Connect with us

Culture

കഠ്‌വ കേസ്: നീതിക്കായി പോരാടുന്നത് ഈ അഞ്ച് ധൈര്യശാലികളാണ്

Published

on

ന്യൂഡല്‍ഹി: ടി.വി ചാനലുകളില്‍, പത്രത്താളുകളില്‍, സാമൂഹിക മാധ്യമങ്ങളില്‍, തുടങ്ങി തെരുവില്‍ വരെ കഴിഞ്ഞ കുറേ ദിവസങ്ങളിലായി കേള്‍ക്കുന്നത് ഒരു പെണ്‍കുട്ടിയുടെ നീതിക്കുവേണ്ടിയുള്ള മുറവിളികളാണ്. ജമ്മുകാശ്മീരില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫ ബാനുവെന്ന പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന ആവശ്യം രാജ്യവും കടന്ന് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 17-നാണ് ജമ്മുവില്‍ കൊല്ലപ്പെട്ട ആസിഫയുടെ മൃതദേഹം കണ്ടെത്തുന്നത്.

ജമ്മുകാശ്മീരിലെ ബകര്‍വാള്‍ മുസ്‌ലിം സമുദായത്തില്‍പെട്ട പെണ്‍കുട്ടിയാണ് ആസിഫ ബാനു. പൊലീസുകാരും ക്ഷേത്രപൂജാരിയും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആസിഫ കേസില്‍ രണ്ടു മാസത്തെ പ്രതിഷേധത്തെ തുടര്‍ന്നാണ് തുടര്‍നടപടികളുണ്ടാവുന്നത്. സഞ്ജി റാം, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരെന്ദര്‍ വെര്‍മ, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, പര്‍വേഷ് കുമാര്‍, സഞ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ വിശാല എന്നിവരാണ് ആസിഫ കേസിലെ പ്രതികള്‍. എന്നാല്‍ കേസില്‍ പ്രതികള്‍ക്കനുകൂലമായി ജമ്മു കാശ്മീര്‍ മന്ത്രിസഭയിലെ ബിജെപി മന്ത്രിമാരായ ലാല്‍ സിങ്, ചന്ദര്‍ പ്രകാശ് എന്നിവര്‍ രംഗത്തുവരികയും കേസില്‍ കുറ്റപത്രം രേഖപ്പെടുത്തുന്നതിനെ അഭിഭാഷകര്‍ എതിര്‍ത്തതും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയായിരുന്നു.

എന്നാല്‍ ഏറെ ഭീഷണികള്‍ക്കിടയിലും കേസ് പുറംലോകത്തെത്തിക്കാന്‍ അഞ്ചു ധൈര്യശാലികളാണ് മുന്നിട്ടിറങ്ങിയത്.

രാഹുല്‍ പണ്ഡിറ്റ- കേസിന്റെ ആദ്യദിനം മുതല്‍ വാര്‍ത്ത പുറത്തുകൊണ്ടുവരാന്‍ പരിശ്രമിച്ച മാധ്യമപ്രവര്‍ത്തകനാണ് രാഹുല്‍ പണ്ഡിറ്റ. അദ്ദേഹത്തിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ടുകളാണ് രാജ്യത്തിനു മുന്നില്‍ ആസിഫക്കു നേരിട്ട ദുരന്തം വെളിപ്പെടുത്തിയത്. കേസിലെ പ്രധാനപ്പെട്ട തെളിവുകളും രാഹുലിന്റെ റിപ്പോര്‍ട്ടുകളാണ്.

ദിപീക സിങ് രജാവത് ആസിഫകേസില്‍ വാദിക്കാനെത്തുന്ന അഭിഭാഷകയാണ് ദീപിക സിങ് രജാവത്. ഒട്ടേറെ ഭീഷണികള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് ദീപിക കേസ് ഏറ്റെടുക്കുന്നത്. താന്‍ കൊല്ലപ്പെടാനും ബലാത്സംഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന് സുപ്രീംകോടതിക്കുമുന്നില്‍ ദീപിക വെളിപ്പെടുത്തിയതനുസരിച്ച് ദീപികക്ക് സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

രമേഷ്‌കുമാര്‍ ജെല്ല-അന്വേഷണ ഉദ്യോഗസ്ഥനായ രമേഷ്‌കുമാര്‍ ജെല്ലയുടെ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണ്ണായകമാണ്. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് അതിവേഗ കോടതിയില്‍ കേസ് വിചാരണക്കെത്തിക്കാന്‍ ക്രൈം ബ്രാഞ്ച് എസ്എസ്പിയായ അദ്ദേഹം അന്വേഷണം പൂര്‍ത്തിയാക്കിയത്.

താലിബ് ഹുസൈന്‍ പ്രാദേശിക അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ താലിബ് ഹുസൈനാണ് കേസില്‍ പ്രവര്‍ത്തിച്ച മറ്റൊരു വ്യക്തി. കഴിഞ്ഞ രണ്ടുമാസത്തോളമായി കേസില്‍ നീതിക്കുവേണ്ടി പരിശ്രമിച്ച അദ്ദേഹത്തെ ഉത്തംപൂരില്‍ ഒരുകൂട്ടമാളുകള്‍ ശാരീരിരമായി ആക്രമിച്ചിരുന്നു.

ആസിഫ കേസില്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജമ്മു ചേംമ്പര്‍ ഓഫ് കോമേഴ്‌സും രംഗത്തെത്തിയിരുന്നു. ആസിഫയുടെ നീതിക്കുവേണ്ടി പിന്തുണക്കുന്നുവെന്ന് വാര്‍ത്താസമ്മേളനം നടത്തി അവര്‍ പ്രഖ്യാപിച്ചിരുന്നു. ആസിഫ കൊല്ലപ്പെട്ട പ്രദേശമുള്‍പ്പെടെ അഞ്ചംഗ സംഘം സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിച്ച് സുപ്രീംകോടതിക്ക് സമര്‍പ്പിക്കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു

സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ

Published

on

കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.

മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.

നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

 

Continue Reading

news

മുംബൈയില്‍ വായുമലിനീകരണം രൂക്ഷം; 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ പൂട്ടി

പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം..

Published

on

മുംബൈ: മുംബൈയില്‍ വായുമലിനീകരണം രൂക്ഷമായതിന്റെ സാഹചര്യത്തില്‍ കര്‍ശന പരിശോധന തുടര്‍ന്ന് എംപിസിബി. പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ (ആര്‍എംസി) പൂട്ടാന്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എംപിസിബി) ഉത്തരവിട്ടു.

ശരിയായ പൊടി നിയന്ത്രണ സംവിധാനങ്ങളോ, എമിഷന്‍ മാനേജ്മെന്റ് സംവിധാനങ്ങളോ, നിയമപരമായ അനുമതികളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളാണിവയെന്ന് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

നഗരത്തില്‍ എംപിസിബി നിലവില്‍ 32 ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകള്‍ (സിഎക്യുഎംഎസ്) പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മുംബൈ, താനെ, നവി മുംബൈ, കല്യാണ്‍, പന്‍വേല്‍ എന്നിവിടങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനം. ഇതില്‍ 14 സ്റ്റേഷനുകള്‍ ബിഎംസി വഴിയാണ് പ്രവര്‍ത്തിക്കുന്നത്.

ഈ സ്റ്റേഷനുകളില്‍നിന്നുള്ള തത്സമയ വായുഗുണനിലവാര സൂചിക (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡാഷ്‌ബോര്‍ഡില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും. മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രക്ഷേപണം ചെയ്യും.

മഹാരാഷ്ട്രയിലുടനീളം 22 മൊബൈല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് വാനുകള്‍ കൂടി എംപിസിബി വിന്യസിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ആര്‍എംസി പ്ലാന്റുകള്‍ക്കായി പുതുക്കിയ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ എംപിസിബി പുറപ്പെടുവിച്ചിരുന്നു. എംപി സിബിക്ക് റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓം ഗ്ലോബല്‍ ഓപ്പറേഷന്‍, എസ്എസ്ജി ലിമിറ്റഡ്, രംഭ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റി കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു.

താനെയിലും നവി മുംബൈയിലും ആറ് ആര്‍എംസി യൂണിറ്റുകളും കല്യാണില്‍ ഒന്‍പത് യൂണിറ്റുകളും മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടതായി ബോര്‍ഡ് അറിയിച്ചു.

ഇതോടെ മൊത്തം പൂട്ടുന്നവ 19 ആയി. നിബന്ധനകള്‍ പാലിക്കാത്ത വ്യവസായങ്ങള്‍ക്കെതിരേ നടപടികള്‍ തുടരുമെന്നും എംപിസിബി വ്യക്തമാക്കി.

Continue Reading

news

വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയും മൂന്നു പേരും അറസ്റ്റില്‍

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും..

Published

on

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഭാര്യയും മൂന്നു പേരും അറസ്റ്റില്‍. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന്‍ ഫയാസ് സാക്കിര്‍ ഹുസൈന്‍ ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു പേരുമാണ് അറസ്റ്റിലായത്.  കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ സിരുഗുപ്പ ഗ്രാമവാസിയായ ടിപ്പണ്ണയാണ് കൊല്ലപ്പെട്ടത്.

ടിപ്പണ്ണയുടെ ഭാഗികമായി കത്തിക്കരിഞ്ഞതും അഴുകിയതുമായ മൃതദേഹം മുംബൈ-നാസിക് ഹൈവേയിലെ ഷഹാപൂരിനു സമീപമാണ് കണ്ടെത്തിയത്.  ടിപ്പണ്ണയും ഹസീനയും കുടുംബ തര്‍ക്കങ്ങള്‍ കാരണം വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.  ഇതിനുപിന്നാലെ ഹസീന ടിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹ മോചനത്തിനു ടിപ്പണ്ണ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് ഷഹാപൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മുകേഷ് ധാഗെ പറഞ്ഞു.

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബര്‍ 17 ന് ടിപ്പണ്ണയെ ഷഹാപൂരിനടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, സഹോദരി ഹസീനയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചു.

Continue Reading

Trending