Connect with us

kerala

അഭിമാനകരമായ അസ്തിത്വം വീണ്ടെടുക്കാന്‍ ഖുര്‍ആനിലേക്ക് മടങ്ങണം: സി.പി ഉമര്‍ സുല്ലമി

ഐ.എസ്.എം വെളിച്ചം ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയുടെ 15-മത് സംസ്ഥാന സംഗമം സമാപന സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Published

on

വണ്ടൂര്‍: സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വം വീണ്ടെടുക്കാന്‍ ഖുര്‍ആനിലേക്ക് മടങ്ങണമെന്ന് കെ.എന്‍. എം മര്‍കസുദ്ദഅ്വ സംസ്ഥാന ജന. സെക്രട്ടറി സി.പി ഉമര്‍ സുല്ലമി. ഐ.എസ്.എം വെളിച്ചം ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയുടെ 15-മത് സംസ്ഥാന സംഗമം സമാപന സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങളെ കയ്യെഴിച്ച് പൗരോഹിത്യം സമുദായത്തെ ചൂഷണം ചെയ്യുകയാണ്. അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചനം നേടാന്‍ ഖുര്‍ആനിലെ നവോത്ഥാനമൂല്യങ്ങള്‍ കൊണ്ടേ സാധ്യമാവുകയുള്ളൂ- ഉമര്‍ സുല്ലമി പറഞ്ഞു. വെളിച്ചം സംസ്ഥാന ചെയര്‍മാന്‍ എം.പി അബ്ദുല്‍ കരീം സുല്ലമി എടവണ്ണ അധ്യക്ഷനായി. എ.പി അനില്‍ കുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായി. അഹമ്മദ് കുട്ടി മദനി ഡോ. കെ.ടി അന്‍വര്‍ സാദത്ത് , ടി.പി ഹുസൈന്‍ കോയ, ഷാനിഫ് വാഴക്കാട് ഡോ. യു.പി യഹ്‌യാഖാ ന്‍, എന്‍.എ മുബാറക്ക് വി. മുഹമ്മദ് റാഷിദ് മാസ്റ്റര്‍, നന്ദകുമാരന്‍ മാസ്റ്റര്‍, അബ്ദുസ്സലാം മദനി, അബ്ദുല്‍ ലത്തീഫ് മംഗലശ്ശേരി, ഇല്യാസ് മോങ്ങം പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനം കെ.എന്‍. എം മര്‍ക്കസുദഅവ സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി അബ്ദുര്‍റഹ്മാന്‍ സുല്ലമി നിര്‍വഹിച്ചു. ഐ.എസ്.എം സംസ്ഥാന ട്രഷറര്‍ ശരീഫ് കോട്ടക്കല്‍ അധ്യക്ഷനായി. കെ.പി അജ്മല്‍, അബ്ദുല്‍ അസീസ് മാസ്റ്റര്‍, കെ.ടി അജ്മല്‍, കെ.ടി ഗുല്‍സാര്‍, ഫിറോസ് ടി.ടി പ്രസംഗിച്ചു. മനുഷ്യന്‍ ഖുര്‍ആന്‍ ജ്ഞാന വിസ്മയം എന്ന സെഷന് ഡോ.ജാബിര്‍ അമാനി നേതൃത്വം നല്‍കി. ഫാസില്‍ ആലുക്കല്‍, ഡോ മുബഷിര്‍ പാലത്ത്, കെ അബ്ദു ല്‍ റഷീദ് ഉഗ്രപുരം, അബ്ദുല്‍ കരീം ആക്കോട്, നൗഫല്‍ ഹാദി എറണാകുളം, സാജിദ് പൊക്കുന്ന്, ശിഹാബുദ്ദീന്‍ അന്‍സാരി, ഡോ. ഹംസ അന്‍സാരി, സി.പി അബ്ദു സമദ് നേതൃത്വം നല്‍കി. ബാലവെളിച്ചം നറുക്കെടുപ്പില്‍ ഷറഫുദ്ദീന്‍ കടലുണ്ടി, മുഹ്‌സിന്‍ തൃപ്പനച്ചി നേതൃത്വം നല്‍കി. ഖുര്‍ആന്‍ ബോധന സെഷന്‍ എം.ജിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി ആയിഷ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. റുക്‌സാന വാഴക്കാട്, സി.എം സനിയ ടീച്ചര്‍, ഷാദിയ സി.പി, നസീല പി പ്രസംഗിച്ചു.

 

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending