ട മഹേഷിനും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതാണ് ആശ്വാസം.

തിങ്കളാഴ്ച പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. സുധിയുടെ സംസ്കാരം കഴിഞ്ഞു.

 

Continue Reading

Trending