Connect with us

Culture

യു.പിയില്‍ കൊമ്പുകോര്‍ത്ത് മായാവതിയും മോദിയും

Published

on

ലക്‌നോ: തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ കൊമ്പുകോര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.എസ്.പി അധ്യക്ഷ മായവതിയും. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി ഇപ്പോള്‍ ബെഹന്‍ജി സമ്പത്തി പാര്‍ട്ടി (സ്ത്രീയുടെ സമ്പന്ന കക്ഷി) ആയിരിക്കുകയാണ് എന്നായിരുന്നു മോദിയുടെ വിമര്‍ശം. മിസ്റ്റര്‍ നെഗറ്റീവ് ദളിത് മാന്‍ എന്നു വിളിച്ചായിരുന്നു ഇതിന് മായാവതിയുടെ തിരിച്ചടി.
ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ഒറായിയില്‍ നടന്ന ബി.ജെ.പി റാലിയിലാണ് മോദി ബി.എസ്.പിക്കെതിരെ ആഞ്ഞടിച്ചത്.

അഴിമതിയിലൂടെ ബി.എസ്.പി ധാരാളം പണം സമ്പാദിച്ചെന്ന ആരോപണം ഉന്നയിച്ചായിരന്നു പ്രധാനമന്ത്രിയുടെ വിമര്‍ശം. ‘എവിടെയാണ് ബി.എസ്.പി ഇപ്പോള്‍ എത്തി നില്‍ക്കുന്നത്? കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് ഞാന്‍ നോട്ടുനിരോധനം പ്രഖ്യാപിച്ചപ്പോള്‍ നിതാന്ത വൈരികളായ എസ്.പിയും ബി.എസ്.പിയും ഒന്നിച്ചു. കള്ളപ്പണ വിവരങ്ങള്‍ ആവശ്യപ്പെട്ട് അഴിമതിക്കെതിരെ ആരംഭിച്ച യുദ്ധം അവരെ ഒന്നിപ്പിച്ചു. എല്ലാവരും ഒന്നായി, ഒരേ ഭാഷയിലാണ് അതിനെതിരെ സംസാരിച്ചത്’ -േേമാദി പറഞ്ഞു. നോട്ട് നിരോധനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയിരുന്നില്ല എന്നാണ് മായാവതി പറയുന്നത്. സര്‍ക്കാറിനാണോ നിങ്ങള്‍ക്കാണോ ഒരുങ്ങാന്‍ കഴിയാതെ പോയത്. പദ്ധതി നടപ്പാക്കുന്നത് ഒരാഴ്ച മുമ്പെങ്കിലും പറയണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. മുലായവും അതു തന്നെയാണ്- അദ്ദേഹം ആരോപിച്ചു. ബി.എസ്.പി ഇപ്പോള്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയല്ലെന്നും ബെഹന്‍ജി സമ്പത്തി പാര്‍ട്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നരേന്ദ്രദാമോര്‍ദാസ് മോദി എന്നത് ഇനി മിസ്റ്റര്‍ നെഗറ്റീവ് ദളിത് മാന്‍ എന്നു തിരുത്തി വായിക്കേണ്ടി വരുമെന്നായിരുന്നു പ്രസ്താവനകളോട് മായാവതിയുടെ മറുപടി. മോദി ബി.എസ്.പിയെ തെറ്റായി നിര്‍വചിച്ചിരിക്കുകയാണ്. ദരിദ്രര്‍ക്കും ദളിതര്‍ക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ് തന്റെ ജീവിതം. അവര്‍ അവരുടെ വലിയ സമ്പാദ്യമായാണ് തന്നെ കാണുന്നത്- അവര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ജോലിയും സ്വഭാവവും പരിഗണിച്ചാണ് അദ്ദേഹത്തെ നെഗറ്റീവ് ദളിത് മാന്‍ എന്നു വിശേഷിപ്പിക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തില്‍ തുടരുന്നു

എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്

Published

on

കൊച്ചി: മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അപകടത്തിൽപ്പെട്ട മഹേഷിനും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതാണ് ആശ്വാസം.

തിങ്കളാഴ്ച പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. സുധിയുടെ സംസ്കാരം കഴിഞ്ഞു.

 

Continue Reading

Culture

മൃതദേഹം തള്ളിയ സ്ഥലവും സമയവും വിശദീകരിച്ച് പ്രതികള്‍; അട്ടപ്പാടിയിലെ തെളിവെടുപ്പിനിടെ സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി

ഇനി സിദ്ദിഖിന്റെ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും പൊലീസിന് കണ്ടെത്താനുണ്ട്

Published

on

കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിന് ശേഷം പ്രതികള്‍ ഉപേക്ഷിച്ച സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി. അട്ടപ്പാടി ചുരത്തില്‍ എട്ടാം വളവിലെത്തി പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഫോണ്‍ കണ്ടെത്തിയത്. സിദ്ദിഖിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ട്രോളി ബാഗില്‍ ഉപേക്ഷിച്ചതും ഫോണ്‍ ഉപേക്ഷിച്ചതും അട്ടപ്പാടി ചുരത്തിലാണ്. ഇനി സിദ്ദിഖിന്റെ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും പൊലീസിന് കണ്ടെത്താനുണ്ട്.

അട്ടപ്പാടിയിലെ ഇന്നത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി. ചുരം എട്ടാം വളവിലാണ് സിദ്ദിഖിന്റെ ഫോണും ആധാറും വലിച്ചെറിഞ്ഞതെന്ന് ഷിബിലിയാണ് പൊലീസിനോട് സമ്മതിച്ചത്. മൃതദേഹം തള്ളിയ സ്ഥലവും സമയവും പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. റോഡില്‍ ആ സമയത്ത് യാത്രക്കാര്‍ കുറവായിരുന്നെന്നും ഷിബിലി പറഞ്ഞു.

തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ദിഖാണ് ഈ മാസം 18ന് ഇരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വച്ച് കൊല്ലപ്പെട്ടത്. പ്രതികള്‍ സിദ്ദിഖിന്റെ മൃതദേഹം ബാഗിലാക്കി കാറില്‍ കൊണ്ട് പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. 22 നാണ് സിദ്ദിഖിനെ കാണാനില്ലെന്ന് കാണിച്ച് മകന്‍ ഹഹദ് പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിക്കുന്നത്. ടവര്‍ ലൊക്കേറ്റ് ചെയ്ത് പൊലീസ് ആദ്യം എത്തുന്നത് കോഴിക്കോട് ഇരഞ്ഞിപ്പലത്തെ ഡി കാസ ഹോട്ടലിലാണ്. ഈ ഹോട്ടലില്‍ 18ന് രണ്ട് മുറികള്‍ സിദ്ദിഖ് ബുക്ക് ചെയ്തിരുന്നു. റൂം നമ്പര്‍ നാലില്‍ 18ന് രാത്രി സിദ്ദിഖ് കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ് പൊലീസ്.

സിദ്ദിഖിന്റെ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ഷിബിലി, ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് കേസിലെ പ്രതികള്‍. ചെന്നൈയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൃതദേഹം അട്ടപ്പാടി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്ന വിവരം ലഭിച്ചത്.

Continue Reading

Celebrity

നടി നവ്യാ നായർ ആശുപത്രിയിൽ

Published

on

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടി നവ്യാ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നവ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്.  സുഹൃത്തും നടിയുമായ നിത്യാ ദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ പുതു ചിത്രമായ ജാനകി ജാനേയും പ്രമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ട് തന്നെ ബത്തേരിയിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് നവ്യ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു.

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ വന്ന നവ്യയെ ഇരുകൈയും നീട്ടിയാണ് മലയാളീ പ്രേക്ഷകർ സ്വീകരിച്ചത്. തിരിച്ചുവരവ് ഗംഭീരമാക്കി ഒരുത്തി, ജാനകീ ജാനേ തുടങ്ങി നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ നവ്യ തിളങ്ങുകയാണ്.

Continue Reading

Trending