Connect with us

india

നടിയും എംപിയുമായ മിമി ചക്രബര്‍ത്തിക്ക് നേരെ അശ്ലീല പ്രയോഗം; ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

ആദ്യം ഡ്രൈവറുടെ പെരുമാറ്റം അവഗണിച്ചെങ്കിലും വീണ്ടും കാറിനെ ഓവര്‍ടേക്ക് ചെയ്തു മോശമായി ആംഗ്യം കാണിച്ചതോടെ എംപി ഡ്രൈവറെ പിന്തുടരുകയും ടാക്‌സി നമ്പര്‍ അടക്കം വിവരങ്ങള്‍ പൊലീസിനു കൈമാറുകയായിരുന്നു

Published

on

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രബര്‍ത്തിയോട് അപമര്യാദയായി പെരുമാറിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ദേബ യാദവാണ് അറസ്റ്റിലായത്.തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണു സംഭവം. ബാലിഗഞ്ചിലെ ജിമ്മില്‍നിന്നു ഗരിയാഹട്ടിലേക്കു വീട്ടിലേക്കു മടങ്ങുന്നതിനിടെ നടിയുടെ കാര്‍ ട്രാഫിക് സിഗ്‌നലില്‍ കാര്‍ നിര്‍ത്തി. ഈസമയം അടുത്തുനിര്‍ത്തിയ മറ്റൊരു കാറിലെ ഡ്രൈവറായ യുവാവ് നടിക്കുനേരെ അശ്ലീല പ്രയോഗം നടത്തുകയായിരുന്നു.

ആദ്യം ഡ്രൈവറുടെ പെരുമാറ്റം അവഗണിച്ചെങ്കിലും വീണ്ടും കാറിനെ ഓവര്‍ടേക്ക് ചെയ്തു മോശമായി ആംഗ്യം കാണിച്ചതോടെ എംപി ഡ്രൈവറെ പിന്തുടരുകയും ടാക്‌സി നമ്പര്‍ അടക്കം വിവരങ്ങള്‍ പൊലീസിനു കൈമാറുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കൊല്‍ക്കത്ത പൊലീസ് പ്രതിയെ പിടികൂടിയത്.

ലൈംഗിക കുറ്റകൃത്യം തടയല്‍ നിയമപ്രകാരമാണ് കേസ്. ഐപിസി സെക്ഷന്‍ 354, 354 എ, 354 ഡി, 509 എന്നീ വകുപ്പുകളാണു ടാക്‌സി ഡ്രൈവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. താന്‍ ഇപ്പോള്‍ ഇത് അവഗണിക്കുകയാണെങ്കില്‍, മറ്റൊരു സ്ത്രീ ആ ടാക്‌സിയില്‍ യാത്ര ചെയ്താല്‍ ഉപദ്രവമുണ്ടാകുമെന്നു തോന്നിയതുകൊണ്ടാണ് പൊലീസിനെ സമീപിച്ചതെന്നു മിമി ചക്രബര്‍ത്തി പറഞ്ഞു. ജാദവ്പുര്‍ മണ്ഡലത്തില്‍ നിന്നാണ് മിമി ചക്രബര്‍ത്തി എംപിയായി ലോക്‌സഭയിലെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഭീകരാക്രമണത്തിനിടെ മോദി ഭൂട്ടാനില്‍ പോയത് അദാനിക്കുവേണ്ടി; ആഞ്ഞടിച്ച് പ്രിയങ്ക് ഖാര്‍ഗെ

ഡല്‍ഹിയിലെ സുരക്ഷാ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രിയുടെ പ്രധാന അജണ്ട അദാനിക്കുവേണ്ടി കരാര്‍ ഉറപ്പാക്കുകയിരുന്നുവെന്നാണ് ഖാര്‍ഗെയുടെ വിമര്‍ശനം.

Published

on

രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന്റെ നടുക്കം മാറുംമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാന്‍ സന്ദര്‍ശനം നടത്തിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെ. ഡല്‍ഹിയിലെ സുരക്ഷാ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രിയുടെ പ്രധാന അജണ്ട അദാനിക്കുവേണ്ടി കരാര്‍ ഉറപ്പാക്കുകയിരുന്നുവെന്നാണ് ഖാര്‍ഗെയുടെ വിമര്‍ശനം. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം നടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ യാത്ര നടന്നത്.

‘ഡല്‍ഹിയിലെ ഭീകരാക്രമണ പ്രതിസന്ധിക്കിടയില്‍ പ്രധാനമന്ത്രി മോദി എന്തിനാണ് ഭൂട്ടാനിലേക്ക് പറന്നത്? അതിന്റെ ഉത്തരം ലളിതമാണ്. തന്റെ പ്രിയ സുഹൃത്ത് അദാനിക്കു വേണ്ടി ഒരു കരാര്‍ ഉറപ്പാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കര്‍ത്തവ്യം,’ ഖാര്‍ഗെ വിമര്‍ശിച്ചു. ഭൂട്ടാന്‍ സന്ദര്‍ശനത്തിനിടെ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രധാന കരാര്‍ ഒപ്പുവെച്ച വിവരവും ഖാര്‍ഗെ പങ്കുവെച്ചു. അദാനി പവറും ഡ്രുക്ക് ഗ്രീന്‍ പവറുമായി ചേര്‍ന്ന് 6,000 കോടി രൂപയുടെ ഒരു ജലവൈദ്യുത പദ്ധതിക്ക് ഭൂട്ടാനില്‍ തുടക്കമിടാനുള്ള കരാറിലാണ് ഒപ്പുവെച്ചത്.

Continue Reading

india

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി

ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം എന്നീ അഞ്ച് പ്രധാന വിമാനത്താവളങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും ഇന്‍ഡിഗോയ്ക്ക് ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

Published

on

ബുധനാഴ്ച വാരണാസിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച ബോംബ് ഭീഷണി വിലയിരുത്തല്‍ സമിതിയെ ഉടന്‍ അറിയിക്കാന്‍ എയര്‍ലൈന്‍സിനെ പ്രേരിപ്പിച്ചു.

‘വാരണാസിയിലേക്കുള്ള ഞങ്ങളുടെ ഒരു വിമാനത്തിന് സുരക്ഷാ ഭീഷണിയുണ്ട്. പ്രോട്ടോക്കോള്‍ അനുസരിച്ച്, ഉടന്‍ തന്നെ മുന്നറിയിപ്പ് നല്‍കി, ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും ഉടനടി ആരംഭിച്ചു,’ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു.

‘വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു, എല്ലാ യാത്രക്കാരെയും ഇറക്കി. എല്ലാ നിര്‍ബന്ധിത സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാകുമ്പോള്‍ വിമാനം പ്രവര്‍ത്തനത്തിനായി വിട്ടുകൊടുക്കും,’ പ്രസ്താവനയില്‍ പറയുന്നു.

ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം എന്നീ അഞ്ച് പ്രധാന വിമാനത്താവളങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും ഇന്‍ഡിഗോയ്ക്ക് ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ ഭീഷണി ഡിജിറ്റലായി ലഭിച്ചു.

ഇമെയിലിനുപകരം ബദല്‍ ഡിജിറ്റല്‍ രീതികളാണ് ഭീഷണി കൈമാറാന്‍ ഉപയോഗിച്ചതെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

ഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപം കാര്‍ സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി സുരക്ഷാ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്.

കശ്മീര്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായി നടത്തിയ ഓപ്പറേഷനില്‍ 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.

ആക്രമണത്തിന്റെ നേരിട്ടുള്ള പ്രതികരണമെന്ന നിലയില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ പ്രോട്ടോക്കോളുകള്‍ കൂടുതല്‍ ശക്തമാക്കി. ‘നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ സ്‌ക്രീനിംഗ് പ്രക്രിയയ്ക്ക് കൂടുതല്‍ സമയമെടുക്കാന്‍ സാധ്യതയുണ്ട്’ എന്ന് എയര്‍പോര്‍ട്ട് ഓപ്പറേറ്ററായ DIAL യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Continue Reading

india

വിവാഹ വേദിയില്‍ വരനു നേരെ കുത്തേറ്റ് പരിക്ക്; ആക്രമിയെ ഡ്രോണ്‍ കാമറ പിന്തുടര്‍ന്നത് രണ്ട് കിലോമീറ്റര്‍

ഡ്രോണ്‍ ക്യാമറയുടെ സമയോചിത ഇടപെടലാണ് പ്രതിയെ തിരിച്ചറിയാനും പിന്തുടരാനും പൊലീസിന് സഹായമായത്

Published

on

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ നടന്ന വിവാഹ ചടങ്ങിനിടെ വരനു നേരെ അക്രമം. ഡ്രോണ്‍ ക്യാമറയുടെ സമയോചിത ഇടപെടലാണ് പ്രതിയെ തിരിച്ചറിയാനും പിന്തുടരാനും പൊലീസിന് സഹായമായത്. സംഭവം അമരാവതിയിലെ ബദ്നേര റോഡിലെ സാഹില്‍ ലോണ്‍സ് വേദിയിലാണ് നടന്നത്.

22 കാരനായ സുജല്‍ റാം സമുദ്രയാണ് ആക്രമണത്തിന് ഇരയായത്. ചടങ്ങിനിടെ അതിഥികളുടെ മുന്നില്‍ വച്ച് യുവാവ് സുജലിനെ പലതവണ കുത്തുകയായിരുന്നു. തുടയിലും കാല്‍മുട്ടിലും പരിക്കേറ്റ സുജല്‍ ചികിത്സയിലാണ്. സുജലിന്റെ പിതാവിനെയും അക്രമി ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ് അറിയിച്ചു.

ആക്രമണത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍, വിവാഹ ചടങ്ങ് ചിത്രീകരിച്ചിരുന്ന ഡ്രോണ്‍ ക്യാമറ ഇയാളെ പിന്തുടര്‍ന്നു. ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരം ഡ്രോണ്‍ പിന്തുടര്‍ന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

രാഘോ ജിതേന്ദ്ര ബക്ഷി എന്ന യുവാവാണ് പ്രതി. ഡ്രോണ്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍, ഓറഞ്ച് നിറത്തിലുള്ള ഹൂഡി ധരിച്ച മറ്റൊരാള്‍ മോട്ടോര്‍സൈക്കിളില്‍ പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതും വ്യക്തമായി കാണാമായിരുന്നു.

ഡ്രോണ്‍ ഓപ്പറേറ്ററുടെ ഇടപെടല്‍ അന്വേഷണത്തില്‍ നിര്‍ണായകമായി പ്രതിയുടെ മുഖവും രക്ഷപ്പെടുന്ന വഴിയും വ്യക്തമായി ദൃശ്യങ്ങളില്‍ കാണാമായിരുന്നുവെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുനില്‍ ചൗഹാന്‍ വ്യക്തമാക്കി.

സംഭവത്തില്‍ രാഘോ ജിതേന്ദ്ര ബക്ഷിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹത്തിന് മുന്‍പായി നടന്ന ഡിജെ പാര്‍ട്ടിയില്‍ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലുള്ളതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Continue Reading

Trending