Culture
10 ദിവസത്തിനുള്ളില്‍ ബിരുദഫലം; എം.ജി യൂണിവേഴ്‌സിറ്റിക്ക് റെക്കോഡ് നേട്ടം

കോട്ടയം: മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടന്ന അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ ഫലം അതിവേഗത്തില്‍ പ്രഖ്യാപിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല. കേരളത്തില്‍ പരീക്ഷ നടത്തി മേയില്‍ ഫലപ്രഖ്യാപനം നടത്തിയ സര്‍വകലാശാലയെന്ന സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ചു. 10 പ്രവൃത്തിദിനം കൊണ്ടാണ് പരീക്ഷനടത്തിയ മാസം തന്നെ ഫലം പ്രഖ്യാപിച്ച് മറ്റു സര്‍വകലാശാലകള്‍ക്ക് മാതൃകയായത്. ബി.എ., ബി.എസ് സി., ബി.കോം., ബി.എഫ്.റ്റി., ബി.റ്റി.എസ്, ബി.ബി.എ., ബി.സി.എ., ബി.എസ്.ഡബ്ല്യൂ, ബി.ബി.എം. കോഴ്‌സുകളുടെ ഫലമാണ് പ്രഖ്യാപിച്ചത്.
ഏപ്രില്‍ 17നാണ് അവസാന പ്രാക്ടിക്കല്‍ പരീക്ഷ നടന്നത്. ഏപ്രില്‍ 29ന് ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞവര്‍ഷം മേയ് 15നാണ് ഫലം പ്രഖ്യാപിച്ചത്. ഫലം വേഗത്തില്‍ പ്രസിദ്ധീകരിച്ചതുമൂലം ഇന്ത്യയൊട്ടാകെ ഉന്നതപഠനത്തിന് അപേക്ഷിക്കാന്‍ കൂടുതല്‍ അവസരം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.
ഒമ്പതു ബിരുദ പ്രോഗാം പരീക്ഷകളില്‍ മൊത്തം 53.38 ശതമാനമാണ് വിജയം. 196 അഫിലിയേറ്റഡ് കോളജുകളിലായി പരീക്ഷയെഴുതിയ 37,459 പേരില്‍ 19,997 പേര്‍ വിജയിച്ചു. ബി.എ.യ്ക്ക് 49.17 ശതമാനം പേരും ബി.എസ്.സിക്ക് 61.03 ശതമാനം പേരും ബി.കോമിന് 51.56 ശതമാനം പേരും വിജയിച്ചു.
ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷയില്‍ മാത്രം 73.58 ശതമാനമാണ് വിജയം. ബി.എ.യ്ക്ക് 73.61 ശതമാനം പേരും ബി.എസ്.സിക്ക് 76.89 ശതമാനം പേരും ബി.കോമിന് 71.01 ശതമാനം പേരും വിജയിച്ചു. ബി.എഫ്.റ്റി96.61 ശതമാനം, ബി.റ്റി.എസ്.76.92, ബി.ബി.എ.75.22, ബി.സി.എ.74.02, ബി.എസ്.ഡബ്ല്യൂ88.46, ബി.ബി.എ. 74.71 ശതമാനം എന്നിങ്ങനെയാണ് ആറാം സെമസ്റ്ററിലെ വിജയം.
ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഏപ്രില്‍ എട്ടു മുതല്‍ ഒമ്പതു കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളിലായാണ് ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയത്. 5000 അധ്യാപകര്‍ പങ്കെടുത്തു. ഒമ്പതുലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണയം നടത്തിയത്. മേല്‍നോട്ടത്തിനായി സിന്‍ഡിക്കേറ്റ് പരീക്ഷ ഉപസമിതി കണ്‍വീനര്‍ ഡോ. ആര്‍. പ്രഗാഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ഡോ. എ. ജോസ് എന്നിവരടങ്ങിയ ഉപസമിതിയെ നിയോഗിച്ചിരുന്നു. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാര്‍, ഡോ. അജി സി. പണിക്കര്‍, ഡോ. പി.കെ. പത്മകുമാര്‍, ഡോ. എ. ജോസ്, പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ഡോ. എ. കൃഷ്ണദാസ്, ഡോ. എം.എസ്. മുരളി, വി.എസ്. പ്രവീണ്‍കുമാര്‍ എന്നിവരാണ് ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കിയത്.
അവധിദിവസങ്ങളിലും സര്‍വകലാശാല ജീവനക്കാര്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ഫലപ്രഖ്യാപനത്തിനായി പ്രവര്‍ത്തിച്ചു. ബിരുദാനന്തര പരീക്ഷകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ 30ന് പൂര്‍ത്തീകരിക്കും. മൂല്യനിര്‍ണയം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഠിനപ്രയത്‌നം നടത്തിയ അധ്യാപകരെയും ജീവനക്കാരെയും സിന്‍ഡിക്കേറ്റ് അനുമോദിച്ചു. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും അതത് കോളജുകളില്‍ ലഭ്യമാക്കും.
വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന പ്രൊഫ. എ.എം. തോമസ്, പരീക്ഷ സമിതി കണ്‍വീനര്‍ ഡോ. ആര്‍. പ്രഗാഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ഡോ.പി.കെ. പദ്മകുമാര്‍, ഡോ. എ.ജോസ്, രജിസ്ട്രാര്‍ ഡോ. കെ. സാബുക്കുട്ടന്‍, പരീക്ഷ കണ്‍ട്രോളര്‍ ഡോ. ബി. പ്രകാശ് കുമാര്‍, പി.ആര്‍.ഒ. എ. അരുണ്‍ കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india3 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala1 day ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala59 mins ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
മാറ്റമില്ലാതെ തുടര്‍ന്ന് മലബാറിലെ സീറ്റ് പ്രതിസന്ധി; ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ആദ്യഘട്ട അലോട്ട്മെന്റില്‍ പുറത്ത്
-
kerala3 days ago
ഇറക്കിവിടാനാകില്ല; ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം; ഹൈക്കോടതി
-
india2 days ago
പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി