Video Stories
ഭരണത്തെ രാഷ്ട്രീയത്തിന് ദുരുപയോഗിക്കുമ്പോള്‍
ഭരണഘടനാദത്തമായ അധികാരത്തെ എങ്ങനെ തങ്ങളുടെ നിക്ഷിപ്ത-സ്ഥാപിത താല്പര്യങ്ങള്ക്കായി ദുരുപയോഗിക്കാമെന്നതിന് ഇടതുപക്ഷവും മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റു പാര്‍ട്ടി വിശേഷിച്ചും നിരവധി ഉദാഹരണങ്ങള്‍ ജനങ്ങളുടെ മുന്നില്‍ ഇതിനകം തന്നെ വെച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ തങ്ങളുടെ ചൊല്പടിക്ക് നിര്‍ത്തുക. അതിനു കഴിഞ്ഞില്ലെങ്കില്‍ അധിക്ഷേപിച്ച് പുറത്താക്കുക എന്ന ശൈലി. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇന്നലെ സുപ്രീംകോടതിയുടെ അതിരൂക്ഷമായ വിമര്‍ശനത്തിനിടയാക്കിയ ഒരു നടപടി. സംസ്ഥാനത്തെ ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന ഉന്നത പൊലീസ് മേധാവിയെ ഇടുങ്ങിയ കക്ഷിതാല്‍പര്യങ്ങള്‍ വെച്ച് തല്‍സ്ഥാനത്തുനിന്ന് പുറത്താക്കിയ ഇടതുപക്ഷ സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് രാജ്യത്തിന്റെ ഉന്നത നീതിപീഠത്തില്‍ നിന്നുണ്ടായിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന ഡി.ജി.പി ടി.പി സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്നുമാറ്റിയ നടപടി റദ്ദാക്കുകയും അദ്ദേഹത്തിന് തല്‍പദവി തിരിച്ചുനല്‍കുകയും വേണമെന്നാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ നടപടിയെ അന്യായം, ഏകപക്ഷീയം, രാഷ്ട്രീയപ്രേരിതം എന്നീ പദങ്ങള്‍കൊണ്ടാണ് ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍, ദീപക്ഗുപ്ത എന്നിവരുടെ ബെഞ്ച് വിശേഷിപ്പിച്ചിരിക്കുന്നത്.
ഒരു സര്‍ക്കാര്‍ മാറുമ്പോള്‍ കേരളത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ മാറ്റുക എന്ന കീഴ്വഴക്കം മുന്‍കാലങ്ങളില്‍ അപൂര്‍വമായിപ്പോലും ഉണ്ടാകാത്തതാണ്. ഇവിടെ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കകമാണ് തെറ്റായ റിപ്പോര്‍ട്ട് ചമച്ച് അദ്ദേഹത്തെ രണ്ടാം ദിവസം തല്‍സ്ഥാനത്തുനിന്ന് അപ്രധാനമായ തസ്തികയിലേക്ക് മാറ്റിയത്. പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് ഡയറക്ടറായായാരിന്നു സെന്‍കുമാറിന്റെ നിയമനം. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പുകൂടി ഏറ്റെടുത്തശേഷം ഡി.ജി.പിയോട് കൂടി ആലോചിക്കാതെയായിരുന്നു പൊടുന്നനെയുള്ള സ്ഥലംമാറ്റം. ഇതിനുപറഞ്ഞ കാരണമാകട്ടെ തീര്‍ത്തും നിസ്സാരവും അപക്വവും. ജിഷ, പുറ്റിങ്ങല്‍ കേസുകളില്‍ സെന്‍കുമാറിന്റെ നടപടികള്‍ ജനങ്ങളുടെ അതൃപ്തിക്കിരയായി എന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായം. മാത്രമല്ല, നിയമസഭയില്‍ സെന്‍കുമാര്‍ ആര്.എസ്.എസുകാരനാണെന്നു പറയാനും മുഖ്യമന്ത്രി തയ്യാറായി.
സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന നിലയില്‍ മുമ്പ് മിക്കവാറുമെല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും പഴികേട്ടിട്ടുള്ളയാളാണ് സെന്‍കുമാര്‍. സത്യത്തില്‍ സെന്‍കുമാറിനെതിരായ സി.പി. എമ്മിന്റെയും അതിന്റെ മുഖ്യമന്ത്രിയുടെയും ഈര്‍ഷ്യക്ക് കാരണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സി.പി.എമ്മിനെതിരായ ചില പ്രമാദമായ കേസുകളില്‍ ഡി.ജി.പി എടുത്ത നിലപാടുകളും നടപടികളുമായിരുന്നുവെന്ന് പകല്‍പോലെ വ്യക്തമാണ്. കണ്ണൂരിലെ അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജനെതിരായി നടപടിയെടുക്കാന്‍ സെന്‍കുമാര്‍ തയ്യാറായത് നൂറു ശതമാനം ന്യായമായ കാരണങ്ങളാലായിരുന്നു. ജയരാജനെ കതിരൂര്‍ കേസില്‍ അറസ്റ്റുചെയ്യാന്‍ പൊലീസും അന്നത്തെ യു.ഡി.എഫ് സര്‍ക്കാരും കാണിച്ച ആര്‍ജവം നീതിയും നിയമവും കാംക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രശംസാര്‍ഹമായിരുന്നു. ജിഷ കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ നീങ്ങുന്നുവെന്ന് കണ്ടപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ കയറ്റി താറടിക്കാനാണ് സി.പി. എമ്മും ഇടതുപക്ഷവും ശ്രമിച്ചത്. പിന്നീടുവന്ന സര്‍ക്കാരാകട്ടെ സെന്‍കുമാര്‍ നിയോഗിച്ച പൊലീസ് സംഘത്തിന്റെ നടപടി പിന്തുടര്ന്നാണ് പ്രതിയെ ബംഗാളില്‍ നിന്ന് അറസ്റ്റു ചെയ്തത്. നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടക്കേസിലും കുറ്റക്കാരായ പൊലീസിനെതിരായ റിപ്പോര്‍ട്ടാണ് സെന്‍കുമാര്‍ നല്‍കിയത്. എന്നാല്‍ സുപ്രീംകോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയ പോലെ എങ്ങനെയും സെന്‍കുമാറിനെ കുടുക്കുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു സര്‍ക്കാരിനെന്നാണ് ജനത്തിന് ബോധ്യമായത്. ഇതിനായി അന്നത്തെ ആഭ്യന്തര വകുപ്പു സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോയോട് തെറ്റായ റിപ്പോര്‍ട്ട് എഴുതിവാങ്ങുകയായിരുന്നു പിണറായി സര്‍ക്കാര്‍. തികച്ചും രാഷ്ട്രീയ പ്രേരിതമാണ് ഇതെന്ന് കോടതിവിധിയില്‍ തന്നെ എടുത്തുപറയുന്നത് ഇതുകൊണ്ടാണ്.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News17 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports22 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

