Connect with us

Video Stories

ഭരണത്തെ രാഷ്ട്രീയത്തിന് ദുരുപയോഗിക്കുമ്പോള്‍

Published

on

ഭരണഘടനാദത്തമായ അധികാരത്തെ എങ്ങനെ തങ്ങളുടെ നിക്ഷിപ്ത-സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗിക്കാമെന്നതിന് ഇടതുപക്ഷവും മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റു പാര്‍ട്ടി വിശേഷിച്ചും നിരവധി ഉദാഹരണങ്ങള്‍ ജനങ്ങളുടെ മുന്നില്‍ ഇതിനകം തന്നെ വെച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ തങ്ങളുടെ ചൊല്‍പടിക്ക് നിര്‍ത്തുക. അതിനു കഴിഞ്ഞില്ലെങ്കില്‍ അധിക്ഷേപിച്ച് പുറത്താക്കുക എന്ന ശൈലി. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇന്നലെ സുപ്രീംകോടതിയുടെ അതിരൂക്ഷമായ വിമര്‍ശനത്തിനിടയാക്കിയ ഒരു നടപടി. സംസ്ഥാനത്തെ ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന ഉന്നത പൊലീസ് മേധാവിയെ ഇടുങ്ങിയ കക്ഷിതാല്‍പര്യങ്ങള്‍ വെച്ച് തല്‍സ്ഥാനത്തുനിന്ന് പുറത്താക്കിയ ഇടതുപക്ഷ സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് രാജ്യത്തിന്റെ ഉന്നത നീതിപീഠത്തില്‍ നിന്നുണ്ടായിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന ഡി.ജി.പി ടി.പി സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്നുമാറ്റിയ നടപടി റദ്ദാക്കുകയും അദ്ദേഹത്തിന് തല്‍പദവി തിരിച്ചുനല്‍കുകയും വേണമെന്നാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ നടപടിയെ അന്യായം, ഏകപക്ഷീയം, രാഷ്ട്രീയപ്രേരിതം എന്നീ പദങ്ങള്‍കൊണ്ടാണ് ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍, ദീപക്ഗുപ്ത എന്നിവരുടെ ബെഞ്ച് വിശേഷിപ്പിച്ചിരിക്കുന്നത്.
ഒരു സര്‍ക്കാര്‍ മാറുമ്പോള്‍ കേരളത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ മാറ്റുക എന്ന കീഴ്‌വഴക്കം മുന്‍കാലങ്ങളില്‍ അപൂര്‍വമായിപ്പോലും ഉണ്ടാകാത്തതാണ്. ഇവിടെ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കകമാണ് തെറ്റായ റിപ്പോര്‍ട്ട് ചമച്ച് അദ്ദേഹത്തെ രണ്ടാം ദിവസം തല്‍സ്ഥാനത്തുനിന്ന് അപ്രധാനമായ തസ്തികയിലേക്ക് മാറ്റിയത്. പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ഡയറക്ടറായായാരിന്നു സെന്‍കുമാറിന്റെ നിയമനം. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പുകൂടി ഏറ്റെടുത്തശേഷം ഡി.ജി.പിയോട് കൂടി ആലോചിക്കാതെയായിരുന്നു പൊടുന്നനെയുള്ള സ്ഥലംമാറ്റം. ഇതിനുപറഞ്ഞ കാരണമാകട്ടെ തീര്‍ത്തും നിസ്സാരവും അപക്വവും. ജിഷ, പുറ്റിങ്ങല്‍ കേസുകളില്‍ സെന്‍കുമാറിന്റെ നടപടികള്‍ ജനങ്ങളുടെ അതൃപ്തിക്കിരയായി എന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായം. മാത്രമല്ല, നിയമസഭയില്‍ സെന്‍കുമാര്‍ ആര്‍.എസ്.എസുകാരനാണെന്നു പറയാനും മുഖ്യമന്ത്രി തയ്യാറായി.
സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന നിലയില്‍ മുമ്പ് മിക്കവാറുമെല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും പഴികേട്ടിട്ടുള്ളയാളാണ് സെന്‍കുമാര്‍. സത്യത്തില്‍ സെന്‍കുമാറിനെതിരായ സി.പി. എമ്മിന്റെയും അതിന്റെ മുഖ്യമന്ത്രിയുടെയും ഈര്‍ഷ്യക്ക് കാരണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സി.പി.എമ്മിനെതിരായ ചില പ്രമാദമായ കേസുകളില്‍ ഡി.ജി.പി എടുത്ത നിലപാടുകളും നടപടികളുമായിരുന്നുവെന്ന് പകല്‍പോലെ വ്യക്തമാണ്. കണ്ണൂരിലെ അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജനെതിരായി നടപടിയെടുക്കാന്‍ സെന്‍കുമാര്‍ തയ്യാറായത് നൂറു ശതമാനം ന്യായമായ കാരണങ്ങളാലായിരുന്നു. ജയരാജനെ കതിരൂര്‍ കേസില്‍ അറസ്റ്റുചെയ്യാന്‍ പൊലീസും അന്നത്തെ യു.ഡി.എഫ് സര്‍ക്കാരും കാണിച്ച ആര്‍ജവം നീതിയും നിയമവും കാംക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രശംസാര്‍ഹമായിരുന്നു. ജിഷ കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ നീങ്ങുന്നുവെന്ന് കണ്ടപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ കയറ്റി താറടിക്കാനാണ് സി.പി. എമ്മും ഇടതുപക്ഷവും ശ്രമിച്ചത്. പിന്നീടുവന്ന സര്‍ക്കാരാകട്ടെ സെന്‍കുമാര്‍ നിയോഗിച്ച പൊലീസ് സംഘത്തിന്റെ നടപടി പിന്തുടര്‍ന്നാണ് പ്രതിയെ ബംഗാളില്‍ നിന്ന് അറസ്റ്റു ചെയ്തത്. നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടക്കേസിലും കുറ്റക്കാരായ പൊലീസിനെതിരായ റിപ്പോര്‍ട്ടാണ് സെന്‍കുമാര്‍ നല്‍കിയത്. എന്നാല്‍ സുപ്രീംകോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയ പോലെ എങ്ങനെയും സെന്‍കുമാറിനെ കുടുക്കുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു സര്‍ക്കാരിനെന്നാണ് ജനത്തിന് ബോധ്യമായത്. ഇതിനായി അന്നത്തെ ആഭ്യന്തര വകുപ്പു സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോയോട് തെറ്റായ റിപ്പോര്‍ട്ട് എഴുതിവാങ്ങുകയായിരുന്നു പിണറായി സര്‍ക്കാര്‍. തികച്ചും രാഷ്ട്രീയ പ്രേരിതമാണ് ഇതെന്ന് കോടതിവിധിയില്‍ തന്നെ എടുത്തുപറയുന്നത് ഇതുകൊണ്ടാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending