Connect with us

kerala

അഭിമാനകരമായ അസ്തിത്വം വീണ്ടെടുക്കാന്‍ ഖുര്‍ആനിലേക്ക് മടങ്ങണം: സി.പി ഉമര്‍ സുല്ലമി

ഐ.എസ്.എം വെളിച്ചം ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയുടെ 15-മത് സംസ്ഥാന സംഗമം സമാപന സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Published

on

വണ്ടൂര്‍: സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വം വീണ്ടെടുക്കാന്‍ ഖുര്‍ആനിലേക്ക് മടങ്ങണമെന്ന് കെ.എന്‍. എം മര്‍കസുദ്ദഅ്വ സംസ്ഥാന ജന. സെക്രട്ടറി സി.പി ഉമര്‍ സുല്ലമി. ഐ.എസ്.എം വെളിച്ചം ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയുടെ 15-മത് സംസ്ഥാന സംഗമം സമാപന സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങളെ കയ്യെഴിച്ച് പൗരോഹിത്യം സമുദായത്തെ ചൂഷണം ചെയ്യുകയാണ്. അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചനം നേടാന്‍ ഖുര്‍ആനിലെ നവോത്ഥാനമൂല്യങ്ങള്‍ കൊണ്ടേ സാധ്യമാവുകയുള്ളൂ- ഉമര്‍ സുല്ലമി പറഞ്ഞു. വെളിച്ചം സംസ്ഥാന ചെയര്‍മാന്‍ എം.പി അബ്ദുല്‍ കരീം സുല്ലമി എടവണ്ണ അധ്യക്ഷനായി. എ.പി അനില്‍ കുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായി. അഹമ്മദ് കുട്ടി മദനി ഡോ. കെ.ടി അന്‍വര്‍ സാദത്ത് , ടി.പി ഹുസൈന്‍ കോയ, ഷാനിഫ് വാഴക്കാട് ഡോ. യു.പി യഹ്‌യാഖാ ന്‍, എന്‍.എ മുബാറക്ക് വി. മുഹമ്മദ് റാഷിദ് മാസ്റ്റര്‍, നന്ദകുമാരന്‍ മാസ്റ്റര്‍, അബ്ദുസ്സലാം മദനി, അബ്ദുല്‍ ലത്തീഫ് മംഗലശ്ശേരി, ഇല്യാസ് മോങ്ങം പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനം കെ.എന്‍. എം മര്‍ക്കസുദഅവ സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി അബ്ദുര്‍റഹ്മാന്‍ സുല്ലമി നിര്‍വഹിച്ചു. ഐ.എസ്.എം സംസ്ഥാന ട്രഷറര്‍ ശരീഫ് കോട്ടക്കല്‍ അധ്യക്ഷനായി. കെ.പി അജ്മല്‍, അബ്ദുല്‍ അസീസ് മാസ്റ്റര്‍, കെ.ടി അജ്മല്‍, കെ.ടി ഗുല്‍സാര്‍, ഫിറോസ് ടി.ടി പ്രസംഗിച്ചു. മനുഷ്യന്‍ ഖുര്‍ആന്‍ ജ്ഞാന വിസ്മയം എന്ന സെഷന് ഡോ.ജാബിര്‍ അമാനി നേതൃത്വം നല്‍കി. ഫാസില്‍ ആലുക്കല്‍, ഡോ മുബഷിര്‍ പാലത്ത്, കെ അബ്ദു ല്‍ റഷീദ് ഉഗ്രപുരം, അബ്ദുല്‍ കരീം ആക്കോട്, നൗഫല്‍ ഹാദി എറണാകുളം, സാജിദ് പൊക്കുന്ന്, ശിഹാബുദ്ദീന്‍ അന്‍സാരി, ഡോ. ഹംസ അന്‍സാരി, സി.പി അബ്ദു സമദ് നേതൃത്വം നല്‍കി. ബാലവെളിച്ചം നറുക്കെടുപ്പില്‍ ഷറഫുദ്ദീന്‍ കടലുണ്ടി, മുഹ്‌സിന്‍ തൃപ്പനച്ചി നേതൃത്വം നല്‍കി. ഖുര്‍ആന്‍ ബോധന സെഷന്‍ എം.ജിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി ആയിഷ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. റുക്‌സാന വാഴക്കാട്, സി.എം സനിയ ടീച്ചര്‍, ഷാദിയ സി.പി, നസീല പി പ്രസംഗിച്ചു.

 

kerala

ഇ-പാസ് വൻ തിരിച്ചടിയായി; ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ കുറവ്, വസന്തോത്സവത്തിനൊരുങ്ങിയ ഊട്ടി പ്രതിസന്ധിയിൽ

ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കില്‍ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് ഇറങ്ങിയതോടെ സഞ്ചാരികളുടെ എന്നതില്‍ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ കുറവാണ്. ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

ഹോട്ടല്‍, കോട്ടേജ് ഉടമകള്‍ വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്‍ വിഷമിക്കുകയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ തീരുമാനം.

അതിനിടെ സഞ്ചാരികളെ സഹായിക്കാന്‍ ഊട്ടിയിലെ ടൂറിസ്റ്റ് പോലീസ് സജീവമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം പോലീസ് ഊട്ടിയിലെ ഉല്ലാസ കേന്ദ്രങ്ങള്‍ കണക്ട് ചെയ്യുന്ന റൂട്ട് മാപ്പ് സഞ്ചാരികള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ ക്യു.ആര്‍. കോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിതരണം ജില്ലാ എസ്.പി. സുന്ദരവടിവേല്‍ ലൗഡേല്‍ ജങ്ഷനില്‍ തുടങ്ങിവെച്ചു.

Continue Reading

kerala

സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലുറപ്പിന് കൂലി ഉറപ്പില്ല; അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക 86.24 കോടി രൂപ

2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല.

Published

on

സംസ്ഥാന സര്‍ക്കാറിന്റെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിലുറപ്പാണെങ്കിലും കൂലി ഉറപ്പില്ല. 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല. കൂലി കിട്ടാതെ വന്നതോടെ തൊഴിലുറപ്പ് കൊണ്ട് കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന ഈ പദ്ധതിയിലെ മൂന്ന് ലക്ഷത്തോളം പേരാണ് പെരുവഴിയിലായത്.

ഇതില്‍ 90 ശതമാനവും സ്ത്രീകളാണ്. അനുവദിച്ച പണം പോലും ട്രഷറിയില്‍നിന്ന് കിട്ടാത്ത അവസ്ഥയുമുണ്ട്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം സംസ്ഥാന സര്‍ക്കാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളില്‍ നടപ്പാക്കിയ പദ്ധതിയാണിത്. 333 രൂപയാണ് ഒരു ദിവസത്തെ കൂലി. പണി പൂര്‍ത്തിയായി 14 ദിവസത്തിനകം കൂലി നല്‍കണമെന്നാണ് വ്യവസ്ഥ.

Continue Reading

kerala

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി: കെ സി വേണുഗോപാൽ

കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

Published

on

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ.സി വേണുഗോപാല്‍. കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ വിജയം. ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന വിധി. വിമര്‍ശിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്നു. വിധി കേന്ദ്രത്തിന്റെ മുഖത്തേറ്റ തിരിച്ചടിയെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

കെജ്രിവാളിന് ജാമ്യം ലഭിച്ചത് പല സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ജാമ്യം ലഭിച്ച നടപടി ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ജാമ്യം ലഭിച്ചത് കേന്ദ്രസര്‍ക്കാരിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

Continue Reading

Trending